കുമ്പസാരം : ദേശീയ വനിതാ കമ്മീഷ ന്റെ ശുപാർശ ന്യൂന പക്ഷ കമ്മീഷൻ തള്ളി

July 30th, 2018

national-commission-for-minorities-logo-ePathram
ന്യൂഡൽഹി : കുമ്പസാരം ക്രിസ്തു മത ത്തിൽ ഒഴിച്ചു കൂടാനാവാത്ത ആചാരം ആയതിനാൽ അതിൽ ഇട പെടാൻ ആര്‍ക്കും കഴിയില്ല എന്ന് ദേശീയ ന്യൂന പക്ഷ കമ്മീഷൻ.

ക്രൈസ്തവ ദേവാലയ ങ്ങളിലെ കുമ്പ സാരം നിരോധി ക്കണം എന്നുള്ള ദേശീയ വനിതാ കമ്മീഷന്റെ കേന്ദ്ര സര്‍ക്കാറി നുള്ള ശുപാർശ യെ ശക്ത മായി എതിര്‍ത്തു കൊണ്ട് ദേശീയ ന്യൂന പക്ഷ കമ്മീഷൻ രംഗത്തു വന്നു.

ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ യുടെ ശുപാർശ തള്ളുക മാത്രമല്ല ശക്തി യുക്തം എതിർക്കു കയു മാണ് എന്നും മത വിശ്വാസ ത്തിന്റെ ഭാഗ മായ തിനാൽ കുമ്പ സാരം നിരോധിക്കാനാവില്ല എന്നും ന്യൂന പക്ഷ കമ്മീ ഷൻ ചെയർ മാൻ സയ്യിദ് ഖൈറുൽ ഹസൻ റിസ്വി പറഞ്ഞു.

ക്രൈസ്തവ ദേവാലയ ങ്ങളിൽ നടന്ന ലൈംഗിക പീഡന ങ്ങളെ ക്കുറിച്ച് അന്വേഷി ക്കുവാന്‍ ന്യൂന പക്ഷ കമ്മീ ഷൻ സമിതി യെ നിയോഗി ച്ചിരുന്നു. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യ ന്തര മന്ത്രി, വനിത ശിശു ക്ഷേമ മന്ത്രി, കേരള – പഞ്ചാബ് ഡി. ജി. പി. മാർ എന്നിവർക്ക് സമിതിയുടെ റിപ്പോർട്ട് കൈ മാറിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്ത മാക്കി.

- pma

വായിക്കുക: , , , ,

Comments Off on കുമ്പസാരം : ദേശീയ വനിതാ കമ്മീഷ ന്റെ ശുപാർശ ന്യൂന പക്ഷ കമ്മീഷൻ തള്ളി

കുമ്പസാരം നിര്‍ത്തലാക്കണം : ദേശീയ വനിതാ കമ്മീഷന്‍

July 26th, 2018

national-commission-for-women-against-confession-sexual-assault-in-church-ePathram
ന്യൂഡല്‍ഹി : വൈദികര്‍ കുമ്പസാരം ദുരുപ യോഗം ചെയ്ത് സ്ത്രീ കളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു എന്ന തിനാൽ കുമ്പസാരം നിര്‍ത്തലാ ക്കണം എന്ന് ആവശ്യ പ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാ രിന് ദേശീയ വനിതാ കമ്മീ ഷന്റെ ശുപാര്‍ശ.

കേരള ത്തിൽ നാല് ഓര്‍ത്തഡോക്‌സ് വൈദികര്‍ വീട്ടമ്മ യെ ലൈംഗിക മായി പീഡിപ്പിച്ചു എന്ന പരാതി യില്‍, കുമ്പസാര രഹസ്യം വൈദി കര്‍ ദുരു പയോഗ പ്പെടുത്തി എന്ന കാര്യം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധ യില്‍ വന്നിട്ടുണ്ട്. ഇത്തരം സംഭവ ങ്ങള്‍ ക്രൈസ്തവ സഭക ളില്‍ വര്‍ദ്ധിച്ചു വരുന്ന തിനാ ലാണ് സ്ത്രീ സുരക്ഷയെ മുന്‍ നിറുത്തി കുമ്പ സാരം തന്നെ നിര്‍ത്തലാ ക്കുവാന്‍ കേന്ദ്ര സര്‍ക്കാ റിനു ശുപാര്‍ശ നല്‍കി യത് എന്ന് ദേശീയ വനിതാ കമ്മീ ഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു.

ജലന്തർ ബിഷപ്പിന് എതിരെ കന്യാ സ്ത്രീയും ഓർത്ത ഡോക്സ് വൈദികർക്ക് എതിരെ ഒരു വനിത യും ഉന്ന യിച്ച പീഡന പരാതി കൾ കേന്ദ്ര ഏജൻസി അന്വേഷി ക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി ക്കും കേന്ദ്ര ആഭ്യ ന്തര മന്ത്രി രാജ്നാഥ് സിംഗിനും റിപ്പോര്‍ട്ട് നല്‍കി യിട്ടുണ്ട്. 15 ദിവസത്തിനകം കേരള പോലീസ് കേസ് അന്വേ ഷണം പൂര്‍ത്തി യാക്കണം എന്നാണ് കമ്മീഷന്‍ ആവശ്യ പ്പെടുന്നത്.

ബിഷപ്പിന്ന് എതിരെ കേസ്സ് എടുക്കണം എന്നും ആവശ്യ പ്പെട്ട് പഞ്ചാബ് ഡി. ജി. പി. യെ കാണും എന്നും രേഖാ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

- pma

വായിക്കുക: , , , , , , ,

Comments Off on കുമ്പസാരം നിര്‍ത്തലാക്കണം : ദേശീയ വനിതാ കമ്മീഷന്‍

രാജ്യത്ത് ഏറ്റവും മികച്ച ഭരണം കേരള ത്തിൽ

July 23rd, 2018

kerala-number-one-state-in-india-public-affairs-centre-ePathram

ബെംഗളൂരു : രാജ്യത്തെ ഏറ്റവും മികച്ച ഭരണം കാഴ്ച വെക്കുന്ന സംസ്ഥാന മായി കേരള ത്തെ വീണ്ടും തെര ഞ്ഞെടുത്തു. 2016 മുതൽ തുടർച്ച യായ മൂന്നാം വർഷ മാണ് കേരളം ഈ സ്ഥാനം നേടുന്നത്.

ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫ യേഴ്‌സ് സെന്റര്‍ (പി. എ. സി.) തയ്യാറാക്കിയ പബ്ലിക് അഫ യേഴ്‌സ് ഇന്‍ഡെക്‌സ് 2018 ല്‍ ആണ് ഇക്കാര്യം വ്യക്ത മാക്കി യിട്ടുള്ളത്.

സാമൂഹികവും സാമ്പത്തിക വുമായ ഘടക ങ്ങള്‍ പരി ഗണി ച്ചാണ് മികച്ച ഭരണ മുള്ള സംസ്ഥാന ങ്ങളുടെ പട്ടിക പി. എ. സി. തയ്യാറാ ക്കിയത്.

തമിഴ്നാട്, തെലങ്കാന, കർണ്ണാടക, ഗുജറാത്ത് എന്നീ സംസ്ഥാന ങ്ങളാണു രണ്ടു മുതൽ അഞ്ചു വരെ യുള്ള സ്ഥാന ങ്ങളിൽ. മധ്യപ്രദേശ്, ജാർഖണ്ഡ്, ബിഹാർ എന്നിവ യാണു പട്ടിക യിൽ ഏറ്റവും പിന്നിൽ.

മികച്ച ഭരണം കാഴ്ച വെക്കുന്ന സംസ്ഥാനമായി കേരള ത്തെ തെരഞ്ഞെടുത്തു എന്നുള്ള വാർത്ത മുഖ്യ മന്ത്രി പിണറായി വിജയൻ തന്റെ ഫേയ്സ് ബുക്ക് പേജിലും ഔദ്യോഗിക ട്വിറ്ററിലും പങ്കു വെക്കുകയും ചെയ്തു.

ജന സംഖ്യ യുടെ അടിസ്ഥാന ത്തില്‍ രണ്ട് വിഭാഗങ്ങ ളായി തരം തിരിച്ചു കൊണ്ടാണ് പട്ടിക തയ്യാ റാക്കി യത്. രണ്ട് കോടി യില്‍ ഏറെ ജന സംഖ്യ യുള്ള വയെ ‘വലിയ സംസ്ഥാന ങ്ങള്‍’ എന്നും മറ്റുള്ള വയെ ‘ചെറിയ സംസ്ഥാന ങ്ങള്‍’ എന്നും തരം തിരി ച്ചിരുന്നു. ചെറിയ സംസ്ഥാ നങ്ങ ളുടെ പട്ടിക യില്‍ ഹിമാചല്‍ പ്രദേശ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

ഗോവ, മിസോറം, സിക്കിം, ത്രിപുര എന്നീ സംസ്ഥാന ങ്ങള്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാന ങ്ങളില്‍ എത്തി. നാഗാലാന്‍ഡ്, മണി പ്പുര്‍, മേഘാ ലയ എന്നീ സംസ്ഥാന ങ്ങളാണ് ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on രാജ്യത്ത് ഏറ്റവും മികച്ച ഭരണം കേരള ത്തിൽ

കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണ്ണർ

May 26th, 2018

kummanam-rajasekharan-appointed-as-mizoram-governor-ePathram
ന്യൂഡൽഹി : കേരളാ ഘടകം ബി. ജെ. പി. പ്രസിഡണ്ട് കുമ്മനം രാജ ശേഖരനെ മിസ്സോറാം ഗവർണ്ണർ ആയി നിയ മിച്ചു കൊണ്ട് രാഷ്ട്രപതി യുടെ ഉത്തരവ്.

നിലവിലെ മിസ്സോറാം ഗവർണ്ണർ ലെഫ്. ജനറൽ (റിട്ട.) നിർഭയ് ശർമ്മ യുടെ കാലാവധി മെയ് 28 ന് അവസാനി ക്കുന്നു. ഈ ഒഴിവിലേ ക്കാണ് കുമ്മന ത്തിന്റെ നിയ മനം. ഈ വർഷാവസാനം മിസ്സോ റാമിൽ നിയമ സഭാ തെരഞ്ഞെടുപ്പു നടക്കുവാന്‍ ഇരിക്കെ യാണു കുമ്മന ത്തിന്റെ നിയമനം എന്നതും ശ്രദ്ധേ യമാണ്

കോട്ടയ ജില്ലയിലെ കുമ്മനം വാളാവള്ളി യിൽ അഡ്വ. രാമ കൃഷ്ണ പിള്ള യുടെയും പാറുക്കുട്ടി യമ്മ യുടെ യും മകനായ രാജ ശേഖരൻ, കുമ്മനം ഗവ. യു. പി. സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാ സം പൂർത്തി യാക്കി. കോട്ടയം സി. എം. എസ്. കോളേ ജില്‍ നിന്ന് ബി. എസ്സ്. സി. ബിരുദ വും മുംബൈ യിൽ നിന്ന് പത്ര പ്രവര്‍ ത്തന ത്തില്‍ ബിരു ദാന ന്തര ബിരുദ വും കരസ്ഥ മാക്കിയ ശേഷം ദീപിക പത്ര ത്തിലൂടെ ജേര്‍ണ്ണലിസ്റ്റായി ജോലി ആരംഭിച്ചു. തുടര്‍ന്ന് വിവിധ പത്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്തി ട്ടുണ്ട്.

1976 ല്‍ അദ്ദേഹം സര്‍ക്കാര്‍ സര്‍വ്വീസില്‍ ചേര്‍ന്നു. കൊച്ചി യിലെ ഫുഡ് കോര്‍പ്പറേഷനിലെ ജോലിയില്‍ നിന്ന് വിരമിച്ച ശേഷ മാണ് കുമ്മനം രാജശേഖരൻ പൊതു പ്രവര്‍ത്തന രംഗത്ത് സജീവ മാവുന്നത്.

1981ൽ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി, 1983 ൽ നിലക്കൽ ആക്ഷൻ കൗൺസില്‍ ജനറല്‍ കണ്‍വീനര്‍, 1985 ല്‍ ഹിന്ദു മുന്ന ണി ജനറല്‍ സെക്രട്ടറി, ഹിന്ദു ഐക്യ വേദി ജനറൽ കൺവീനർ, വി. എച്ച്. പി. ഓർഗ നൈസിംഗ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ ത്തി ച്ചി ട്ടുണ്ട്.

1987 ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ തിരു വനന്ത പുരം ഈസ്റ്റ് മണ്ഡല ത്തില്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥി യായി രുന്നു. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ ക്കാവില്‍ നിന്നും മല്‍സരിച്ചി രുന്നു.

- pma

വായിക്കുക: , , ,

Comments Off on കുമ്മനം രാജശേഖരൻ മിസ്സോറാം ഗവർണ്ണർ

കാവേ​രി ക​ര​ട്​ രേ​ഖ​ക്ക്​ സു​പ്രീം​ കോ​ട​തി ​യു​ടെ അം​ഗീ​കാ​രം

May 19th, 2018

supremecourt-epathram

ന്യൂഡൽഹി : കാവേരി നദീ ജല ത്തിന്റെ സുഗമ മായ വിതരണ ത്തിന് കേന്ദ്ര സർക്കാർ രൂപപ്പെടു ത്തി യ കരടു പദ്ധതി രേഖക്ക് സുപ്രീം കോടതി യുടെ അംഗീകാരം. കാവേരി നദീജല തർക്ക വുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും ഇതോടെ അവസാനിച്ചു. ഇതു സംബന്ധിച്ച് കർണ്ണാടക യുടെയും തമിഴ്നാടിന്റെ യും വാദ ങ്ങൾ കോടതി നിരാകരിച്ചു.

കരട് പദ്ധതി സുപ്രീ കോടതി അംഗീ കരിച്ച തോടെ നാലര ദശാബ്ദ ത്തോളം നീണ്ടു നിന്ന നിയമ യുദ്ധ ത്തിന് അവ സാനമായി. കരട് പദ്ധതി രേഖ യുടെ വിജ്ഞാപനം സർക്കാർ ഗസറ്റിൽ പ്രസിദ്ധീ കരി ക്കുവാനും കോടതി ഉത്തരവിട്ടു.

കർണ്ണാടക, തമിഴ് നാട്, കേരളം, പോണ്ടി ച്ചേരി എന്നീ സംസ്ഥാന ങ്ങൾ ക്കിടയിൽ കാവേരി ജലം വീതി ക്കുന്നതു മായി ബന്ധ പ്പെട്ട തർക്കം പരി ഹരി ക്കുവാന്‍ പദ്ധതി നടപ്പാക്കുന്ന തിലൂടെ സാദ്ധ്യമാവും എന്നാണ് കോടതി യുടെ പ്രതീക്ഷ.

- pma

വായിക്കുക: , , , , ,

Comments Off on കാവേ​രി ക​ര​ട്​ രേ​ഖ​ക്ക്​ സു​പ്രീം​ കോ​ട​തി ​യു​ടെ അം​ഗീ​കാ​രം

Page 20 of 24« First...10...1819202122...Last »

« Previous Page« Previous « കെ. ജി. ബൊപ്പയ്യ കര്‍ണ്ണാടക പ്രൊടേം സ്പീക്കര്‍
Next »Next Page » കൃത്രിമ ഗര്‍ഭ ധാരണം : കുഞ്ഞിന്റെ ജനന സര്‍ട്ടി ഫിക്കറ്റില്‍ അച്ഛന്റെ പേര്‍ ആവശ്യമില്ല »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha