ജലീൽ രാമന്തളി വിടവാങ്ങി

February 23rd, 2026

ima-founder-jaleel-ramanthali-passed-away-ePathram

അബുദാബി : ഇന്ത്യൻ മീഡിയ അബുദാബിയുടെ സ്ഥാപക നേതാവും എഴുത്തുകാരനുമായ   ജലീൽ രാമന്തളി (70) നിര്യാതനായി. രാമന്തളി വടക്കുമ്പാട് പൊന്നിച്ചി അബ്‌ദുൾ റഹിമാൻ- ഇറയത്ത് വടക്കേ പുരയിൽ ആമിന ഹജ്ജുമ്മ എന്നിവരുടെ മകനാണ് ഇറയത്ത് ജലീൽ എന്ന ജലീൽ രാമന്തളി.

തിങ്കളാഴ്ച പുലർച്ചെ രാമന്തളിയിലുള്ള വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ചന്ദ്രിക പത്രത്തിന്റെ അബുദാബി ലേഖകനും നിരവധി ശ്രദ്ധേയ പുസ്തകങ്ങളുടെ രചയിതാവും കൂടിയായ ജലീൽ രാമന്തളി പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ എത്തിയ ശേഷം സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ഫെയ്‌സ് ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും ഏറെ സജീവമായിരുന്നു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹത്തിന്റെ ‘പ്രവാസ ത്തുടിപ്പുകൾ’ എന്ന ഗൾഫ് അനുഭവ കുറിപ്പുകൾ പ്രകാശനം ചെയ്തത്.

യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിൻ സുൽത്താൻ അൽ നഹ്യാന്റെ സമ്പൂർണ്ണ ജീവ ചരിത്രം ആദ്യമായി ഇന്ത്യന്‍ ഭാഷയില്‍ തയ്യാറാക്കിയ ‘ശൈഖ് സായിദ്’ എന്ന കൃതി ഏറെ ചർച്ച ചെയ്യപ്പെട്ടതും വായന ക്കാരുടെ പ്രശംസ ഏറ്റു വാങ്ങിയതുമാണ്.

ഗള്‍ഫ് സ്കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍, മരുഭൂമികള്‍ പറയുന്നത് ; പറയാത്തതും, നഗരത്തിലെ കുതിരകള്‍, നേര്‍ച്ച വിളക്ക്, അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍ തുടങ്ങിയ നിരവധി പുസ്തക ങ്ങള്‍ ജലീല്‍ രാമന്തളി യുടേതായി പ്രസിദ്ധീകരി ച്ചിട്ടുണ്ട്.

നിരവധി പുരസ്കാരങ്ങൾ നേടിയ ദൂരം (Tele Cinema) അടക്കം ഒട്ടനവധി ഹ്രസ്വ സിനിമകൾക്കും ടെലി വിഷൻ പ്രോഗ്രാമുകൾക്കു തിരക്കഥ രചിച്ചു.

സമഗ്ര സംഭാവനക്കുള്ള സഹൃദയ- അഴീക്കോട് പുരസ്‌കാരം, മാടായി പഞ്ചായത്ത് കെ. എം. സി. സി. യുടെ മാധ്യമ പുരസ്കാരം, ചിരന്തന സാംസ്കാരിക വേദിയുടെ അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഭാര്യ : റഹ്മത്ത്, മക്കൾ : സാമിയ, അമീന, സൽവ. മരുമക്കൾ : അബ്ദുൽ സലാം, അബ്ദുൽ ഖാദർ, അറഫാത്ത്. ഖബറടക്കം വൈകുന്നേരം നാലു മണിക്ക് രാമന്തളി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. FB PAGE

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച

January 23rd, 2026

ms-baburaj-epathram
ദുബായ് : സംഗീത രംഗത്ത് അനശ്വര സംഭാവനകൾ നൽകിയ ഇതിഹാസ സംഗീതജ്ഞൻ എം. എസ്. ബാബു രാജ് എന്ന ബാബുക്കയെ അനുസ്മരിച്ച് കൊണ്ട് ‘ഇന്നലെ മയങ്ങുമ്പോൾ’ എന്ന പേരിൽ സംഗീത സന്ധ്യ സംഘടിപ്പിക്കുന്നു.

2026 ജനുവരി 25 ഞായറാഴ്ച വൈകുന്നേരം ഏഴുമണിക്ക് ദുബായ് ഫോക് ലോർ തിയ്യേറ്റർ സയാസി അക്കാദമി യിൽ മലബാർ പ്രവാസി (യു. എ. ഇ. ) യുടെ ആഭിമുഖ്യ ത്തിൽ ഒരുക്കുന്ന ‘ഇന്നലെ മയങ്ങുമ്പോൾ‘ പരിപാടി യിൽ ഗായകർ നിഷാദ്, സോണിയ, മുസ്തഫ മാത്തോട്ടം, അബി തുടങ്ങിയവർ ഗാനങ്ങൾ അവതരിപ്പിക്കും. സംവിധാനം : യാസർ ഹമീദ്.

ബാബുരാജ് സ്മരണാർത്ഥം ദുബായിൽ ഒരുക്കിയ ‘നമ്മുടെ സ്വന്തം ബാബുക്ക’ പരിപാടിയുടെ രണ്ടാം ഭാഗമാണ്. പ്രവേശനം സൗജന്യം

വിവരങ്ങൾക്ക് : 056 292 25 62

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി

November 20th, 2025

ini-ethra-naal-doctor-dhanalakshmi-s-book-dr-shamsheer-vayalil-ePathram
അബുദാബി : അകാലത്തിൽ വിട വാങ്ങിയ എഴുത്തു കാരിയും ദന്ത ഡോക്ടറുമായ ഡോ. ധന ലക്ഷ്മിയുടെ മരണത്തിനു ആമുഖമായി എഴുതിയത് എന്ന് കരുതുന്ന കവിതാ സമാഹാരം ‘ഇനി എത്ര നാൾ’ പബ്ലിഷ് ചെയ്തു.

ഡോ. ധന ലക്ഷ്മി എഴുതി പ്രസിദ്ധീകരിക്കാതെ പോയ മരണവും പ്രണയവും പ്രമേയമായ കവിതകളാണ് യു. എ. ഇ. യിൽ പ്രകാശനം ചെയ്തത്. കഴിഞ്ഞ ജൂലായിൽ അബുദാബി മുസ്സഫ യിലെ താമസ സ്ഥലത്ത് ഡോ. ധന ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

late-doctor-dhanalakshmi-book-ini-ethra-naal-released-ePathram

‘എല്ലാ വാക്കുകളും എന്റെ കൂടെ പൊടി പിടിച്ച് മണ്ണിൽ തിരിഞ്ഞു പോവട്ടെ’ ജീവിതം പാതി വഴിയിൽ അവസാനിപ്പിക്കുന്നതിന് മുൻപ് ഡോക്ടർ കുറിച്ചു വച്ചു. എന്നെങ്കിലും പ്രകാശിപ്പിക്കാം എന്ന ആഗ്രഹത്തോടെ ഹരിതം ബുക്സിന്റെ പ്രതാപൻ തായാട്ടിന് ആ കവിത കൾ അയച്ചു കൊടുത്തു.

ഡോ. ധന ലക്ഷ്മി സേവനമനുഷ്ഠിച്ചിരുന്ന എൽ. എൽ. എച്ച്. ഗ്രൂപ്പിന്റെ മുസ്സഫ ലൈഫ് കെയർ ഹോസ്പിറ്റൽ ഉൾപ്പെടുന്ന ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന് ‘ഇനി എത്ര നാൾ’ എന്ന പുസ്തകം കൈമാറി.

ഷാർജ അന്താരാഷ്‌ട്ര പുസ്തക മേളയിലും അബുദാബി മലയാളി സമാജത്തിലും പുസ്തകം അവതരിപ്പിച്ചു. സമാജം പ്രസിഡണ്ട് സലിം ചിറക്കൽ, കുടുംബാഗം ജയകൃഷ്ണൻ, മൻസൂർ പള്ളൂർ, അഡ്വ. ഹാഷിക്, അബ്ദുൾ ജലീൽ തുടങ്ങിയവർ സംബന്ധിച്ചു. ഡോ. ധന ലക്ഷ്മിയുടെ ഇംഗ്ലീഷ് നോവൽ ‘അൺഫിറ്റഡ്’ ഉടനെ പ്രസിദ്ധീകരിക്കും എന്നും കുടുംബാംഗങ്ങൾ അറിയിച്ചു.

കണ്ണൂർ തളാപ്പ് സ്വദേശിയായിരുന്ന ഡോ. ധനലക്ഷ്മി മലയാളം കഥകളും കവിതകളും അടങ്ങുന്ന നാല് പുസ്തകങ്ങളു ടെയും ഒരു ഇംഗ്ലീഷ് കവിതാ സമാഹാര ത്തിന്റെയും രചയിതാവാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്

October 24th, 2025

nasser-beypore-epathram

ദുബായ് : മുഹമ്മദ് റഫി ഫൗണ്ടേഷന്‍ സെക്രട്ടറിയും കേരള ഹാസ്യ വേദി സെക്രട്ടറിയും ആയിരുന്ന നാസർ പരദേശി യുടെ സ്മരണാർത്ഥം ഇവന്റ് ടൈഡ്സ് നൽകുന്ന പ്രഥമ ‘പരദേശി പുരസ്‌കാരം’ മാധ്യമ പ്രവർത്തകനും നിരൂപകനുമായ നാസർ ബേപ്പൂരിന് സമ്മാനിക്കും.

2025 ഒക്ടോബർ 25 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ദുബായ് മംസാറിലെ സയാസി അക്കാദമി ഫോക്‌ ലോർ തിയ്യേറ്ററിൽ ‘സൗ സാൽ പെഹലെ’ എന്ന പേരിൽ നടക്കുന്ന പരിപാടിയുടെ വേദിയിൽ വെച്ച് അവാർഡ് സമ്മാനിക്കും.

dubai-events-honouring-nasar-paradeshi-ePathram

ജമീൽ ലത്തീഫ്, ഡോ. ബാബു റഫീഖ്, അഡ്വ. മുഹമ്മദ് സാജിദ് എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

nasser-paradesi-k-a-jabbari-in-2010-ePathram

പ്രവാസ ലോകത്തെ സാംസ്‌കാരിക ജീവിതത്തിൽ കലാ രംഗത്ത് നൽകി വരുന്ന സംഭാവനകൾ മുൻ നിർത്തിയാണ് നാസർ ബേപ്പൂരിനെ ഈ അവാർഡിന് പരിഗണിച്ചത് എന്ന് ഇവന്റ് ടൈഡ്സ് ഡയറക്ടർ യാസിർ ഹമീദ് അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ

October 22nd, 2025

singer-muhammed-rafi-the legend-ePathram
ദുബായ് : വിഖ്യാത ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജന്മ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 2025 ഒക്ടോബർ 25 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ദുബായ് മംസാറിലെ സയാസി അക്കാദമി ഫോക്‌ ലോർ തിയ്യേറ്ററിൽ ‘സൗ സാൽ പെഹലെ’ എന്ന പേരിൽ സംഗീത സമർപ്പണ പരിപാടി നടത്തുന്നു.

അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ജനനം മുതൽ മരണം വരെയുള്ള സംഗീത യാത്രയുടെ ഒരു ബയോ മ്യൂസിക് ഷോ ആയിരിക്കും ഇത് എന്നും ഷോ ഡയറക്ടർ യാസിർ ഹമീദ് അറിയിച്ചു.

മുഹമ്മദ് റഫി, ലതാ മങ്കേഷ്‌കർ എന്നിവർ പാടി അവിസ്മരണീയമാക്കിയ പ്രശസ്ത ഗാനം കൂടിയാണ് സൗ സാൽ പെഹലെ.

യുവ ഗായകരായ ഡോ. സൗരവ് കിഷൻ കല്യാണി വിനോദ് എന്നിവർ എന്നിവരുടെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാനങ്ങൾ ആലപിക്കും. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

യു. എ. ഇ. യിലും ഇന്ത്യയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും പരിപാടികൾ സംഘടിപ്പിക്കുന്ന ഇവന്റ് ടൈഡ്സ് 18 ആം വാർഷിക  ആഘോഷം ‘സൗ സാൽ പെഹലെ’ വേദി യിൽ അരങ്ങേറും എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 9123»|

« Previous « തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
Next Page » ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ് »



  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine