മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും

November 24th, 2025

breast-feeding-milk-bank-ePathram
ന്യൂഡൽഹി : ബീഹാറിൽ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലിൽ യുറേനിയം (U-238) അംശം കണ്ടെത്തി എന്ന് പഠന റിപ്പോർട്ട്. 17 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ള മുലയൂട്ടുന്ന 40 സ്ത്രീകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.

ഇവരുടെ മുലപ്പാൽ സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ തീരെ ചെറുതല്ലാത്ത അളവിൽ യുറേനിയം കണ്ടെത്തി എന്നാണു റിപ്പോർട്ട്. ബീഹാറിലെ ഭോജ്പുർ, സമസ്തിപുർ, ബേഗുസരായി, ഖഗരിയ, കതിഹാർ, നളന്ദ എന്നീ ജില്ലകളിൽ 2021 ഒക്ടോബർ മുതൽ 2024 ജൂലായ് വരെയാണ് പഠനം നടത്തിയത്.

മഹാവീർ കാൻസർ സന്സ്ഥാൻ (പാറ്റ്ന), ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (പഞ്ചാബ്), ഡൽഹി എയിംസ് എന്നിവയും ICMR, NIPER-ഹാജിപുർ എന്നിവ യുടെ പിന്തുണയോടെയും നടത്തിയ പഠന ത്തിൽ എല്ലാ 40 സാമ്പിളുകളിലും യുറേനിയം കണ്ടെത്തി. സാന്ദ്രത 0 മുതൽ 5.25 μg/L വരെയാണ്.

ഏറ്റവും ഉയർന്ന വ്യക്തിഗത കണ്ടെത്തൽ കതിഹാർ ജില്ലയിൽ നിന്നാണ്. ഈ അളവ് ആഗോള സുരക്ഷാ പരിധിക്ക് താഴെയായി തുടരുമ്പോൾ ഭൂഗർഭ ജലവും ഭക്ഷ്യ ശൃംഖലയും മലിനമാകുന്നത് അടിയന്തര അന്വേഷണം ആവശ്യമാണ് എന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

മുലപ്പാലിലെ യുറേനിയം അളവിന് നിലവിൽ നിർദ്ദിഷ്ടവും അനുവദിച്ചതുമായ ഒരു പരിധിയോ മാനദണ്ഡമോ ഇല്ല. എന്നാൽ, ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഓ.) ഭൂഗർഭ ജലത്തിൽ അനുവദിച്ചിട്ടുള്ള യുറേനിയം പരിധി 30 മൈക്രോ ഗ്രാം പെർ ലിറ്റർ ആണ്. ഇത് മാനദണ്ഡമാക്കി ഈ വിഷയത്തിൽ ആശങ്കക്ക് ഇടയില്ല എന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

കുടിക്കുവാനും ജല സേചനത്തിനും ഭൂഗർഭ ജലം വ്യാപകമായി ഉപയോഗിക്കുന്നത് ബീഹാറിൽ മലിനീകരണത്തിന് കാരണമായി എന്നും പഠനം ചൂണ്ടിക്കാട്ടി. വ്യവസായ മാലിന്യങ്ങൾ ജലാശയ ങ്ങളിലേക്ക് തള്ളുന്നതും രാസ വളങ്ങളുടെയും കീട നാശിനികളുടെയും ഉപയോഗവും ഈ മലിനീകരണ ത്തിന് ആക്കം കൂട്ടുന്നു.

മുലപ്പാലിലെ യുറേനിയം ശിശുക്കളിൽ ആരോഗ്യ പരമായ ആശങ്കകൾക്ക് കാരണമാകും. ഇത് കുറഞ്ഞ ഐ-ക്യൂ, ന്യൂറോളജി വികസന ത്തകരാറ്, മാനസിക ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കാം. മാത്രമല്ല ക്യാൻസർ സാധ്യതയും.

എങ്കിലും, മുലയൂട്ടുന്ന അമ്മമാരിലും ശിശുക്കളിലും യുറേനിയം വിഷാംശം വളരെ കുറഞ്ഞ സ്വാധീനം മാത്രമേ ഉണ്ടാക്കുകയുള്ളൂ എന്നും പഠനം പറയുന്നു. കഴിഞ്ഞ ദിവസം നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ അവലോകനം ചെയ്തത്.

- pma

വായിക്കുക: , , , , , , ,

Comments Off on മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും

ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം

December 5th, 2024

chicken-shawarma-ePathram
കൊച്ചി : ഷവർമ അടക്കം പാര്‍സല്‍ ചെയ്യുന്ന ആഹാര സാധനങ്ങൾ തയ്യാറാക്കിയ തിയ്യതിയും സമയവും പാക്കറ്റുകളിൽ കൃത്യമായി രേഖപ്പെടുത്തണം എന്നുള്ള സർക്കാർ നിർദ്ദേശങ്ങൾ കർശ്ശനമായി നടപ്പിലാക്കുവാൻ ഹൈക്കോടതി ഉത്തരവ്.

കാസർഗോഡ് ചെറുവത്തൂരിൽ ഭക്ഷ്യ വിഷ ബാധ യേറ്റ് മരണപ്പെട്ട വിദ്യാർത്ഥിനിയുടെ മാതാവ് നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ഹൈക്കോടതി നിർദ്ദേശം.

ഷവർമയിൽ നിന്നുള്ള ഭക്ഷ്യ വിഷ ബാധയിൽ 2022 മെയ് മാസത്തിൽ ആയിരുന്നു ദേവനന്ദ എന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചത്. മകളുടെ മരണത്തിന് കാരണം, ആരോഗ്യ വകുപ്പ് അടക്കം ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധന ങ്ങളുടെ ഗുണ നിലവാരം ഉറപ്പാക്കാത്തതു കൊണ്ടാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഹർജി നൽകി യതിൻ്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് പരാതിക്കാരിയെ കോടതി അഭിനന്ദിച്ചു.  മാത്രമല്ല കോടതി ചെലവിലേക്കായി 25,000 രൂപ ഹർജിക്കാരിക്ക് നൽകണം എന്നും ഉത്തരവിട്ടിട്ടുണ്ട്.

ഫുഡ്‌ സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം എന്നാണ് നിയമം. ഭക്ഷണം തയ്യാറാക്കി, ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാന്‍ കൂടുതല്‍ സമയം എടുക്കുന്നു എങ്കില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നില നിര്‍ത്തണം. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യന് ഉപയോഗിക്കുവാന്‍ അനുയോജ്യമല്ലാത്തതും ആയി തീരാന്‍ സാദ്ധ്യതയുണ്ട്.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം

ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം

October 14th, 2024

media-personality-and-social-activist-gauri-lankesh-ePathram
ബെംഗളൂരു : സംഘപരിവാർ വിമര്‍ശകയായിരുന്ന, കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിൻ്റെ കൊലയാളികള്‍ ജയിലിൽ നിന്നും നിന്നും ജാമ്യത്തിൽ ഇറങ്ങിയപ്പോൾ ശ്രീരാമസേന സ്വീകരണം നൽകി.

മുഖ്യ പ്രതികളായ പരശുറാം വാഗ്മോര്‍, മനോഹര്‍ യാദവെ എന്നിവരെയാണ് ജന്മദേശമായ വിജയ പുരയില്‍ മാലയും കാവി ഷാളും അണിയിച്ച് ശ്രീരാമ സേനാ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. മുദ്രാവാക്യം മുഴക്കി സ്വീകരിച്ച പ്രതികളെ പ്രകടനമായി ശിവജി പ്രതിമയുടെ സമീപത്തേക്ക് കൊണ്ടു പോയി.

gauri-lankesh-murder-accused-get-grand-welcome-in-karnataka-ePathram

പ്രത്യേക കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ്, ആറു വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതികള്‍ കഴിഞ്ഞ ദിവസം ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. സംഘ പരിവാറിൻ്റെ കടുത്ത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷിനെ അവരുടെ വീടിന് മുന്നിൽ വെച്ച് 2017 സെപ്റ്റംബര്‍ അഞ്ചിനാണ് വെടിവെച്ച് കൊലപ്പെടുത്തിയത്.

ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളുടെ വിചാരണ നടപടികൾക്ക് വേഗം കൂട്ടാൻ 2023 ഡിസംബറില്‍ കർണ്ണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക കോടതി സ്ഥാപിച്ചത്.

കേസിലെ മറ്റു പ്രതികളായ അമോല്‍ കാലെ, രാജേഷ് ഡി ബംഗേര, വാസുദേവ് സൂര്യ വന്‍ഷി, ഋഷികേശ് ദേവഡേ കര്‍, ഗണേഷ് മിസ്‌കിന്‍, അമിത് രാമചന്ദ്ര ബഡ്ഡി എന്നിവര്‍ക്കും കോടതി ജാമ്യം നൽകിയിരുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം

പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം

October 1st, 2024

rbi-e-rupee-reserve-bank-of-india-digital-rupee-from-2022-december-1-ePathram
ന്യൂഡല്‍ഹി : കേരളത്തിനു പ്രളയ ധന സഹായമായി 145 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് ഇത്. 3000 കോടി രൂപയാണ് കേരളം സഹായമായി ആവശ്യപ്പെട്ടത്.

ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള അധിക സഹായം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം വന്നിട്ടില്ല. കേരളം ഉള്‍പ്പെടെയുള്ള 9 സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം വിലയിരുത്തി കേന്ദ്ര സംഘത്തി റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുക അനുവദിക്കും എന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

ഗുജറാത്ത് (600 കോടി രൂപ), മണിപ്പുര്‍ (50 കോടി രൂപ), ത്രിപുര (25 കോടി രൂപ) എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം

പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം

October 1st, 2024

rbi-e-rupee-reserve-bank-of-india-digital-rupee-from-2022-december-1-ePathram
ന്യൂഡല്‍ഹി : കേരളത്തിനു പ്രളയ ധന സഹായമായി 145 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് ഇത്. 3000 കോടി രൂപയാണ് കേരളം സഹായമായി ആവശ്യപ്പെട്ടത്.

ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള അധിക സഹായം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം വന്നിട്ടില്ല. കേരളം ഉള്‍പ്പെടെയുള്ള 9 സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം വിലയിരുത്തി കേന്ദ്ര സംഘത്തി റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുക അനുവദിക്കും എന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

ഗുജറാത്ത് (600 കോടി രൂപ), മണിപ്പുര്‍ (50 കോടി രൂപ), ത്രിപുര (25 കോടി രൂപ) എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം

Page 1 of 2112345...1020...Last »

« Previous « കോഴിക്കോടൻ ഫെസ്റ്റ് സീസൺ-2 : ലോഗോ പ്രകാശനം ചെയ്തു
Next Page » മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ കൊണ്ടു പോകാം : ആര്‍. ടി. എ. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha