കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്

November 22nd, 2023

covid-19-vaccine-available-india-on-july-2021-to-cover-25-crore-people-ePathram
ന്യൂഡല്‍ഹി : കൊവിഡ്-19 വാക്സിൻ എടുത്തതു കൊണ്ട് യുവാക്കൾക്ക് ഇടയിൽ പെട്ടെന്നുള്ള മരണ സാദ്ധ്യത ഉണ്ടാക്കുന്നില്ല എന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ. സി. എം. ആർ.) പഠന റിപ്പോർട്ട്.

18 നും 45 നും ഇടയില്‍ പ്രായമുള്ളവരില്‍ പെട്ടെന്ന് മരണം സംഭവിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഐ. സി. എം. ആർ. ഇതു സംബന്ധിച്ച വിശദമായ പഠനം നടത്തിയത്. എന്നാല്‍ കൊവിഡ് ഗുരുതരമായി ബാധിച്ചതും മദ്യപാനം അടക്കമുള്ള ജീവിത ശൈലിയും യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിലേക്ക് എത്തിക്കുന്നത് എന്നും പഠനത്തിൽ കണ്ടെത്തി.

2021 ഒക്ടോബര്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവിൽ പ്രത്യേക കാരണങ്ങള്‍ ഒന്നും ഇല്ലാതെ പെട്ടെന്നു മരണപ്പെട്ട 18 നും 45നും ഇടയിൽ പ്രായ ക്കാരായ 729 പേരുടെ വിവരങ്ങളാണ് ഗവേഷകർ പഠന വിധേയം ആക്കിയത്.

ഇവരുടെ മെഡിക്കൽ ചരിത്രം, പുകവലി, മദ്യപാനം, തീവ്രമായ ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയ പെരു മാറ്റങ്ങൾ, കൊവിഡ് കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നോ, എന്തെങ്കിലും വാക്സിൻ ഡോസ് എടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിച്ചതായി ഗവേഷകർ പറയുന്നു.

അതേ സമയം, കൊവിഡ് വാക്സിനുകൾ ഇത്തര ത്തിലുള്ള അപകട സാദ്ധ്യത കുറക്കുകയാണ് ചെയ്തത് എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് ബാധിച്ചവര്‍ അടുത്ത രണ്ട് വർഷം കഠിനമായ ജോലികൾ ചെയ്യരുത് എന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ICMR : Twitter

- pma

വായിക്കുക: , , , , , ,

Comments Off on കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്

ഗാസയിൽ പരിക്കേറ്റവർക്ക് ചികിത്സ : മുന്നണിയിൽ മലയാളി സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും

November 20th, 2023

palestinian-wounded-evacuated-from-gaza-to-uae-burjeel-hospital-ePathram

അബുദാബി : കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ഗാസയിൽ ഗുരുതരമായി പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നല്‍കാന്‍ യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഇടപെടൽ അന്താരാഷ്‌ട്ര ശ്രദ്ധ നേടുമ്പോൾ പ്രവാസികൾക്ക് അഭിമാനമായി മലയാളികളുടെ നേതൃത്വത്തിലുള്ള ആരോഗ്യ സ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും മുൻ നിര പങ്കാളിത്തം.

ഡോ. ഷംഷീർ വയലിൽ ചെയർമാനായ ബുർജീൽ ഹോൾഡിംഗ്സ്, റെസ്പോൺസ് പ്ലസ് ഹോൾഡിംഗും (ആർ. പി. എം.) സർക്കാര്‍ ഏജന്‍സികള്‍ക്ക് കൂടെ ചേര്‍ന്ന് ദൗത്യത്തില്‍ സുപ്രധാന പങ്കു വഹിക്കുന്നത്.

ബുർജീൽ മെഡിക്കൽ സിറ്റിയിൽ പീഡിയാട്രിക് ഹെമറ്റോളജിസ്റ്റായ മലയാളി ഡോക്ടർ സൈനുൽ ആബിദീൻ നേതൃത്വം നല്‍കിയ ബുര്‍ജീല്‍ സംഘ ത്തില്‍ ഇരുപതോളം ആരോഗ്യ പ്രവർത്തകര്‍ ഗാസ അതിർത്തിയിലെ അൽ അരിഷിലേക്ക് പോയി. ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി, എൻ. എം. സി. റോയൽ ഹോസ്പിറ്റൽ എന്നീ ആശുപത്രികളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരും സംഘത്തിൽ ഉണ്ടായി രുന്നു.

പരിക്കേറ്റരുടെ ആരോഗ്യ നില പരിശോധിച്ച് പ്രാഥമിക പരിചരണം ഉറപ്പാക്കുവാന്‍ വേണ്ടിയാണ് ഈജിപ്ത് അതിർത്തിയിലെ അൽ അരിഷ് എയര്‍ പോര്‍ട്ടില്‍ മെഡിക്കൽ സംഘത്തിന്‍റെ ശ്രമം.

ഇത് പൂർത്തിയാക്കിയ ശേഷം പരിക്കേറ്റവരെ പ്രത്യേക വിമാനത്തിൽ അബുദാബിയില്‍ എത്തിച്ചു. ബുർജീൽ മെഡിക്കൽ സിറ്റി അടക്കമുള്ള ആശുപത്രികളിൽ ഇവർക്ക് അടിയന്തര പരിചരണവും തുടർ ചികിത്സയും ആരംഭിച്ചു.

നിർണ്ണായക മാനുഷിക ദൗത്യത്തിലൂടെ ചികിത്സയും പിന്തുണയും നൽകിയ യു. എ. ഇ. നേതൃത്വത്തിന് ഗാസയിൽ നിന്നും എത്തിയവര്‍ നന്ദി അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർ ചികിത്സക്കു വേണ്ടി അബുദാബിയിൽ എത്തും എന്നും പ്രതീക്ഷിക്കുന്നു.

- pma

വായിക്കുക: , , , , , ,

Comments Off on ഗാസയിൽ പരിക്കേറ്റവർക്ക് ചികിത്സ : മുന്നണിയിൽ മലയാളി സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും

ഗാസയിലെ പരിക്കേറ്റ കുട്ടികളെ പരിചരിക്കാൻ അടിയന്തര ഇടപെടലുമായി ഡോ. ഷംഷീർ വയലിൽ

November 12th, 2023

doctor-shamsheer-vayalil-vps-health-care-ePathram
അബുദാബി : ഇസ്രായേല്‍ അധിനിവേശ ഭൂമിയായ ഗാസയില്‍ പരിക്കേറ്റ കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കാനുള്ള സംയുക്ത ഉദ്യമത്തിന് തുടക്കം കുറിച്ച് പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ.

അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള ബുർജീൽ ഹോൾഡിംഗ്‌സും റെസ്‌പോൺസ് പ്ലസ് ഹോൾഡിംഗും (ആർ. പി. എം.) ഈജിപ്തിലെ ക്ലിയോപാട്ര ഹോസ്പിറ്റൽസ് ഗ്രൂപ്പിന്‍റെ പിന്തുണയോടെയാണ് കുട്ടികൾക്ക് അടിയന്തരവും സങ്കീർണ്ണവുമായ വൈദ്യ സഹായം നൽകാൻ ശ്രമം തുടങ്ങിയത്.

അടിയന്തര പരിചരണവും ശസ്ത്രക്രിയകളും ആവശ്യമുള്ള കുട്ടികൾക്ക് അതിർത്തിയിൽ തന്നെ ചികിത്സ നൽകാനായി 60 കിടക്കകള്‍ ഉള്ള ഫീൽഡ് ഹോസ്പിറ്റൽ ഗാസ – ഈജിപ്ത് അതിർത്തിയിലെ റഫയിൽ സെക്കൻഡറി, ടെറിഷ്യറി ചികില്‍സകള്‍ ആവശ്യമുള്ള കുട്ടികൾക്ക് മികച്ച പരിചരണം ഉറപ്പാക്കാൻ അവരെ കെയ്‌റോയിലെയും അബുദാബിയിലെയും ആശുപത്രികളിലേക്ക് മാറ്റുന്നതില്‍ സൗകര്യം ഒരുക്കും.

പ്രത്യേക മെഡിക്കൽ ആവശ്യങ്ങളുള്ള രോഗികളെ കെയ്‌റോയിലേക്ക് മാറ്റും. ഓർത്തോപീഡിക് പ്രശ്നങ്ങൾ, പീഡിയാട്രിക്, നിയോനേറ്റൽ ഇന്‍റൻസീവ് കെയർ, വിവിധ സര്‍ജറികള്‍ എന്നിവ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ അവസ്ഥകൾക്ക് ചികിത്സ നൽകാൻ കുട്ടികളെ അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലേക്ക് എത്തിക്കും. പ്രതിസന്ധി ഘട്ടത്തിൽ മാനസികാരോഗ്യം ഉറപ്പാക്കാൻ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും കൗൺസിലിംഗ് സേവനങ്ങൾ നൽകും.

മെഡിക്കൽ വിദഗ്ധർ ഉൾപ്പെടുന്ന പ്രത്യേക സംയുക്ത കർമ്മ സേനയാണ് നടപടികൾ ഏകോപിപ്പിക്കുന്നത്. ഗള്‍ഫ് മേഖല യിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാ ക്കളില്‍ ഒന്നായ ബുർജീൽ ഹോൾഡിംഗ്സും യു. എ. ഇ. യിലെ ഏറ്റവും വലിയ ഓൺ സൈറ്റ് ഹെൽത്ത് കെയർ, എമർജൻസി മെഡിക്കൽ സേവന ദാതാക്കളായ അർപിഎമ്മിനും അടിയന്തര രക്ഷാ – ചികിത്സാ ദൗത്യങ്ങളിലുള്ള വൈദഗ്ധ്യവും അനുഭവ സമ്പത്തും പദ്ധതിക്ക് കരുത്തേകും.

യെമൻ, തുർക്കി, സിറിയ എന്നിവിടങ്ങളിൽ ജീവൻരക്ഷാ മെഡിക്കൽ ദൗത്യങ്ങൾക്കായി വിവിധ സർക്കാരു കളുമായി സ്ഥാപനങ്ങൾ നേരത്തെ പ്രവർത്തി ച്ചിട്ടുണ്ട്. ഈജിപ്തിലെ പ്രമുഖ സ്വകാര്യ ആരോഗ്യ സേവന ദാതാവായ ക്ലിയോപാട്ര ഹോസ്പിറ്റലിലെ ശിശു രോഗ വിഭാഗം ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

Comments Off on ഗാസയിലെ പരിക്കേറ്റ കുട്ടികളെ പരിചരിക്കാൻ അടിയന്തര ഇടപെടലുമായി ഡോ. ഷംഷീർ വയലിൽ

അഹല്യ ആയുര്‍വ്വേദ കേന്ദ്രം ഹംദാനിൽ ആരംഭിച്ചു

October 25th, 2023

ahalia-medical-centre-open-new-ayurvedic-clinic-at-hamdan-ePathram
അബുദാബി : അഹല്യ മെഡിക്കല്‍ ഗ്രൂപ്പിനു കീഴില്‍ അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ ആയുര്‍വ്വേദ കേന്ദ്രം തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. അഹല്യ ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. വി. എസ്. ഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ പ്രതിനിധികളും അഹല്യ ഗ്രൂപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും വിവിധ സാംസ്‌കാരിക സംഘടനാ പ്രതിനിധികളും പൗര പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മികച്ച ആയുര്‍വ്വേദ ചികിത്സകള്‍ ഈ കേന്ദ്രം വാഗ്ദാനം ചെയ്യുന്നു എന്നും ഡോ. വി. എസ്. ഗോപാല്‍ അറിയിച്ചു.

പൊണ്ണത്തടി, പ്രമേഹം, രക്ത സമ്മര്‍ദ്ദം, സന്ധി വാതം, ആസ്ത്മ, ലൈംഗിക വൈകല്യങ്ങള്‍, ചര്‍മ്മ രോഗ ങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ആയുര്‍വ്വേദ ചികിത്സയിലൂടെ രോഗശാന്തി നല്‍കുക എന്നതാണ് ലക്ഷ്യം.

നിലവിൽ മുസഫ്ഫയിലെ അഹല്യ ആശുപത്രിയിൽ ആയുർവ്വേദ ചികിത്സ ലഭ്യമാണ്. ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും എന്ന് അഹല്യ മാര്‍ക്കറ്റിംഗ് മാനേജർ സൂരജ് പ്രഭാകർ പറഞ്ഞു.

ആയുര്‍വ്വേദ വിധി പ്രകാരമുള്ള പ്രസവാനന്തര പരിചരണം, നട്ടെല്ല്, ജോയിന്‍റ് കെയര്‍ പ്രോഗ്രാം, താരന്‍ നിവാരണ ചികിത്സ, ശരീര ഭാരം കുറക്കുവാന്‍ ബ്യൂട്ടി കെയര്‍ പാക്കേജുകള്‍ തുടങ്ങിയവയും അഹല്യ ആയുര്‍വ്വേദ കേന്ദ്രത്തില്‍ ലഭ്യമാണ്. Instagram

- pma

വായിക്കുക: , , , , ,

Comments Off on അഹല്യ ആയുര്‍വ്വേദ കേന്ദ്രം ഹംദാനിൽ ആരംഭിച്ചു

ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട

October 20th, 2023

liver-transplantation-in-tvm-medical-collage-hospital-ePathram
കൊച്ചി : കൊച്ചി : റോബോട്ടിക് സര്‍ജറി പോലെയുള്ള ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ വ്യാപകമായ കാല ഘട്ടത്തില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ലഭിക്കുവാന്‍ 24 മണിക്കൂര്‍ ആശുപത്രിവാസം വേണം എന്നുള്ള ഇന്‍ഷ്വറന്‍സ് കമ്പനികളുടെ നിബന്ധന ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം എന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.

എറണാകുളം മരട് സ്വദേശി, തന്‍റെ അമ്മയുടെ കണ്ണിന്‍റെ ശസ്ത്രക്രിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചെയ്തിരുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു ദിവസം പോലും ആശുപത്രിയില്‍ കിടക്കാതെ തന്നെ സര്‍ജറി നടത്തി ഡിസ്ചാര്‍ജ്ജ് ചെയ്തു.

ചികിത്സക്ക് ചെലവു വന്ന തുക ലഭിക്കുന്നതിനു വേണ്ടി ഇന്‍ഷ്വറന്‍സ് കമ്പനിയെ സമീപിച്ചു. എങ്കിലും 24 മണിക്കൂര്‍ ആശുപത്രി വാസം ഇല്ല എന്നതിനാല്‍ ഔട്ട് പേഷ്യന്‍റ് (ഒ. പി.) ചികിത്സയായി കണക്കില്‍ പ്പെടുത്തിക്കൊണ്ട് ക്ലെയിം അപേക്ഷ ഇന്‍ഷ്വറന്‍സ് കമ്പനി നിരസിച്ചു. തുടര്‍ന്നാണ് പോളിസി ഉടമ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാല്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തില്‍ ചികിത്സ അവസാനിക്കുകയും ചെയ്താല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് അര്‍ഹതയുണ്ട്. കൂടാതെ ചികിത്സക്ക് ഉപയോഗിക്കുന്ന പ്രത്യേക ഇഞ്ചക്ഷന്‍ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടും എന്നുള്ള ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി അഥോറിറ്റി (ഐ. ആര്‍. ഡി. എ. ഐ.) യുടെ സര്‍ക്കുലറും കോടതി പരിഗണിച്ചു.

പരാതിക്കാരന്‍റെ ആവശ്യം നില നില്‍ക്കെ തന്നെ മറ്റൊരു പോളിസി ഉടമക്ക് ഇതേ ക്ലെയിം ഇന്‍ഷ്വറന്‍സ് കമ്പനി അനുവദിച്ചു എന്നും കോടതി കണ്ടെത്തി. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ മേല്‍ നടപടികള്‍ പോളിസി ഉടമക്ക് നല്‍കേണ്ട സേവനത്തിന്‍റെ വീഴ്ചയാണ് എന്ന് ബോധ്യമായതോടെ ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ട പരിഹാരം 30 ദിവസത്തിനുള്ളില്‍ നല്‍കണം എന്നും ഉത്തരവ് നല്‍കി.

- pma

വായിക്കുക: , , , , , ,

Comments Off on ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട

Page 1 of 12012345...102030...Last »

« Previous « എൻ. എം. അബൂബക്കര്‍, ഷിനോജ് ഷംസുദ്ദീൻ എന്നിവര്‍ക്ക് മാധ്യമ പുരസ്കാരങ്ങൾ
Next Page » യു.​ എ​ഫ്.​ കെ. – അസ്മോ സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha