
തിരുവനന്തപുരം : കാലവർഷം വീണ്ടും ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി. അതി ശക്തമായ മഴയിലും വെള്ള പ്പൊക്ക ത്തിലും മരിച്ചവരുടെ എണ്ണം 26 ആയി. നാലു പേരെ കാണാതായി. വിവിധ ജില്ലകളിലെ 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18,000 ത്തോളം ആളുകളെ താമസിപ്പിച്ചിട്ടുണ്ട്.
അതിതീവ്ര മഴ തുടരുന്നതിനാൽ ഇന്ന് (ബുധൻ) ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളിൽ വിദ്യാഭാസ സ്ഥാപനങ്ങൾ അവധി നൽകി. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാമ്പ് തീരുന്നതു വരെ അവധി നൽകിയിട്ടുണ്ട്. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവക്ക് മാറ്റമില്ല.
മലയോര മേഖലകളിലും ചുരങ്ങളിലൂടെയും യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം. മണ്ണിടിച്ചിൽ, റോഡിലേക്ക് പാറ പൊട്ടി വീഴുക, വെള്ള ക്കെട്ട് എന്നിവയാൽ ഗതാഗത തടസ്സം നേരിടാൻ സാദ്ധ്യതയുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടൽ ക്ഷോഭം രൂക്ഷമാകും. മത്സ്യ ബന്ധനത്തിന് പോകുന്നവരും കടലിൽ ഇറങ്ങുന്ന വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണം.
മലമ്പ്രദേശങ്ങളിലും കടൽക്കരയിലും നദീ തീര ങ്ങളിലും അടക്കം അപകട സാദ്ധ്യതയുള്ള മേഖല കളിൽ നിന്നും അധികൃതരുടെ നിർദ്ദേശം അനുസരിച്ച് മാറി താമസിക്കണം എന്നും മുന്നറിയിപ്പുണ്ട്.
കർക്കിടകത്തിന്റെ അവസാന പാദത്തിലേക്ക് കടക്കുന്നതോടെ ഒറ്റപ്പെട്ടയിടങ്ങളിൽ അതി ശക്തമായ മഴക്ക് ഉള്ള സാദ്ധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചത്. വരും ദിവസങ്ങളിലും ശക്തമായ കാറ്റോടു കൂടിയ മഴ തുടരും.

























