
ദുബായ് : ചുവപ്പ് സിഗ്നൽ മറി കടക്കുന്നവർക്ക് എതിരെ കർശ്ശന മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ചുവപ്പ് സിഗ്നൽ ലൈറ്റ് വക വെക്കാതെ വാഹനം ഓടിച്ച് അപകടത്തിൽ പെട്ട് ഈ വർഷം നാലു പേർ മരണപ്പെട്ടു.
2026 ജനുവരി മുതൽ ജൂൺ മാസം വരെ ദുബായിൽ മാത്രം ഇത്തരം 41 ട്രാഫിക് അപകടങ്ങളിൽ 4 പേർ മരണപ്പെടുകയും 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചുവപ്പ് സിഗ്നൽ മറി കടക്കൽ ഏറ്റവും അപകട കരമായ ട്രാഫിക് നിയമ ലംഘനങ്ങളിൽ ഒന്നാണ് എന്നും നമ്മുടെ ജീവനും മറ്റുള്ളവരുടെ ജീവനും ഏറെ വിലപ്പെട്ടതാണ് എന്നും വെറും സെക്കൻഡുകളുടെ വ്യത്യാസം കൊണ്ട്, നിരപരാധികളായ മനുഷ്യരുടെ ജീവിതം മാറ്റി മറിക്കുന്ന ദാരുണ അപകടങ്ങൾ ഉണ്ടായേക്കാം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.
റോഡ് സുരക്ഷ ഉറപ്പാക്കാൻ ഗതാഗത നിയമങ്ങൾ കർശ്ശനമായും പാലിക്കണം. യാത്രക്കിടെ സമയം ലാഭിക്കുവാൻ ഉള്ള ശ്രമം, ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം, ചുവപ്പു സിഗ്നൽ തെളിയുന്ന നേരം ജംഗ്ഷൻ കടക്കാനുള്ള ശ്രമം എന്നിവയാണ് പ്രധാന അപകട കാരണങ്ങൾ എന്നും പൊലീസ് ചൂണ്ടിക്കാട്ടി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: dubai-road-transport, traffic-fine, അപകടം, ഗതാഗതം, ദുബായ്, നിയമം, പോലീസ്





























