Friday, February 13th, 2015

ഗിന്നസ് ബുക്കില്‍ ഇടം നേടാനായി 110 മണിക്കൂര്‍ പാട്ടുപാടാന്‍ സുധീര്‍ അബുദാബിയില്‍

singer-sudheer-paravur-for-guinness-book-record-ePathram
അബുദാബി : നൂറ്റി പത്ത് മണിക്കൂര്‍ തുടര്‍ച്ചയായി 1500 സിനിമാ പാട്ടുകള്‍ പാടി ക്കൊണ്ട് പുതിയ ഒരു ലോക റെക്കോര്‍ഡ് സ്ഥാപി ക്കാനുള്ള ഒരുക്ക ത്തിലാണ് പറവൂര്‍ സ്വദേശി സുധീര്‍. അഞ്ചര ദിവസം നീളുന്ന പരിപാടി ക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്റര്‍ വേദി യാവുന്നു.

ഫെബ്രുവരി16 മുതല്‍ 21 വരെ ഐ. എസ്. സി. യില്‍ നടക്കുന്ന പരിപാടി യില്‍ സുധീര്‍ ആലപിക്കുന്ന ത്തില്‍ ഏറെയും ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന്റെ പാട്ടുകള്‍ ആയിരിക്കും എന്നത് മറ്റൊരു സവിശേഷതയാണ് എന്നും തിങ്കളാഴ്ച രാത്രി 7 മണിക്ക് സംഗീത യജ്ഞം ആരംഭിക്കും എന്നും I S C യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു.

എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശി യായ സുധീര്‍ തന്‍റെ പതിനൊന്നാം വയസ്സി ലാണ് പാടി തുടങ്ങിയത്.

കേരള ത്തില്‍ നിരവധി വേദികളില്‍ പാടി ശ്രദ്ധേയനായി കഴിഞ്ഞ തിനു ശേഷ മാണ് ഗിന്നസ് ബുക്കിലേക്ക് പ്രവേശന ത്തിനു ശ്രമിക്കുന്നത്. ഇതിനു മുന്നോടിയായി 2011 ല്‍ തൃശൂര്‍ ജില്ല യിലെ മാള മഹോത്സവ ത്തില്‍ തുടര്‍ച്ച യായി 12 മണിക്കൂര്‍ കൊണ്ട് 185 പാട്ടുകള്‍ പാടുകയും ചെയ്തു. 2012 ജനുവരി 1 ന് സ്വദേശ മായ പറവൂരില്‍ വെച്ച് 385 സിനിമാ ഗാനങ്ങള്‍ 24 മണിക്കൂര്‍ തുടര്‍ച്ച യായി പാടി ക്കൊണ്ട് അതിന്റെ വീഡിയോ ഗിന്നസ് ബുക്ക്‌ അധികൃതര്‍ക്ക് അയച്ചു കൊടുത്ത് ഗിന്നസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി

നിലവില്‍ ഏറ്റവും കൂടുതല്‍ സമയം പാട്ടു പാടി ഗിന്നസ് ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരി ക്കുന്നത് 105 മണിക്കൂര്‍ പാടിയ നാഗ്പൂര്‍ സ്വദേശി രാജേഷ് ബുര്‍ബുറെ എന്ന ഗായകനാണ്.

ഈ റെക്കോര്‍ഡിനെ മറികടക്കാനായി നൂറ്റി പത്ത് മണിക്കൂര്‍ പാടുവാനായി സുധീര്‍ ഒരുങ്ങുമ്പോള്‍ എല്ലാ സഹായ സഹകരണ ങ്ങളും നല്‍കി അബുദാബി യില്‍ വേദി ഒരുക്കി യിരിക്കുന്നത് എവര്‍ സെയ്ഫ് ഗ്രൂപ്പ് എം. കെ. സജീവനും ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചര്‍ സെന്ററും ചേര്‍ന്നാണ്.

I S C വൈസ് പ്രസിഡന്റ് ബിജി. എം. തോമസ്‌, ജനറല്‍ സെക്രട്ടറി ആര്‍. വിനോദ്, വിനോദ വിഭാഗം സെക്രട്ടറി മാത്യു ജോസ് മാത്യു, എവര്‍സെയ്ഫ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ എം. കെ. സജീവന്‍, ഗായകന്‍ സുധീര്‍, പ്രോഗ്രാം കോഡിനേറ്റര്‍ മാരായ കെ. കെ. അബ്ദുള്ള, മുഹ്സിന്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

Comments are closed.


«
«



  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine