സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ

April 6th, 2026

third-gender-epathram
ന്യൂഡൽഹി : കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ നിയമ ഭേദഗതി, ട്രാൻസ് ജെൻഡർ വ്യക്തികളുടെ ലിംഗ സ്വത്വം സ്വയം നിർണ്ണയിക്കുവാൻ ഉള്ള മൗലിക അവകാശത്തെ ഹനിക്കുന്നു എന്ന ആരോപണം ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി. 2026 മാർച്ച് 30 ന് നിലവിൽ വന്ന നിയമ ഭേദഗതി ഭരണ ഘടനാ വിരുദ്ധം ആണെന്നും ഹർജിയിൽ പറയുന്നു.

ലിംഗ സ്വത്വം എന്നത് ബയോളജിക്കൽ അല്ല. അത് വ്യക്തിയുടെ തീരുമാനം ആണെന്ന് വ്യക്തമാക്കുന്ന സുപ്രീം കോടതി വിധിക്ക് വിരുദ്ധം ആയിട്ടാണ് പുതിയ നിയമ ഭേദഗതി എന്ന് ചൂണ്ടി ക്കാണിച്ചു കൊണ്ടാണ് പ്രമുഖ ട്രാൻസ് ജെൻഡർ ആക്ടി വിസ്റ്റു കളായ ലക്ഷ്മി നാരായൺ ത്രിപാഠി, സൈനബ് ജാവേദ് പട്ടേൽ എന്നിവർ കോടതിയിൽ എത്തിയത്.

2019 ലെ നിയമത്തിൽ സ്വയം തിരിച്ചറിയാനുള്ള അവകാശം ഉണ്ടായിരുന്നു എങ്കിലും പുതിയ ഭേദഗതിയിലെ മൂന്നാം വകുപ്പ് ഇത് എടുത്തു മാറ്റി.

ഒരു വ്യക്തി ആരാണ് എന്ന് നിശ്ചയിക്കാൻ സർക്കാരിന് അധികാരം നൽകുന്നത് വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം ആണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പുതിയ നിയമ പ്രകാരം ട്രാൻസ് ജെൻഡർ സർട്ടിഫിക്കറ്റിനായി സർക്കാർ നിശ്ചയിക്കുന്ന മെഡിക്കൽ ബോർഡിന്റെ ശുപാർശ നിർബ്ബന്ധം ആക്കിയിട്ടുണ്ട്. ഇത് ട്രാൻസ് വ്യക്തികളെ മെഡിക്കൽ നിരീക്ഷണത്തിന് വിധേയർ ആക്കുന്നതിനു തുല്യം ആണെന്നും പറയുന്നു. ലിംഗമാറ്റ ശസ്ത്ര ക്രിയ നടത്തിയവർ വിവരങ്ങൾ സർക്കാരിനെ അറിയിക്കണം എന്നുള്ള വ്യവസ്ഥ സ്വകാര്യതയുടെ ലംഘനം ആണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

 

- pma

വായിക്കുക: , , , , , , ,

Comments Off on സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ

ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്

April 6th, 2026

agnes-callamard-secretary-general-amnesty-international-ePathram
ഇറാനിലെ പാലങ്ങളും വൈദ്യുത നിലയങ്ങളും ബോംബിട്ടു നശിപ്പിക്കും എന്നുള്ള ട്രംപിന്റെ ഭീഷണിക്ക് എതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് ആംനെസ്റ്റി ഇന്റർ നാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലമാർഡ്.

ഇത്തരം ഒരു ആക്രമണത്തിലൂടെ ഇറാനിലെ സാധാരണക്കാർ ആയിരിക്കും ആദ്യം കഷ്ടപ്പെടേണ്ടി വരിക. വൈദ്യുതിയില്ല, വെള്ളമില്ല, നീങ്ങാനോ ഓടിപ്പോകാനോ ഉള്ള ശേഷിയില്ല, അവരുടെ ജീവിക്കാനുള്ള അവകാശത്തിന് എതിര് നിൽക്കുക യാണ് അമേരിക്കൻ പ്രസിഡണ്ട് എന്ന് ട്രംപിനു എതിരെ അവർ ശക്തമായ ഭാഷയിൽ പ്രതികരിച്ചു.

എന്തൊരു മ്ലേച്ഛമായ സന്ദേശം!.
വൈദ്യുത നിലയങ്ങളുടെയും പാലങ്ങളുടെയും തകർച്ചയിൽ ആദ്യം ദുരിതം അനുഭവിക്കുന്നത് ഇറാനിയൻ സിവിലിയന്മാർ ആയിരിക്കും: ഇനി വൈദ്യുതിയോ ചൂടാക്കലോ വെള്ളമോ ഇല്ല; ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധാരണ ക്കാർക്ക് കഴിയുന്നില്ല. യുദ്ധക്കുറ്റ കൃത്യങ്ങൾ ആവർത്തിക്കാൻ സാദ്ധ്യത ഉണ്ട് എന്നും അവർ ട്വീറ്റ് ചെയ്തു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ല എങ്കിൽ ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ആക്രമിക്കും എന്നായിരുന്നു ഭീഷണി. ഇതിനു എതിരെയാണ് ഇപ്പോൾ ആഗ്നസ് കല്ലമാർഡ് പ്രതികരിച്ചിരിക്കുന്നത്.

 

- pma

വായിക്കുക: , , , , , , ,

Comments Off on ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്

നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ

March 26th, 2026

IRAN-OIL-epathram
ഹോർമുസ് കടലിടുക്കിനു മേൽ ഇറാന്റെ പരമാധികാരം അംഗീകരിക്കണം എന്നത് ഉൾപ്പെടെ അഞ്ചു നിബന്ധനകൾ മുന്നോട്ടു വെച്ചു കൊണ്ട് ഇറാൻ സർക്കാർ.

ഇസ്രായേലും അമേരിക്കയും ചേർന്ന് 2026 ഫെബ്രുവരി 28 നു തുടങ്ങി വെച്ച യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടു വെച്ച 15 ഇന പദ്ധതി ഇറാൻ സർക്കാർ തള്ളിക്കളഞ്ഞു കൊണ്ടാണ് ഈ പ്രഖ്യാപനം.

strait-of-hormuz-epathram

ഹോർമുസ് കടലിടുക്കിനുമേൽ ഇറാന്റെ പരമാധികാരം അംഗീകരിക്കുക, ആക്രമണവും കൊല പാതകങ്ങളും അവസാനിപ്പിക്കുക, ഇറാനു നേരേ ഇനി യുദ്ധം ചെയ്യുകയില്ല എന്നതിന് വ്യക്തമായ ഉറപ്പു നൽകുക, യുദ്ധം മൂലം ഇറാനിൽ ഉണ്ടായ നാശങ്ങൾക്ക് നഷ്ട പരിഹാരം നൽകുക, ഇറാനു നേരേയും ഇറാന്റെ പ്രതിരോധ സംഘങ്ങൾക്കു നേരേയുമുള്ള യുദ്ധം അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള ഈ അഞ്ചു നിബന്ധനകൾ യു. എസ്. അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം എന്നും ഇറാന്റെ ഔദ്യോഗിക മാധ്യമമായ ‘പ്രസ് ടി. വി.’ റിപ്പോർട്ടു ചെയ്തു.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുവാൻ അമേരിക്ക മുന്നോട്ടു വെച്ച 15 ഇന സമാധാന പദ്ധതി യിൽ മൂപ്പത് ദിവസത്തെ താൽക്കാലിക വെടി നിർത്തലാണ് പ്രധാന ഇനം. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, പ്രാദേശിക ഗ്രൂപ്പുകൾക്കുള്ള ഇറാന്റെ പിന്തുണ അവസാനിപ്പിക്കുക, നതാൻസ്, ഇസ്ഫഹാൻ, ഫോർഡോ എന്നിവിടങ്ങളിലെ ആണവ നിലയങ്ങൾ ഇറാൻ തകർക്കുകയും ആണവായുധങ്ങൾ ഇനി വികസിപ്പിക്കില്ല എന്ന് ഉറപ്പു നൽകുകയും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ കൈ മാറുകയും വേണം. മിസൈലുകളുടെ എണ്ണത്തിലും ദൂര പരിധിയിലും നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയവയാണ് മറ്റ് പ്രധാന വ്യവസ്ഥകൾ.

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഇറാന് നേരെ യുള്ള ഉപരോധങ്ങൾ നീക്കം ചെയ്യും എന്നാണു അമേരിക്ക ആവശ്യപ്പെട്ടത്.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ

ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു

March 18th, 2026

joe-kent-u-s-national-counter-terrorism-center-director-resigns-ePathram

ഇസ്രായേലിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക യുദ്ധം ചെയ്യുന്നത് എന്ന് ഇറാനെതിരെ ആക്രമണം തുടരുന്നതിനിടെ യു. എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പിനെയും യുദ്ധത്തെയും തള്ളി പ്പറഞ്ഞു കൊണ്ട് യു. എസ്. ദേശീയ ഭീകര പ്രതിരോധ വകുപ്പ് (എന്‍. സി. ടി. സി.) മേധാവി ജോ കെന്റ് രാജി വെച്ചു.

അനാവശ്യമായ ആക്രമണമാണ് അമേരിക്ക നടത്തുന്നത് എന്നും എക്‌സ് പ്ലാറ്റ്‌ ഫോമിലൂടെ നടത്തിയ രാജി പ്രഖ്യാപന ത്തില്‍ ജോ കെന്റ് തുറന്നടിച്ചു. പശ്ചിമേഷ്യന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം യു. എസ്. ഭരണത്തില്‍ നിന്ന് രാജി സമര്‍പ്പിക്കുന്ന ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ജോ കെന്റ്.

ഇറാന്‍ ഒരിക്കലും അമേരിക്കക്കു ഒരു ഭീഷണിയും ഉയര്‍ത്തിയിട്ടില്ല. ഇസ്രായേലിന്റെയും അമേരിക്കന്‍ ലോബി യുടേയും ശക്തമായ സമ്മർദ്ദം കൊണ്ടാണ് ഈ യുദ്ധം ആരംഭിച്ചത്.

അതു കൊണ്ട് തന്നെ ഇറാനെതിരെ നടക്കുന്ന യുദ്ധത്തെ മനസ്സാക്ഷി കുത്തില്ലാതെ പിന്തുണക്കാന്‍ സാധിക്കില്ല. ‘അമേരിക്കയെ ദൈവം രക്ഷിക്കട്ടെ’  : കെന്റ് എക്സിൽ കുറിച്ചു.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു

ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു

March 3rd, 2026

strait-of-hormuz-epathram
പശ്ചിമേഷ്യയിലെ സംഘർഷം നില നിൽക്കുമ്പോൾ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ അടച്ചു.

ഇതോടെ എണ്ണ വില കുതിച്ചുയരുന്നു എന്ന ആശങ്ക യിലാണ് ലോകം. എണ്ണക്കപ്പലുകൾ കടന്നു പോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായി.

വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളെ ആക്രമിക്കും എന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനിൽ ആക്രമണം ഉണ്ടായതോടെ ഖത്തർ എനർജി, നാച്ചുറൽ ഗ്യാസ് ഉത്പാദനവും നിർത്തി.

അരാംകോയുടെ പല പ്ലാന്‍റുകളും പ്രവര്‍ത്തനം നിർത്തി. കുവൈറ്റിലെ ചില റിഫൈനറികളും ഉത്പാദനം നിർത്തി.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു

Page 1 of 3612345...102030...Last »

« Previous « രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
Next Page » വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha