പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്

August 20th, 2026

sudden-release-of-water-from-mullaperiyar-dam-chief-cause-of-kerala-floods-2018-ePathram

ചെന്നൈ : മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ മുഴുവൻ ചെലവും കേരളം വഹിക്കാൻ തയ്യാർ എന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. പുതിയ ഡാമിൽ നിന്നുള്ള വെള്ളം മുഴുവനായും തമിഴ് നാടിനു തന്നെ നല്‍കാം എന്നും അദ്ദേഹം അറിയിച്ചു. ചെന്നൈ യിൽ നടന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് ഇക്കാര്യം കേരളം അറിയിച്ചത്.

‘തമിഴ് നാടിനു വെള്ളം, കേരളത്തിന് സുരക്ഷ’ എന്ന കേരളത്തിന്റെ പ്രധാന മുദ്രാവാക്യത്തിൽ ഊന്നി യാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചത്. പുതിയ ഡാം എവിടെ നിർമ്മിക്കണം എന്ന് തീരുമാനിക്കുവാൻ ഉള്ള പൂർണ്ണ അധികാരം തമിഴ് നാടിനു വിട്ടു നൽകാം എന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു.

എന്നാൽ ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണം എന്നുള്ളതാണു തമിഴ് നാട്ടിന്റെ പ്രധാന ആവശ്യം. ജല നിരപ്പ് 152 അടിയാക്കിയാൽ മാത്രമേ തമിഴ് നാട്ടിലെ കാർഷിക ആവശ്യങ്ങൾക്ക് അത് പ്രയോജനപ്പെടുകയുള്ളൂ എന്നും മുഖ്യമന്ത്രി വിജയ് യോഗത്തിൽ അറിയിച്ചു.

മുല്ലപ്പെരിയാർ വിഷയത്തിൽ തങ്ങളുടെ മുൻ നില പാടിൽ ഉറച്ചു നിൽക്കുകയാണ് എന്ന് തമിഴ് നാട് മന്ത്രി സി. ടി. നിർമൽ കുമാർ‍ പറഞ്ഞു. പുതിയ അണക്കെട്ടു നിർമ്മിക്കാം എന്നുള്ള കാര്യം കേരളം എപ്പോഴും പറയുന്നതാണ്. അണക്കെട്ടിന് പ്രശ്നമില്ല എന്ന് ഉന്നാതാധികാര സമിതി മുൻപേ അറിയിച്ചതാണ് എന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത ഈ യോഗത്തിൽ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലി ക്കുട്ടിയും പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , , ,

Comments Off on പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്

ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ

August 11th, 2026

kerala-to-be-re-named-as-keralam-ePathram

ന്യൂഡൽഹി : സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്ന് പുനർ നാമകരണം ചെയ്തുള്ള ബിൽ ലോക് സഭ പാസ്സാക്കി. കേന്ദ്ര ആഭ്യന്തര സഹ മന്ത്രി നിത്യാനന്ദ് റായ്, കേരളം (ആൾട്ടറേഷൻ ഓഫ് നെയിം) ബിൽ-2026 ലോക് സഭയിൽ അവതരിപ്പിച്ചത്.

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് മാറ്റണം എന്നാവശ്യപ്പെട്ട് കേരള നിയമ സഭ 2024 ജൂണിൽ പ്രമേയം പാസ്സാക്കിയിരുന്നു.

മലയാളം സംസാരിക്കുന്ന ജനങ്ങൾക്കായി ഒരു സംയോജിത കേരളം വേണം എന്നുള്ള ആവശ്യം സ്വാതന്ത്ര്യ സമരം മുതൽ നില നിൽക്കുന്നു എന്നും നിയമ സഭ പാസ്സാക്കിയ പ്രമേയത്തിൽ ചൂണ്ടി ക്കാണിച്ചിരുന്നു. 2026 ഫെബ്രുവരിയിൽ കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകി.

സംസ്ഥാന നിയമ സഭ ഐക്യകണ്ഠേന പ്രമേയം പാസ്സാക്കി രണ്ടു വർഷത്തിന് ശേഷമാണ് കേന്ദ്ര സർക്കാർ നടപടിയുമായി മുന്നോട്ടു പോയത് എന്നതും ശ്രദ്ധേയമാണ്.

- pma

വായിക്കുക: , , , , , ,

Comments Off on ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ

പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു

July 16th, 2026

indian-blue-passport-ePathram
ഡൽഹി : യു. എ. ഇ., കുവൈത്ത്, സിംഗപ്പൂർ, ഓസ്ട്രേലിയ എന്നീ നാല് വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലെ പാസ്സ് പോർട്ട്, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ, വിസ സേവനങ്ങൾ ചെയ്യുന്നതിനു വേണ്ടി സ്വകാര്യ ഏജൻസികൾക്ക് (ഔട്ട്സോഴ്സ്) നൽകിയ കരാറുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. ടെൻഡർ നടപടികൾ സുതാര്യമല്ല എന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്.

കരാർ നടപടികളിലെ സാങ്കേതിക മൂല്യ നിർണ്ണയ ത്തിൽ തങ്ങളെ ഒഴിവാക്കിയതിന് കൃത്യമായ കാരണം കാണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ഇ-ട്രാവൽ ടെക് ലിമിറ്റഡ്, വെരാസിസ് സിസ്റ്റംസ് എന്നീ കമ്പനി കൾ നൽകിയ ഹരജികളിലാണ് കോടതിയുടെ ഈ സുപ്രധാന വിധി.

യു. എ. ഇ. യിൽ ഈ സേവനങ്ങളുടെ കരാർ നേടിയത് പ്രമുഖ മലയാളി സംരംഭകരായ അൽ-ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ആയിരുന്നു.

കുവൈത്തിൽ ഡു-ഡിജിറ്റൽ ഗ്ലോബൽ, സിംഗപ്പൂരിൽ ഐ. വി. എസ്. ഗ്ലോബൽ, ഓസ്ട്രേലിയയിൽ വി. എഫ്. എസ്. ഗ്ലോബൽ എന്നീ കമ്പനികൾ ആയിരുന്നു കരാർ നേടിയിരുന്നത്.

ഇവരുടെ കരാറിന്റെ സാങ്കേതിക മൂല്യ നിർണ്ണയം ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു കൊണ്ട് ഉത്തരവ് ഇറക്കി.

പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതു വരെ നിലവിൽ ഈ രംഗത്ത് പ്രവർത്തിച്ചിരുന്ന മുൻ ഏജൻസികൾക്ക് താത്കാലികമായി അനുമതി നൽകാം എന്നും കോടതി വിധി വ്യക്തമാക്കുന്നു.

നാല് രാജ്യങ്ങളിലെയും കോൺസുലാർ സേവന ങ്ങൾക്കു വേണ്ടി ഒരു മാസത്തിനു ഉള്ളിൽ പുതിയ ടെൻഡർ നടപടികൾ ആരംഭിക്കാനും പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാനും കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തോട് ഹൈക്കോടതി ഉത്തരവിട്ടു.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു

9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം

May 16th, 2026

cbse
ന്യൂഡല്‍ഹി : 2026-27 അദ്ധ്യയന വര്‍ഷം മുതല്‍ സി. ബി. എസ്. ഇ. സ്‌കൂളുകളിലെ 9, 10 ക്ലാസ്സുകളിൽ മൂന്നു ഭാഷകളുടെ പഠനം നിർബ്ബന്ധം ആക്കിക്കൊണ്ട് സർക്കുലർ ഇറക്കി. 2026 ജൂലായ് ഒന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകൾ ആയിരിക്കണം.

വിദേശ ഭാഷ പഠിക്കാന്‍ താല്പര്യമുള്ളവർക്ക് പഠിക്കുന്ന രണ്ട് ഭാഷകള്‍ ഇന്ത്യന്‍ ഭാഷകൾ ആണെന്നും ഉറപ്പു വരുത്തി ക്കൊണ്ട് മാത്രമേ ഭാഷ തെരഞ്ഞെടുക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ വിദേശ ഭാഷ, നാലാമത് ഒരു അധിക ഭാഷയായി പഠിക്കാം.

പുതിയ പാഠപുസ്തകങ്ങള്‍ കിട്ടുന്നത് വരെ നിലവിലെ 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മൂന്നാമത്തെ ഭാഷക്കു വേണ്ടി ആറാം ക്ലാസിലെ പാഠപുസ്തകങ്ങള്‍ ഉപയോഗിക്കാം എന്നും സി. ബി. എസ്. ഇ. സർക്കുലറിൽ വ്യക്തമാക്കി. കൂടാതെ പ്രാദേശിക സാഹിത്യ കൃതികളും കഥകളും കവിതകളും പാഠ്യ ഭാഗങ്ങളിൽ ഉള്‍പ്പെടുത്താന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച വിശദമായ മാര്‍ഗ്ഗരേഖ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ ജൂണ്‍ 15-നകം പുറത്തിറക്കും.

- pma

വായിക്കുക: , , , , , , ,

Comments Off on 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം

പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്

May 1st, 2026

logo-government-of-india-ePathram
ന്യൂഡൽഹി : കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം പുറത്തു വിട്ട 2023-24 വർഷത്തെ പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് റിപ്പോർട്ടിൽ ത്രിപുരയും കേരളവും മുന്നിൽ. ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ നിർമ്മാർജനം, ജല സേചനം, ശുചിത്വം, സ്ത്രീകളു ടെയും കുട്ടികളുടെയും ക്ഷേമം മുൻ നിറുത്തി യുള്ള വികസനം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് റാങ്കിംഗ് നിശ്ചയിച്ചത്.

രാജ്യത്തെ മികച്ച ഗ്രാമ പഞ്ചായത്തുകളിൽ മുൻപന്തി യിലുള്ള സംസ്ഥാനം ത്രിപുരയാണ് രണ്ടാം സ്ഥാനം കേരളത്തിനും. ഒഡിഷ മൂന്നാം സ്ഥാനത്ത് എത്തി. റാങ്കിംഗിൽ തമിഴ് നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ തൊട്ടു പുറകെ തന്നെയുണ്ട്.

ഉത്തർ പ്രദേശ്, ബിഹാർ, മധ്യ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ റാങ്കിംഗിൽ ഏറ്റവും പിന്നിലാണ്. പശ്ചിമ ബംഗാൾ ഇതിൽ സഹകരിച്ചിട്ടില്ല.

ത്രിപുരയിൽ 1176 പഞ്ചായത്തുകളിൽ 80 % ഗ്രാമ പഞ്ചായത്തുകളും (943 എണ്ണം) A ഗ്രേഡ് നേടി. അവശേഷിച്ച 233 പഞ്ചായത്തുകൾ B ഗ്രേഡ് കരസ്ഥമാക്കി.

കേരളത്തിലെ 941 പഞ്ചായത്തുകളിൽ 10 ശതമാനം ഗ്രാമ പഞ്ചായത്തുകൾക്ക് (95 എണ്ണം) മാത്രമേ A ഗ്രേഡ് നേടാൻ കഴിഞ്ഞുള്ളു. 840 പഞ്ചായത്തുകൾക്ക് B ഗ്രേഡ് കിട്ടി. ബാക്കി ആറ് പഞ്ചായത്തുകൾ C ഗ്രേഡിൽ എത്തിയുള്ളൂ.

മൂന്നാം സ്ഥാനത്ത് എത്തിയ ഒഡിഷയിലെ 6794 പഞ്ചായത്തുകളിൽ 555 എണ്ണത്തിനാണ് A ഗ്രേഡ് ലഭിച്ചത്. 4566 പഞ്ചായത്തു കൾക്ക് B ഗ്രേഡും 1627 പഞ്ചായത്തു കൾക്ക് C ഗ്രേഡും 46 എണ്ണത്തിന് D ഗ്രേഡും കിട്ടി.

താഴെത്തട്ടിലുള്ള ഭരണം ശക്തിപ്പെടുത്തുക എന്നുള്ള ലക്‌ഷ്യം മുൻ നിറുത്തിയാണ് കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം, പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് (Panchayat Advancement Index – PAI) തയ്യാറാക്കുന്നത്.

Press Release

- pma

വായിക്കുക: , , , , , , , , , ,

Comments Off on പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്

Page 1 of 3012345...102030...Last »

« Previous « പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
Next Page » വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha