ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.

July 23rd, 2026

cockroach-janta-party-c-j-p-s-protest-over-neet-ug-2026-exam-paper-leak-ePathram
ഡല്‍ഹി : നീറ്റ് ചോദ്യപ്പേപ്പര്‍ ചോർന്ന സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കണം എന്ന ആവശ്യം ഉന്നയിച്ച് ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി. ജെ. പി.) നടത്തുന്ന ‘ചലോ സൻസദ്’ സമരം ശക്തമായി.

മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ഉറപ്പു വരുത്താതെ സി. ജെ. പി. സമരം അവസാനിപ്പിക്കില്ല എന്ന് സമര നേതാക്കൾ അറിയിച്ചു. അതോടൊപ്പം തന്നെ മന്ത്രി യുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തിറങ്ങി.

neet-exam-paper-leaks-cjp-protestant-needs-dharmendra-pradhan-resignation-ePathram

സമരക്കാരെ പോലീസ് ആക്രമിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇന്ത്യൻ വാർത്താ മാധ്യമങ്ങളിൽ പലതും ഈ ബഹുജന മാർച്ചിന് എതിരെ മുഖം തിരിച്ചപ്പോൾ വിദേശ മാധ്യമങ്ങൾ വാർത്താ വളരെ പ്രാധാന്യ ത്തോടെയാണ് പ്രക്ഷേപണം ചെയ്തത്.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.

ഗൂഗിളിനെതിരെ വൻ പ്രതിഷേധം

June 15th, 2026

standford-google-protest-epathram

കാലിഫോർണിയ: സ്റ്റാൻഫോർഡ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്താനെത്തിയ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. ഇസ്രായേൽ സർക്കാരുമായുള്ള ഗൂഗിളിന്റെ സാങ്കേതികവിദ്യാ കരാറുകളിൽ പ്രതിഷേധിച്ചാണ് നൂറുകണക്കിന് ബിരുദധാരികൾ ചടങ്ങ് ബഹിഷ്കരിച്ച് കൂട്ടത്തോടെ ഇറങ്ങിപ്പോയത്. പിച്ചൈ പ്രസംഗം ആരംഭിച്ചതോടെ വിദ്യാർത്ഥികൾ അദ്ദേഹത്തിന് നേരെ കൂക്കിവിളിക്കുകയും പ്ലക്കാർഡുകളും പലസ്തീൻ പതാകകളും ഉയർത്തി പ്രതിഷേധിക്കുകയും ചെയ്തു.

‘സ്റ്റാൻഫോർഡ് സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ പാലസ്തീൻ’ ഉൾപ്പെടെയുള്ള വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പ്രോജക്ട് നിംബസ് എന്ന പേരിൽ ഇസ്രായേൽ സർക്കാരും ഗൂഗിളും ആമസോണും തമ്മിലുള്ള $1.2 ബില്യൺ ഡോളറിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കരാറിനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രധാന പ്രതിഷേധം.

ഗൂഗിൾ നൽകുന്ന അത്യാധുനിക സാങ്കേതികവിദ്യ ഗാസയിലെ സൈനിക ആവശ്യങ്ങൾക്കും നിരീക്ഷണങ്ങൾക്കുമായാണ് ഇസ്രായേൽ ഉപയോഗിക്കുന്നതെന്നും, ഇതിലൂടെ ഗാസയിലെ മാനുഷിക പ്രതിസന്ധിക്ക് ഗൂഗിൾ കൂട്ടുനിൽക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.

പ്രോജക്ട് നിംബസിനെതിരെ ഗൂഗിൾ ഓഫീസുകളിൽ മുൻപ് പ്രതിഷേധം നടത്തിയ ഡസൻകണക്കിന് ജീവനക്കാരെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഈ നടപടിയും വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചു.

സുന്ദർ പിച്ചൈ പങ്കെടുത്ത ഔദ്യോഗിക ചടങ്ങ് ബഹിഷ്കരിച്ച വിദ്യാർത്ഥികൾ, സമീപത്തുതന്നെ ‘പീപ്പിൾസ് കമ്മൻസ്മെന്റ്’ എന്ന പേരിൽ ബദൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. പ്രമുഖ പാലസ്തീനിയൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീൽ ആയിരുന്നു ഈ ചടങ്ങിലെ മുഖ്യപ്രഭാഷകൻ.

അടുത്ത കാലത്തായി അമേരിക്കൻ സർവകലാശാലകളിൽ ഇസ്രായേൽ വിരുദ്ധ-പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ശക്തമാകുന്നതിന്റെ തുടർച്ചയായാണ് ഗൂഗിൾ മേധാവിക്കെതിരെ ഇപ്പോൾ സ്റ്റാൻഫോർഡിലും കടുത്ത പ്രതിഷേധം അരങ്ങേറിയത്.

- ജെ.എസ്.

വായിക്കുക: , , , , , ,

Comments Off on ഗൂഗിളിനെതിരെ വൻ പ്രതിഷേധം

മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്

April 13th, 2026

american-president-donald-j-trump-ePathram
അമേരിക്കയുടെ നേതൃത്വത്തിൽ ഇറാനിൽ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് അഭിപ്രായം പറഞ്ഞ പോപ്പ് ലിയോ മാർപ്പാപ്പയ്ക്ക് എതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.

പോപ്പ് എന്ന നിലയിൽ ലിയോ തന്റെ കാര്യങ്ങൾ കൃത്യമായി ചെയ്യണം. കുറ്റ കൃത്യങ്ങൾ തടയുന്ന കാര്യത്തിൽ മാർപാപ്പയുടെ നിലപാട് ദുർബ്ബലം ആണെന്നും വിദേശ നയങ്ങൾ വളരെ മോശം ആണെന്നും ട്രംപ് പരിഹസിച്ചു.

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തുന്ന മനുഷ്യത്വ രഹിതമായ അതിക്രമങ്ങൾ അവസാനിപ്പിക്കണം എന്ന് ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്ക യിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷയിലാണ് മാർപ്പാപ്പ ആഹ്വാനം ചെയ്തത്.

പോപ്പിന്റെ ഇപ്പോഴത്തെ നിലപാടുകൾ കത്തോലിക്കാ സഭയെ ദോഷകരമായി ബാധിക്കും. ഇറാന്റെ ആണവ പദ്ധതികൾ പോലുള്ള ഭീഷണികളെ ലിയോ പതിനാലാമൻ മാർപ്പാപ്പ അവഗണിക്കുന്നു എന്ന് ട്രംപ് കുറ്റപ്പെടുത്തി.

വെനസ്വേലയിൽ നിന്നുള്ള മയക്കു മരുന്ന് കടത്തും കുറ്റവാളികളുടെ കടന്നു കയറ്റവും തടയാൻ താൻ ശ്രമിക്കുമ്പോൾ അതിനെ മാർപ്പാപ്പ വിമർശിക്കുന്നത് ശരിയല്ല. നിയമപാലനത്തിൽ വിട്ടു വീഴ്ച ചെയ്യുന്ന നിലപാടാണ് വത്തിക്കാൻ സ്വീകരിക്കുന്നത് എന്നും ട്രംപ് പറഞ്ഞു.

തന്നെ നേരിടാൻ വേണ്ടിയാണ് ഒരു അമേരിക്കനെ പോപ്പ് ആയി സഭ തെരഞ്ഞെടുത്തത്. വൈറ്റ് ഹൗസിൽ താൻ ഇല്ലായിരുന്നു എങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാവില്ലായിരുന്നു എന്നും ട്രംപ് പരിഹസിച്ചു. അന്താ രാഷ്‌ട്ര രാഷ്ട്രീയത്തിൽ വത്തിക്കാൻ ഇടപെടുന്നത് ഗുണകരമല്ല എന്നും ട്രംപ് പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്

സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ

April 6th, 2026

third-gender-epathram
ന്യൂഡൽഹി : കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ നിയമ ഭേദഗതി, ട്രാൻസ് ജെൻഡർ വ്യക്തികളുടെ ലിംഗ സ്വത്വം സ്വയം നിർണ്ണയിക്കുവാൻ ഉള്ള മൗലിക അവകാശത്തെ ഹനിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി. 2026 മാർച്ച് 30 ന് നിലവിൽ വന്ന നിയമ ഭേദഗതി ഭരണ ഘടനാ വിരുദ്ധം ആണെന്നും ഹർജിയിൽ പറയുന്നു.

ലിംഗ സ്വത്വം എന്നത് ബയോളജിക്കൽ അല്ല. അത് വ്യക്തിയുടെ തീരുമാനം ആണെന്ന് വ്യക്തമാക്കുന്ന സുപ്രീം കോടതി വിധിക്ക് വിരുദ്ധം ആയിട്ടാണ് പുതിയ നിയമ ഭേദഗതി എന്ന് ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് പ്രമുഖ ട്രാൻസ് ജെൻഡർ ആക്ടി വിസ്റ്റു കളായ ലക്ഷ്മി നാരായൺ ത്രിപാഠി, സൈനബ് ജാവേദ് പട്ടേൽ എന്നിവർ കോടതിയിൽ എത്തിയത്.

2019 ലെ നിയമത്തിൽ സ്വയം തിരിച്ചറിയാനുള്ള അവകാശം ഉണ്ടായിരുന്നു എങ്കിലും പുതിയ ഭേദഗതിയിലെ മൂന്നാം വകുപ്പ് ഇത് എടുത്തു മാറ്റി.

ഒരു വ്യക്തി ആരാണ് എന്ന് നിശ്ചയിക്കാൻ സർക്കാരിന് അധികാരം നൽകുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പുതിയ നിയമ പ്രകാരം ട്രാൻസ് ജെൻഡർ സർട്ടിഫിക്കറ്റിനായി സർക്കാർ നിശ്ചയിക്കുന്ന മെഡിക്കൽ ബോർഡിന്റെ ശുപാർശ നിർബ്ബന്ധം ആക്കിയിട്ടുണ്ട്. ഇത് ട്രാൻസ് വ്യക്തികളെ മെഡിക്കൽ നിരീക്ഷണത്തിന് വിധേയർ ആക്കുന്നതിനു തുല്യം ആണെന്നും പറയുന്നു. ലിംഗമാറ്റ ശസ്ത്ര ക്രിയ നടത്തിയവർ വിവരങ്ങൾ സർക്കാരിനെ അറിയിക്കണം എന്നുള്ള വ്യവസ്ഥ സ്വകാര്യതയുടെ ലംഘനം ആണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

 

- pma

വായിക്കുക: , , , , , , ,

Comments Off on സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ

ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്

April 6th, 2026

agnes-callamard-secretary-general-amnesty-international-ePathram
ഇറാനിലെ പാലങ്ങളും വൈദ്യുത നിലയങ്ങളും ബോംബിട്ടു നശിപ്പിക്കും എന്നുള്ള ട്രംപിന്റെ ഭീഷണിക്ക് എതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് ആംനെസ്റ്റി ഇന്റർ നാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലമാർഡ്.

ഇത്തരം ഒരു ആക്രമണത്തിലൂടെ ഇറാനിലെ സാധാരണക്കാർ ആയിരിക്കും ആദ്യം കഷ്ടപ്പെടേണ്ടി വരിക. വൈദ്യുതിയില്ല, വെള്ളമില്ല, നീങ്ങാനോ ഓടിപ്പോകാനോ ഉള്ള ശേഷിയില്ല, അവരുടെ ജീവിക്കാനുള്ള അവകാശത്തിന് എതിര് നിൽക്കുക യാണ് അമേരിക്കൻ പ്രസിഡണ്ട് എന്ന് ട്രംപിനു എതിരെ അവർ ശക്തമായ ഭാഷയിൽ പ്രതികരിച്ചു.

എന്തൊരു മ്ലേച്ഛമായ സന്ദേശം!.
വൈദ്യുത നിലയങ്ങളുടെയും പാലങ്ങളുടെയും തകർച്ചയിൽ ആദ്യം ദുരിതം അനുഭവിക്കുന്നത് ഇറാനിയൻ സിവിലിയന്മാർ ആയിരിക്കും: ഇനി വൈദ്യുതിയോ ചൂടാക്കലോ വെള്ളമോ ഇല്ല; ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധാരണ ക്കാർക്ക് കഴിയുന്നില്ല. യുദ്ധക്കുറ്റ കൃത്യങ്ങൾ ആവർത്തിക്കാൻ സാദ്ധ്യത ഉണ്ട് എന്നും അവർ ട്വീറ്റ് ചെയ്തു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ല എങ്കിൽ ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ആക്രമിക്കും എന്നായിരുന്നു ഭീഷണി. ഇതിനു എതിരെയാണ് ഇപ്പോൾ ആഗ്നസ് കല്ലമാർഡ് പ്രതികരിച്ചിരിക്കുന്നത്.

 

- pma

വായിക്കുക: , , , , , , ,

Comments Off on ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്

Page 1 of 3512345...102030...Last »

« Previous « ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
Next Page » സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha