മലപ്പുറം ജില്ല വിഭജിക്കണം : കെ. എന്‍. എ. ഖാദര്‍

June 25th, 2019

malappuram-district-map-ePathram
തിരുവനന്തപുരം : മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാന മായി പുതിയ ജില്ല വേണം എന്ന് കെ. എന്‍. എ. ഖാദര്‍ നിയമ സഭ യില്‍. എന്നാല്‍ ഖാദറിന്‍റെ ശ്രദ്ധ ക്ഷണി ക്കൽ പ്രമേയം സർക്കാർ തള്ളി.

പുതിയ ജില്ല കൾ രൂപീ കരി ക്കുന്നത് ശാസ്ത്രീയ മായ സമീപനം അല്ലാ എന്ന് മന്ത്രി ഇ. പി. ജയ രാജൻ വ്യക്ത മാക്കി. ജില്ല യുടെ സമഗ്ര വികസന ത്തിന് ആവശ്യ മായ നട പടി കളാണ് സർക്കാർ സ്വീക രിക്കു ന്നത്. ജില്ലാ വിഭ ജനം ലളിത മല്ല എന്നും രാഷ്ട്രീയ പ്രശ്ന ങ്ങള്‍ അടക്കം നിരവധി വിഷയ ങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ട് എന്നും മന്ത്രി ഇ. പി. ജയ രാജൻ നിയമ സഭ യിൽ ചൂണ്ടി ക്കാട്ടി.

ജന സംഖ്യാ അടിസ്ഥാന ത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാന മായി പുതിയ ജില്ല രൂപീ കരി ക്കണം എന്ന തായി രുന്നു മുസ്ലിം ലീഗ് എം. എൽ. എ. യും നേതാവു മായ കെ. എന്‍. എ. ഖാദറി ന്റെ ആവശ്യം. ഇതേ ആവശ്യവുമായി കഴിഞ്ഞ യാഴ്ച അദ്ദേഹം സബ്മിഷന് നോട്ടീസ് നല്‍കി യിരുന്നു സബ്മി ഷന് മുസ്ലീം ലീഗും യു. ഡി. എഫും അനു മതി നല്‍കാതി രുന്നതു കൊണ്ട് അവസാന നിമിഷം പിന്മാറിയിരുന്നു.

മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കാതെ ഇൗ വിഷയം നിയമ സഭയിൽ കൊണ്ടു വരുന്ന തിനോട് യു. ഡി. എഫ്. നേതൃത്വം അതൃപ്തി അറി യിച്ച തിനെ തുടർ ന്നാണ് കെ. എൻ. എ. ഖാദർ സബ് മിഷനില്‍ നിന്നും പിന്മാറിയത്.

- pma

വായിക്കുക: , , , ,

Comments Off on മലപ്പുറം ജില്ല വിഭജിക്കണം : കെ. എന്‍. എ. ഖാദര്‍

കുപ്പി വെള്ളം അവശ്യ സാധനം : റേഷൻ കട വഴിയും ലഭ്യമാക്കും

June 18th, 2019

drinking-water-bottle-price-reduced-in-kerala-ePathram
തിരുവനന്തപുരം : അവശ്യ സാധന ങ്ങ ളുടെ ലിസ്റ്റില്‍ കുപ്പി വെള്ളം ഉൾപ്പെടു ത്തി ലിറ്റ റിന് 11 രൂപ നിരക്കില്‍ വിൽ ക്കാനുള്ള ഉത്തരവ് ഇറക്കും എന്നും റേഷൻ കട കൾ വഴി യും ഇതേ നിര ക്കിൽ കുപ്പി വെള്ളം വിത രണംചെയ്യും എന്നും ഭക്ഷ്യ മന്ത്രി പി. തിലോ ത്തമൻ നിയമ സഭ യില്‍ അറി യിച്ചു.

ഇപ്പോള്‍ സപ്ലൈകോ ഔട്ട്‌ ലെറ്റു കൾ വഴി 11 രൂപ നിരക്കിൽ കുപ്പി വെള്ളം നല്‍കി വരു ന്നുണ്ട്.

സംസ്ഥാനത്തെ 14, 430 റേഷൻ കട കളി ലേക്കും ഈ സംവിധാനം വ്യാപി പ്പിക്കും. ശബരി ഉത്പന്ന ങ്ങൾ റേഷൻ കടകള്‍ വഴി വിത രണം ചെയ്യു ന്നതി നുള്ള നടപടി തുടങ്ങി എന്നും ഭക്ഷ്യ മന്ത്രി നിയമ സഭ യിൽ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on കുപ്പി വെള്ളം അവശ്യ സാധനം : റേഷൻ കട വഴിയും ലഭ്യമാക്കും

വാഹന ങ്ങളിൽ ജി. പി. എസ്. നിർബ്ബന്ധം : ഇപ്പോള്‍ പരിശോധന യും പിഴയും ഇല്ല

June 12th, 2019

gps-mandatory-for-public-transport-vehicles-in-kerala-ePathram
തിരുവനന്തപുരം : ഓട്ടോ റിക്ഷ ഒഴികെ യുള്ള പൊതു ഗതാഗത വാഹന ങ്ങളിൽ ജി. പി. എസ്. (ഗ്ലോബൽ പൊസി ഷനിംഗ് സിസ്റ്റം) ജൂണ്‍ മുതല്‍ നിർബ്ബന്ധം ആക്കി എങ്കിലും ഇപ്പോള്‍ നില നില്‍ക്കുന്ന സാങ്കേതിക പരി മിതി കൾ മൂലം തല്‍ക്കാല ത്തേക്ക് വാഹന പരി ശോധന നടത്തി ജി. പി. എസ്. ഇല്ലാ ത്ത വർക്ക് എതിരെ പിഴ ഈടാ ക്കേണ്ട തില്ല എന്നു മോട്ടോർ വാഹന വകുപ്പ് തീരുമാനം.

ഉപ കരണ ങ്ങൾ വേണ്ടത്ര ലഭ്യമല്ല എന്നുള്ള വാഹന ഉടമ ക ളുടെ പരാതി കൾ കൂടി പരി ഗണിച്ചു കൊണ്ടാണ് ഈ തീരു മാനം.

എന്നാല്‍ ഫിറ്റ്നെസ് ടെസ്റ്റ്, റജിസ്ട്രേഷന്‍ എന്നി ങ്ങനെ യുള്ള കാര്യ ങ്ങള്‍ക്ക് വാഹന ങ്ങൾ കൊണ്ടു വരുമ്പോൾ ജി. പി. എസ്. ഘടിപ്പി ച്ചിരി ക്കണം എന്നും മോട്ടോർ വാഹന വകുപ്പ് അറിയിപ്പില്‍ പറയുന്നു.

മാത്രമല്ല സ്കൂൾ ബസ്സു കളിൽ ഈ മാസം 15 നു മുന്‍പു തന്നെ ജി. പി. എസ്. ഘടിപ്പിക്കണം എന്നുള്ള കർശ്ശന നിർദ്ദേ ശവും നൽകിയിട്ടുണ്ട്.

23 കമ്പനി കളുടെ ഉപ കരണ ങ്ങളാണ് നില വില്‍ മോട്ടോർ വാഹന വകുപ്പ് അംഗീ കരി ച്ചിട്ടു ള്ളത്. കൂടുതൽ കമ്പനികൾ അംഗീ കാര ത്തിനായി അപേക്ഷ നൽകി യിട്ടുണ്ട് എന്നറിയുന്നു. ഈ കമ്പനി കള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭി ക്കുന്ന തോടെ മാര്‍ക്കറ്റില്‍ 8000 രൂപ വില യുണ്ടാ യിരുന്ന ജി. പി. എസ്. ഉപ കരണ ങ്ങള്‍ക്ക് വില 5000 രൂപ വരെ യായി കുറഞ്ഞു എന്ന് അറിയുന്നു.

സംസ്ഥാനത്ത് നിരത്തുകളില്‍ ഓടുന്ന 30 ലക്ഷ ത്തോളം പൊതു ഗതാ ഗത വാഹ നങ്ങ ളില്‍ നിലവിൽ 10000 വാഹന ങ്ങളി ൽ മാത്രമേ ജി. പി. എസ്. ഘടിപ്പി ച്ചി ട്ടുള്ളൂ. മുഴുവൻ വാഹന ങ്ങളിലും ഈ സംവിധാനം സജ്ജീ കരി ക്കു വാന്‍ ഒരു വർഷം എങ്കിലും സമയം വേണ്ടി വരും എന്നാണ് വിദഗ്ദ രുടെ കണക്കു കൂട്ടല്‍.

- pma

വായിക്കുക: , , , ,

Comments Off on വാഹന ങ്ങളിൽ ജി. പി. എസ്. നിർബ്ബന്ധം : ഇപ്പോള്‍ പരിശോധന യും പിഴയും ഇല്ല

നിപ്പയെ നേരിടാന്‍ ആരോഗ്യ മേഖല പൂര്‍ണ്ണ സജ്ജം : മുഖ്യമന്ത്രി

June 4th, 2019

nipah-virus-is-under-control-in-kerala-ePathram
തിരുവനന്തപുരം : പനി ബാധിച്ച് ചികിത്സ യി ലുള്ള യുവാ വിന് നിപ്പ വൈറസ് ബാധ സ്ഥിരീ കരിച്ചു. നിപ്പ യെ നേരി ടാന്‍ ആരോഗ്യ മേഖല പൂര്‍ണ്ണ സജ്ജ മാണ്. എല്ലാ തയ്യാ റെടുപ്പു കളും ആരോഗ്യ വകുപ്പ് മന്ത്രി യുടെ നേതൃത്വ ത്തില്‍ പൂര്‍ത്തി യാക്കി യിട്ടുണ്ട് എന്ന് മുഖ്യ മന്ത്രി പിണ റായി വിജയന്‍.

കോഴിക്കോട് നിപ്പ വൈറസ് ബാധ ഉണ്ടായ പ്പോള്‍ അതിനെ ഒന്നിച്ച് നിന്നു അതി ജീവി ക്കാ ന്‍ കേരള ത്തിന് കഴിഞ്ഞിരുന്നു. അതു പോലെ ഇപ്പോഴും നമുക്ക് നിപ്പ യെ അതി ജീവി ക്കാന്‍ കഴിയും.

ജനങ്ങ ളില്‍ ഭീതി പടര്‍ത്തുന്ന പ്രചരണ ങ്ങള്‍ ആരും നടത്തരുത്. അത്തര ക്കാര്‍ക്ക് എതിരെ കര്‍ശ്ശന നിയമ നട പടി ഉണ്ടാകും എന്നും മുഖ്യ മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on നിപ്പയെ നേരിടാന്‍ ആരോഗ്യ മേഖല പൂര്‍ണ്ണ സജ്ജം : മുഖ്യമന്ത്രി

സ്കൂള്‍ വിദ്യാഭ്യാസ രീതി യില്‍ പരിഷ്കാരം : 12-ാംക്ലാസ് വരെ ഒരു ഡയറക്ടറേറ്റിന് കീഴില്‍ വരും

May 30th, 2019

logo-government-of-kerala-ePathram
തിരുവനന്തപുരം : ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെ സ്കൂൾ വിദ്യാഭ്യാസം ഒരു ഡയ റക്ട റേറ്റിന് കീഴിൽ കൊണ്ടു വരാൻ തീരുമാനിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേ ഷണല്‍ ഹയര്‍ സെക്കന്‍ ഡറി പരീക്ഷ കള്‍ പൊതു വായ ഒരു പരീക്ഷാ കമ്മീ ഷണ റുടെ കീഴിൽ കൊണ്ടു വരണം എന്നുള്ള ഡോ. എം. എ. ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീ കരിച്ചു കൊണ്ടാണ് മന്ത്രി സഭാ തീരുമാനം. ഇതോടെ ഹൈസ്കൂൾ, ഹയർ സെക്കൻ ഡറി സ്കൂൾ ഏകീകരണം നിലവിൽ വരും.

പൊതു വിദ്യാഭ്യാസ മേഖല യിലെ മൂന്ന് ഡയറക്ട റേറ്റു കൾ ലയിപ്പിച്ച് ഡയറ ക്ട റേറ്റ് ഒാഫ് ജനറൽ എജുക്കേ ഷൻ രൂപ വത്കരി ക്കുവാനും തീരുമാനിച്ചു. പൊതു വിദ്യാ ഭ്യാസം, ഹയർ സെക്കൻഡറി, വൊക്കേ ഷനൽ ഹയർ സെക്കൻ ഡറി എന്നീ മൂന്നു ഡയറക്ട റേറ്റു കൾ ചേർത്ത് കൊണ്ട് രൂപീ കരി ക്കുന്ന ഡയ റക്ട റേറ്റ് ഒാഫ് ജനറൽ എജുക്കേഷൻ തലപ്പത്ത് ഐ. എ. എസ്. ഉദ്യോഗസ്ഥന്‍ വരും.

ഡോ. എം. എ. ഖാദർ കമ്മിറ്റി റിപ്പോർട്ടിന് എതിരെ വിവിധ അദ്ധ്യാ പക സംഘ ടന കള്‍ രംഗ ത്തു വന്നി രുന്നു. തുടര്‍ന്ന്, വിദ്യാ ഭ്യാസ വകുപ്പു മന്ത്രി നടത്തിയ ചര്‍ച്ച കളിലെ അഭി പ്രായ ങ്ങള്‍ കൂടി പരി ശോധിച്ച ശേഷ മാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രി സഭാ യോഗം ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീ കരി ച്ചത്. ആദ്യഘട്ടം 2019-20 അധ്യയന വർഷം തന്നെ നടപ്പാക്കാൻ തുടങ്ങും.

നിലവിൽ ഡി. പി. ഐ, ഹയർ സെക്കൻഡറി, വി. എച്ച്. എസ്. ഇ. ഡയ റക്ട റേറ്റു കൾ നടത്തുന്ന എസ്. എസ്. എൽ. സി, പ്ലസ് വൺ, പ്ലസ് ടു ഉൾ പ്പെടെ പൊതു പരീക്ഷ കളുടെ നടത്തിപ്പിന് ഡയറ ക്ടർ ഓഫ് ജനറൽ എജു ക്കേഷനെ പരീക്ഷ  കമ്മീ ഷണർ ആയി നിയമിക്കും.

എൽ. പി, യു. പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേ ഷനൽ ഹയർ സെക്കൻ ഡറി വിഭാഗ ങ്ങൾ നില വില്‍ ഉള്ളതു പോലെ തുടരും. ഈ വിഭാഗ ങ്ങൾ ഡയറ ക്ടർ ഓഫ് ജനറൽ എജുക്കേ ഷന്റെ പരിധി യില്‍ ആയിരിക്കും. മേഖല, ജില്ല, ഉപ ജില്ല തല ത്തി ലുള്ള ആർ. ഡി. ഡി, എ.ഡി, ഡി. ഡി. ഇ, ഡി. ഇ. ഒ, എ. ഇ. ഒ എന്നീ ഓഫിസ് സംവി ധാന ങ്ങൾ തുടരും.

- pma

വായിക്കുക: , , ,

Comments Off on സ്കൂള്‍ വിദ്യാഭ്യാസ രീതി യില്‍ പരിഷ്കാരം : 12-ാംക്ലാസ് വരെ ഒരു ഡയറക്ടറേറ്റിന് കീഴില്‍ വരും

Page 60 of 70« First...102030...5859606162...70...Last »

« Previous Page« Previous « നിലപാടില്‍ മാറ്റമില്ല : വര്‍ഗ്ഗീയത യെ ചെറുക്കുന്നത് ധാര്‍ഷ്ട്യം എങ്കില്‍ അത് ഇനിയും തുടരും എന്ന് പിണറായി
Next »Next Page » സൂര്യയും പറയുന്നു.. മോഹന്‍ലാല്‍ അസാധ്യ മനുഷ്യനാണെന്ന്! വമ്പന്‍ റിലീസിനൊരുങ്ങി എന്‍ജികെ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha