നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം

February 19th, 2026

logo-government-of-kerala-ePathram
തിരുവനന്തപുരം : കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃകയിലാണ് നേറ്റിവിറ്റി കാർഡ് നൽകുക.

കേരള സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗ പ്രദമാകും വിധമുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് അംഗീകരിക്കും.

വിദേശ പൗരത്വം സ്വീകരിച്ച കേരളീയന് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കുന്നതല്ല. നേറ്റിവിറ്റി കാർഡ് ലഭിച്ച ശേഷം വിദേശ പൗരത്വം സ്വീകരിക്കുന്ന പക്ഷം ഇത് അസാധുവാകും.

കാർഡ് അനുവദിക്കുന്നതിന് അധികാരപ്പെട്ട ഉദ്യോഗസ്ഥൻ തഹസിദാർ ആണെങ്കിലും നേറ്റിവിറ്റി കാർഡുകൾ സംബന്ധിച്ച രജിസ്റ്റർ വില്ലേജ് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ് എന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

നിലവിൽ ഉള്ള വിവരങ്ങൾക്ക് പുറമേ കാലാ കാലങ്ങളിൽ സർക്കാർ നിർദ്ദേശിക്കുന്ന വിവരങ്ങൾ നേറ്റിവിറ്റി കാർഡിൽ ഉൾപ്പെടുത്തും. നേറ്റിവിറ്റി കാർഡ് ആവശ്യമുള്ള വ്യക്തി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെ നിശ്ചിത ഫോറത്തിൽ രേഖകളും ഫീസും സഹിതം അപേക്ഷ നൽകണം.

കേന്ദ്ര സർക്കാർ എസ്. ഐ. ആര്‍. നടപ്പിലാക്കുന്നത് ന്യൂന പക്ഷങ്ങളില്‍ ഉള്‍പ്പെടെ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് തലമുറകളായി കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ ആശങ്ക പരിഹരിക്കാന്‍ സംസ്ഥാനം നേറ്റിവിറ്റി കാര്‍ഡ് എന്ന രേഖ നൽകുന്നത്. നേറ്റിവിറ്റി കാര്‍ഡിന് നിയമനിര്‍മാണം നടത്താന്‍ 20 കോടി രൂപ ബജറ്റില്‍ സര്‍ക്കാര്‍ നീക്കി വെച്ചിരുന്നു.

P R D

- pma

വായിക്കുക: , , , , , , , , ,

Comments Off on നേറ്റിവിറ്റി കാര്‍ഡ് : ബില്ലിന് മന്ത്രി സഭയുടെ അംഗീകാരം

സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു

February 11th, 2026

republic-day-salute-the-real-hero-2026-ePathram

അബുദാബി : ഇന്ത്യൻ റിപ്പബ്ലിക് ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി സാംസ്‌കാരിക വേദി, ഇന്ത്യന്‍ എംബസ്സിയില്‍ സംഘടിപ്പിച്ച ‘സലൂട്ടിംഗ് ദ റിയല്‍ ഹീറോസ്’ എന്ന പരിപാടിയില്‍ 31 മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു. ചടങ്ങില്‍ എംബസ്സി ഡിഫന്‍സ് അറ്റാച്ചെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ലുത്ര വി. എം. മുഖ്യാതിഥി ആയിരുന്നു. വിവിധ റാങ്കുകളിൽ ഉള്ള മുന്‍കാല സൈനിക ഉദ്യോഗസ്ഥർ പുരസ്കാരങ്ങൾ സ്വീകരിച്ചു.

samskarika-vedhi-honours-former-indian-soldiers-ePathram
സ്വപ്നങ്ങളും സൗഖ്യങ്ങളും പിന്നിലാക്കി രാജ്യ സേവന ത്തിനായ് ജീവിതം സമര്‍പ്പിച്ച സൈനികര്‍ നമ്മുടെ നാടിന്റെ യഥാര്‍ത്ഥ നായകരാണ്. നാം ഇന്ന് അനുഭവിക്കുന്ന സുരക്ഷിതത്വം ഇവരുടെ നിശബ്ദമായ ത്യാഗങ്ങളുടേയും അചഞ്ചലമായ സേവനത്തിന്റേയും ഫലമാണ് എന്ന് ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.

അബുദാബി സാംസ്‌കാരിക വേദി നടത്തുന്ന ഈ ഒരു ചടങ്ങ് നമ്മുടെ നന്ദിയും ഉത്തരവാദിത്വ ബോധവും പുതുക്കുവാൻ ഉള്ള അവസരമാണ്. അവരുടെ സേവനവും ത്യാഗവും തലമുറകളിലേക്ക് കൈ മാറുവാനുള്ള പ്രചോദനമാണ് എന്നും അദ്ദേഹം പറഞ്ഞു.

കേണല്‍ ഡോ. അജയ് രാജ് ഗുപ്ത, മേജര്‍ ഡോക്ടര്‍ അമോള്‍ പാണ്ടുരംഗ് മൂറെ, സ്‌കോഡ്രന്റ് ലീഡര്‍ സംഗീത നായര്‍ എന്നിവര്‍ അവരുടെ സൈനിക അനുഭവങ്ങള്‍ പങ്കു വെച്ചു.

സാംസ്‌കാരിക വേദി പ്രസിഡണ്ട് സാബു അഗസ്റ്റിന്‍ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി ബിമല്‍ കുമാര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു. വിവിധ സംഘടനാ സാരഥികളും സാമൂഹിക – സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

സാംസ്‌കാരിക വേദി നടത്തിയ ഹരോള്‍ഡ് റോബിണ്‍സന്‍ മെമ്മോറിയല്‍ കളറിംഗ് മല്‍സര വിജയികള്‍ക്കുള്ള സമ്മാന ദാനവും മെരിറ്റ് അവാര്‍ഡും ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു.
*Image Credit  : F B page

- pma

വായിക്കുക: , , , , , ,

Comments Off on സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു

ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം

February 11th, 2026

tri-color-national-flag-of-india-ePathram

ന്യൂഡൽഹി : രാജ്യത്ത് ഔദ്യോഗിക ചടങ്ങുകളിലും സ്‌കൂള്‍ അസംബ്ലികളിലും വന്ദേമാതരം ആലപിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയ പതാക ഉയര്‍ത്തുമ്പോഴും രാഷ്ട്ര പതിയുടെയും ഗവർണ്ണർ മാരുടെയും സാന്നിദ്ധ്യമുള്ള ഔദ്യോഗിക ചടങ്ങു കളിലും വന്ദേ മാതരം ആലപിക്കണം.

ദേശീയ ഗാനം ആലപിക്കുന്ന ചടങ്ങുകളിൽ ആദ്യം വന്ദേ മാതരവും തുടർന്ന് ദേശീയ ഗാനവും എന്ന രീതിയാണ് പിന്തുടരേണ്ടത്. സ്‌കൂളുകളില്‍ വന്ദേ മാതരം ആലപിച്ചു കൊണ്ട് വേണം പ്രവര്‍ത്തി ദിനം ആരംഭിക്കാന്‍.

national_anthem_epathram

സ്‌കൂള്‍ അസംബ്ലികളിലും വന്ദേ മാതരം ആലപിക്കാന്‍ സാധിക്കുന്ന എല്ലാ പരിപാടികളിലും സ്ഥലങ്ങളിലും നിര്‍ബ്ബന്ധമായും ഇനി മുതല്‍ വന്ദേ മാതരം ആലപിക്കണം.

വന്ദേ മാതരം ആലപിക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. എന്നാല്‍, വാര്‍ത്താ ചിത്ര ങ്ങളിലും ഡോക്യു മെന്ററികളിലും സിനിമ തിയ്യേറ്ററിലും എഴുന്നേറ്റ് നില്‍ക്കേണ്ടതില്ല.

ആറ് ഖണ്ഡികകള്‍ ഉള്‍പ്പെട്ട മൂന്ന് മിനുട്ടും പത്ത് സെക്കന്‍ഡും ദൈർഘ്യം വരുന്ന വന്ദേമാതരം ആണ് ആലപിക്കേണ്ടത്. വാദ്യോപകരണങ്ങളുടെ അകമ്പടി യോടെയോ അല്ലാതെയോ വന്ദേ മാതരം ആലപിക്കാം. പൊതു ചടങ്ങുകളില്‍ വന്ദേ മാതരം വരികള്‍ അച്ചടിച്ച് സദസ്സില്‍ വിതരണം ചെയ്യണം.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേ മാതരം ആലപിക്കണം

ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം

February 3rd, 2026

narendra-modi-namaste-trump-india-visit-2020-ePathram
ന്യൂഡൽഹി : ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ അംഗീകരിച്ചു എന്ന് സ്ഥിരീകരിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോഡി. യു. എസ്. പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യാണ് പ്രധാന മന്ത്രിയുടെ സ്ഥിരീകരണം.

മാസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിനും വ്യാപാര മേഖലയിലെ സമ്മർദ്ദത്തിനും ശേഷം 2026 ഫെബ്രുവരി 2 തിങ്കളാഴ്ച രാത്രി യു. എസ്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പ്രധാന മന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ നടന്ന ടെലി ഫോൺ സംഭാഷണത്തെ തുടർന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

അമേരിക്ക താരിഫ് കുറക്കും എന്ന അറിഞ്ഞതിൽ സന്തോഷം. ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരില്‍ ട്രംപിന് നന്ദി പറയുന്നു. ലോകത്തിലെ രണ്ട് വലിയ സമ്പദ് വ്യവസ്ഥകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണം ചെയ്യും എന്നും നരേന്ദ്ര മോഡി പറഞ്ഞു.

2025 ആഗസ്റ്റിൽ ഇന്ത്യൻ സാധനങ്ങൾക്ക് 50% വരെ ട്രംപ് തീരുവ പ്രഖ്യാപിച്ചതും ഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ തുടരുന്നതിനെ ക്കുറിച്ചുള്ള ആശങ്കകളും ഈ കരാറിലൂടെ മാറ്റി എഴുതപ്പെടും.

ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 25% ൽ നിന്ന് 18% ആയി കുറയും. റഷ്യൻ എണ്ണ യുടെ മേലുള്ള 25% അധിക പിഴ യു. എസ്. ഒഴിവാക്കും. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പൂജ്യം തീരുവ ഏർപ്പെടുത്തും. 500 ബില്യൺ ഡോളറിൽ അധികം മൂല്യം ഉള്ള ഊർജ്ജം, സാങ്കേതിക വിദ്യ, കാർഷികം, കൽക്കരി അടക്കം നിരവധി യു. എസ്. ഉത്പന്നങ്ങൾ ഇന്ത്യ വാങ്ങും.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഇന്ത്യ-യു. എസ്. വ്യാപാര കരാറിന് അംഗീകാരം

വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

January 25th, 2026

logo-vizhinjam-international-seaport-ePathram

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ (വിഴിഞ്ഞം ഇന്റർ നാഷണൽ സീപോർട്ട് ലിമിറ്റഡ്‌ – വിസിൽ) ത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 10,000 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്.

2028 ഡിസംബറിൽ നിർമ്മാണം പൂർത്തിയാകും. അതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി പ്രതി വർഷം 57 ലക്ഷം കണ്ടെയ്നറുകൾ ആയി വർദ്ധിക്കും.

vizhinjam-sea-ports-second-phase-development-inaugurated-by-chief-minister-ePathram

പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര വ്യാപാര മേഖല യിൽ വിസ്മയം തീർക്കാൻ വിഴിഞ്ഞം തുറമുഖത്തിനു കഴിഞ്ഞു എന്നും ഒന്നും നടക്കാത്ത നാട് എന്ന്‌ കേരളത്തെ ആക്ഷേപിച്ച വർക്കും പരിഹസിച്ചവർക്കും ഉള്ള മറുപടി കൂടി യാണിത്‌ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവർത്തനം ആരംഭിച്ചപ്പോൾ പ്രയാസങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നു. തടസ്സങ്ങളിൽ സ്‌തംഭിച്ചു നിൽക്കാൻ ആകുമായിരുന്നില്ല. 2016 ൽ യു. ഡി.എഫ്‌. സർക്കാരിന്റെ കാലത്താണ്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. അത്‌ നടപ്പാക്കാനുള്ള ഉത്തര വാദിത്വം തുടർന്ന് അധികാരത്തിൽ വന്ന എൽ. ഡി. എഫ്‌. സർക്കാരിനാണ്‌ കൈ വന്നത്‌. വിട്ടു വീഴ്‌ച ഇല്ലാത്ത നിലപാടാണ്‌ സ്വീകരിച്ചത്‌. എന്ത്‌ തടസ്സം വന്നാലും നാടിന്റെ ആവശ്യം ഉയർത്തി അതി ജീവിക്കാൻ ശ്രമിച്ചതിന്‌ ഫലം ഉണ്ടായി. ചരക്കു നീക്കത്തിനായി മറ്റുള്ളവരെ ആശ്രയിച്ച കാലം അവസാനിച്ചു.

ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളം പ്രധാന ശക്തിയാവുന്നു. ഒന്നാം ഘട്ടം പൂർത്തിയായതോടെ ആഗോള കപ്പൽചാലിൽ കേരള ത്തിന്റെ പേര് സുവർണ്ണ ലിപികളിൽ രേഖ പ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയിൽ ആദ്യമായി വനിതകളെ ഓട്ടോമേറ്റഡ് ക്രെയിൻ ഓപ്പറേറ്റർമാരായി നിയമിച്ചതിന്റെ ഖ്യാതിയും വിഴിഞ്ഞം തുറമുഖത്തിന് തന്നെ. സ്‌ത്രീ സൗഹൃദ കേരളത്തിന്റെ മറ്റൊരു ഉദാഹരണം.

- pma

വായിക്കുക: , , , , , , , ,

Comments Off on വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

Page 1 of 10412345...102030...Last »

« Previous « അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
Next Page » രാജ്യ വ്യാപകമായി ബാങ്കുകൾ പണിമുടക്കിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha