ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു

March 3rd, 2026

strait-of-hormuz-epathram
പശ്ചിമേഷ്യയിലെ സംഘർഷം നില നിൽക്കുമ്പോൾ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ അടച്ചു.

ഇതോടെ എണ്ണ വില കുതിച്ചുയരുന്നു എന്ന ആശങ്ക യിലാണ് ലോകം. എണ്ണക്കപ്പലുകൾ കടന്നു പോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായി.

വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളെ ആക്രമിക്കും എന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനിൽ ആക്രമണം ഉണ്ടായതോടെ ഖത്തർ എനർജി, നാച്ചുറൽ ഗ്യാസ് ഉത്പാദനവും നിർത്തി.

അരാംകോയുടെ പല പ്ലാന്‍റുകളും പ്രവര്‍ത്തനം നിർത്തി. കുവൈറ്റിലെ ചില റിഫൈനറികളും ഉത്പാദനം നിർത്തി.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു

വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി

February 2nd, 2026

pets-must-be-register-in-abu-dhabi-tamm-portal-ePathram
അബുദാബി : പട്ടി, പൂച്ച തുടങ്ങിയ വളർത്തു മൃഗ ങ്ങളുടെ രജിസ്ട്രേഷൻ അബുദാബിയിൽ നിർബ്ബന്ധമാക്കി. എമിരേറ്റ്സ് ഐ. ഡി. നമ്പർ ഉപയോഗിച്ച് ‘താം ആപ്പ്’ വഴി രജിസ്റ്റർ ചെയ്യാൻ അധികൃതർ നിർദ്ദേശിച്ചു. ഇതിനായി യു. എ. ഇ. പാസ്സ് ആക്റ്റീവ് ആയിരിക്കണം. രജിസ്റ്റർ ചെയ്യാത്തവർക്ക് 1,000 ദിർഹം പിഴ ചുമത്തും

വളർത്തു മൃഗങ്ങളുമായി തൊട്ടടുത്തുള്ള വെറ്ററിനറി ക്ലിനിക്കുകൾ സന്ദർശിച്ച് മൃഗങ്ങളുടെ ആരോഗ്യ പരിശോധന, മൈക്രോ ചിപ്പ് സ്ഥിരീകരണം എന്നിവ നടത്തിയ ശേഷം ജീവനക്കാരുടെ സഹായത്തോടെ ആവശ്യമായ മെഡിക്കൽ രേഖകൾ, മൈക്രോചിപ്പ് വിവരങ്ങൾ എന്നിവ നേരിട്ട് ഗവൺമെന്‍റ് പോർട്ടലിൽ അപ് ലോഡ് ചെയ്യാം. രജിസ്ട്രേഷൻ സൗജന്യവുമാണ്.

- pma

വായിക്കുക: , , , , , , , ,

Comments Off on വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി

വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

January 25th, 2026

logo-vizhinjam-international-seaport-ePathram

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ (വിഴിഞ്ഞം ഇന്റർ നാഷണൽ സീപോർട്ട് ലിമിറ്റഡ്‌ – വിസിൽ) ത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 10,000 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്.

2028 ഡിസംബറിൽ നിർമ്മാണം പൂർത്തിയാകും. അതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി പ്രതി വർഷം 57 ലക്ഷം കണ്ടെയ്നറുകൾ ആയി വർദ്ധിക്കും.

vizhinjam-sea-ports-second-phase-development-inaugurated-by-chief-minister-ePathram

പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര വ്യാപാര മേഖല യിൽ വിസ്മയം തീർക്കാൻ വിഴിഞ്ഞം തുറമുഖത്തിനു കഴിഞ്ഞു എന്നും ഒന്നും നടക്കാത്ത നാട് എന്ന്‌ കേരളത്തെ ആക്ഷേപിച്ച വർക്കും പരിഹസിച്ചവർക്കും ഉള്ള മറുപടി കൂടി യാണിത്‌ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവർത്തനം ആരംഭിച്ചപ്പോൾ പ്രയാസങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നു. തടസ്സങ്ങളിൽ സ്‌തംഭിച്ചു നിൽക്കാൻ ആകുമായിരുന്നില്ല. 2016 ൽ യു. ഡി.എഫ്‌. സർക്കാരിന്റെ കാലത്താണ്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌. അത്‌ നടപ്പാക്കാനുള്ള ഉത്തര വാദിത്വം തുടർന്ന് അധികാരത്തിൽ വന്ന എൽ. ഡി. എഫ്‌. സർക്കാരിനാണ്‌ കൈ വന്നത്‌. വിട്ടു വീഴ്‌ച ഇല്ലാത്ത നിലപാടാണ്‌ സ്വീകരിച്ചത്‌. എന്ത്‌ തടസ്സം വന്നാലും നാടിന്റെ ആവശ്യം ഉയർത്തി അതി ജീവിക്കാൻ ശ്രമിച്ചതിന്‌ ഫലം ഉണ്ടായി. ചരക്കു നീക്കത്തിനായി മറ്റുള്ളവരെ ആശ്രയിച്ച കാലം അവസാനിച്ചു.

ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളം പ്രധാന ശക്തിയാവുന്നു. ഒന്നാം ഘട്ടം പൂർത്തിയായതോടെ ആഗോള കപ്പൽചാലിൽ കേരള ത്തിന്റെ പേര് സുവർണ്ണ ലിപികളിൽ രേഖ പ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയിൽ ആദ്യമായി വനിതകളെ ഓട്ടോമേറ്റഡ് ക്രെയിൻ ഓപ്പറേറ്റർമാരായി നിയമിച്ചതിന്റെ ഖ്യാതിയും വിഴിഞ്ഞം തുറമുഖത്തിന് തന്നെ. സ്‌ത്രീ സൗഹൃദ കേരളത്തിന്റെ മറ്റൊരു ഉദാഹരണം.

- pma

വായിക്കുക: , , , , , , , ,

Comments Off on വിഴിഞ്ഞം തുറമുഖം : രണ്ടാം ഘട്ടം പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി

മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും

November 24th, 2025

breast-feeding-milk-bank-ePathram
ന്യൂഡൽഹി : ബീഹാറിൽ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലിൽ യുറേനിയം (U-238) അംശം കണ്ടെത്തി എന്ന് പഠന റിപ്പോർട്ട്. 17 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ള മുലയൂട്ടുന്ന 40 സ്ത്രീകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.

ഇവരുടെ മുലപ്പാൽ സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ തീരെ ചെറുതല്ലാത്ത അളവിൽ യുറേനിയം കണ്ടെത്തി എന്നാണു റിപ്പോർട്ട്. ബീഹാറിലെ ഭോജ്പുർ, സമസ്തിപുർ, ബേഗുസരായി, ഖഗരിയ, കതിഹാർ, നളന്ദ എന്നീ ജില്ലകളിൽ 2021 ഒക്ടോബർ മുതൽ 2024 ജൂലായ് വരെയാണ് പഠനം നടത്തിയത്.

മഹാവീർ കാൻസർ സന്സ്ഥാൻ (പാറ്റ്ന), ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (പഞ്ചാബ്), ഡൽഹി എയിംസ് എന്നിവയും ICMR, NIPER-ഹാജിപുർ എന്നിവ യുടെ പിന്തുണയോടെയും നടത്തിയ പഠന ത്തിൽ എല്ലാ 40 സാമ്പിളുകളിലും യുറേനിയം കണ്ടെത്തി. സാന്ദ്രത 0 മുതൽ 5.25 μg/L വരെയാണ്.

ഏറ്റവും ഉയർന്ന വ്യക്തിഗത കണ്ടെത്തൽ കതിഹാർ ജില്ലയിൽ നിന്നാണ്. ഈ അളവ് ആഗോള സുരക്ഷാ പരിധിക്ക് താഴെയായി തുടരുമ്പോൾ ഭൂഗർഭ ജലവും ഭക്ഷ്യ ശൃംഖലയും മലിനമാകുന്നത് അടിയന്തര അന്വേഷണം ആവശ്യമാണ് എന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ദിവസം നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ അവലോകനം ചെയ്തത്.

- pma

വായിക്കുക: , , , , ,

Comments Off on മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും

മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും

November 24th, 2025

breast-feeding-milk-bank-ePathram
ന്യൂഡൽഹി : ബീഹാറിൽ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാലിൽ യുറേനിയം (U-238) അംശം കണ്ടെത്തി എന്ന് പഠന റിപ്പോർട്ട്. 17 വയസ്സിനും 35 വയസ്സിനും ഇടയിൽ പ്രായമുള്ള മുലയൂട്ടുന്ന 40 സ്ത്രീകളെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്.

ഇവരുടെ മുലപ്പാൽ സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ തീരെ ചെറുതല്ലാത്ത അളവിൽ യുറേനിയം കണ്ടെത്തി എന്നാണു റിപ്പോർട്ട്. ബീഹാറിലെ ഭോജ്പുർ, സമസ്തിപുർ, ബേഗുസരായി, ഖഗരിയ, കതിഹാർ, നളന്ദ എന്നീ ജില്ലകളിൽ 2021 ഒക്ടോബർ മുതൽ 2024 ജൂലായ് വരെയാണ് പഠനം നടത്തിയത്.

മഹാവീർ കാൻസർ സന്സ്ഥാൻ (പാറ്റ്ന), ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി (പഞ്ചാബ്), ഡൽഹി എയിംസ് എന്നിവയും ICMR, NIPER-ഹാജിപുർ എന്നിവ യുടെ പിന്തുണയോടെയും നടത്തിയ പഠന ത്തിൽ എല്ലാ 40 സാമ്പിളുകളിലും യുറേനിയം കണ്ടെത്തി. സാന്ദ്രത 0 മുതൽ 5.25 μg/L വരെയാണ്.

ഏറ്റവും ഉയർന്ന വ്യക്തിഗത കണ്ടെത്തൽ കതിഹാർ ജില്ലയിൽ നിന്നാണ്. ഈ അളവ് ആഗോള സുരക്ഷാ പരിധിക്ക് താഴെയായി തുടരുമ്പോൾ ഭൂഗർഭ ജലവും ഭക്ഷ്യ ശൃംഖലയും മലിനമാകുന്നത് അടിയന്തര അന്വേഷണം ആവശ്യമാണ് എന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

മുലപ്പാലിലെ യുറേനിയം അളവിന് നിലവിൽ നിർദ്ദിഷ്ടവും അനുവദിച്ചതുമായ ഒരു പരിധിയോ മാനദണ്ഡമോ ഇല്ല. എന്നാൽ, ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഓ.) ഭൂഗർഭ ജലത്തിൽ അനുവദിച്ചിട്ടുള്ള യുറേനിയം പരിധി 30 മൈക്രോ ഗ്രാം പെർ ലിറ്റർ ആണ്. ഇത് മാനദണ്ഡമാക്കി ഈ വിഷയത്തിൽ ആശങ്കക്ക് ഇടയില്ല എന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

കുടിക്കുവാനും ജല സേചനത്തിനും ഭൂഗർഭ ജലം വ്യാപകമായി ഉപയോഗിക്കുന്നത് ബീഹാറിൽ മലിനീകരണത്തിന് കാരണമായി എന്നും പഠനം ചൂണ്ടിക്കാട്ടി. വ്യവസായ മാലിന്യങ്ങൾ ജലാശയ ങ്ങളിലേക്ക് തള്ളുന്നതും രാസ വളങ്ങളുടെയും കീട നാശിനികളുടെയും ഉപയോഗവും ഈ മലിനീകരണ ത്തിന് ആക്കം കൂട്ടുന്നു.

മുലപ്പാലിലെ യുറേനിയം ശിശുക്കളിൽ ആരോഗ്യ പരമായ ആശങ്കകൾക്ക് കാരണമാകും. ഇത് കുറഞ്ഞ ഐ-ക്യൂ, ന്യൂറോളജി വികസന ത്തകരാറ്, മാനസിക ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കാം. മാത്രമല്ല ക്യാൻസർ സാധ്യതയും.

എങ്കിലും, മുലയൂട്ടുന്ന അമ്മമാരിലും ശിശുക്കളിലും യുറേനിയം വിഷാംശം വളരെ കുറഞ്ഞ സ്വാധീനം മാത്രമേ ഉണ്ടാക്കുകയുള്ളൂ എന്നും പഠനം പറയുന്നു. കഴിഞ്ഞ ദിവസം നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ അവലോകനം ചെയ്തത്.

- pma

വായിക്കുക: , , , , , , ,

Comments Off on മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും

Page 1 of 6012345...102030...Last »

« Previous « ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
Next Page » ധര്‍മ്മേന്ദ്ര അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha