അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ

September 17th, 2026

tomin-thachenkary-epathram
ഔദ്യോഗിക പദവിയിൽ ഇരിക്കവേ വരവിൽ ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ മുൻ ഡി. ജി. പി. ടോമിൻ ജെ. തച്ചങ്കരിക്ക് ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. നാല് വര്‍ഷം തടവ് ശിക്ഷയും 30 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.

സർവ്വീസിൽ ഉള്ളപ്പോൾ വരുമാനത്തിന് നിരക്കാത്ത വിധം വീടുകള്‍, ഫ്ളാറ്റുകള്‍, വസ്തു വകകള്‍ തുടങ്ങിയവ സമ്പാദിച്ചു എന്ന് കാണിച്ച് ബോബി കുരുവിള നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്.

കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ തച്ചങ്കരി സംസ്ഥാന പോലീസ് ഉപമേധാവി ആയിരുന്നു. ഡി. ഐ. ജി. യായി സ്ഥാനക്കയറ്റം കിട്ടിയ ശേഷം ഡി. വൈ. എസ്. പി. യുടെ നേതൃത്വ ത്തിൽ ആയിരുന്നു അന്വേഷണം.

സ്വത്തു വകകള്‍ കുടുംബ വിഹിതമായും ഇഷ്ട ദാനമായും ലഭിച്ചതാണ് എന്നും കേസ് ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് ടോമിന്‍ ജെ. തച്ചങ്കരി നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍, കുറ്റപത്രം നില നില്‍ക്കും എന്ന് കണ്ടെത്തി കോടതി തള്ളിയിരുന്നു.

സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണ് ടോമിന്‍ തച്ചങ്കരി. അതു കൊണ്ട് തന്നെ ശിക്ഷ ഇളവ് അര്‍ഹിക്കുന്നില്ല എന്നും കോടതി പറഞ്ഞു. തച്ചങ്കരിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

- pma

വായിക്കുക: , , , , , , , ,

Comments Off on അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ

പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി

September 15th, 2026

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി: വാഹനങ്ങളുടെ പിന്നിലെ സീറ്റുകളിൽ ഇരിക്കുന്ന യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം എന്നുള്ള മോട്ടോർ വാഹന നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി. മലയാളിയായ ഡോക്ടർ ജ്യോതി ദേവ് കേശവ ദേവിന്റെ പൊതു താത്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി സർക്കാരുകളോട് ആവശ്യപ്പെട്ടു.

സീറ്റ് ബെൽറ്റ് ധരിക്കൽ ജീവൻ രക്ഷാ സംവിധാനം തന്നെയാണ്. അല്ലാതെ പേരിന് ചെയ്യേണ്ട വെറും നടപടി ക്രമമല്ല. നിയമം നടപ്പാക്കേണ്ടവർക്ക് കണ്ണടച്ചിരിക്കാനാവില്ല. അത് കർശ്ശനമായി തന്നെ പാലിക്കണം എന്നും ഹർജി പരിഗണിച്ച്‌ കൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസു മാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

സീറ്റ് ബെൽറ്റ് നിയമം നടപ്പാക്കിയ റിപ്പോർട്ട്, സീറ്റ് ബെൽറ്റ് ധരിക്കുന്നതിന്റെ ബോധ വത്കരണ പരിപാടികൾ, നിയമ ലംഘകർക്ക് പിഴ ചുമത്തി യതിന്റെ രേഖകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി സത്യ വാങ്മൂലം സമർപ്പിക്കുവാനാണ് സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശ സർക്കാരുകളോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സീറ്റ് ബെൽറ്റ് നിയമം 2005 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട് എങ്കിലും പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ഇടുക എന്നത് വളരെ കുറച്ച് പേര് മാത്രമേ ചെയ്യുന്നുള്ളൂ. 2024-ൽ ഉണ്ടായ 80 ശതമാനം വാഹന അപകട മരണങ്ങളിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റു ധരിക്കൽ കേവലം അഞ്ചു ശതമാനം മാത്രമാണ് എന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി

പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു

July 16th, 2026

indian-blue-passport-ePathram
ഡൽഹി : യു. എ. ഇ., കുവൈത്ത്, സിംഗപ്പൂർ, ഓസ്ട്രേലിയ എന്നീ നാല് വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലെ പാസ്സ് പോർട്ട്, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ, വിസ സേവനങ്ങൾ ചെയ്യുന്നതിനു വേണ്ടി സ്വകാര്യ ഏജൻസികൾക്ക് (ഔട്ട്സോഴ്സ്) നൽകിയ കരാറുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. ടെൻഡർ നടപടികൾ സുതാര്യമല്ല എന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്.

കരാർ നടപടികളിലെ സാങ്കേതിക മൂല്യ നിർണ്ണയ ത്തിൽ തങ്ങളെ ഒഴിവാക്കിയതിന് കൃത്യമായ കാരണം കാണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഇ-ട്രാവൽ ടെക് ലിമിറ്റഡ്, വെരാസിസ് സിസ്റ്റംസ് എന്നീ കമ്പനി കൾ നൽകിയ ഹരജികളിലാണ് കോടതിയുടെ ഈ സുപ്രധാന വിധി.

യു. എ. ഇ. യിൽ ഈ സേവനങ്ങളുടെ കരാർ നേടിയത് പ്രമുഖ മലയാളി സംരംഭകരായ അൽ-ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ആയിരുന്നു.

കുവൈത്തിൽ ഡു-ഡിജിറ്റൽ ഗ്ലോബൽ, സിംഗപ്പൂരിൽ ഐ. വി. എസ്. ഗ്ലോബൽ, ഓസ്ട്രേലിയയിൽ വി. എഫ്. എസ്. ഗ്ലോബൽ എന്നീ കമ്പനികൾ ആയിരുന്നു കരാർ നേടിയിരുന്നത്.

ഇവരുടെ കരാറിന്റെ സാങ്കേതിക മൂല്യ നിർണ്ണയം ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു കൊണ്ട് ഉത്തരവ് ഇറക്കി.

പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതു വരെ നിലവിൽ ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന മുൻ ഏജൻസികൾക്ക് താത്കാലികമായി അനുമതി നൽകാം എന്നും കോടതി വിധി വ്യക്തമാക്കുന്നു.

നാല് രാജ്യങ്ങളിലെയും കോൺസുലാർ സേവന ങ്ങൾക്കു വേണ്ടി ഒരു മാസത്തിനു ഉള്ളിൽ പുതിയ ടെൻഡർ നടപടികൾ ആരംഭിക്കാനും പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാനും കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തോട് ഹൈക്കോടതി ഉത്തരവിട്ടു.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു

അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി

May 20th, 2026

divorce-adultery-circumstantial-evidence-ePathram

ചെന്നൈ : ഭാര്യ- ഭർത്താക്കന്മാർക്ക് ഇടയിലെ വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹ മോചനം അനുവദിക്കുവാൻ ദമ്പതിമാരിൽ ഒരാൾ അവിഹിത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നതിന് സാഹചര്യ തെളിവുകൾ മതി എന്ന് മദ്രാസ് ഹൈക്കോടതി.

വിവാഹേതര ലൈംഗിക ബന്ധങ്ങൾ എല്ലാം തന്നെ അതീവ രഹസ്യമാണ് എന്നതു കൊണ്ട് അതിന് നേരിട്ടുള്ള തെളിവ്‌ ഹാജരാക്കുവാൻ ബുദ്ധിമുട്ട് തന്നെയായിരിക്കും എന്നും ജസ്റ്റിസ് സി. വി. കാർത്തി കേയനും ജസ്റ്റിസ് കെ. രാജശേഖറും അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.

ഭാര്യക്ക്‌ മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ട് എന്ന് കാണിച്ച് ഭർത്താവ് നൽകിയ വിവാഹ മോചന ഹർജി അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

അവിഹിത ബന്ധത്തിന് തെളിവില്ല എന്നു പറഞ്ഞ് കുടുംബ കോടതി ഈ കേസ് നേരത്തേ തള്ളിയിരുന്നു. അതിനെതിരേ ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി.

ജോലി ആവശ്യാർത്ഥം പലപ്പോഴും ഭർത്താവിന് വീട്ടിൽ നിന്ന്‌ മാറി നിൽക്കേണ്ടി വരാറുണ്ട്. ഈ സമയത്ത് ഭാര്യ മറ്റൊരാളുമായി അടുപ്പത്തിൽ ആയി എന്നാണു പരാതി. പലയിടത്തു വെച്ചും ഭാര്യയെയും ആൺ സുഹൃത്തിനെയും പലരും കണ്ടതിന് ഭർത്താവ് തെളിവ്‌ ഹാജരാക്കിയിരുന്നു.

തന്റെ ഭർത്താവിന് ഹർജിയിൽപ്പറയുന്ന സ്ത്രീ യുമായി അവിഹിത ബന്ധമുണ്ട് എന്ന് കാണിച്ച് ആൺ സുഹൃത്തിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയതിന്റെ രേഖയും ഹാജരാക്കി. എന്നാൽ, ഹർജിക്കാരന്റെ ഭാര്യയും മറ്റൊരാളും തമ്മിൽ ലൈംഗിക ബന്ധം ഉണ്ട് എന്നതിന് ഈ തെളിവു മാത്രം പോരാ എന്നായിരുന്നു കുടുംബ കോടതിയുടെ അഭിപ്രായം.

രഹസ്യ ബന്ധങ്ങൾക്ക് തെളിവ് ഹാജരാക്കുന്നത് തീർത്തും ദുഷ്കരം ആണെന്നത് കൊണ്ട് സാഹചര്യ തെളിവുകളെ ആശ്രയിക്കേണ്ടി വരും. ഇവിടെ, ഭർത്താവ് ഹാജരാക്കിയ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ വിവാഹ മോചനം അനുവദിക്കാം എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. HC-Verdict

- pma

വായിക്കുക: , , , , , ,

Comments Off on അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി

ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു

April 21st, 2026

digital-arrest-cyber-scam-in-modern-days-ePathram
ന്യൂഡൽഹി : രാജ്യത്ത് വർദ്ധിച്ചു ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ സുപ്രീം കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. തട്ടിപ്പുകാരുടെ ഇരകളിൽ മുന്നിൽ നിൽക്കുന്നത് വിദ്യാ സമ്പന്നർ ആണെന്നുള്ളത് ഞെട്ടിക്കുന്നു എന്നും സുപ്രീം കോടതി. ഇത്തരം ഒരു തട്ടിപ്പു വിഷയത്തിൽ സ്വമേധയാ എടുത്ത കേസ്‌ പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി ഈ അഭിപ്രായ പ്രകടനം നടത്തിയത്.

വിരമിച്ച ഉദ്യോഗസ്ഥർ, വിവിധ പ്രൊഫഷണലുകൾ, അദ്ധ്യാപകർ തുടങ്ങി ഉന്നത വിദ്യാഭ്യാസം ഉള്ളവർ പോലും ഭയപ്പെട്ട് ലക്ഷക്കണക്കിന് രൂപ തട്ടിപ്പുകാർക്ക് അയച്ചു കൊടുക്കുന്നു. സാങ്കേതിക വിദ്യയെക്കുറിച്ച് അറിവുള്ളവർ ഇത്തരം ചതിക്കുഴികളിൽ വീഴുന്നത് തടയാൻ വ്യാപകമായ ബോധവൽക്കരണം ആവശ്യം എന്നും കോടതി ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ ഓൺ ലൈൻ തട്ടിപ്പിന് ഇരയായ ഒരു ഉദ്യോഗസ്ഥയുടെ ജോലിയിൽ നിന്നും വിരമിച്ച സമ്പാദ്യം മുഴുവൻ നഷ്ടപ്പെട്ട വിവരം വ്യക്തമാക്കി അയച്ച കത്ത് മുൻ നിറുത്തിയാണ് സുപ്രീം കോടതി സ്വമേധയാ കേസ് എടുത്തത്.

നേരിട്ട് അറിയാവുന്ന സ്‌ത്രീയാണ്‌ ഡിജിറ്റൽ തട്ടിപ്പിന് ഇരയായത്. ഇത്തരം സംഭവങ്ങൾ ദ‍ൗർഭാഗ്യകരം എന്നും ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.

ഡിജിറ്റൽ അറസ്റ്റ് എന്നൊരു നിയമ സംവിധാനം ഇന്ത്യയിൽ ഇല്ലാ എന്നുള്ള കാര്യം കേന്ദ്ര സർക്കാരും അന്വേഷണ ഏജൻസികളും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ഇത്തരം തട്ടിപ്പുകൾ തുടരുന്നത് ഏറെ ഗൗരവം ഉള്ളതാണ് എന്നും സുപ്രീം കോടതി പറഞ്ഞു.

 

- pma

വായിക്കുക: , , , , , , , , , , , , , , , ,

Comments Off on ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു

Page 1 of 3912345...102030...Last »

« Previous « സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
Next Page » ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha