ഒമാനിലും യു. എ. ഇ. യിലും നഴ്സുമാര്‍ക്ക് നിയമനം

June 25th, 2020

job-opportunity-for-nurses-in-uae-ePathram
തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഒമാനി ലേയും യു. എ. ഇ. യിലെ യും പ്രമുഖ ആശുപത്രി കളിലേക്ക് ബി. എസ്. സി. നഴ്‌സു മാരെ തെരഞ്ഞെടുക്കുന്നു.

മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷ അയക്കാം.

ഒമാനിലെ ജോലിക്കു വേണ്ടി യുള്ള അപേക്ഷകര്‍ തങ്ങളുടെ ബയോ ഡാറ്റ recruit @ odepc.in ഇ – മെയില്‍ വിലാസ ത്തി ലേക്ക് ഈ മാസം 30 നു മുന്‍പായി അയക്കണം. ഈ ലിങ്ക് ക്ലിക്ക് ചെയ്തു അപേക്ഷ സമര്‍പ്പിക്കാം

യു. എ. ഇ. യിലെ ജോലിക്കു വേണ്ടി അപേക്ഷിക്കുന്ന വര്‍ HAAD / DOH / DHA / MOH പാസ്സ് ആയിരിക്കണം ഉദ്യോഗാർത്ഥികൾ ബയോ ഡാറ്റ gcc @ odepc.in എന്നുള്ള ഇ- മെയില്‍ വിലാസ ത്തിലേക്ക് ഈ മാസം 30 നു മുന്‍പായി അയക്കണം. ഈ ലിങ്ക് ക്ലിക്ക് ചെയ്തു അപേക്ഷ സമര്‍പ്പിക്കാം. മറ്റു വിശദ വിവരങ്ങൾക്ക് ഒഡെപെക്ക് വെബ് സൈറ്റ് സന്ദർശിക്കുക.

ഫോൺ : 0471-2329440/41/42/43.

വാര്‍ത്ത അയച്ചു തന്നത് : അപ്പു മംഗളാനന്ദന്‍.

പി. എൻ. എക്സ്. 2265/2020,

പി. എൻ. എക്സ്. 2266/2020 

- pma

വായിക്കുക: , , , , ,

Comments Off on ഒമാനിലും യു. എ. ഇ. യിലും നഴ്സുമാര്‍ക്ക് നിയമനം

വീട്ടില്‍ സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും

June 8th, 2020

kerala-health-minister-k-k-shailaja-ePathram
തിരുവനന്തപുരം : സര്‍ക്കാര്‍ ക്വാറന്റൈന്‍ സംവിധാനം ഉപേക്ഷിച്ചിട്ടില്ല എന്നും വീട്ടില്‍ സാമൂഹിക അകലം പാലിച്ചു കഴിയു വാൻ  സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും എന്നും ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ.

എന്നാൽ ശുചിമുറിയോടു കൂടിയ കിടപ്പു മുറി ഇല്ലാത്ത വർ സര്‍ക്കാര്‍ നിരീക്ഷണ ത്തിൽ കഴിയണം. ഏറ്റവും ഫലപ്രദം എന്ന് തെളിയിക്കപ്പെട്ടത് ഹോം ക്വാറന്റൈന്‍ തന്നെ യാണ്. പക്ഷേ ഹോം ക്വാറന്റൈന്‍ നമ്മുടെ നാട്ടിൽ വിജയിക്കണം എങ്കില്‍ ജനങ്ങളെ നന്നായി ബോധ വല്‍ക്കരിക്കണം എന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ആന്റി ബോഡി പരിശോധനക്ക് കൃത്യത കുറവാണ്. അതു കൊണ്ടു തന്നെ പരിശോധനാ ഫലം നെഗറ്റീവ് ആയാലും ക്വാറന്റൈന്‍ തുടരണം.

കൊവിഡ് കുറേക്കാലം കൂടി തുടരും. അതു കൊണ്ടു തന്നെ മുന്‍ കരുതലു കള്‍ ഏറെ പ്രാധാന്യം അര്‍ഹി ക്കുന്നു. യാത്ര കഴിഞ്ഞു വന്നവര്‍ എവിടെ ആയിരു ന്നാലും രണ്ടാഴ്ച ക്കാലം മറ്റുള്ളവരു മായി സമ്പര്‍ക്ക ത്തില്‍ ഏര്‍പ്പെടരുത്.

സര്‍ക്കാറിന്റേയും ആരോഗ്യ പ്രവര്‍ത്ത കരുടേയും നിര്‍ദ്ദേശ ങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥ കളും പൂര്‍ണ്ണ മായും പാലിച്ചാല്‍ രോഗ വ്യാപന തോത് കുറക്കു വാന്‍ സാധിക്കും.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ (ഇന്‍സ്റ്റിറ്റ്യൂഷ ണല്‍ ക്വാറന്റൈന്‍) സംവിധാനം തുടര്‍ന്നു കൊണ്ടു പോകു വാന്‍ ബുദ്ധിമുട്ട് ആയിത്തീരും. മാത്രമല്ല കുറച്ചു പേര്‍ക്ക് മാത്രമാണ് ഏറ്റവും നല്ല സേവനം കൊടുക്കുവാന്‍ സാധിക്കുക.

ആളുകള്‍ വര്‍ദ്ധിച്ചാല്‍ ഇതില്‍ മാറ്റം വരും എന്നതു കൊണ്ട് പരാതികള്‍ വരുന്നത് സ്വാഭാവികം മാത്രം. പിന്നേയും പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്നത് കൊണ്ട് ഇപ്പോഴുള്ള ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ലഭിക്കാത്ത അവസ്ഥ വരും എന്നതിനാലാണ് ഹോം ക്വാറന്റൈന്‍ അനുവദിക്കുന്നത്.

വിദേശത്തു നിന്നും ഇതര സംസ്ഥാന ങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്ന തോടെ കേരള ത്തില്‍ പോസിറ്റീവ് കേസു കളുടെ എണ്ണം വര്‍ദ്ധിക്കും എന്നത് നമ്മള്‍ കണക്കു കൂട്ടിയ കാര്യം തന്നെയാണ്.

അതിനു അപ്പുറമുള്ള വര്‍ദ്ധന കണ്ടിട്ടില്ല. എന്നാല്‍ രോഗി കളുടെ എണ്ണം വര്‍ദ്ധിക്കു മ്പോഴുള്ള എല്ലാ പ്രശ്നങ്ങളും സര്‍ക്കാര്‍ നേരിടേണ്ടതു തന്നെ യാണ്. അതിനുള്ള ഒരുക്ക ത്തില്‍ തന്നെയാണ് നമ്മള്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tag : Covid-19

- pma

വായിക്കുക: , , , , , ,

Comments Off on വീട്ടില്‍ സൗകര്യം ഉള്ളവര്‍ക്ക് ഹോം ക്വാറന്റൈന്‍ അനുവദിക്കും

ആരാധനാലയങ്ങൾ തുറക്കുന്നതിന് കേന്ദ്ര സർക്കാർ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി

June 5th, 2020

temple-masjid-church-image-by-humayunna-peerzaada-ePathram

ന്യൂഡല്‍ഹി : രാജ്യത്തെ ആരാധനാലയങ്ങള്‍ ജൂണ്‍ എട്ട് തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനു വേണ്ടി യുള്ള മാര്‍ഗ്ഗ രേഖ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പുറത്തിറക്കി.

ഇതു പ്രകാരം കൊവിഡ് രോഗ ലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയ ങ്ങളില്‍ പ്രവേശിപ്പിക്കുക യുള്ളൂ. വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങു കള്‍ അനുവദിക്കരുത്. ക്യുവില്‍ ആറടി അകലം പാലിച്ച് സാമൂഹിക അകലം ഉറപ്പാക്കണം.

പ്രധാന പ്രവേശന കവാട ത്തില്‍ താപനില പരിശോധി ക്കുവാന്‍ സംവിധാനം ഉണ്ടാകണം. മാസ്ക് ധരിക്കാത്ത വരെ പ്രവേശി പ്പിക്കരുത്. ആളുകളെ ഒന്നിച്ച് അകത്തേ ക്ക് കടത്തരുത്. സമൂഹ പ്രാര്‍ത്ഥനക്കു വരുന്ന വര്‍ സ്വന്തം പായ കൊണ്ടു വരണം.

പരിശുദ്ധ ഗ്രന്ഥ ങ്ങളിലോ വിഗ്രഹത്തിലോ ഭക്തര്‍ തൊടാന്‍ പാടില്ല. പ്രസാദം, തീര്‍ത്ഥം എന്നിവ നല്‍കാന്‍ പാടില്ല. ആരാധനാലയ ത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം.

കൃത്യമായ ഇടവേളകളില്‍ ആരാധനാലയം വൃത്തിയാക്കി അണു വിമുക്തമാക്കുകയും വേണം. ഗർഭിണി കളും 10 വയസ്സിന് താഴെയുള്ള വരും 65 വയസ്സു കഴിഞ്ഞ വരും മറ്റ് അസുഖ ങ്ങളുള്ള വരും വീടു കളിൽ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യ ങ്ങള്‍ക്ക് അല്ലാതെ ഇവര്‍ വീടിനു പുറത്തേക്ക് ഇറങ്ങരുത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 30 ന് പുറപ്പെടുവിച്ച ഉത്തരവില്‍ ലോക്ക് ഡൗണ്‍- അണ്‍ ലോക്ക് 1 ന്റെ ഭാഗ മായി ജൂണ്‍ എട്ടു മുതല്‍ ആരാധനാ ലയ ങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം എന്നും അതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പുറപ്പെടു വിക്കു മ്പോള്‍ ഇക്കാര്യ ങ്ങള്‍ എല്ലാം ആരാധ നാലയ ങ്ങളുടെ മാനേജ്‌മെന്റുകള്‍ ഉറപ്പാക്കണം എന്നും മാര്‍ഗ്ഗ രേഖ യില്‍ ആവശ്യ പ്പെട്ടി ട്ടുണ്ട്.

Image Credit : humayunna peer zaada

- pma

വായിക്കുക: , , , , , ,

Comments Off on ആരാധനാലയങ്ങൾ തുറക്കുന്നതിന് കേന്ദ്ര സർക്കാർ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി

ആരാധനാലയങ്ങൾ തുറക്കുന്നതിന് കേന്ദ്ര സർക്കാർ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി

June 5th, 2020

temple-masjid-church-image-by-humayunna-peerzaada-ePathram

ന്യൂഡല്‍ഹി : രാജ്യത്തെ ആരാധനാലയങ്ങള്‍ ജൂണ്‍ എട്ട് തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനു വേണ്ടി യുള്ള മാര്‍ഗ്ഗ രേഖ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പുറത്തിറക്കി.

ഇതു പ്രകാരം കൊവിഡ് രോഗ ലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയ ങ്ങളില്‍ പ്രവേശിപ്പിക്കുക യുള്ളൂ. വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങു കള്‍ അനുവദിക്കരുത്. ക്യുവില്‍ ആറടി അകലം പാലിച്ച് സാമൂഹിക അകലം ഉറപ്പാക്കണം.

പ്രധാന പ്രവേശന കവാട ത്തില്‍ താപനില പരിശോധി ക്കുവാന്‍ സംവിധാനം ഉണ്ടാകണം. മാസ്ക് ധരിക്കാത്ത വരെ പ്രവേശി പ്പിക്കരുത്. ആളുകളെ ഒന്നിച്ച് അകത്തേ ക്ക് കടത്തരുത്. സമൂഹ പ്രാര്‍ത്ഥനക്കു വരുന്ന വര്‍ സ്വന്തം പായ കൊണ്ടു വരണം.

പരിശുദ്ധ ഗ്രന്ഥ ങ്ങളിലോ വിഗ്രഹത്തിലോ ഭക്തര്‍ തൊടാന്‍ പാടില്ല. പ്രസാദം, തീര്‍ത്ഥം എന്നിവ നല്‍കാന്‍ പാടില്ല. ആരാധനാലയ ത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം. കൃത്യമായ ഇടവേള കളില്‍ ആരാധനാലയം വൃത്തിയാക്കി അണു വിമുക്ത മാക്കു കയും വേണം.

ഗർഭിണി കളും 10 വയസ്സിന് താഴെ യുള്ള വരും 65 വയസ്സു കഴിഞ്ഞ വരും മറ്റ് അസുഖ ങ്ങളുള്ള വരും വീടു കളിൽ തന്നെ കഴിയണം. ആരോഗ്യ സംബന്ധ മായ അടിയന്തര ആവശ്യ ങ്ങള്‍ക്ക് അല്ലാതെ ഇവര്‍ വീടിനു പുറത്തേക്ക് ഇറങ്ങരുത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 30 ന് പുറപ്പെടുവിച്ച ഉത്തരവില്‍ ലോക്ക് ഡൗണ്‍- അണ്‍ ലോക്ക് 1 ന്റെ ഭാഗ മായി ജൂണ്‍ എട്ടു മുതല്‍ ആരാധനാ ലയ ങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം എന്നും അതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ പുറപ്പെടു വിക്കു മ്പോള്‍ ഇക്കാര്യ ങ്ങള്‍ എല്ലാം ആരാധ നാലയ ങ്ങളുടെ മാനേജ്‌മെന്റുകള്‍ ഉറപ്പു വരുത്തണം എന്നും മാര്‍ഗ്ഗ രേഖ യില്‍ ആവശ്യ പ്പെട്ടി ട്ടുണ്ട്.

Image Credit : humayunna peer zaada

- pma

വായിക്കുക: , , , , , ,

Comments Off on ആരാധനാലയങ്ങൾ തുറക്കുന്നതിന് കേന്ദ്ര സർക്കാർ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി

മുലപ്പാല്‍ കൊറോണ പ്രതിരോധത്തിന് : ഗവേഷണവുമായി റഷ്യ

May 28th, 2020

breast-feeding-milk-protein-protect-corona-virus-ePathram
മോസ്‌കോ : മുലപ്പാലില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനു കൾക്ക് കൊറോണ വൈറസിനെ പ്രതി രോധി ക്കുവാന്‍ ശേഷി ഉണ്ടായേക്കും എന്ന് റഷ്യന്‍ ഗവേഷകര്‍. മുല പ്പാലിലെ ലാക്ടോ ഫെറിന്‍ എന്ന പ്രോട്ടീന്‍ ആണ് നവ ജാത ശിശു ക്കളെ വൈറസ് ബാധയില്‍ നിന്നും സംരക്ഷിക്കുന്നത്.

മറ്റുള്ളവരെ അപേക്ഷിച്ച് നവജാത ശിശുക്കളില്‍ കൊവിഡ് വൈറസ് ബാധ കുറവ് ആണെ ന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാന ത്തിലാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമന ത്തില്‍ എത്തിയത്. ഈ വിഷയ ത്തില്‍ ഗവേഷണം നടത്തി കൊവിഡ് വൈറസിനു എതിരായ മരുന്ന് വികസിപ്പിക്കുവാന്‍ തയ്യാറെടുക്കുക യാണ് റഷ്യന്‍ അക്കാഡമി ഓഫ് സയന്‍സിലെ ജീന്‍ ബയോളജി വിഭാഗ ത്തിലെ ഗവേഷകര്‍.

ലാക്ടോ ഫെറിന്‍ ശരീരത്തിലെ പ്രതിരോധ സംവി ധാനത്തെ ശക്തി പ്പെടു ത്തുന്ന പ്രോട്ടീന്‍ ആണ്. നവജാത ശിശുക്കളില്‍ രോഗ പ്രതിരോധ സംവിധാനം വികസിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ബാക്ടീരിയ, വൈറസ് ആക്രമണങ്ങളില്‍ നിന്ന് ശിശുക്കളെ സംരക്ഷിക്കുന്നത് ലാക്ടോ ഫെറിന്‍ എന്ന പ്രോട്ടീന്‍ ആണ്.

അതിനാല്‍ ശിശുക്കളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ഈ പ്രോട്ടീന്‍ പ്രതിരോധ ശേഷി വര്‍ദ്ധി പ്പിക്കും എന്നും ഗവേഷകര്‍ പറയുന്നു. ആട്ടിന്‍ പാലില്‍ നിന്ന് ജനിതക പരിഷ്‌കരണം നടത്തിയ പ്രൊട്ടീന്‍ 2007 ല്‍ റഷ്യന്‍ ഗവേഷ കര്‍ വികസിപ്പിച്ചിരുന്നു. നിയോ ലാക്ടോ ഫെറിന്‍ എന്നാണ് ഗവേഷകര്‍ ഇതിന് പേര്‍ നല്‍കിയത്.

ഇതിന്ന് ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ പ്രതിരോധി ക്കുവാനുള്ള ശേഷി യുണ്ട്. കൊറോണ വൈറസിന് എതിരെ നിയോ ലാക്ടോ ഫെറിന്റെ ഈ ശേഷി, ഉപയോഗി ക്കാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പരിശോധിക്കുന്നത്.

- pma

വായിക്കുക: , , , , ,

Comments Off on മുലപ്പാല്‍ കൊറോണ പ്രതിരോധത്തിന് : ഗവേഷണവുമായി റഷ്യ

Page 20 of 54« First...10...1819202122...304050...Last »

« Previous Page« Previous « വിമാന യാത്രയില്‍ സാമൂഹിക അകലം വേണ്ട എന്ന് അമേരിക്ക
Next »Next Page » എം. പി. വീരേന്ദ്ര കുമാർ അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha