
തിരുവനന്തപുരം : രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ചുമ മരുന്നുകൾ നൽകുന്നതിൽ രക്ഷിതാക്കളും ആരോഗ്യ പ്രവർത്തകരും കൂടുതൽ ജാഗ്രത പുലർത്തണം എന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരള (ഐ. എ. പി) അറിയിച്ചു. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളിലെ മിക്ക ചുമ രോഗ ങ്ങളും മരുന്നു ഇല്ലാതെ തന്നെ സ്വയം ഭേദമാകുന്നവയാണ്.
അതിനാൽ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ചുമ മരുന്നുകളുടെ പതിവായ ഉപയോഗം അനാവശ്യവും സുരക്ഷിതം അല്ലാത്തതും എന്നുള്ള കാര്യം രക്ഷിതാക്കളുടെ ശ്രദ്ധയിൽ ഉണ്ടാവണം എന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ചുമ മരുന്നിനേക്കാൾ നല്ലത്, ആവശ്യത്തിന് വെള്ളം കുടിക്കുക (Adequate Hydration), നല്ലതു പോലെ വിശ്രമം, മൂക്കിൽ ഒഴിക്കുന്ന സലൈൻ തുള്ളിമരുന്നുകൾ (Saline Nasal Drops) ഉപയോഗിക്കുക.
വലിയ കുട്ടികൾക്ക് നൽകുന്ന മരുന്നുകൾ പോലും കൃത്യമായ അളവിൽ, കുറഞ്ഞ ദിവസത്തേക്ക് മാത്രമേ കൊടുക്കുവാൻ പാടുള്ളൂ.
സ്വയം ചികിത്സ ഒഴിവാക്കുക, സുരക്ഷിതവും ഫല പ്രദവുമായ ചികിത്സ ലഭ്യമാക്കുവാൻ പീഡിയാട്രിക് കൺസൾട്ടേഷൻ തേടാനും ഐ. എ. പി. നിർദ്ദേശിച്ചു.





തിരുവനന്തപുരം : സംസ്ഥാനത്തെ 800 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ-ഹെൽത്ത് സംവിധാനം സജ്ജമായി എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ക്യൂ നിൽക്കാതെ തന്നെ ഓൺ ലൈനിൽ ഒ. പി. ടിക്കറ്റ് എടുക്കാൻ കഴിയുന്ന ഇ-ഹെൽത്ത് സംവിധാനം സംസ്ഥാനത്തെ മുഴുവൻ ആശുപത്രി കളിലും അധികം വൈകാതെ തന്നെ നടപ്പിലാക്കുക എന്നതാണ് ലക്‌ഷ്യം. ആരോഗ്യ രംഗത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യ വളരെ ഫലപ്രദമായി നടപ്പിലാക്കി വരികയാണ് എന്നും മന്ത്രി പറഞ്ഞു.



















