ഡ്രൈവിംഗിനിടെ ഫോണ്‍ വിളി : താക്കീതുമായി ദുബായ് പോലീസ്

September 26th, 2016

cell-phone-talk-on-driving-ePathram
ദുബായ് : വാഹനം ഓടിക്കുന്നതിന് ഇടയില്‍ സെല്‍ ഫോണ്‍ ഉപയോഗി ക്കുന്ന വരുടെ എണ്ണം വർദ്ധി ക്കുന്നത് ആശങ്കാ ജനകം എന്ന് ദുബായ് പൊലീസ്.

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോ ഗിച്ച വരുടെ എണ്ണം ഈ വർഷ ത്തിലെ ആദ്യ ആറു മാസം പിന്നിട്ടപ്പോള്‍ 31,461 ആയി ഉയർന്നു. ഗുരു തര മായ അപകട ങ്ങ ളി ല്‍ പെട്ട വരുടെ മൊബൈൽ ഫോണു കൾ പരി ശോധി ച്ച പ്പോൾ അപകട ത്തിന്റെ തൊട്ടു മുൻപുള്ള നിമിഷ ങ്ങളില്‍ ഫോണില്‍ ചാറ്റിംഗ് നടത്തി യ തായി വ്യക്ത മായിട്ടുണ്ട് എന്ന് അധികൃതര്‍ അറി യിച്ചു.

ഡ്രൈവിംഗിന് ഇടയിലെ മൊബൈൽ ഫോൺ ഉപയോ ഗിച്ചുള്ള നിയമ ലംഘന ങ്ങൾ സംബന്ധിച്ചു 800 പരാതി കളാണ് ആറു മാസ ത്തിനിടെ പൊതു ജനങ്ങൾ പൊലീ സിനു കൈ മാറിയത്.

ഫോൺ ഉപയോഗം മൂലം ഡ്രൈവിംഗിലെ ശ്രദ്ധ മാറുന്നത് കൊണ്ടു ണ്ടാവുന്ന ഗതാ ഗത ക്കുരു ക്കു കളും അപകട ങ്ങളും നിരീക്ഷിച്ചു ചിത്ര സഹിതം പൊതു ജനങ്ങളുടെ പരാതി, പൊലീസ് വെബ്‌ സൈറ്റ് വഴി യാണു ലഭിച്ച ത്.

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗി ച്ചാൽ 200 ദിർഹം പിഴ ചുമത്തും. കൂടാതെ ഡ്രൈവർ മാരുടെ ലൈസൻ സിൽ നാലു ബ്ലാക്ക് പോയിന്റും നൽകും. അപകട ങ്ങളുടെ വര്‍ദ്ധിച്ച തോതും വിഷയ ത്തിന്റെ ഗൗരവ വും പരിഗണിച്ചു നോക്കുമ്പോള്‍ നിലവിലുള്ള ശിക്ഷ പോരാ എന്നാണ് ഗതാഗത കൗണ്‍ സിലിന്റെ അഭിപ്രായം.

സ്വന്തം ജീവനും നിരപരാധി കളുടെ ജീവനും വില കൽ പ്പി ക്കാത്ത വര്‍ ആണ് വാഹനം ഓടി ക്കു മ്പോൾ സെല്ലു ലാര്‍ ഫോണ്‍ ഉപയോഗി ക്കുക എന്നു ഗതാ ഗത വകുപ്പ് തലവൻ ബ്രിഗേഡി യര്‍ സൈഫ് മുഹയ്യർ അൽ മസ്‌റൂയി അറി യിച്ചു.

– photo courtesy

- pma

വായിക്കുക: , , , ,

Comments Off on ഡ്രൈവിംഗിനിടെ ഫോണ്‍ വിളി : താക്കീതുമായി ദുബായ് പോലീസ്

സൗമ്യ വധക്കേസ് : ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി

September 15th, 2016

soumya-epathram

സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. കൊലപാതകം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ ബലാത്സംഗത്തിനു മാത്രമാണ് ഗോവിന്ദച്ചാമിക്ക് ശിക്ഷ വിധിച്ചത്. അതോടെ ഏഴുവർഷം തടവു മാത്രമായി ശിക്ഷ കുറഞ്ഞു.

2011 ഫെബ്രുവരി 6 നാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സൗമ്യ ട്രെയിനിൽ വെച്ച് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത്. സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സൗമ്യ ട്രെയിനിൽ നിന്നും ചാടി എന്നാണ് സാക്ഷി മൊഴികളെന്നും കോടതി പറഞ്ഞു. ഗോവിന്ദച്ചാമിക്കായി അഡ്വ. ആളൂരാണ് സുപ്രീം കോടതിയിൽ ഹാജരായത്.

- അവ്നി

വായിക്കുക: ,

Comments Off on സൗമ്യ വധക്കേസ് : ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി

ഇന്റര്‍നെറ്റ് ലോട്ടറി തട്ടിപ്പ് : നൈജീരിയ ക്കാരി അറസ്റ്റില്‍

August 1st, 2012

fraud-epathram

ചാലക്കുടി : ഇന്റര്‍ നെറ്റിലൂടെ 200 കോടി രൂപയുടെ വിദേശ ലോട്ടറി അടിച്ചു എന്ന് തെറ്റി ദ്ധരിപ്പിച്ച് പണം തട്ടി എടുക്കു വാ നായി നേരിട്ട് എത്തിയ നൈജീരിയ ക്കാരിയെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു.

മുരിങ്ങൂര്‍ സ്വദേശി നന്ദ കിഷാറിന്റെ പരാതി പ്രകാരം നൈജീരയ ക്കാരിയായ ഹബീബ മേരി (37) യെ യാണ് ചൊവ്വാഴ്ച ചാലക്കുടി എസ്‌. ഐ. പി. ലാല്‍ കുമാര്‍ അറസ്റ്റ്‌ ചെയ്തത്.

നന്ദകിഷോറിന് ലോട്ടറി അടിച്ചെന്ന് ഇന്റര്‍ നെറ്റിലൂടെ അറി യിക്കുകയും, മുംബൈ വിമാന ത്താവള ത്തില്‍ കസ്റ്റംസ് ക്ലിയറന്‍ സി നായി 8500 അമേരിക്കന്‍ ഡോളര്‍ ആവശ്യ മാണെന്ന് പറഞ്ഞ് ഫോണ്‍ വിളി ക്കുക യുമായി രുന്നു.

ലോട്ടറി രേഖകള്‍ ഇ – മെയിലില്‍ അയച്ചു കൊടുത്തു. പണം നേരിട്ട് നല്‍കാം എന്നും ബാങ്കില്‍ നിക്ഷേപിക്കില്ല എന്നും അറി യിച്ച തിനെ ത്തുടര്‍ന്നാണ് യുവതി നേരിട്ട് എത്തിയത്.

നെടുമ്പാശ്ശേരി വിമാന ത്താവള ത്തിലെത്തിയ യുവതി ഫോണ്‍ വിളിച്ച് പണം വാങ്ങുന്ന തിനായി തിങ്കളാഴ്ച രാത്രി ചാല ക്കുടി യില്‍ എത്തി. ലോട്ടറിയെ ക്കുറിച്ച് നന്ദ കിഷോര്‍ അന്വേഷിച്ചപ്പോള്‍ പരസ്പര ബന്ധ മില്ലാത്ത മറുപടി യാണ് യുവതി യില്‍ നിന്ന് ലഭിച്ചത്.

സംശയം തോന്നിയ ഇയാള്‍ പണം എടുക്കാനെന്നു പറഞ്ഞ് ചാലക്കുടി പോലീസ് സ്‌റ്റേഷ നിലേക്ക് കൊണ്ടു വരിക യായി രുന്നു. പാസ്സ് പോര്‍ട്ട് കൈവശം ഉണ്ടാ യിരുന്നു എങ്കിലും കൃത്യമായ വിവര ങ്ങള്‍ അതില്‍ ഇല്ലെന്ന് എസ്. ഐ. പറഞ്ഞു. പ്രതിയെ കോടതി യില്‍ ഹാജരാക്കി.

- pma

വായിക്കുക: , , , , ,

Comments Off on ഇന്റര്‍നെറ്റ് ലോട്ടറി തട്ടിപ്പ് : നൈജീരിയ ക്കാരി അറസ്റ്റില്‍

നിയമ സഭയില്‍ നീലച്ചിത്രം കണ്ട മൂന്ന് മന്ത്രിമാര്‍ രാജിവെച്ചു

February 8th, 2012
Karnatka_Minister-epathram
ബാംഗ്ലൂര്‍: കര്‍ണ്ണാടക നിയമസഭയില്‍ മൊബൈല്‍ ഫോണില്‍ അസ്ലീല ദൃശ്യങ്ങള്‍ ആസ്വദിച്ച മൂന്നു മന്ത്രിമാര്‍ രാജി വെച്ചു. മന്ത്രിമാര്‍ അസ്ലീല ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്ന് കാണുന്ന ദൃശ്യങ്ങള്‍ ചില ചാനലുകള്‍ പുറത്തു വിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി സി. സി. പാട്ടീല്‍, സഹകരണ മന്ത്രി ലക്ഷ്മണ്‍ സവേദി, പരിസ്ഥിതി വകുപ്പ് മന്ത്രി കൃഷ്ണ പലേമാര്‍ എന്നിവര്‍ രാജിവെച്ചത്.
പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമസഭയില്‍ സംസാരിക്കുന്നതിനിടയിലായിരുന്നു മന്ത്രിമാരുടെ നീല‌ച്ചിത്ര ആസ്വാദനം. നിയമസഭയിലെ ജോലിക്കാരന്‍ അടുത്തെത്തിയപ്പോള്‍ മന്ത്രി മുണ്ടിനിടയില്‍ മൊബൈല്‍ ഒളിപ്പിക്കുകയായിരുന്നു. മന്ത്രിമാരുടെ ഈ പ്രവര്‍ത്തി കര്‍ണ്ണാടകയിലെ ബി. ജെ. പി സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഭാരതീയ സദാചാര മൂല്യങ്ങളെ കുറിച്ച് മേനി പറയുന്ന ബി. ജെ. പി ഉള്‍പ്പെടെ ഉള്ള സംഘപരിവാര്‍ സംഘടനകള്‍ക്ക്  വലിയ നാണക്കേടാണ് ഈ സംഭവം മൂലം ഉണ്ടായിട്ടുള്ളത്.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »

Page 44 of 44« First...102030...4041424344

« Previous Page « എയര്‍ ഇന്ത്യ ഓഫീസ് ധര്‍ണ നടത്തി
Next » അഞ്ചാം മന്ത്രി: കെ. പി. സി. സി യിലും ഭിന്നത »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha