പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു

July 11th, 2026

hormuz-strait-tankers-epathram

പശ്ചിമേഷ്യയിൽ ഇറാൻ–അമേരിക്ക സംഘർഷം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ മേഖലയിൽ സുരക്ഷാ ആശങ്ക ഉയരുന്നു. ഇറാൻ 10 ബാലിസ്റ്റിക് മിസൈലുകൾ ജോർദാനിലെ അസ്‌റാഖ് സൈനിക താവളത്തിലേക്ക് വിക്ഷേപിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു.

ഇതിനിടെ, വടക്കൻ ഇറാനിൽ ചൈനയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന റെയിൽവേ പാലം അമേരിക്ക വ്യോമാക്രമണത്തിൽ തകർത്തതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ കൊനാരക് നാവിക സൈനിക മേഖലയിലും ശത്രു യുദ്ധവിമാനങ്ങൾ രണ്ട് ഘട്ടങ്ങളിലായി ആക്രമണം നടത്തിയതായി പ്രാദേശിക അധികൃതർ അറിയിച്ചു.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽഗതാഗതം ഗണ്യമായി കുറഞ്ഞതായി സമുദ്രഗതാഗത വിവരസ്ഥാപനമായ ലോയ്ഡ്സ് ലിസ്റ്റ് വ്യക്തമാക്കി.

നയതന്ത്ര തലത്തിലും ഇരുരാജ്യങ്ങളും പരസ്പര വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത്. സാങ്കേതിക ചർച്ചകൾ തുടരുകയാണെന്നും പ്രശ്നപരിഹാരത്തിന് അമേരിക്ക പ്രതിബദ്ധമാണെന്നും ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ അറിയിച്ചു. അതേസമയം, ഇറാന്റെ അഭ്യർഥന പ്രകാരമാണ് കൂടുതൽ ചർച്ചകൾക്ക് ധാരണയായതെന്നും, എന്നാൽ ഇരുരാജ്യങ്ങൾക്കിടയിലെ വെടിനിർത്തൽ ഇനി നിലവിലില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

ട്രംപിന്റെ പ്രസ്താവന ഇറാൻ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു. ചർച്ചകൾ തുടരുമെന്ന അഭ്യർഥന ഇറാൻ നടത്തിയിട്ടില്ലെന്നും, ഖത്തർ മധ്യസ്ഥസംഘത്തിന്റെ സന്ദർശനം മാത്രമാണ് അംഗീകരിച്ചതെന്നും മന്ത്രാലയം അറിയിച്ചു. അമേരിക്ക ധാരണാപത്രത്തിൽ നിന്ന് പിന്മാറിയാൽ രാജ്യത്തെ പ്രതിരോധിക്കാൻ ഇറാൻ സജ്ജമാണെന്നും മുഖ്യ ചർച്ചാകാരൻ മുഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയിൽ ഇറാൻ സ്ഥാനപതി അമീർ-സഈദ് ഇറവാനി അമേരിക്കയുടെ നടപടികൾ അന്താരാഷ്ട്ര നിയമലംഘനമാണെന്ന് ആരോപിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മറുവശത്ത്, അമേരിക്കൻ പ്രതിനിധി ടാമി ബ്രൂസ് നിബന്ധനകളോടെയുള്ള നയതന്ത്ര ചർച്ചകൾക്ക് ഇപ്പോഴും അവസരമുണ്ടെന്ന് സുരക്ഷാ സമിതി യോഗത്തിൽ അറിയിച്ചു.

ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമാണെന്നും അവയ്‌ക്കെതിരെ ആക്രമണം നടത്തില്ലെന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം ഇറാൻ നടത്തണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. ഇതിനുപുറമെ, ഹോർമുസ് കടലിടുക്കിലെ സമീപകാല ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെതിരെ പുതിയ ഉപരോധങ്ങളും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു

ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി

June 27th, 2026

indian-army-epathram
ന്യൂഡൽഹി: 2025 മേയിൽ നടന്ന അതിർത്തി കടന്നുള്ള സൈനിക നീക്കമായ ‘ഓപ്പറേഷൻ സിന്ദൂർ’-ൽ വീരമൃത്യു വരിച്ച ആറ് ഇന്ത്യൻ സൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ആദ്യമായി ഔദ്യോഗികമായി വെളിപ്പെടുത്തി. ദേശീയ യുദ്ധസ്മാരകത്തിന്റെ വെബ്‌സൈറ്റിലെ ‘റോൾ ഓഫ് ഓണർ’ പട്ടികയിലാണ് ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യസുരക്ഷയ്ക്കായി ജീവൻ ബലിനൽകിയ ധീരസൈനികരുടെ വിവരങ്ങൾ ആദ്യമായാണ് രാജ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി

എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്

June 15th, 2026

hormuz-strait-tankers-epathram

വാഷിംഗ്ടൺ: ലോകത്തെ കാത്തിരുന്ന വൻ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി വെടിനിർത്തൽ ധാരണയായെന്നും അമേരിക്കയുടെ നാവിക ഉപരോധം ഉടനടി പിൻവലിക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ ആഗോള എണ്ണവ്യാപാരത്തിന്റെ നിർണായക പാതയായ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾക്ക് ഇനി മുതൽ ടോൾ ഇല്ലാതെ സൗജന്യമായി കടന്നുപോകാനാവും.

ഞായറാഴ്ച ഇറാൻ വിദേശകാര്യ സഹമന്ത്രി കാസെം ഘരീബാബാദിയും കരാർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിൽ മാസങ്ങളായി നിലനിന്നിരുന്ന സൈനികപരമായ ശത്രുതയ്ക്ക് താൽക്കാലിക വിരാമമാകും. വരും വെള്ളിയാഴ്ച കരാറിൽ ഇരുരാജ്യങ്ങളും ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ.

തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. ഞായറാഴ്ച 80-ാം ജന്മദിനം ആഘോഷിച്ച ട്രംപിന്റെ പ്രഖ്യാപനം വലിയ പ്രാധാന്യത്തോടെയാണ് ലോകമാധ്യമങ്ങൾ കാണുന്നത്.

“എല്ലാവർക്കും ആശംസകൾ! ഹോർമുസ് കടലിടുക്ക് ടോൾ രഹിതമായി തുറന്നു കൊടുക്കാൻ ഞാൻ ഇതിനാൽ പൂർണ്ണ അധികാരം നൽകുന്നു. അതോടൊപ്പം തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ നാവിക ഉപരോധം ഉടനടി പിൻവലിക്കാനും ഉത്തരവിടുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകൾ സ്റ്റാർട്ട് ചെയ്യൂ… എണ്ണ ഒഴുകട്ടെ!” – ട്രംപ് കുറിച്ചു.

മറ്റൊരു പോസ്റ്റിൽ, ഈ വലിയ കരാർ മേഖലയിലാകെ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഇറാനുമായി കൂടുതൽ സമഗ്രമായ സമാധാന കരാറിലേക്ക് ഇത് വഴിതുറക്കുമെന്ന സൂചനയും അദ്ദേഹം നൽകി.

കഴിഞ്ഞ ഡിസംബർ 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി ആക്രമണം ആരംഭിച്ചതിനെത്തുടർന്നാണ് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം ഭൂരിഭാഗവും തടസ്സപ്പെട്ടത്. ഇത് ആഗോളതലത്തിൽ എണ്ണവില വർദ്ധനവിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായിരുന്നു. പുതിയ കരാറിലൂടെ ലോകത്തെ മുൻനിര ഇന്ധന വിതരണ പാത വീണ്ടും സജീവമാകുന്നതോടെ ആഗോള വിപണിയിലും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്

ഗൂഗിളിനെതിരെ വൻ പ്രതിഷേധം

June 15th, 2026

standford-google-protest-epathram

കാലിഫോർണിയ: സ്റ്റാൻഫോർഡ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്താനെത്തിയ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. ഇസ്രായേൽ സർക്കാരുമായുള്ള ഗൂഗിളിന്റെ സാങ്കേതികവിദ്യാ കരാറുകളിൽ പ്രതിഷേധിച്ചാണ് നൂറുകണക്കിന് ബിരുദധാരികൾ ചടങ്ങ് ബഹിഷ്കരിച്ച് കൂട്ടത്തോടെ ഇറങ്ങിപ്പോയത്. പിച്ചൈ പ്രസംഗം ആരംഭിച്ചതോടെ വിദ്യാർത്ഥികൾ അദ്ദേഹത്തിന് നേരെ കൂക്കിവിളിക്കുകയും പ്ലക്കാർഡുകളും പലസ്തീൻ പതാകകളും ഉയർത്തി പ്രതിഷേധിക്കുകയും ചെയ്തു.

‘സ്റ്റാൻഫോർഡ് സ്റ്റുഡന്റ്സ് ഫോർ ജസ്റ്റിസ് ഇൻ പാലസ്തീൻ’ ഉൾപ്പെടെയുള്ള വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പ്രോജക്ട് നിംബസ് എന്ന പേരിൽ ഇസ്രായേൽ സർക്കാരും ഗൂഗിളും ആമസോണും തമ്മിലുള്ള $1.2 ബില്യൺ ഡോളറിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കരാറിനെതിരെയാണ് വിദ്യാർത്ഥികളുടെ പ്രധാന പ്രതിഷേധം.

ഗൂഗിൾ നൽകുന്ന അത്യാധുനിക സാങ്കേതികവിദ്യ ഗാസയിലെ സൈനിക ആവശ്യങ്ങൾക്കും നിരീക്ഷണങ്ങൾക്കുമായാണ് ഇസ്രായേൽ ഉപയോഗിക്കുന്നതെന്നും, ഇതിലൂടെ ഗാസയിലെ മാനുഷിക പ്രതിസന്ധിക്ക് ഗൂഗിൾ കൂട്ടുനിൽക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.

പ്രോജക്ട് നിംബസിനെതിരെ ഗൂഗിൾ ഓഫീസുകളിൽ മുൻപ് പ്രതിഷേധം നടത്തിയ ഡസൻകണക്കിന് ജീവനക്കാരെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഈ നടപടിയും വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചു.

സുന്ദർ പിച്ചൈ പങ്കെടുത്ത ഔദ്യോഗിക ചടങ്ങ് ബഹിഷ്കരിച്ച വിദ്യാർത്ഥികൾ, സമീപത്തുതന്നെ ‘പീപ്പിൾസ് കമ്മൻസ്മെന്റ്’ എന്ന പേരിൽ ബദൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. പ്രമുഖ പാലസ്തീനിയൻ ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീൽ ആയിരുന്നു ഈ ചടങ്ങിലെ മുഖ്യപ്രഭാഷകൻ.

അടുത്ത കാലത്തായി അമേരിക്കൻ സർവകലാശാലകളിൽ ഇസ്രായേൽ വിരുദ്ധ-പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ ശക്തമാകുന്നതിന്റെ തുടർച്ചയായാണ് ഗൂഗിൾ മേധാവിക്കെതിരെ ഇപ്പോൾ സ്റ്റാൻഫോർഡിലും കടുത്ത പ്രതിഷേധം അരങ്ങേറിയത്.

- ജെ.എസ്.

വായിക്കുക: , , , , , ,

Comments Off on ഗൂഗിളിനെതിരെ വൻ പ്രതിഷേധം

അഗ്നി-1 വിജയകരമായി പരീക്ഷിച്ചു

May 23rd, 2026

agni-1-launch-epathram

ഭുവനേശ്വർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ ‘അഗ്നി-1’ ഒഡീഷയിലെ ചാന്ദിപ്പൂർ സംയോജിത പരീക്ഷണ റേഞ്ചിൽ നിന്നും വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ മന്ത്രാലയം വെള്ളിാഴ്ചയാണ് ഈ വിവരം പുറത്തുവിട്ടത്. സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ മേൽനോട്ടത്തിൽ നടന്ന പരീക്ഷണം മിസൈലിന്റെ എല്ലാ സാങ്കേതിക പ്രവർത്തന മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുവെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

- ജെ.എസ്.

വായിക്കുക: , ,

Comments Off on അഗ്നി-1 വിജയകരമായി പരീക്ഷിച്ചു

Page 1 of 612345...Last »

« Previous « അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
Next Page » തിരുവഞ്ചൂർ ഇനി സ്പീക്കർ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha