ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു

March 26th, 2026

petrol-diesel-price-hiked-ePathram-
ന്യൂഡൽഹി : ഇന്ത്യയിലെ ഇന്ധന വില്പനക്കാരായ നയാര എനർജി എന്ന സ്വകാര്യ കമ്പനി പെട്രോളിനും ഡീസലിനും വില കുത്തനെ വർദ്ധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസൽ ലിറ്ററിന് 3 രൂപയും കൂട്ടി. ഗൾഫിലെ യുദ്ധ സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ വർദ്ധനവ് ആണ് ഇതിനു കാരണം എന്ന് കമ്പനി അറിയിച്ചു. പുതുക്കിയ നിരക്ക് (ലിറ്ററിന്) : പെട്രോൾ 111.08 രൂപ. ഡീസൽ 97.84 രൂപ.

- pma

വായിക്കുക: , , , ,

Comments Off on ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു

സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി

March 23rd, 2026

burjeel-medical-center-inaugurated-by-lulu-group-m-a-yousufali-ePathram

ദുബായ് : മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ ബുർജീൽ ഹോൾഡിംഗ്‌സ്, ദുബായ് സിലിക്കൺ ഒയാസിസിലെ സിലിക്കൺ സെൻട്രൽ മാളിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബുർജീൽ മെഡിക്കൽ സെന്റർ പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി പുതിയ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ബുർജീൽ ഹോൾഡിംഗ്‌സ് ചെയർമാനും സി. ഇ. ഒ. യു മായ ഡോ. ഷംഷീർ വയലിൽ, എമിറേറ്റ്‌സ് എയർ ലൈൻ ഡെപ്യൂട്ടി പ്രസിഡണ്ടും ചീഫ് ഓപ്പറേഷൻസ് ഓഫീസറുമായ അദേൽ അഹമ്മദ് അൽ റെദ, ദുബായ് സിലിക്കൺ ഒയാസിസ് അതോറിറ്റി സീനിയർ ഡയറക്ടർ ഒമർ അൽ ഫാഹിം, ബുർജീൽ റോയൽ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എൻട്രോളജി കൺസൾട്ടന്റ് ഡോ. സയീദ് അൽ ഷെയ്ഖ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

burjeel-medical-centre-in-dubai-silicon-central-mall-ePathram

പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് മെഡിക്കൽ സെന്ററാണ് സിലിക്കൺ സെൻട്രൽ മാളിൽ സജ്ജമാക്കിയത്. അപ്പോയിന്റ്‌മെന്റുകൾ മുതൽ മരുന്ന് വാങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഡിജിറ്റൽ ശൃംഖല യുമായി ബന്ധിപ്പിച്ചു. ആയതിനാൽ രോഗികൾക്ക് വളരെ വേഗത്തിൽ സേവനങ്ങൾ ലഭ്യമാകും.

ആദ്യഘട്ടത്തിൽ ഇന്റേണൽ മെഡിസിൻ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, പൾമണോളജി എന്നീ വിഭാഗങ്ങളാണ് ഇവിടെ പ്രവർത്തിക്കുക. എക്സറേ, അൾട്രാസൗണ്ട്, ലബോറട്ടറി സേവനങ്ങൾ, ഐ. വി. ഇൻഫ്യൂഷൻ സൗകര്യവും ബുർജീൽ ഫാർമസിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

രണ്ടാം ഘട്ടത്തിൽ ഇ. എൻ. ടി, ഡെന്റൽ, ഡെർമറ്റോളജി വിഭാഗങ്ങളും സജ്ജമാകും.

യു. എ. ഇ. യിലെ വിവിധ നഗരങ്ങളിലുള്ള ബുർജീൽ ആശുപത്രികളുമായി ഈ സെന്റർ നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യം ഉള്ളവർക്ക് തടസ്സം ഇല്ലാത്ത സേവനം ഉറപ്പാക്കാൻ സാധിക്കും.

യു. എ. ഇ. : വലിയ ആത്മ വിശ്വാസം നൽകുന്ന രാജ്യം

ജനങ്ങൾക്കും ബിസിനസ് സംരംഭങ്ങൾക്കും എന്നും വലിയ ആത്മ വിശ്വാസം നൽകുന്ന രാജ്യമാണ് യു. എ. ഇ. ആ വിശ്വാസം ശക്തമായി തുടരുകയാണ് എന്നും ബുർജീൽ മെഡിക്കൽ സെന്റർ ഉദ്ഘാടനം ചെയ്തു കൊണ്ട് എം. എ. യൂസഫലി പറഞ്ഞു.

രാജ്യത്തുടനീളം പുതിയ പദ്ധതികൾ ആരംഭിക്കാനും നിക്ഷേപം നടത്താനും ബിസിനസ് ലോകം മുന്നോട്ട് വരുന്നത് ഇതിന്റെ തെളിവാണ്. ആരോഗ്യ മേഖല ഏതൊരു സമൂഹത്തിനും ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇത്തരം സംരംഭങ്ങൾ ഗുണമേന്മയുള്ള ചികിത്സ ജനങ്ങളിലേക്ക് നേരിട്ടു എത്തിക്കുവാൻ സഹായിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു. എ. ഇ. യോടുള്ള പ്രതിബദ്ധത ദീർഘ കാല അടിസ്ഥാനത്തിൽ ഉള്ളതും സുസ്ഥിരവും ആണെന്നും ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഗുണ നിലവാരം ഉള്ള ആരോഗ്യ പരിരക്ഷ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യം ആക്കുന്നതിനായി ബുർജീൽ ശൃംഖല വിപുലീകരിക്കുന്നത് തുടരും.

ക്ലിനിക്കൽ മികവും സ്മാർട്ട് സിസ്റ്റങ്ങളും സമന്വയിപ്പിക്കുന്ന ഇത്തരം സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ മെഡിക്കൽ സെന്ററുകൾ അനായാസമായ ഒ. പി. സേവനങ്ങൾ ലഭ്യമാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി

സിലിക്കൺ ഒയാസിസ് നിവാസികൾക്കായി 10 ലക്ഷം ദിർഹത്തിന്റെ കമ്മ്യൂണിറ്റി ഹെൽത്ത് ഇനീഷ്യേറ്റീവ് ബുർജീൽ ഹോൾഡിംഗ്‌സ് പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഇവിടത്തെ 1,000 താമസ ക്കാർക്ക് 1,000 ദിർഹം വീതമുള്ള ഹെൽത്ത് ക്രെഡിറ്റുകൾ ലഭിക്കും.

രോഗ പരിശോധനകൾ, കൺസൾട്ടേഷനുകൾ, വെൽനസ് പ്രോഗ്രാം എന്നിവക്കായി ഈ തുക പുതിയ സെന്ററിൽ  ഉപയോഗപ്പെടുത്താം. താല്പര്യം ഉള്ളവർക്ക് സെന്ററിന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി ഈ ആനുകൂല്യത്തിനായി രജിസ്റ്റർ ചെയ്യാം.

- pma

വായിക്കുക: , , , , , , ,

Comments Off on സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി

താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു

March 12th, 2026

dubai-new-road-epathram

ദുബായ് : എമിറേറ്റിലെ താമസക്കാരുടെ സുരക്ഷയും ശുചിത്വവും മുൻ നിറുത്തിയും ആരോഗ്യകരമായ ജീവിത സാഹചര്യങ്ങൾ ഒരുക്കി കെട്ടിടങ്ങളുടെ ഗുണ നിലവാരവും ഉറപ്പു വരുത്തുന്നതിനും വേണ്ടി പുതിയ നിയമം പ്രഖ്യാപിച്ചു. യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിയമത്തിനു അംഗീകാരം നൽകി.

അനധികൃതമായ താമസങ്ങൾ നിയന്ത്രിക്കുക, കെട്ടിടങ്ങളിൽ അമിതമായി ആളുകൾ താമസിക്കുന്നത് തടയുക, ശുചിത്വം, പൊതുജന സുരക്ഷ, ഗുണ നിലവാരം, ക്രയവിക്രയ ത്തിലെ സുതാര്യത തുടങ്ങിയവ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. നിയമം ലംഘിക്കുന്നവർക്ക് 500 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. ജനവാസ മേഖലകളുടെ ഗുണ നിലവാരവും സുരക്ഷിതത്വവും ഉറപ്പു വരുത്താൻ സാധിക്കും

സ്വകാര്യ വികസന മേഖലകളും ഫ്രീ സോണുകളും ഉൾപ്പെടെ ദുബായിലെ മുഴുവൻ താമസ സ്ഥല ങ്ങൾക്കും ഈ നിയമം ബാധകമാണ്. എന്നാൽ, തൊഴിലാളികൾക്കു വേണ്ടി കമ്പനികൾ ഒരുക്കി യിട്ടുള്ള ലേബർ ക്യാമ്പുകൾ പോലെയുള്ള കൂട്ടായ താമസ സൗകര്യങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കൂടുതൽ ആളുകൾ, കുടുംബങ്ങൾ ഒന്നിച്ച് വില്ലകളും ഫ്‌ളാറ്റുകളും പങ്കിട്ടു താമസിക്കുന്ന ഷെയറിംഗ് അക്കോമേഡേഷൻ സംവിധാനത്തിന് പുതിയ നിയമം തടസ്സമാവും.

- pma

വായിക്കുക: , , , , ,

Comments Off on താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു

രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം

March 3rd, 2026

lpg-gas-cylinder-epathram
ന്യൂഡൽഹി : ഗൾഫിലെ യുദ്ധ സാഹചര്യത്തിൽ ഇന്ത്യയിൽ പാചക വാതക വിതരണത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രം.

പശ്ചിമേഷ്യയിൽ സംഘർഷം കടുത്തതോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം നിലച്ചു. ഇതോടെ ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയരുകയാണ്. കിഴക്ക്-പടിഞ്ഞാറൻ മേഖല യിലേക്കുള്ള ക്രൂഡ് ഓയിൽ നീക്കത്തിൽ 86 % ഇടിവുണ്ടായി എന്നാണു റിപ്പോർട്ട്.

ഇത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ധന ക്ഷാമം, വിലക്കയറ്റം എന്നിവയിലേക്ക് നയിക്കും. മാത്രമല്ല ഖത്തറിൽ നിന്നുള്ള എൽ. എൻ. ജി. (LNG) വിതരണം നിലച്ചതും ഇന്ത്യയിലെ പാചക വാതക (LPG), പ്രകൃതി വാതക വിപണികളിൽ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന് വിദഗ്ധർ മുൻകൂട്ടി പ്രവചിച്ചിരുന്നു.

ഇന്ത്യക്ക് ആവശ്യമായ എൽ. പി. ജി. യുടെ 80-85 ശത മാനവും ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. ഇതിൽ ഭൂരി ഭാഗവും ഹോർമുസ് കടലിടുക്ക് (Strait of Hormuz) വഴിയാണ് എത്തുന്നത്. ഗൾഫിലെ പ്രതിസന്ധി നീണ്ടു പോയാൽ ഇന്ത്യയിൽ പാചക വാതക വിതരണത്തിൽ തടസ്സം നേരിടുകയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറുകളുടെ വില വർദ്ധിക്കുവാനും ഇടയാക്കും.

- pma

വായിക്കുക: , , ,

Comments Off on രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം

ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം

February 3rd, 2026

narendra-modi-namaste-trump-india-visit-2020-ePathram
ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ അംഗീകരിച്ചു എന്ന് സ്ഥിരീകരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോഡി. യു. എസ്. പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യാണ് പ്രധാന മന്ത്രിയുടെ സ്ഥിരീകരണം.

മാസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിനും വ്യാപാര മേഖലയിലെ സമ്മർദ്ദത്തിനും ശേഷം 2026 ഫെബ്രുവരി 2 തിങ്കളാഴ്ച രാത്രി യു. എസ്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പ്രധാന മന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ നടന്ന ടെലി ഫോൺ സംഭാഷണത്തെ തുടർന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

അമേരിക്ക താരിഫ് കുറക്കും എന്ന അറിഞ്ഞതിൽ സന്തോഷം. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരില്‍ ട്രംപിന് നന്ദി പറയുന്നു. ലോകത്തിലെ രണ്ട് വലിയ സമ്പദ് വ്യവസ്ഥകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണം ചെയ്യും എന്നും നരേന്ദ്ര മോഡി പറഞ്ഞു.

2025 ആഗസ്റ്റിൽ ഇന്ത്യൻ സാധനങ്ങൾക്ക് 50% വരെ ട്രംപ് തീരുവ പ്രഖ്യാപിച്ചതും ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ തുടരുന്നതിനെ ക്കുറിച്ചുള്ള ആശങ്കകളും ഈ കരാറിലൂടെ മാറ്റി എഴുതപ്പെടും.

ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 25% ൽ നിന്ന് 18% ആയി കുറയും. റഷ്യൻ എണ്ണ യുടെ മേലുള്ള 25% അധിക പിഴ യു. എസ്. ഒഴിവാക്കും. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പൂജ്യം തീരുവ ഏർപ്പെടുത്തും. 500 ബില്യൺ ഡോളറിൽ അധികം മൂല്യം ഉള്ള ഊർജ്ജം, സാങ്കേതിക വിദ്യ, കാർഷികം, കൽക്കരി അടക്കം നിരവധി യു. എസ്. ഉത്പന്നങ്ങൾ ഇന്ത്യ വാങ്ങും.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം

Page 1 of 6612345...102030...Last »

« Previous « വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
Next Page » എസ്. പി. വെങ്കിടേഷ് അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha