ചാവക്കാട് ഹാർബർ വരുന്നു

September 18th, 2021

chavakkad-harbour-fishing-boat-ePathram
തൃശ്ശൂര്‍ : ചാവക്കാട് മുനക്കക്കടവിലെ ഫിഷ് ലാന്‍റിംഗ് സെൻ്റർ, ഹാർബർ ആക്കി ഉയര്‍ത്തുന്നു. ഫിഷറിസ്, ഹാർബർ, റവന്യു, ട്രേഡ് യൂണിയൻ ഭാരവാഹികൾ എന്നിവരുമായി ഗുരുവായൂര്‍ എം. എൽ. എ. എൻ. കെ. അക്ബർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. നിലവിലെ ഫിഷ് ലാന്റിംഗ് സെന്‍റര്‍ 88 സെൻ്റ് സ്ഥല ത്താണ് പ്രവർത്തിക്കുന്നത്. ഇത് ഹാര്‍ബര്‍ ആക്കി ഉയർത്തണം എങ്കിൽ ഏറ്റവും കുറഞ്ഞത് രണ്ടര ഏക്കർ സ്ഥലം എങ്കിലും ആവശ്യമാണ്. അതിനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കുവാനും യോഗം തീരുമാനിച്ചു. സ്ഥലം ഉടമകളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും അനുഭാവ പൂർവ്വം പരിഗണിച്ച് സ്ഥലം ഏറ്റെടുക്കും.

അഞ്ഞൂറില്‍ അധികം മത്സ്യ ത്തൊഴിലാളികളുടെ നേരിട്ടുള്ള ഉപ ജീവന മാർഗ്ഗവും ആയിരത്തിൽ അധികം അനുബന്ധ തൊഴിലാളികളും ആശ്രയിക്കുന്ന മുനക്ക ക്കടവ് ഫിഷ്ലാൻ്റിംഗ് സെൻ്റർ ഹാർബർ ആക്കി മാറ്റുന്നതോടെ കൂടുതൽ ജനങ്ങൾക്ക് ആശ്രയമാകും.

സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായി പരിസരത്തെ പുറമ്പോക്ക് സ്ഥലം കണ്ടെത്തുന്നതിന് സർവ്വെ നടത്തുന്ന തിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി. ഫിഷ് ലാന്റിംഗ് സെൻ്ററി നോട് ചേർന്നുള്ള പ്രദേശങ്ങളിലെ കടൽ ഭിത്തികളുടേയും പുലി മുട്ടുകളുടേയും നിർമ്മാണം ഉടൻ പൂർത്തി യാക്കും.

രാത്രിയിലെ അനധികൃത മീൻ പിടുത്തത്തിനും നിയമ വിരുദ്ധമായി ബോട്ടുകൾ കെട്ടി ഇടുന്നതിനും എതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനും ഫിഷറീസ് അധികൃതർക്കും കോസ്റ്റൽ പൊലീസിനും എം. എൽ. എ. നിർദ്ദേശം നൽകി.

എൻ. കെ. അക്ബർ എം. എൽ. എ. അദ്ധ്യക്ഷനായ യോഗത്തിൽ കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന താജുദ്ദീൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. മജു ജോസ്, ഹാർബർ എൻജിനിയറിംഗ് വിഭാഗം എക്സി ക്യൂട്ടിവ് എൻജിനീയർ പി. വി. പാവന, എ. ഇ. മാരായ കെ. സി. രമ്യ, എം. കെ. സജീവൻ, ട്രേഡ് യൂണിയൻ നേതാക്കൾ കെ. വി. അഷറഫ്, കെ. എം. അബ്ദുൾ ലത്തീഫ്, പി. കെ. ബഷീർ, സി. കെ. ഷാഹുൽ ഹമീദ്, മറ്റ് റവന്യു അധികൃതർ എന്നിവർ പങ്കെടുത്തു.

* പബ്ലിക്ക് റിലേഷന്‍ 

- pma

വായിക്കുക: , , , ,

Comments Off on ചാവക്കാട് ഹാർബർ വരുന്നു

വീഡിയോ കോൺഫറൻസ് വഴി ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം

September 16th, 2021

wedding_hands-epathram
തിരുവനന്തപുരം : കൊവിഡ് പശ്ചാത്ത ലത്തിൽ തദ്ദേശ സ്ഥാപന ങ്ങളിൽ പോയി വിവാഹം രജിസ്റ്റർ ചെയ്യാൻ സാധി ക്കാത്ത ദമ്പതി മാർക്ക് വീഡിയോ കോൺ ഫറൻസ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യ ങ്ങൾ ഉപയോഗിച്ച് വിവാഹം ഓൺ ലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി നൽകി എന്നു തദ്ദേശ സ്വയം ഭരണ, ഗ്രാമ വികസന വകുപ്പു മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

തദ്ദേശ രജിസ്ട്രാർ മുമ്പാകെ നേരിട്ട് ഹാജരാകുവാൻ കഴിയാത്ത സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പെടുന്ന പക്ഷം വിവാഹ മുഖ്യ രജിസ്ട്രാർ ജനറലിന്റെ പ്രത്യേക അനുമതിയോടെ 2008 ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളുടെ ഭേദഗതി നിലവിൽ വരുന്ന തീയതി വരെയാണ് ഓൺ ലൈനായി രജിസ്റ്റർ ചെയ്യാൻ അനുമതി നല്‍കിയിരിക്കുന്നത്.

ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ആൾ മാറാട്ടവും വ്യാജമായ ഹാജരാക്കലുകളും ഉണ്ടാകാതെ തദ്ദേശ രജിസ്ട്രാർമാരും വിവാഹ മുഖ്യ രജിസ്ട്രാർ ജനറലും പ്രത്യേകം ശ്രദ്ധ ചെലുത്തണം എന്നും മന്ത്രി പറഞ്ഞു.

വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പാലിക്കാതെ വിദേശത്ത് പോയതിനു ശേഷം വിദേശ ത്തു നിന്നും കൊവിഡ് പശ്ചാത്തലം ചൂണ്ടിക്കാണിച്ച് പലരും ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവുകൾ ലഭ്യമാക്കി ക്കൊണ്ട് പല രജിസ്ട്രാർ മാരും വിവാഹം രജിസ്റ്റർ ചെയ്തു നൽകി വരുന്നുമുണ്ട്.

വിദേശ രാജ്യ ങ്ങളിൽ സ്ഥിര താമസം ആക്കിയ വരുടെ തൊഴിൽ സംരക്ഷണ ത്തിനും താമസ സൗകര്യം ലഭിക്കുന്നതി നുള്ള നിയമ സാധുതക്കും വിവാഹ സർട്ടിഫിക്കറ്റ് ആധികാരിക രേഖ യായി ആവശ്യ പ്പെടു ന്നുണ്ട്. ഈ സാഹ ചര്യ ത്തിലാണ് വിവാഹം ഓൺ ലൈനായി രജിസ്റ്റർ ചെയ്യു ന്നതിന്ന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരി ക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

പബ്ലിക്ക് റിലേഷന്‍ വകുപ്പ് : പി. എൻ. എക്‌സ്. 3299/2021

- pma

വായിക്കുക: , , , , , , ,

Comments Off on വീഡിയോ കോൺഫറൻസ് വഴി ഓൺ ലൈനായി വിവാഹം രജിസ്റ്റർ ചെയ്യാം

വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്നവര്‍ക്ക് എതിരെ കര്‍ശ്ശന നടപടി എടുക്കും : മുഖ്യമന്ത്രി

September 16th, 2021

pinarayi-vijayan-epathram
തിരുവനന്തപുരം : വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്ക് എതിരെ കര്‍ശ്ശന നടപടി എടുക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സമൂഹത്തില്‍ വിവേചനം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ ആരൊക്കെ തന്നെ ആയിരുന്നാലും അവര്‍ക്ക് എതിരെ വിട്ടു വീഴ്ച യില്ലാതെ നടപടി എടുക്കുവാന്‍ ചീഫ് സെക്രട്ടറിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗ ത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സമൂഹ മാധ്യമങ്ങളി ലൂടെ അടക്കം വിഭാഗീയത ഉണ്ടാക്കുവാനുള്ള ഒരു ശ്രമവും അനുവദിക്കരുത് എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

മത നിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നില നില്‍ക്കുന്ന സംസ്ഥാനമാണ്. കേരളത്തിന്റെ ഈ പൊതു സ്വഭാവവും സവിശേഷതയും തകര്‍ക്കുവാനുള്ള ബോധ പൂര്‍വ്വമായ ശ്രമമാണ് ചില കോണുകളില്‍ നിന്ന്ഉയര്‍ന്നു വരുന്നത്. ഇത്തരം നീക്കങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകും എന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്നവര്‍ക്ക് എതിരെ കര്‍ശ്ശന നടപടി എടുക്കും : മുഖ്യമന്ത്രി

രാത്രിയാത്രാ നിയന്ത്രണവും ഞായർ ലോക്ക് ഡൗണും പിൻവലിച്ചു

September 8th, 2021

pinarayi-vijayan-epathram
തിരുവനന്തപുരം : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്ന തിനു വേണ്ടി സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കാല കര്‍ഫ്യൂ, ഞായറാഴ്ചകളിലെ ലോക്ക് ഡൗണ്‍ എന്നിവ പിൻവലിച്ചു. കൊവിഡ് അവലോകന യോഗ ത്തിനു ശേഷം മുഖ്യ മന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

ടെക്‌നിക്കൽ, പോളി ടെക്‌നിക്, മെഡിക്കൽ ഉൾപ്പെടെ യുള്ള ബിരുദ – ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥികള്‍, അദ്ധ്യാപകര്‍ മറ്റു ജീവന ക്കാരെയും ഉൾക്കൊള്ളിച്ചു കൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തി ക്കുവാന്‍ അനുമതി നൽകും. എല്ലാവരും ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തിരിക്കണം.

ബിരുദ – ബിരുദാനന്തര അവസാന വർഷ വിദ്യാർത്ഥി കളും അദ്ധ്യാപകരും ജീവനക്കാരും വാക്‌സിൻ ആദ്യ ഡോസ് ഈയാഴ്ച തന്നെ പൂർത്തീകരിക്കണം. രണ്ടാം ഡോസിന് അർഹതയുള്ളവർ ഉടൻ തന്നെ അത് സ്വീകരിക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on രാത്രിയാത്രാ നിയന്ത്രണവും ഞായർ ലോക്ക് ഡൗണും പിൻവലിച്ചു

സംസ്ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം

August 30th, 2021

transport-vehicle-national-highway-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനം രൂക്ഷമായ പശ്ചാത്തല ത്തില്‍ രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ കർഫ്യൂ ഏര്‍പ്പെടുത്തി.

അടിയന്തര ആശുപത്രി യാത്ര, അവശ്യ സേവന മേഖല കളില്‍ ഉള്ളവർ, അടുത്ത ബന്ധു വിന്റെ മരണ ത്തെ ത്തുടർന്നുള്ള യാത്ര, ദീർഘദൂര യാത്രക്കാര്‍ (യാത്രാ രേഖ കരുതണം), ചരക്കു വാഹന ങ്ങൾ എന്നിവക്ക് യാത്രാ അനുമതി ഉണ്ടാവും. വ്യക്തി കളുടെ രാത്രി യാത്ര കർശ്ശനമായി തടയും.

ജനസംഖ്യാ അടിസ്ഥാനത്തിൽ പ്രതിവാര രോഗ നിര‍ക്ക് (ഐ. പി‍.ആർ.) ഏഴിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും. ഐ‍. പി. ആർ. 8 നു മുകളില്‍ ഉള്ള പ്രദേശ ങ്ങളില്‍ ആയിരുന്നു ഇതു വരെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടു ത്തിയിരുന്നത്.

അനുബന്ധ രോഗങ്ങള്‍ ഉള്ളവർക്കും പ്രായം കൂടിയ വർക്കും കൊവിഡ് ബാധ ഉണ്ടായാൽ അതി വേഗം ചികിത്സ ലഭ്യമാക്കാൻ നടപടി എടുക്കും. അനുബന്ധ രോഗം ഉള്ളവർ ആശു പത്രി യില്‍ എത്തുന്നില്ല എങ്കിൽ രോഗം അതി വേഗം വഷളാകുവാനും മരണം സംഭവി ക്കു വാനും സാദ്ധ്യത വളരെ കൂടുതൽ ആയതിനാൽ വിപത്ത് ഒഴിവാക്കു വാന്‍ ഉള്ള എല്ലാ ഇട പെടലു കളും ഉണ്ടാവും എന്നും മുഖ്യ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സംസ്ഥാനത്ത് രാത്രി യാത്രാ നിയന്ത്രണം

Page 25 of 61« First...1020...2324252627...304050...Last »

« Previous Page« Previous « രോഗ ലക്ഷണങ്ങള്‍ ഉള്ള എല്ലാവർക്കും ആർ. ടി. – പി. സി. ആർ. പരിശോധന എന്നു മുഖ്യമന്ത്രി
Next »Next Page » കൊവിഡ് വാക്സിൻ സ്വീകരിച്ച എല്ലാ രാജ്യക്കാർക്കും ടൂറിസ്റ്റു വിസ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha