മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു

October 22nd, 2024

supreme-court-declines-challenge-section-8-of-3-ePathram

ന്യൂഡല്‍ഹി : രാജ്യത്തെ മദ്രസ്സകള്‍ അടച്ചു പൂട്ടണം എന്നുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ സുപ്രീം കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ യുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കരുത് എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

മദ്രസ്സകളിലെ അധ്യയന രീതി വിദ്യാര്‍ത്ഥികളുടെ ഭരണ ഘടന അവകാശങ്ങള്‍ ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശ ങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക്  കത്ത് അയച്ചിരുന്നത്.  സര്‍ക്കാര്‍ ധന സഹായം മദ്രസ്സകള്‍ക്ക് നല്‍കുന്നത് നിര്‍ത്തലാക്കണം എന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തിന്ന് എതിരെ ജംഇയ്യത്ത് ഉലമ ഇ ഹിന്ദ് എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ നടത്തുന്നതിനും അവ പ്രവര്‍ത്തിപ്പിക്കുന്നതിനും ഭരണ ഘടന നല്‍കുന്ന ഉറപ്പിൻ്റെ  ലംഘനമാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ നടപടി എന്ന് ജംഇയ്യത്ത് ഉലമ ഇ ഹിന്ദിന് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിംഗ് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

മദ്രസ്സാ ബോര്‍ഡുകള്‍ അടച്ചു പൂട്ടണം. മദ്രസ്സകൾക്കും ബോര്‍ഡുകള്‍ക്കും നല്‍കുന്ന സഹായം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കണം. മുസ്‌ലിം ഇതര വിഭാഗ ത്തിലെ കുട്ടികള്‍ മദ്രസ്സകളിൽ പഠിക്കുന്നു എങ്കിൽ അവരെ പൊതു വിദ്യാലയങ്ങളിലേക്ക് മാറ്റണം. മദ്രസ്സകളിൽ പഠിക്കുന്ന മുസ്‌ലിം കുട്ടികള്‍ക്ക് പൊതു വിദ്യാഭ്യാസവും ലഭിക്കുന്നു എന്നതും ഉറപ്പു വരുത്തണം  എന്നും കത്തില്‍ പറയുന്നു.

ഇതിൻറെ അടിസ്ഥാനത്തില്‍ മദ്രസ്സകളില്‍ പഠിക്കുന്ന കുട്ടികളോട് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറാന്‍ ഉത്തര്‍ പ്രദേശ് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തു.

2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ന്യൂന പക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഇളവുകള്‍ മത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി കള്‍ക്ക് പൊതു വിദ്യാഭ്യാസം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാക്കി എന്നും ഉത്തരവില്‍ പറയുന്നു.

- pma

വായിക്കുക: , , , , , , ,

Comments Off on മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു

കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്

October 18th, 2024

banned-chlorpheniramine-maleate-phenylephrine-hydrochloride-cough-syrup-ePathram
കൊച്ചി : നാലു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ‘ക്ലോര്‍ഫെനിര്‍ മീന്‍മെലേറ്റും ഫിനലെഫ്രിന്‍ ഹൈഡ്രോ ക്ലോറൈഡും’ ചേര്‍ന്നുള്ള ചുമ മരുന്ന് നൽകരുത് എന്ന് വീണ്ടും മുന്നറിയിപ്പുമായി അധികൃതർ. മരുന്നു കവറിനു മുകളിലും ഉള്ളിലെ ലഘു ലേഖയിലും ‘നാലു വയസ്സില്‍ താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുത്’ എന്ന് വ്യക്തമായി രേഖപ്പെടുത്തണം എന്നും അധികൃതർ.

ഈ മരുന്നിനു ഒരു വര്‍ഷം മുന്‍പ് നിരോധനം ഉണ്ടായിരുന്നു. എന്നാൽ മരുന്ന് നിർമ്മാതാക്കൾ ഇതിനു എതിരെ പരാതിയുമായി രംഗത്ത് എത്തി. ഇതു പരിഗണിച്ച ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോർഡ് (ഡി. ടി. എ. ബി.) മരുന്ന് നിരോധനം ശരി വെച്ചു.

ക്ലോര്‍ഫെനിര്‍ മീന്‍മെലേറ്റും ഫിനലെഫ്രിന്‍ ഹൈഡ്രോ ക്ലോറൈഡും (Chlorpheniramine Maleate and Phenylephrine Hydrochloride) ചേര്‍ന്നുള്ള മരുന്ന് ഇന്ത്യയില്‍ ചുമ മരുന്നുകളുടെ കൂട്ടത്തില്‍ മികച്ച വില്‍പ്പനയുള്ള ഒന്നാണ് എന്നും നിർമ്മാതാക്കൾ അവകാശപ്പെട്ടു. അതു കൊണ്ട് തന്നെ പ്രത്യേക അളവിലുള്ള ഇനത്തിന് മാത്രമായി നിരോധനം പരിമിതപ്പെടുത്തണം എന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം.

ഡി. ടി. എ. ബി. ക്ക് പുറമേ വിദഗ്ധ സമിതിയും പരാതി ചര്‍ച്ച ചെയ്തു. ഇതിനു ശേഷമാണ് ഈ വിഷയത്തിൽ തീരുമാനം എടുത്തത്.

- pma

വായിക്കുക: , , , , , , ,

Comments Off on കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകുമ്പോൾ ശ്രദ്ധിക്കുക : അധികൃതരുടെ മുന്നറിയിപ്പ്

സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ

October 17th, 2024

national school games-epathram
കൊച്ചി : സംസ്ഥാന സ്‌കൂൾ കായിക മേള നവംബർ 4 മുതൽ 11 വരെ കൊച്ചിയിലെ തെരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളിൽ പകലും രാത്രിയിലുമായി നടക്കും എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി.

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്‌സ് മാതൃകയിലാണ് സ്‌കൂൾ കായിക മേള ഒരുക്കുക. 24,000 കായിക പ്രതിഭകൾ മാറ്റുരക്കുന്ന കായിക മേള, ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കായിക താരങ്ങൾ പങ്കെടുക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കം ആയി മാറും എന്നാണു പ്രതീക്ഷ എന്നും മന്ത്രി വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം 2024 നവംബർ 15 മുതൽ 18 വരെ ആലപ്പുഴയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

പൊതു വിദ്യാഭ്യാസം, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലങ്ങളിലെ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ. ടി. വിഭാഗങ്ങളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കേരള സ്‌കൂൾ ശാസ്ത്രോത്സവം സംഘടനാ പാടവം കൊണ്ടും മത്സര ഇനങ്ങളുടെ വൈവിധ്യം കൊണ്ടും അദ്ധ്യാപക – വിദ്യാർത്ഥി പങ്കാളിത്തം കൊണ്ടും ഏഷ്യയിലെ തന്നെ ബൃഹത്തായ ശാസ്ത്ര മേളയാകും.

സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെയുള്ള തിയ്യതികളിൽ തിരുവനന്തപുരത്ത് വിവിധ വേദികളിലായി സംഘടിപ്പിക്കും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജന വിഭാഗ ങ്ങളുടെ കലാരൂപങ്ങൾ കൂടി മത്സര ഇനമായി കലോത്സവത്തിൽ അരങ്ങേറും. PRD

- pma

വായിക്കുക: , , , , ,

Comments Off on സംസ്ഥാന സ്‌കൂൾ കായിക മേള, സ്‌കൂൾ ശാസ്ത്രോത്സവം എന്നിവ നവംബറിൽ

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം

October 14th, 2024

brain-eating-amoebic-encephalitise-Pathram
കൊല്ലം : ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ 10 വയസ്സുകാരനു അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കു വേണ്ടി കുട്ടിയെ തിരുവനന്തപുരം എസ്. എ. ടി. ആശുപത്രിയിലേക്ക് മാറ്റി.

തല വേദനയും പനിയും കാരണം കുട്ടിയെ കഴിഞ്ഞ വെള്ളിയാഴ്ച (ഒക്ടോബർ 11) കൊട്ടാരക്കര താലൂക്ക് ആശു പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ രോഗം ഭേദമായില്ല. തുടര്‍ന്നാണ് വിദഗ്ധ ചികിത്സ നൽകുന്നതിന് വേണ്ടിഎസ്. എ. ടി. ആശുപത്രി യിലേക്ക് മാറ്റിയത്. നിലവില്‍ കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു : ജലാശയങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് ജാഗ്രതാ നിർദ്ദേശം

കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

September 23rd, 2024

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺ ലോഡ് ചെയ്യുന്നതും കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമ പ്രകാരം കുറ്റകരം എന്ന് സുപ്രീം കോടതി. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഡൗൺ ലോഡ് ചെയ്ത് കാണുന്നത് പോക്‌സോ നിയമ പ്രകാരം കുറ്റമല്ല എന്നുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ചിൻ്റെ വിധി.

‘ചൈൽഡ് പോണോ ഗ്രാഫി’ എന്ന പദത്തിന് പകരം ‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അധിക്ഷേപിക്കുന്നതുമായ മെറ്റീരിയലുകൾ’ എന്ന് ഉപയോഗിക്കുന്നതിന് പോക്സോ നിയമത്തിൽ ഭേദഗതി വരുത്താൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

ഭേദഗതി പ്രാബല്യത്തിൽ വരുന്നതു വരെ കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടു വരാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. ‘ചൈൽഡ് പോണോ ഗ്രാഫി’ എന്ന പദം ഉപയോഗിക്കരുത് എന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

Page 1 of 8812345...102030...Last »

« Previous « റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
Next Page » പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha