ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു

April 20th, 2026

korean-pavilion-in-burjeel-hospital-k-health-ePathram
അബുദാബി : ലോകമെമ്പാടും പടരുന്ന കൊറിയൻ സാംസ്കാരിക തരംഗം ഇനി യു. എ. ഇ. യുടെ ആരോഗ്യ മേഖലയിലേക്കും. കെ-പോപ്പ് സംഗീതത്തിനും കെ-ഡ്രാമകൾക്കും കെ-ബ്യൂട്ടിക്കും പിന്നാലെ കൊറിയൻ ആരോഗ്യ പരിചരണ രീതികളായ ‘കെ-ഹെൽത്ത്’ ഇനി അബുദാബിയിലും സജീവമാകുന്നു.

ബുർജീൽ ഹോൾഡിംഗ്‌സിന്‌ കീഴിലുള്ള അബുദാബി ബുർജീൽ ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യ ങ്ങളോടെ ‘കെ-ഹെൽത്ത്’ കൊറിയൻ പവലിയൻ പ്രവർത്തനം ആരംഭിച്ചു.

dr-sultan-ahmed-al-jaaber-and-dr-shamsheer-launching-korean-pavilion-in-burjeel-ePathram

യു. എ. ഇ. വ്യവസായ-നൂതന സാങ്കേതിക വിദ്യ വകുപ്പ് മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ബുർജീൽ ചെയർമാൻ ഡോ. ഷംഷീർ വയലിൽ, മറ്റു പൗര പ്രമുഖരുടെയും സാന്നിദ്ധ്യത്തിൽ ബുർജീൽ ഹോസ്പിറ്റലിൽ നടന്ന കൊറിയൻ പവലിയൻ ഉദ്ഘാടനം വൈവിധ്യമാർന്ന പരിപാടികളോടെയും ശ്രദ്ധേയമായി.

കൊറിയൻ മെഡിക്കൽ വൈദഗ്ധ്യവും ചികിത്സാ രീതികളും രോഗികൾക്ക് ലഭ്യമാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

സങ്കീർണ്ണമായ ശസ്ത്ര ക്രിയകൾ, പുനരധിവാസ ചികിത്സകൾ എന്നിവക്കായി ദക്ഷിണ കൊറിയ യിലേക്ക് രോഗികൾ യാത്ര ചെയ്യേണ്ട സാഹചര്യം മാറ്റുക എന്നതാണ് പവലിയനിലൂടെ ലക്ഷ്യമിടുന്നത്.

‘വിദേശ രാജ്യങ്ങളിൽ പോയി വിദഗ്ധ ചികിത്സ തേടുന്നതിലെ ബുദ്ധി മുട്ടുകളും സമയ നഷ്ടവും നീക്കുക യാണ് ഞങ്ങളുടെ ലക്ഷ്യം. കൊറിയൻ മെഡിക്കൽ സ്ഥാപനങ്ങളുടെ അതേ മികവും കൃത്യതയും ഇവിടെ ലഭ്യമാക്കും’ എന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

ഓർത്തോ പീഡിക്സ്, സ്പൈൻ സർജറി, യൂറോളജി, ഇന്റേണൽ മെഡിസിൻ, ദന്ത ചികിത്സ തുടങ്ങി വിവിധ വിഭാഗങ്ങളിലായി കൊറിയൻ ബോർഡ് സർട്ടി ഫൈഡ് ഡോക്ടർമാരുടെ ഒരു സംഘം തന്നെ പവലിയനിലുണ്ട്. ഡോക്ടർ ജിസൂൺ പാർക്കിന്റെ നേതൃത്വ ത്തിലുള്ള വിദഗ്ധ സംഘം കൊറിയൻ മെഡിക്കൽ പ്രോട്ടോക്കോളുകൾ അനുസരിച്ചുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കും.

കൊറിയ യൂണിവേഴ്‌സിറ്റി അനം ഹോസ്പിറ്റലുമായി ബുർജീൽ സഹകരണ കരാറിൽ ഒപ്പിട്ടതോടെ, വൈദഗ്ദ്യം നേടിയ കൊറിയൻ ഡോക്ടർമാർ അബുദാബിയിൽ എത്തി ശസ്ത്ര ക്രിയകൾ നടത്താനും സാധിക്കും. അറബിക്, ഇംഗ്ലീഷ്, കൊറിയൻ ഭാഷകളിൽ സേവനം ലഭ്യമാകും.

- pma

വായിക്കുക: , , , , ,

Comments Off on ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു

ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു

April 16th, 2026

uae-bans-junk-food-sugary-drinks-in-schools-ePathram
അബുദാബി : യു. എ. ഇ. യിലെ സ്‌കൂൾ കാന്റീനു കളിൽ ജങ്ക് ഫുഡുകൾക്കും കൃത്രിമ മധുരം ചേർത്ത പാനീയ ങ്ങൾക്കും അധികൃതരുടെ വിലക്ക്.

വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ-പ്രതിരോധ മന്ത്രാലയവും സംയുക്‌തമായി പുറത്തിറക്കിയ പുതിയ മാർഗ്ഗ രേഖയിലാണ് കർശ്ശന നിർദ്ദേശങ്ങൾ അടങ്ങി യിട്ടുള്ളത്.

കൊഴുപ്പ് കൂടിയ, പോഷക ഗുണം ഇല്ലാത്ത ഭക്ഷണ പാനീയങ്ങൾ വീടുകളിൽ നിന്നും സ്‌കൂളിലേക്ക് കൊണ്ട് വരരുത്. കാർബണേറ്റഡ്-എനർജി ഡ്രിങ്കുകൾ, കൃത്രിമ മധുരം ചേർത്ത ശീതള പാനീയങ്ങൾ എന്നിവ ഒഴിവാക്കണം. പകരം പ്രകൃതി ദത്ത ജ്യൂസ്, പഴങ്ങൾ, പാൽ ഉൽപന്നങ്ങൾ എന്നിവ കുട്ടികൾക്ക് നൽകാം.

വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം നില നിർത്താൻ ആവശ്യമായ ഊർജ്ജവും പോഷകങ്ങളും ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുക, ഒപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾക്ക് വിദ്യാർത്ഥികളെ സഹായിക്കുക എന്നതുമാണ് ഇതിലൂടെ ലക്‌ഷ്യം വെക്കുന്നത്.

വിദ്യാർത്ഥികളുടെ ഏകാഗ്രതയും ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുക, അക്കാദമിക് നേട്ടം മെച്ചപ്പെടുത്തുക എന്നതിന് ഒപ്പം പൊണ്ണത്തടി, പോഷക ആഹാരക്കുറവ് എന്നിവയെ ലഘൂകരിക്കുവാനും ആരോഗ്യകരമായ ഭക്ഷണ രീതികൾ വളർത്തി കൊണ്ടു വരാനും ഇതിലൂടെ സാധിക്കും.

ശാരീരികവും വൈജ്ഞാനികവുമായ വികാസത്തെ പിന്തുണക്കുന്ന, ഓരോരുത്തരുടെയും പ്രായത്തിന് അനുയോജ്യമായ പോഷക സമൃദ്ധമായ ഭക്ഷണ ശീലങ്ങൾ വാഗ്ദാനം ചെയ്യുന്നതിൻ്റെ പ്രാധാന്യം വ്യക്തമാക്കി കൊണ്ടാണ് ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ ഈ നിർദ്ദേശങ്ങൾ പ്രാവർത്തികം ആക്കുന്നത്.

കന്റീനുകളിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നുറപ്പു വരുത്താൻ സ്‌കൂളുകളിൽ അധികൃതർ പരിശോധനകൾ നടത്തുകയും നിയമ ലംഘകർക്ക് എതിരെ കർശ്ശന നടപടികൾ എടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Image Credit : edugravity

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു

യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്

April 13th, 2026

dr-shamsheer-vayalil-receiving-guinness-world-records-from-authorities-ePathram

അബുദാബി: കഴിഞ്ഞ ഏതാനും ആഴ്ചകളായി മുൻ നിരയിൽ നിന്ന് രോഗികൾക്ക് ആശ്വാസമേകിയ ആരോഗ്യ പ്രവർത്തകർ അബുദാബി ഹുദൈരിയത്ത് ദ്വീപിലെ സ്പോർട്സ് മൈതാനത്ത് വീണ്ടും ഒത്തു കൂടി.

ലക്ഷ്യം ചികിത്സ ആയിരുന്നില്ല-മറിച്ച്, ബുർജീൽ ഹോൾഡിംഗ്‌സ് എന്ന വിഖ്യാത ബാനറിന് കീഴിൽ അണി നിരന്ന് യു. എ. ഇ. യോടുള്ള തങ്ങളുടെ സ്നേഹവും ഐക്യ ദാർഢ്യവും ലോകത്തെ അറിയിക്കുക എന്നത് ആയിരുന്നു.

യു. കെ., ഫിലിപ്പൈൻസ്, ഇന്ത്യ തുടങ്ങി ലോകത്തെ 64 രാജ്യങ്ങളിൽ നിന്നുള്ള മുൻ നിര ആരോഗ്യ പ്രവർത്ത കരെ അണി നിരത്തി ‘ഏറ്റവും അധികം രാജ്യക്കാർ ചേർന്ന് ഉയർത്തിയ ബാനർ’ എന്ന ഗിന്നസ് ലോക റെക്കോർഡ് ബുർജീൽ ഹോൾഡിംഗ്‌സ് കരസ്ഥമാക്കി. 2019 ൽ ദുബായിൽ സ്ഥാപിക്കപ്പെട്ട 58 രാജ്യക്കാരുടെ റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്.

burjeel-holidings-get-guinness-world-record-attempt-carrying-biggest-uae-flag-ePathram

രാജ്യമെങ്ങും ദേശീയ പതാക ഉയർത്താനും ഐക്യം ശക്തിപ്പെടുത്തുവാനും വേണ്ടിയുള്ള യു. എ. ഇ. ഭരണ നേതൃത്വ ത്തിന്റെ ആഹ്വാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വെറും 48 മണിക്കൂറിനുള്ളിൽ ‘ഏറ്റവും അധികം രാജ്യ ക്കാർ ചേർന്ന് ഉയർത്തിയ ബാനർ’ എന്ന പരിപാടി സംഘടിപ്പിച്ചതു പ്രമുഖ മലയാളി ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വ ത്തിലുള്ള ബുർജീൽ ഹോൾഡിംഗ്‌സ് ആയിരുന്നു.

മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ മാറി രാജ്യം സാധാരണ നിലയിലേക്ക് മടങ്ങിയ ശേഷം നടക്കുന്ന ആദ്യത്തെ റെക്കോർഡ് ബ്രേക്കിംഗ് പരിപാടി യായിരുന്നു ഇത്.

dr-shamsheer-with-burjeel-team-receives-guinness-world-records-ePathram

മഴ കെടുത്താത്ത ആവേശം

അബുദാബി സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിച്ച വാർഷിക കായിക മേളയായ ‘ബുർജീൽ ഗെയിംസി’ന്റെ സമാപന ചടങ്ങിൽ വെച്ചായിരുന്നു വിസ്മയിപ്പിക്കുന്ന ഈ പ്രകടനം.

റെക്കോർഡിന് അർഹമായ 64 ദേശീയതകളിൽ നിന്നുള്ളവർ ഉൾപ്പെടെ ആകെ 153 പേരാണ് ഈ ഉദ്യമത്തിൽ പങ്കാളികളായത്.

അബുദാബി ഹുദൈരിയത്ത് ദ്വീപിലെ മൈതാനത്ത് മഴയെപ്പോലും അവഗണിച്ച്, 85 മീറ്റർ നീളവും 200 കിലോ ഗ്രാമിൽ അധികം ഭാരവുമുള്ള കൂറ്റൻ ബാനർ ഉയർത്തിപ്പിടിച്ച് ആരോഗ്യ പ്രവർത്തകരുടെ സംഘം 100 മീറ്ററിൽ അധികം ദൂരം നടന്നു.

‘നമ്മുടെ രാഷ്ട്രം, നമ്മുടെ ഹൃദയമിടിപ്പ്’ എന്ന പ്രമേയത്തിലായിരുന്നു ഈ ഐക്യ ദാർഢ്യ പ്രകടനം.

യു. എ. ഇ. യുടെ കരുത്തിന്റെയും വൈവിധ്യത്തിന്റെ യും പ്രതിഫലനമാണ് ഈ റെക്കോർഡ് എന്ന് ബുർജീൽ ഹോൾഡിംഗ്സ് സ്ഥാപകനും ചെയർ മാനുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

ഒരു ദർശനത്തിന് കീഴിൽ ഒട്ടനവധി സംസ്കാരങ്ങളെ ഒന്നിപ്പിക്കുന്ന രാജ്യമാണ് യു. എ. ഇ.

കഴിഞ്ഞ ആഴ്ചകളിൽ വെല്ലു വിളികൾ നിറഞ്ഞ സാഹചര്യ ങ്ങളിൽ സമൂഹത്തെ സേവിച്ച അതേ ആവേശത്തോടെ യാണ് ഞങ്ങളുടെ ടീം ഈ റെക്കോർഡ് നേട്ടത്തിനായി ഒത്തു ചേർന്നത്. ഈ രാജ്യത്തെ സ്വന്തം വീടായി കാണുന്ന വരുടെ ഐക്യ ത്തിന്റെ വിളംബരം കൂടിയാണ് ഇത്’ അദ്ദേഹം കൂട്ടിച്ചേർത്തു.

ബുർജീൽ ഹോൾഡിംഗ്സിന്റെ ഈ ചരിത്ര നേട്ടത്തിൽ യു. എ. ഇ. യുടെ ആരോഗ്യ മേഖലയിൽ നിർണ്ണായക പങ്ക് വഹിക്കുന്ന മലയാളി ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും പങ്കാളികളായി.

നമ്മൾ ഏല്ലാവർക്കും യു. എ. ഇ. മറ്റൊരു വീടാണ്. ‘എല്ലാ ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഹ പ്രവർത്തകർക്ക് ഒപ്പമാണ് ഞങ്ങൾ ജോലി ചെയ്യുന്നത്.

ആ വൈവിധ്യം ഏറ്റവും ശക്തമായ രീതി യിൽ കണ്ടത് ഇന്നാണ്’ ഇതിൽ പങ്കാളികളായ മലയാളി ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

ഔദ്യോഗിക ഗിന്നസ് വേൾഡ് റെക്കോർഡ് അഡ്ജുഡിക്കേറ്റർ റാഫത്ത് തൗഫീക് നേരിട്ടെത്തി വിജയം സ്ഥിരീകരിച്ചു.

- pma

വായിക്കുക: , , , , , , , , ,

Comments Off on യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്

നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല

April 1st, 2026

illegal-strike-of-nurses-in-kerala-private-hospitals-ePathram
കൊച്ചി : നഴ്‌സുമാരുടെ അനിശ്ചിതകാല സമരം നിയമ വിരുദ്ധം ആണെന്നും അടിസ്ഥാന ശമ്പളം 40,000 രൂപ വേണം എന്നുള്ള നഴ്‌സുമാരുടെ ആവശ്യം നിലവിലെ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധവും സ്വകാര്യ ആശു പത്രികൾക്ക് താങ്ങാൻ കഴിയാത്തതും ആണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ (കെ. പി. എച്ച്. എ.) അറിയിച്ചു.

ആരോഗ്യ മേഖലയിൽ സമരം ചെയ്യാൻ 14 ദിവസം മുൻപ് നോട്ടീസ് നൽകണം എന്നുള്ള ഹൈക്കോടതി വിധി നിലനിൽക്കെ, ഏഴു ദിവസം മാത്രം നോട്ടീസ് നൽകി സൂചനാ പണിമുടക്ക്, അനിശ്ചിതകാല സമരം ആക്കി മാറ്റിയത് നിയമ വ്യവസ്ഥകളുടെ ലംഘനമാണ് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ പറഞ്ഞു.

കുറഞ്ഞ വേതനം നിശ്ചയിക്കുന്നത് ‘കോഡ് ഓൺ വേജസ്’ പ്രകാരം സർക്കാർ നടത്തുന്ന മൂല്യ നിർണ്ണയ ത്തിലൂടെയാണ്.

ഇതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം മാർച്ച് ആറിന് പ്രസിദ്ധീകരിച്ചു. അന്തിമ വിജ്ഞാപനം വരുന്നതു വരെ ശമ്പള ഘടന മാറ്റുന്നത് നിയമ വിരുദ്ധമാണ്.

അടിസ്ഥാന ശമ്പളം 40,000 രൂപ ആയാൽ ഡി. എ.  ഉൾപ്പെടെ ഒരാൾക്ക് മാസ ശമ്പളം 50,000 മുതൽ 60,000 രൂപ വരെ നൽകണം. ഭൂരിപക്ഷം സ്വകാര്യ ആശു പത്രി കൾക്കും ഇത് താങ്ങാൻ കഴിയില്ല.

അടിസ്ഥാന ശമ്പളം കൂടാതെ, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ, കുറഞ്ഞ നിരക്കിലുള്ള താമസ-ഭക്ഷണ സൗകര്യങ്ങൾ, ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമുള്ള ചികിത്സാ ആനുകൂല്യങ്ങൾ എന്നിവ സ്വകാര്യ ആശു പത്രികൾ നൽകുന്നുണ്ട്.

ഇതെല്ലാം കൂടെ ചേരുമ്പോൾ, കേരളത്തിലെ നഴ്‌സുമാർക്ക് ഇന്ത്യയിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ ഏറ്റവും മികച്ച പ്രതിഫലം ലഭ്യമാവുന്നുണ്ട് എന്നും കെ. പി. എച്ച്. എ. ഭാരവാഹികൾ അറിയിച്ചു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on നഴ്‌സുമാരുടെ സമരം നിയമ വിരുദ്ധം : അടിസ്ഥാന ശമ്പളം 40,000 രൂപ എന്നത് അംഗീകരിക്കാൻ കഴിയില്ല

ഹരിത ചട്ടം കർശ്ശനമായി പാലിക്കണം

March 30th, 2026

panchayath-municipality-local-body-election-2020-ePathram

തിരുവനന്തപുരം : കേരള നിയമ സഭയിലേക്ക് 2026 ഏപ്രിൽ 9 നു നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശ്ശനമായി പാലിക്കണം എന്ന് അധികൃതർ. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധം പരമാവധി മാലിന്യങ്ങൾ കുറക്കുവാനായി രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർത്ഥികൾ, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപിത പ്രവർത്തനം ഇത്തവണയും ഉറപ്പാക്കും. ഇതിനായുള്ള ഗ്രീൻ പ്രോട്ടോക്കോൾ സർക്കുലറും തെരഞ്ഞെടുപ്പ് ഓഫീസർ പുറപ്പെടുവിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രവർത്തനങ്ങളിലും പാർട്ടികളുടെ പരസ്യ പ്രചാരണ ങ്ങളിലും ഉപയോഗിക്കുന്ന കൊടി തോരണങ്ങൾ, പോസ്റ്ററുകൾ, കമാനങ്ങൾ, ബോർഡുകൾ, ബാനറുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിനായി പി. വി. സി ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ് ഉള്ള തുണി തുടങ്ങി പുനഃ ചംക്രമണം നടക്കാത്ത വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണം.

പകരം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച പുനഃ ചംക്രമണ യോഗ്യമായ പോളി എതിലീൻ അല്ലെങ്കിൽ 100 % കോട്ടൺ ഉപയോഗിച്ചുള്ള ബാനറുകൾ പോലുള്ള പരിസ്ഥിതി സൗഹൃദ സാമഗ്രി കൾ ഉപയോഗിക്കണം.

പ്രചാരണത്തിനു ഉപയോഗിക്കുന്ന ബാനറുകളിൽ പ്രിന്റിങ് യൂണിറ്റിന്റെ പേര്, നമ്പർ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് നമ്പർ അല്ലെങ്കിൽ ക്യൂ. ആർ. കോഡ് എന്നിവ രേഖ പ്പെടുത്തിയിരിക്കണം.

സ്റ്റീൽ, ഗ്ലാസ് തുടങ്ങി വീണ്ടും ഉപയോഗിക്കാവുന്ന വസ്തുക്കൾ മാത്രം പ്രചാരണ പരിപാടികളിലും സമ്മേളനങ്ങളിലും റാലികളിലും റോഡ് ഷോ കളിലും ഉൾപ്പെടുത്തുക.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ബോട്ടിലുകൾ തുടങ്ങിയവയുടെ ഉപയോഗം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. പുനർ ഉപയോഗമുള്ള സാമഗ്രികൾ മാത്രം പ്രചാരണ പരിപാടി കളിലെ അലങ്കാര ത്തിനായി ഉപയോഗിക്കണം.

ശബ്ദ മലിനീകരണം ഒഴിവാക്കുവാനായി ലൗഡ് സ്പീക്കറുകളും മറ്റ് ശബ്ദ സംവിധാനങ്ങളും നിയമ പരമായ പരിധിയിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോ ക്കോൾ ഫല പ്രദമായി നടപ്പാക്കിയത് ദേശീയ ശ്രദ്ധ നേടിയിരുന്നു. ഈ മാതൃകയുടെ തുടർച്ചയായിട്ടാണ് ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശ്ശനമായി പാലിക്കണം എന്നാണ് ഉത്തരവ്.  P R D

 

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ഹരിത ചട്ടം കർശ്ശനമായി പാലിക്കണം

Page 1 of 12912345...102030...Last »

« Previous « മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹോം വോട്ടിംഗ്
Next Page » സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha