ഭൂമിക്ക് കവചമായി ചന്ദ്രന്‍

June 21st, 2026

space-crash-earth-epathram

വാഷിംഗ്ടൺ: ഭാവിയിൽ ചൊവ്വയിലോ മറ്റ് ഗ്രഹങ്ങളിലോ നിന്നുള്ള സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്നതിന് മുമ്പ് അവ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനായി ചന്ദ്രനിൽ അത്യാധുനിക ജൈവസുരക്ഷാ കേന്ദ്രം സ്ഥാപിക്കണമെന്ന് ശാസ്ത്രലോകം നിർദേശിക്കുന്നു. ഭൂമിയെ അന്യഗ്രഹ സൂക്ഷ്മജീവികളിൽ നിന്നോ അജ്ഞാത ജൈവഭീഷണികളിൽ നിന്നോ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും സുരക്ഷിതമായ മാർഗമാണിതെന്നാണ് പുതിയ പഠനത്തിന്റെ വിലയിരുത്തൽ.

മക്‌ഗിൽ സർവകലാശാലയിലെ ഗവേഷകരും അമേരിക്കയിലെ സ്ട്രാറ്റജിക് ത്രെറ്റ് അനാലിസിസ് ആന്‍ഡ് റിസേര്‍ച്ച് ലബോറട്ടറീസ് ലെ വിദഗ്ധരും ചേർന്ന് തയ്യാറാക്കിയ നയരേഖയിൽ, ചന്ദ്രനിൽ ഒരു “ജൈവ ക്വാറന്റൈൻ കേന്ദ്രം” സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്നു. ഭാവിയിൽ നാസയുടെയും മറ്റ് ബഹിരാകാശ ഏജൻസികളുടെയും ദൗത്യങ്ങൾ ചൊവ്വയിൽ നിന്നോ മറ്റ് ഗ്രഹങ്ങളിൽ നിന്നോ ശേഖരിക്കുന്ന പാറകളും മണ്ണും മറ്റ് സാമ്പിളുകളും നേരിട്ട് ഭൂമിയിലെത്തിക്കുന്നതിന് പകരം ആദ്യം ചന്ദ്രനിലെ ഈ പ്രത്യേക ഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നിർദേശം.

ഗവേഷകരുടെ അഭിപ്രായത്തിൽ, അന്യഗ്രഹ ജീവന്റെ സാന്നിധ്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, അതിനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ കഴിയില്ല. അജ്ഞാതമായ ഒരു സൂക്ഷ്മജീവി ഭൂമിയിലെ ആവാസവ്യവസ്ഥയിൽ പ്രവേശിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ പ്രവചിക്കാനാവാത്തതും ദീർഘകാലത്തേക്ക് പ്രകൃതിയെ ബാധിക്കുന്നതുമായിരിക്കാം. ഭൂമിയിലെ അധിനിവേശ ജീവിവർഗങ്ങൾ ഉണ്ടാക്കിയ പരിസ്ഥിതി നാശം ഇതിന് മുന്നറിയിപ്പാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ചന്ദ്രനിൽ സ്ഥാപിക്കുന്ന കേന്ദ്രത്തിൽ മനുഷ്യർ നേരിട്ട് സാമ്പിളുകൾ കൈകാര്യം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനാണ് പദ്ധതി. അത്യാധുനിക റോബോട്ടിക് സംവിധാനങ്ങൾ ഉപയോഗിച്ച് സാമ്പിളുകൾ പരിശോധിക്കുകയും, അവയിൽ അപകടകാരിയായ ജീവസാന്നിധ്യമുണ്ടോ എന്ന് കണ്ടെത്തുകയും ചെയ്യും. ഇതിലൂടെ മനുഷ്യരിലേക്കോ ഭൂമിയിലേക്കോ അപകടകരമായ ജൈവവസ്തുക്കൾ അബദ്ധത്തിൽ എത്താനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.

ഭൂമിയിൽ നിലവിലുള്ള അത്യാധുനിക ജൈവസുരക്ഷാ ലബോറട്ടറികൾക്കും അജ്ഞാതമായ ഒരു അന്യഗ്രഹ സൂക്ഷ്മജീവിയെ പൂർണമായും നിയന്ത്രിക്കാനോ നശിപ്പിക്കാനോ കഴിയുമെന്ന് ഉറപ്പില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ബഹിരാകാശ പേടകങ്ങൾ അപകടത്തിൽപ്പെടുകയോ, സാമ്പിളുകൾ ചോർന്നുപോകുകയോ, അന്യഗ്രഹ പരിസരങ്ങളിൽ പ്രവർത്തിച്ച ബഹിരാകാശ യാത്രികർ അജ്ഞാത ജൈവഘടകങ്ങളുമായി സമ്പർക്കത്തിലാവുകയോ ചെയ്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

നാസയുടെ ആർട്ടെമിസ് പദ്ധതിയുൾപ്പെടെ നിരവധി രാജ്യങ്ങളും സ്വകാര്യ ബഹിരാകാശ കമ്പനികളും ചന്ദ്രനിലും ചൊവ്വയിലും സ്ഥിര സാന്നിധ്യം ലക്ഷ്യമിട്ട് മുന്നേറുന്ന സാഹചര്യത്തിലാണ് ഈ നിർദേശം ശ്രദ്ധേയമാകുന്നത്. ബഹിരാകാശ ഗവേഷണം വേഗത്തിൽ വികസിക്കുന്നതിനൊപ്പം ജൈവസുരക്ഷാ മാനദണ്ഡങ്ങളും അതേ വേഗത്തിൽ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നാണ് ഗവേഷകർ പറയുന്നത്.

“മനുഷ്യരാശിയുടെ ഏറ്റവും വലിയ ശാസ്ത്രീയ നേട്ടങ്ങളിലൊന്നായി അന്യഗ്രഹ ജീവനെ കണ്ടെത്തൽ മാറിയേക്കാം. എന്നാൽ ആ നേട്ടം ഭൂമിക്ക് ഭീഷണിയാകാതിരിക്കാൻ മുൻകരുതൽ നടപടികൾ ഇന്ന് തന്നെ സ്വീകരിക്കണം,” എന്നാണ് പഠനരചയിതാക്കളുടെ നിലപാട്. അതിനാൽ തന്നെ ഭാവിയിൽ ചന്ദ്രൻ മനുഷ്യരുടെ ബഹിരാകാശ ഗവേഷണ കേന്ദ്രം മാത്രമല്ല, ഭൂമിയെ സംരക്ഷിക്കുന്ന ആദ്യത്തെ ജൈവ പ്രതിരോധ കവചമായും മാറാൻ സാധ്യതയുണ്ടെന്നാണ് അവർ വിലയിരുത്തുന്നത്.

ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് പരിസ്ഥിതി-ജൈവസുരക്ഷാ വിഷയങ്ങളിലെ പ്രമുഖ ശാസ്ത്രജേണലായ ആംബിയോ യിലാണ്. ചന്ദ്രനിൽ ജൈവസുരക്ഷാ കേന്ദ്രം സ്ഥാപിക്കണമെന്ന നിർദേശം ഇപ്പോൾ നാസയുടെ ഔദ്യോഗിക പദ്ധതിയുടെ ഭാഗമല്ല. എന്നാൽ ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളും അന്യഗ്രഹ സാമ്പിൾ ശേഖരണ പദ്ധതികളും രൂപകൽപ്പന ചെയ്യുമ്പോൾ ഇത്തരം നിർദേശങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ സമൂഹം ഗൗരവമായി പരിഗണിക്കേണ്ടിവരുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ഭൂമിക്ക് കവചമായി ചന്ദ്രന്‍

ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്

June 1st, 2026

humanoid-robot-bu-sunaidah-in-eid-prayer-ePathram

ദുബായ് : ഇക്കഴിഞ്ഞ ബലി പെരുന്നാൾ ദിവസം നിസ്കാരത്തിനായി ദുബായിലെ മസ്ജിദിലേക്ക് എത്തിയ ബൂ-സുനൈദ എന്ന റോബോട്ട് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ വൈറൽ താരമാണ്. പരമ്പരാഗത ഈമാറാത്തി വേഷമായ കന്തൂറ യിലാണ് പെരുന്നാൾ നിസ്കാരത്തിനായി ബൂ-സുനൈദ പള്ളിയിൽ എത്തിയത്.

കന്തൂറ വേഷത്തിൽ നഗര വീഥികളിലും പൊതു സ്ഥലങ്ങളിലും ജനങ്ങളുമായി സംവദിക്കുന്ന ദൃശ്യ ങ്ങളും പെരുന്നാൾ നിസ്കാരത്തോടൊപ്പം തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

ഈ ഹ്യൂമനോയിഡ് റോബോട്ടിന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കുറച്ചു മാസങ്ങളായി ബൂ-സുനൈദ ദുബായ് നിവാസികളുടെ ഇഷ്ട താരമാണ്.

- pma

വായിക്കുക: , , , , , ,

Comments Off on ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്

പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം

February 24th, 2026

ന്യൂഡൽഹി : അതിർത്തി കടന്നുള്ള ഭീകരവാദം, സൈബർ ആക്രമണങ്ങൾ, ഡ്രോണുകളുടെ ദുരുപയോഗം തുടങ്ങി രാജ്യം നേരിടുന്ന വെല്ലു വിളികളെ പ്രതിരോധിക്കുവാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘പ്രഹാർ’ പുറത്തിറക്കി.

മന്ത്രാലയത്തിന്റെ വെബ്‌ സൈറ്റിൽ പ്രസിദ്ധീകരിച്ച രേഖയിൽ ക്രിമിനൽ ഹാക്കർമാരും ചില വിദേശ രാജ്യങ്ങളും ഇന്ത്യയുടെ പ്രതിരോധം, പവർ, റെയിൽവേ, ഏവിയേഷൻ തുടങ്ങിയ നിർണ്ണായക മേഖലകളെ ലക്ഷ്യം വെക്കുന്നതായി മുന്നറിയിപ്പ് നൽകുന്നു.

ഭീകരവാദത്തിന് എതിരെ രാജ്യത്തെ ആദ്യത്തെ സമഗ്ര നയമാണ് ‘പ്രഹാർ’ (PRAHAAR).  ഭീകരവാദം എന്നത് ഏതെങ്കിലും മതം, വംശം, ദേശീയതയുമായി ബന്ധിപ്പിക്കുന്നില്ല. എന്നാൽ ഭീകര വാദികളും അവരുടെ അനുബന്ധ സ്ഥാപനങ്ങളും ഇന്ത്യക്ക് എതിരെ നീക്കങ്ങൾ തുടരുകയാണ്. ആഗോള ഭീകര ഗ്രൂപ്പുകൾ സ്ലീപ്പർ സെല്ലുകൾ വഴി ഇന്ത്യയിൽ അക്രമത്തിന് പ്രേരിപ്പിക്കുന്നു. മറ്റു രാജ്യങ്ങളിൽ ഇരുന്നു തീവ്രവാദികൾ ഗൂഢാലോചന നടത്തുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

പഞ്ചാബ്, ജമ്മു-കശ്മീർ തുടങ്ങിയ സ്ഥലങ്ങളിൽ ഡ്രോണുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഭീകരർ ഉപയോഗിക്കുന്നുണ്ട്. ക്രിമിനൽ ശൃംഖലകളെ ഭീകരർ റിക്രൂട്ട് ചെയ്യുന്നു എന്നതും ആശങ്ക ഉണ്ടാക്കുന്നു.

സോഷ്യൽ മീഡിയ, ഡാർക്ക് വെബ്, ക്രിപ്റ്റോ വാലറ്റുകൾ എന്നിവ വഴി ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന് എതിരെയും പ്രഹാർ മുന്നറിയിപ്പ് നൽകുന്നു. രാസ-ജൈവ-ആണവ പദാർത്ഥങ്ങൾ ഭീകരർ കൈക്കലാക്കുന്നത് തടയുക എന്നത് സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലു വിളിയാണ്‌ എന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , , , , ,

Comments Off on പ്രഹാർ : ഭീകര വാദത്തിന് എതിരെ സമഗ്ര നയം പുറത്തിറക്കി കേന്ദ്രം

സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു

January 21st, 2026

astronaut-sunita-williams-retires-from-nasa-after-27-years-service-ePathram
വാഷിംഗ്ടൺ : ഇന്ത്യൻ വംശജയും അമേരിക്കൻ ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്ല്യംസ് നാസയിൽ നിന്നും വിരമിച്ചു. ഇതോടെ 27 വർഷം നീണ്ട അവിസ്മരണീയമായ ഔദ്യോഗിക ജീവിത ത്തിനാണ് അറുപതാം വയസ്സിൽ സുനിത വില്യംസ് വിരാമം കുറിച്ചത്. മൂന്ന് ദൗത്യങ്ങളിലായി 608 ദിവസങ്ങൾ ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. ഒൻപത് തവണയായി 62 മണിക്കൂർ ബഹിരാകാശത്ത് നടന്ന് സുനിത സ്ഥാപിച്ച റെക്കോർഡ് ഇന്നും തകർക്കപ്പെടാതെ തുടരുന്നു. ബഹിരാകാശത്ത് മാരത്തോൺ ഓടിയ ആദ്യ വ്യക്തി എന്ന സവിശേഷതയും ഇവർക്കുണ്ട്.

- pma

വായിക്കുക: , , , , , ,

Comments Off on സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു

അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ

May 5th, 2025

m-k-stalin-tamil-nadu-chief-minister-ePathram
ചെന്നൈ : വിദ്യാഭ്യാസ സ്ഥാപനങ്ങൾ അന്ധ വിശ്വാസ ങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി എടുക്കും എന്ന് തമിഴ്‌ നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. മോഷ്ടിക്കാൻ കഴിയാത്ത ഒരേയൊരു സമ്പത്ത് വിദ്യാഭ്യാസം മാത്രമാണ്.

കെട്ടു കഥകളിലോ അശാസ്ത്രീയമായ ആചാര ങ്ങളിലോ അല്ല. ശാസ്ത്രീയ ചിന്തയിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായിരിക്കണം വിദ്യാഭ്യാസം. ഇതിനെതിരെ എന്തെങ്കിലും സംഭവിച്ചാൽ സർക്കാരിന്റെ പ്രതികരണം കഠിനമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശാസ്ത്രീയമായ സമീപനം സ്വീകരിക്കുകയും സാമൂഹിക  മൂല്യങ്ങൾ ഉയർത്തി പ്പിടിക്കുകയും വേണം.

ഈ ലക്ഷ്യങ്ങളിലേക്ക് കാമ്പസുകളെ നയിക്കുന്നതിന് ഒരു കൃത്യമായ പദ്ധതി തയ്യാറാക്കുവാൻ സർവ്വ കലാശാലാ മേധാവികൾക്ക് നിർദ്ദേശം നൽകി എന്നും അദ്ദേഹം അറിയിച്ചു. എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ദൗത്യത്തിൽ തമിഴ്‌നാട്‌ സർക്കാർ ഉറച്ചു നിൽക്കും എന്നും എം. കെ. സ്റ്റാലിൻ വിദ്യാർത്ഥികൾക്ക് ഉറപ്പു നൽകി. M K Stalin

- pma

വായിക്കുക: , , , , , , , , ,

Comments Off on അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ

Page 1 of 1512345...10...Last »

« Previous « സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
Next Page » സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha