ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്

August 13th, 2025

government-of-dubai-new-logo-2024-ePathram
ദുബായ് : എമിറേറ്റിലെ ശുചിത്വത്തിന് കോട്ടം തട്ടുന്ന പ്രവൃത്തികൾ നിരീക്ഷിച്ച് അവ രേഖപ്പെടുത്തുവാൻ ‘ഇൽത്തിസാം’ എന്ന ഡിജിറ്റൽ ആപ്ലിക്കേഷൻ വികസിപ്പിച്ചു.

പൊതു സ്ഥലങ്ങളിൽ തുപ്പുക, ച്യൂയിംഗം, സിഗരറ്റു കുറ്റികൾ, ചായക്കപ്പുകൾ, കാനുകൾ മറ്റു മാലിന്യങ്ങൾ അടക്കമുള്ളവ പൊതു സ്ഥലങ്ങളിൽ ഇടുക, നിരോധിത ഇടങ്ങളിൽ ബാർബിക്യൂ ഒരുക്കുക, അംഗീകൃതമല്ലാത്ത സ്ഥലങ്ങളിൽ ലഘു ലേഖകൾ, പോസ്റ്ററുകൾ, പരസ്യങ്ങൾ പതിക്കുക തുടങ്ങി നിയമ ലംഘനങ്ങൾ ആപ്പ് വഴി നിരീക്ഷിക്കും.

പൊതുജനാരോഗ്യം, പരിസ്ഥിതി സംരക്ഷണം, നഗര ഭംഗി കാത്ത് സൂക്ഷിക്കുക തുടങ്ങിയവക്കും ഉദ്യോഗസ്ഥരും പൊതു സമൂഹവും തമ്മിൽ ബന്ധം ശക്തിപ്പെടുത്തുവാനും കൂടിയാണ് ആപ്പ് രൂപ കൽപന ചെയ്തിരിക്കുന്നത്. നിയമ ലംഘനങ്ങളുടെ ഫോട്ടോ എടുക്കാനും അത് ഉടനെ തന്നെ റിപ്പോർട്ട് ചെയ്യാനും കഴിയും.

നഗരത്തിന്‍റെ ശുചിത്വം, സുസ്ഥിരത, ജീവിത നില വാരം എന്നിവ വർദ്ധിപ്പിക്കാനുള്ള മുനിസിപ്പാലിറ്റി യുടെ ദൗത്യങ്ങളിൽ ‘ഇൽത്തിസാം’ പോലുള്ള ഡിജിറ്റൽ ആപ്പുകൾ പ്രധാന പങ്കു വഹിക്കും. ലോകത്ത് ഏറ്റവും വൃത്തിയുള്ള നഗരം ദുബായ് എന്നുള്ള സ്ഥാനം നില നിർത്തുവാനും കൂടിയാണ് ഈ ദൗത്യം എന്നും പൊതു ജനങ്ങൾ ഇതിനോട് പൂർണ്ണമായും സഹകരിക്കണം എന്നും നഗര സഭാ അധികൃതർ അറിയിച്ചു. F B , Instagram

- pma

വായിക്കുക: , , , , , , ,

Comments Off on ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്

എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര

April 19th, 2025

gulf-news-photo-grapher-mandayappurath-m-k-abdul-rahiiman-passes-away-ePathram
അബുദാബി : കഴിഞ്ഞ ദിവസം അബുദാബിയിൽ വെച്ച് മരണപ്പെട്ട, ഗൾഫ് ന്യൂസ് പത്രത്തിന്റെ മുൻ ഫോട്ടോ ജേണലിസ്റ്റും കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയുമായ മണ്ടായപ്പുറത്ത് എം. കെ. അബ്ദുൽ റഹ്‌മാന്റെ ഭൗതിക ശരീരം അബുദാബി ബനിയാസ് ഖബർ സ്ഥാനിൽ അടക്കം ചെയ്തു.

അബുദാബിയിലെ സാമൂഹിക സാംസ്കാരിക സംഘടന കളിൽ സജീവമായിരുന്ന മണ്ടായപ്പുറത്ത് എം. കെ. അബ്ദുൽ റഹിമാൻ, മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ത്യൻ മീഡിയ അബുദാബി ഇമ യുടെ ആദ്യ കാല സജീവ പ്രവർത്തകനുമായിരുന്നു.

ഗൾഫ് ന്യൂസിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ഏതാനും ആഴ്ചകൾക്കു മുൻപാണ് സന്ദർശന വിസയിൽ അബുദാബി യിൽ മകന്റെയും കുടുംബത്തിന്റെയും അടുത്തെത്തിയത്.

അടുത്തയാഴ്ച നാട്ടിലേക്ക്‌ തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ബുധനാഴ്ച രാത്രിയായി രുന്നു ഹൃദയാഘാതം അദ്ദേഹത്തെ മരണത്തിന് കീഴടക്കിയത്. നാലു പതിറ്റാണ്ടു കാലം തന്റെ കർമ്മ ഭൂമിയായിരുന്ന മണ്ണിൽ തന്നെ അന്ത്യയാത്രയും.  വ്യാഴാഴ്‌ച വൈകുന്നേരം തന്നെ ഖബറടക്കം കഴിഞ്ഞു.

ബന്ധുക്കളും സുഹൃത്തുക്കളും സാംമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകരും അടക്കം നൂറു കണക്കിനാളുകൾ ഖബറടക്ക ചടങ്ങുകളിൽ സംബന്ധിച്ചു.

1982 ആഗസ്റ്റിലായിരുന്നു ഗൾഫ് ന്യൂസ് ദിനപ്പത്ര ത്തിന്റെ അബുദാബി ഓഫീസിൽ ഫോട്ടോ ഗ്രാഫറായി ഔദ്യോഗിക സേവനം തുടങ്ങുന്നത്. 38 വർഷം തുടർച്ചയായി ഫോട്ടോ ജേണലിസ്റ്റ് ആയി സേവനം അനുഷ്ഠിച്ചു. അധികൃതരുടെ പ്രശംസയും നിരവധി അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കി.

എറിയാട് മണ്ടായിപ്പുറത്ത് പരേതനായ കുത്തിക്കാദർ ഹാജിയുടെ മകനാണ്. ആലുവ സ്വദേശി നസീമയാണ് ഭാര്യ. FB PAGE

- pma

വായിക്കുക: , , , ,

Comments Off on എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര

എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര

April 19th, 2025

gulf-news-photo-grapher-mandayappurath-m-k-abdul-rahiiman-passes-away-ePathram
അബുദാബി : കഴിഞ്ഞ ദിവസം അബുദാബിയിൽ വെച്ച് മരണപ്പെട്ട, ഗൾഫ് ന്യൂസ് പത്രത്തിന്റെ മുൻ ഫോട്ടോ ജേണലിസ്റ്റും കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയുമായ മണ്ടായപ്പുറത്ത് എം. കെ. അബ്ദുൽ റഹ്‌മാന്റെ ഭൗതിക ശരീരം അബുദാബി ബനിയാസ് ഖബർ സ്ഥാനിൽ അടക്കം ചെയ്തു.

അബുദാബിയിലെ സാമൂഹിക സാംസ്കാരിക സംഘടന കളിൽ സജീവമായിരുന്ന മണ്ടായപ്പുറത്ത് എം. കെ. അബ്ദുൽ റഹിമാൻ, മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ത്യൻ മീഡിയ അബുദാബി ഇമ യുടെ ആദ്യ കാല സജീവ പ്രവർത്തകനുമായിരുന്നു.

ഗൾഫ് ന്യൂസിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ഏതാനും ആഴ്ചകൾക്കു മുൻപാണ് സന്ദർശന വിസയിൽ അബുദാബി യിൽ മകന്റെയും കുടുംബത്തിന്റെയും അടുത്തെത്തിയത്.

അടുത്തയാഴ്ച നാട്ടിലേക്ക്‌ തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ബുധനാഴ്ച രാത്രിയായി രുന്നു ഹൃദയാഘാതം അദ്ദേഹത്തെ മരണത്തിന് കീഴടക്കിയത്. നാലു പതിറ്റാണ്ടു കാലം തന്റെ കർമ്മ ഭൂമിയായിരുന്ന മണ്ണിൽ തന്നെ അന്ത്യയാത്രയും.  വ്യാഴാഴ്‌ച വൈകുന്നേരം തന്നെ ഖബറടക്കം കഴിഞ്ഞു.

ബന്ധുക്കളും സുഹൃത്തുക്കളും സാംമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകരും അടക്കം നൂറു കണക്കിനാളുകൾ ഖബറടക്ക ചടങ്ങുകളിൽ സംബന്ധിച്ചു.

1982 ആഗസ്റ്റിലായിരുന്നു ഗൾഫ് ന്യൂസ് ദിനപ്പത്ര ത്തിന്റെ അബുദാബി ഓഫീസിൽ ഫോട്ടോ ഗ്രാഫറായി ഔദ്യോഗിക സേവനം തുടങ്ങുന്നത്. 38 വർഷം തുടർച്ചയായി ഫോട്ടോ ജേണലിസ്റ്റ് ആയി സേവനം അനുഷ്ഠിച്ചു. അധികൃതരുടെ പ്രശംസയും നിരവധി അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കി.

എറിയാട് മണ്ടായിപ്പുറത്ത് പരേതനായ കുത്തിക്കാദർ ഹാജിയുടെ മകനാണ്. ആലുവ സ്വദേശി നസീമയാണ് ഭാര്യ. FB PAGE ; ഓർമ്മക്കുറിപ്പ് 

- pma

വായിക്കുക: , , , ,

Comments Off on എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര

മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല

February 20th, 2025

gender-equality-in-the-media-posh-act-kerala-womens-commission-ePathram

തിരുവനന്തപുരം : തൊഴിൽ സ്ഥലത്തെ ലൈംഗിക പീഡനങ്ങൾ തടയുവാൻ രൂപം നൽകിയ പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം ഭൂരിപക്ഷം മാധ്യമ സ്ഥാപന ങ്ങളിലും പരാജയം ആണെന്ന് ദേശീയ വനിതാ മാധ്യമ പ്രവർത്തക കോൺക്ലേവ്. ‘മാധ്യമങ്ങളിലെ ലിംഗ സമത്വം’ എന്ന വിഷയത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച കോൺ ക്ലേവിലെ സെമിനാറിൽ വനിതാ മാധ്യമ പ്രവർത്തകർ ഒരേ സ്വരത്തിൽ പറഞ്ഞതാണിത്.

സ്ഥാപനത്തിൻ്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി നിൽക്കാത്ത തരത്തിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തി യാണ് പലയിടത്തും ഇത്തരം സമിതികൾ രൂപീകരി ക്കുന്നത് എന്ന് പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി.

ഇത്തരത്തിലുള്ള ആഭ്യന്തര സമിതികൾ ഉണ്ടെന്ന് പല സ്ഥാപനങ്ങളിലേയും വനിതാ മാധ്യമ പ്രവർത്തകർക്ക് അറിയില്ല എന്നും ചർച്ച യിൽ ചൂണ്ടിക്കാട്ടി. വനിതാ മാധ്യമ പ്രവർത്തകർക്ക് കൂടി സഹായകരം ആവുന്ന രീതിയിൽ തൊഴിൽ എടുക്കുന്ന അമ്മമാർക്കായി രാത്രിയിലും പ്രവർത്തിക്കുന്ന ശിശു പരിപാലന കേന്ദ്ര ങ്ങൾ (ക്രഷ്) സ്ഥാപിക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണം. അവിവാഹിതരായ വനിതാ മാധ്യമ പ്രവർത്ത കർക്ക് രാത്രിയിൽ ജോലി കഴിഞ്ഞു തങ്ങുന്നതിനുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ ഓരോ ജില്ല കളിലും സ്ഥാപിക്കണം എന്നും സെമിനാറിൽ ആവശ്യം ഉയർന്നു.

മാധ്യമ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിൽ സ്ത്രീ കളുടെ സാന്നിദ്ധ്യത്തിൻ്റെ വളർച്ചയുടെ വേഗത പോരാ എന്ന് എൻ. ഡി. ടി. വി. യിലെ മുൻ മാധ്യമ പ്രവർത്തക മായാ ശർമ പറഞ്ഞു. നിലവിൽ ജേണലിസം സ്ഥാപന ങ്ങളിൽ പഠിക്കാൻ എത്തുന്ന വരിൽ ഭൂരി പക്ഷവും വനിതകളാണ്.

ഭാവിയിൽ അത് കൂടുതൽ വനിതാ പ്രാതിനിധ്യ ത്തിലേക്ക് നയിക്കും എന്ന് കരുതുന്നു എന്നും മായാ ശർമ പറഞ്ഞു. ലൈംഗിക ന്യൂന പക്ഷങ്ങളുടെ പ്രാതി നിധ്യത്തിൻ്റെ കാര്യത്തിൽ ന്യൂസ് റൂമുകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നും അവർ ചൂണ്ടിക്കാട്ടി. P R D   FB PAGE

- pma

വായിക്കുക: , , , , , , , , , ,

Comments Off on മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല

വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം

February 20th, 2025

minister-veena-george-inaugurate-national-women-journalist-conclave-ePathram

തിരുവനന്തപുരം : മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ ഒരു പൊതു ഇടം വേണം എന്ന് ദേശീയ വനിതാ കോൺക്ലേവ് ഓപ്പൺ ഡിസ്‌കഷൻ. പല വിധ സമ്മർദ്ദ ങ്ങളിൽ ജോലി ചെയ്യുന്ന വനിതാ മാധ്യമ പ്രവർത്ത കർക്ക് അവരുടെ കുഞ്ഞുങ്ങളെ വിശ്വസിച്ചു ഏൽപ്പിക്കാൻ ക്രഷ് പോലെയുള്ള സംവിധാനങ്ങൾ ഒരുക്കണം.

രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ദ്വിദിന ദേശീയ വനിതാ മാധ്യമ പ്രവർത്തക കോൺക്ലേവിലാണ് ഈ ആവശ്യങ്ങൾ ഉയർന്നത്. കുടുംബവും ജോലിയും ഒന്നിച്ചു കൊണ്ടു പോകാൻ കഴിയാതെ നിരവധി വനിതാ മാധ്യമ പ്രവർത്തകർ ജോലി ഉപേക്ഷിച്ചു പോയിട്ടുണ്ട് എന്ന് മാതു സജി സൂചിപ്പിച്ചു.

public-relation-members-women-journalist-conclave-in-kerala-ePathram

പുതിയ കാലത്ത് സമാന്തര മാധ്യമങ്ങളുടെ പ്രസക്തി വലുതാണ് എന്ന് സരിത എസ്. ബാലൻ അഭിപ്രായ പ്പെട്ടു. മുഖ്യ ധാര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ സമാന്തര മാധ്യമങ്ങൾ പുറത്തു കൊണ്ടു വരുന്നതായും അവർ പറഞ്ഞു.

സ്ത്രീകൾ സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ ആണെന്നും അവരുടെ ആരോഗ്യം സംബന്ധിച്ച് ആരും ചർച്ച ചെയ്യുന്നില്ല എന്നും മാധ്യമ പ്രവർത്തക വിനീത വേണാട് ചർച്ചയിൽ ശ്രദ്ധയിൽ പ്പെടുത്തി.

ന്യൂസ്‌ റൂമുകളിലെ സ്ത്രീ സാന്നിദ്ധ്യം കഴിഞ്ഞ 15 വർഷത്തിനിടയിൽ വർദ്ധിച്ചിട്ടുണ്ട് എന്ന് മാധ്യമ പ്രവർത്തക ശ്രീദേവി പിള്ള അഭിപ്രായപ്പെട്ടു. ന്യൂസ് റൂം അന്തരീക്ഷത്തിൽ സ്ത്രീകൾ ഒറ്റക്കല്ല.

ലിംഗ ബോധ വൽക്കരണവും സ്ത്രീകളെയും കുട്ടി കളെയും സംബന്ധിച്ച നിയമങ്ങളും സ്‌കൂൾ തലം മുതൽ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുകയും വേണം എന്നും ശ്രീദേവി പിള്ള അഭിപ്രായപ്പെട്ടു. വെല്ലുവിളി നിറഞ്ഞ പ്രധാന വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ സ്ത്രീകളെ അയക്കുന്നില്ല എന്ന് സോഫിയ ബിന്ദ് പറഞ്ഞു.

നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്ന വനിതകളോട് കാര്യങ്ങൾ അന്വേഷിക്കാൻ പുരുഷന്മാർ മടിക്കുന്ന അവസ്ഥയുണ്ട് എന്ന് കെ. യു. ഡബ്ലൂ. ജെ. സെക്രട്ടറി അനുപമ ജി. നായർ പറഞ്ഞു.

പ്രസ് ക്ലബുകളിലെ സ്ത്രീ സാന്നിദ്ധ്യം വർദ്ധിക്കണം. സ്ത്രീകൾ എല്ലാക്കാര്യങ്ങളിലും മുന്നോട്ട് വന്നാൽ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളു എന്നും അവർ പറഞ്ഞു. സരസ്വതി നാഗരാജൻ മോഡറേറ്റർ ആയിരുന്നു. Image Credit : PRD LIVE

- pma

വായിക്കുക: , , , , , , ,

Comments Off on വനിതാ മാധ്യമ പ്രവർത്തകർക്ക് ഒത്തു ചേരാൻ പൊതു ഇടം വേണം

Page 1 of 4012345...102030...Last »

« Previous « ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
Next Page » നിർഭയ മാധ്യമ പ്രവർത്തനം അന്യമാകുന്നു : അനിത പ്രതാപ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha