നായിഫ് -1 അറബിക് സന്ദേശങ്ങള്‍ കൈ മാറിത്തുടങ്ങി

February 23rd, 2017

pslv-c-37-uae-nayif-1-ePathram
ദുബായ് : യു. എ. ഇ. യുടെ നാനോ ഉപഗ്രഹം ‘നായിഫ്–1’ ൽ നിന്നുള്ള ആദ്യ അറബിക് സന്ദേശം എത്തി.

‘ജന ങ്ങളു ടെയും രാഷ്ട്ര ങ്ങളു ടെയും നാഗരി കത കളു ടെയും നവോത്ഥാനം ആരംഭി ക്കുന്നത് വിദ്യാഭ്യാസ ത്തിലൂടെ യാണ്. രാഷ്‌ട്ര ങ്ങളുടെ ശോഭന ഭാവിക്കു തുടക്കം വിദ്യാലയ ങ്ങളി ലൂടെ…’ യു. എ. ഇ. വൈസ്‌ പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമി ന്റെ സന്ദേശ മാണ് ബഹി രാകാശത്തു നിന്നും എത്തി യത്.

ഷാര്‍ജ അമേരിക്കന്‍ യൂണി വേഴ്‌സിറ്റി യില്‍ സജ്ജ മാക്കിയ ഗ്രൗണ്ട് സ്റ്റേഷനില്‍ നിന്നാണ് ഈ സന്ദേശം ഉപഗ്രഹ ത്തിന് കൈ മാറിയത്. എന്‍ജിനീയര്‍ മാരു ടെയും കോളേജ് അദ്ധ്യാ പക രുടെയും മേല്‍ നോട്ട ത്തിലാ യിരുന്നു ഇത്.

2117 ൽ ചൊവ്വയിൽ മനുഷ്യരെ എത്തിക്കുകയും ചെറു നഗരം പണി യുകയും ചെയ്യും എന്നുള്ള പ്രഖ്യാ പന ത്തിനു തൊട്ടു പിന്നാലെ ആയി രുന്നു ശാസ്ത്ര രംഗ ത്തെ യു. എ. ഇ. യുടെ ഈ ശ്രദ്ധേയ കാല്‍വെപ്പ്.

ഈ മാസം 15 ന് ഇന്ത്യ യിലെ ശ്രീ ഹരി ക്കോട്ട യിലെ സതീഷ്‌ ധവാൻ സ്‌പേസ്‌ സെന്ററിൽ നിന്നും വിക്ഷേ പിച്ച പി. എസ്. എല്‍. വി. സി – 37 ൽ യു. എ. ഇ. യുടെ ‘നായിഫ് 1’ എന്ന ചെറു ഉപഗ്രഹം മുഖേന യായി രുന്നു അറബി യിലുള്ള ഈ സന്ദേശം പ്രസരണം ചെയ്യ പ്പെട്ടത്. ലോകവ്യാപക മായി അമേച്വര്‍ റേഡിയോ തരംഗ ശൃംഖല യാല്‍ ബന്ധിപ്പി ക്കപ്പെട്ട ഗ്രൗണ്ട് സ്റ്റേഷനു കളില്‍ എല്ലാം ഈ സന്ദേശം ലഭിച്ചു.

അറബിയില്‍ സന്ദേശങ്ങള്‍ അയക്കുവാ നും സ്വീകരി ക്കുവാനും സാധിക്കും എന്നതാണ് നായിഫ് – 1 ന്‍െറ മുഖ്യ സവിശേഷത കളില്‍ ഒന്ന്.

ലോകത്തിന്‍െറ വിവിധ ഭാഗ ങ്ങളി ലായി ആയിര ക്കണ ക്കിന് അമേച്വര്‍ റേഡിയോ പ്രയോക്താ ക്കളുണ്ട്. അവര്‍ അയക്കുന്ന വിവിധ സന്ദേശ ങ്ങള്‍ അറബ് റേഡിയോ ഓപ്പ റേറ്റര്‍ മാര്‍ക്ക് സ്വന്തം ഭാഷ യില്‍ തന്നെ സ്വീകരി ക്കുവാന്‍ സാധിക്കുന്നത് ഏറെ പ്രയോജന കരമാണ്.

യൂണി വേഴ്‌സിറ്റി വിദ്യാര്‍ ത്ഥി കള്‍ പഠന ത്തിന്റെ ഭാഗ മായി മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിന്റെ സഹായ ത്തോടെ യാണ് നാനോ ഉപഗ്രഹം വികസി പ്പിച്ചത്. അറബി ഭാഷ യിലുള്ള സന്ദേശ ങ്ങള്‍ അമേച്വര്‍ റേഡിയോ തരംഗ ങ്ങള്‍ വഴി ഇതര സ്റ്റേഷനു കള്‍ക്ക് കൈമാറും.

2117 ൽ ചൊവ്വയിൽ മനുഷ്യരെ എത്തിക്കുകയും ചെറു നഗരം പണി യുകയും ചെയ്യും എന്നുള്ള പ്രഖ്യാ പന ത്തിനു തൊട്ടു പിന്നാലെ ആയി രുന്നു ശാസ്ത്ര രംഗ ത്തെ യു. എ. ഇ. യുടെ ഈ ശ്രദ്ധേയ കാല്‍വെപ്പ്.

- pma

വായിക്കുക: , , ,

Comments Off on നായിഫ് -1 അറബിക് സന്ദേശങ്ങള്‍ കൈ മാറിത്തുടങ്ങി

ചൊവ്വാ ഗ്രഹത്തില്‍ യു. എ. ഇ. 2117ല്‍ നഗരം പണിയും

February 16th, 2017

sheikh-muhammed-al-amal-uae-mars-mission-ePathram
ദുബായ് : യുണൈറ്റഡ് അറബ് എമിറേറ്റ്സ് 2117 ൽ ചൊവ്വാ ഗ്രഹത്തിലേക്ക് മനുഷ്യരെ എത്തിക്കുകയും ചെറു നഗരം പണിയും എന്നും യു. എ. ഇ. വൈസ്‌ പ്രസി ഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമും അബുദാബി കിരീട അവ കാശി യും യു. എ. ഇ. ഉപ സർവ്വ സൈന്യാ ധിപനു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രഖ്യാപിച്ചു.

യു. എ. ഇ. യുടെ ചൊവ്വാ ദൗത്യ മായ ‘അൽ അമൽ’ എന്ന പദ്ധതിക്ക് രാജ്യം ഒരുങ്ങു മ്പോഴാണ് ഭരണാധി കാരി കളുടെ സുപ്രധാനമായ ഈ പ്രഖ്യാ പനം.

അന്യ ഗ്രഹങ്ങളില്‍ എത്തിച്ചേരുക എന്നത് ആദ്യ കാലം മുതലേ മനുഷ്യ വംശ ത്തിനുള്ള ഒരു സ്വപ്നം ആണെന്നും അതു യാഥാര്‍ത്ഥ്യം ആക്കു വാനുള്ള ലോക ത്തിന്‍െറ ശ്രമ ങ്ങള്‍ക്ക് യു. എ. ഇ. നേതൃത്വം നൽകും എന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. യു. എ. ഇ. യിലെ സര്‍വ്വ കലാ ശാല കളില്‍ ഇതിനു വേണ്ടി യുള്ള പ്രാരംഭ പ്രവര്‍ ത്തന ങ്ങള്‍ ആരംഭിക്കും.

സ്വദേശി സമൂഹ ത്തിന്‍െറ ശാസ്ത്ര നൈപുണ്യം വിപുല മാക്കു വാനും സര്‍വ്വ കലാ ശാലകളെ ഗവേഷണ കേന്ദ്ര ങ്ങളായി പരി വര്‍ത്തി പ്പിക്കു വാ നുമാണ് പദ്ധതി യില്‍ മുന്‍ ഗണന നല്‍കുന്നത്.

ബഹി രാകാശ ശാസ്ത്ര ത്തില്‍ ഏറ്റവു മധികം നിക്ഷേപം നടത്തുന്ന ഒമ്പതു രാജ്യ ങ്ങളി ലൊ ന്നാണ് യു. എ. ഇ. ചൊവ്വാ ദൗത്യത്തില്‍ ഗതാ ഗതം, ഊര്‍ജ്ജം, ഭക്ഷണം എന്നീ മേഖല കളിലാണ് ഗവേ ഷണ ങ്ങള്‍ നടക്കുക.

നാം വിതക്കുന്ന വിത്താണ് ഈ പദ്ധതി എന്നും വരും തല മുറ അതി ന്‍െറ ഫലം അനുവഭിക്കും എന്നു പ്രതീക്ഷിക്കാം എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ ത്തു.

- pma

വായിക്കുക: , , ,

Comments Off on ചൊവ്വാ ഗ്രഹത്തില്‍ യു. എ. ഇ. 2117ല്‍ നഗരം പണിയും

104 ഉപ ഗ്രഹങ്ങൾ ഭ്രമണ പഥ ത്തിൽ എത്തിച്ചു കൊണ്ട് ശാസ്ത്ര രംഗത്ത് ഇന്ത്യക്കു ചരിത്ര നേട്ടം

February 15th, 2017

pslv-c16-epathram
ബംഗളൂരു : 104 ഉപഗ്രഹങ്ങളു മായി പി. എസ്. എല്‍. വി. സി – 37വിക്ഷേ പിച്ചു. ഇന്ത്യ യുടെ മൂന്ന് ഉപ ഗ്രഹ ങ്ങൾ ഉൾപ്പടെ ആറു വിദേശ രാജ്യ ങ്ങളു ടെ 104 ഉപ ഗ്രഹ ങ്ങളാണ് ഒന്നിച്ചു വിക്ഷേപിച്ചത്. എല്ലാ ഉപ ഗ്രഹ ങ്ങളും ഭ്രമണ പഥ ങ്ങളിലെത്തി എന്നും ഐ. എസ്. ആർ. ഒ. സ്ഥിരീ കരിച്ചു.

ഇന്നു രാവിലെ 9. 28ന് ശ്രീഹരി ക്കോട്ട യിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍റ റില്‍ നിന്നുമാണ് പി. എസ്. എല്‍. വി. സി – 37 ബഹി രാകാശ വാഹനം പുറ പ്പെട്ടത്.

അമേരിക്ക യില്‍ നിന്നുള്ള 96 ഉപ ഗ്രഹ ങ്ങള്‍ക്കു പുറമെ യു. എ. ഇ., നെതര്‍ ലന്‍ഡ്സ്, സ്വിറ്റ്സര്‍ ലന്‍ഡ്, ഇസ്രാ യേല്‍, കസാഖി സ്ഥാന്‍ എന്നിവിട ങ്ങ ളില്‍ നിന്നുള്ള ഉപ ഗ്രഹ ങ്ങളാണ് പി. എസ്. എല്‍. വി. സി – 37 എന്ന ബഹി രാകാശ വാഹനം 505 കിലോ മീറ്റര്‍ അകലെ യുള്ള ഭ്രമണ പഥ ത്തി ലേക്ക് എത്തിച്ചത്. പി. എസ്. എൽ. വി. സി – 37 ന്റെ 39 ആമതു ദൗത്യമാണിത്.

ഒറ്റയടിക്ക് 83 ഉപ ഗ്രഹങ്ങള്‍ വിക്ഷേപി ക്കുവാനാണ് ഐ. എസ്. ആർ. ഒ. പദ്ധതി ഇട്ടിരുന്നത്. പിന്നീട് 21 വിദേശ ഉപ ഗ്രഹ ങ്ങള്‍ കൂടി വിക്ഷേപി ക്കുവാ നുള്ള ദൗത്യം വന്നു ചേര്‍ന്നു. ഇതേ തുടര്‍ന്ന് 2016 ഡിസംബര്‍ 6 ല്‍ നിന്ന് 2017 ഫെബ്രുവരി 15 ലേക്ക് വിക്ഷേ പണം മാറ്റുക യായി രുന്നു.

 

- pma

വായിക്കുക: , , , ,

Comments Off on 104 ഉപ ഗ്രഹങ്ങൾ ഭ്രമണ പഥ ത്തിൽ എത്തിച്ചു കൊണ്ട് ശാസ്ത്ര രംഗത്ത് ഇന്ത്യക്കു ചരിത്ര നേട്ടം

104 ഉപ ഗ്രഹങ്ങൾ ഭ്രമണ പഥ ത്തിൽ എത്തിച്ചു കൊണ്ട് ശാസ്ത്ര രംഗത്ത് ഇന്ത്യക്കു ചരിത്ര നേട്ടം

February 15th, 2017

pslv-c16-epathram
ബംഗളൂരു : 104 ഉപഗ്രഹങ്ങളു മായി പി. എസ്. എല്‍. വി. സി – 37വിക്ഷേ പിച്ചു. ഇന്ത്യ യുടെ മൂന്ന് ഉപ ഗ്രഹ ങ്ങൾ ഉൾപ്പടെ ആറു വിദേശ രാജ്യ ങ്ങളു ടെ 104 ഉപ ഗ്രഹ ങ്ങളാണ് ഒന്നിച്ചു വിക്ഷേപിച്ചത്. എല്ലാ ഉപ ഗ്രഹ ങ്ങളും ഭ്രമണ പഥ ങ്ങളിലെത്തി എന്നും ഐ. എസ്. ആർ. ഒ. സ്ഥിരീ കരിച്ചു.

ഇന്നു രാവിലെ 9. 28ന് ശ്രീഹരി ക്കോട്ട യിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍റ റില്‍ നിന്നുമാണ് പി. എസ്. എല്‍. വി. സി – 37 ബഹി രാകാശ വാഹനം പുറ പ്പെട്ടത്.

അമേരിക്ക യില്‍ നിന്നുള്ള 96 ഉപ ഗ്രഹ ങ്ങള്‍ക്കു പുറമെ യു. എ. ഇ., നെതര്‍ ലന്‍ഡ്സ്, സ്വിറ്റ്സര്‍ ലന്‍ഡ്, ഇസ്രായേല്‍, കസാഖി സ്ഥാന്‍ എന്നിവിട ങ്ങ ളില്‍ നിന്നുള്ള ഉപ ഗ്രഹ ങ്ങളാണ് പി. എസ്. എല്‍. വി. സി – 37 എന്ന ബഹി രാകാശ വാഹനം 505 കിലോ മീറ്റര്‍ അകലെ യുള്ള ഭ്രമണ പഥ ത്തി ലേക്ക് എത്തിച്ചത്. പി. എസ്. എൽ. വി. സി – 37 ന്റെ 39 ആമതു ദൗത്യമാണിത്.

ഒറ്റയടിക്ക് 83 ഉപ ഗ്രഹങ്ങള്‍ വിക്ഷേപി ക്കുവാനാണ് ഐ. എസ്. ആർ. ഒ. പദ്ധതി ഇട്ടിരുന്നത്. പിന്നീട് 21 വിദേശ ഉപ ഗ്രഹ ങ്ങള്‍ കൂടി വിക്ഷേപി ക്കുവാ നുള്ള ദൗത്യം വന്നു ചേര്‍ന്നു. ഇതേ തുടര്‍ന്ന് 2016 ഡിസംബര്‍ 6 ല്‍ നിന്ന് 2017 ഫെബ്രുവരി 15 ലേക്ക് വിക്ഷേ പണം മാറ്റുക യായി രുന്നു.

 

- pma

വായിക്കുക: , , , ,

Comments Off on 104 ഉപ ഗ്രഹങ്ങൾ ഭ്രമണ പഥ ത്തിൽ എത്തിച്ചു കൊണ്ട് ശാസ്ത്ര രംഗത്ത് ഇന്ത്യക്കു ചരിത്ര നേട്ടം

മൊബൈല്‍ ഫോണ്‍ നമ്പറു കള്‍ ആധാറു മായി ബന്ധിപ്പിക്കണം : സുപ്രീം കോടതി

February 6th, 2017

inda-mobile-users-epathram

ന്യൂദല്‍ഹി : രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറു കളും ആധാറു മായി ബന്ധി പ്പിക്കുന്ന തിനുള്ള നട പടി ആരം ഭിക്കണം എന്ന് കേന്ദ്ര സര്‍ക്കാരി നോട് സുപ്രീം കോടതി ആവശ്യ പ്പെട്ടു.

മൊബൈല്‍ കണക്ഷനുകള്‍ ദുരുപ യോഗം ചെയ്യാനുള്ള സാദ്ധ്യത തടയുന്ന തിനു വേണ്ടി യാണ് ഇത്. എല്ലാ മൊബൈല്‍ കണക്ഷനു കളു ടെയും വിവര ങ്ങള്‍ ഒരു വര്‍ഷ ത്തിനകം രജിസ്റ്റര്‍ ചെയ്യ ണം എന്നും നിര്‍ദ്ദേശം നല്‍കി. ലോക് നീതി ഫൗണ്ടേഷന്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജി പരി ഗണി ക്കവെ യാണ് സുപ്രീം കോടതി ഈ നിര്‍ദ്ദേശം നല്‍കിയത്. മൊബൈല്‍ ഫോണ്‍ വരി ക്കാരെ കൃത്യ മായി തിരിച്ചറി യാന്‍ കഴിയാത്ത അവസ്ഥ രാജ്യ സുരക്ഷക്കു ഭീഷണി ആണെന്നും സുപ്രീം കോടതി ചൂണ്ടി കാട്ടി.

രാജ്യത്ത് മൊബൈല്‍ വരി ക്കാരുടെ എണ്ണം 100 കോടി പിന്നിട്ടു. പ്രീ -പെയ്ഡ് ഉപ ഭോക്താ ക്കള്‍ അടക്കമുള്ള എല്ലാ വരി ക്കാരും നിര്‍ബന്ധ മായും സിം കാര്‍ഡു കള്‍ ആധാറുമായി ബന്ധി പ്പി ക്കണം.

ഇതിനായി റീച്ചാര്‍ജുകള്‍ നടത്തുന്ന സന്ദര്‍ഭ ത്തില്‍ നമ്പറു കള്‍ ആധാറു മായി ബന്ധി പ്പിക്കു ന്നതിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on മൊബൈല്‍ ഫോണ്‍ നമ്പറു കള്‍ ആധാറു മായി ബന്ധിപ്പിക്കണം : സുപ്രീം കോടതി

Page 15 of 16« First...1213141516

« Previous Page« Previous « ശശികല തമിഴ്നാട് മുഖ്യമന്ത്രി
Next »Next Page » ശശികല മുഖ്യ മന്ത്രി യാകുന്ന തിന് എതിരെ ഹര്‍ജി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha