കോമ്പസും വേട്ടക്കോലും പ്രകാശനം ചെയ്തു

April 8th, 2012

book-release-of-fazil-compassum-vettakkolum-ePathram
അബുദാബി : പ്രമുഖ കഥാകാരന്‍ ഫാസില്‍ രചിച്ച ‘കോമ്പസും വേട്ടക്കോലും’ എന്ന നോവല്‍ പ്രകാശനം ചെയ്തു. കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ എസ്. എ. ഖുദ്സി യില്‍ നിന്നും പുസ്തക ത്തിന്റെ ആദ്യ പ്രതി, കെ. എസ്. സി. ലൈബ്രേ റിയന്‍ കെ. വി. ബഷീര്‍, സമാജം ലൈബ്രേറിയന്‍ അബൂബക്കര്‍ മേലേതില്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പതിവില്‍ നിന്നും വിത്യസ്തമായി രണ്ടു പ്രമുഖ സാംസ്കാരിക സംഘടനകളുടെ ലൈബ്രേറിയന്‍മാര്‍ പുസ്തകം സ്വീകരിച്ചത്‌ ശ്രദ്ധേയമായി.

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2010 ലെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള എന്‍. വി. കൃഷ്ണ വാര്യര്‍ സ്മാരക പുരസ്കാര ജേതാവ് കൂടിയായ പി. മണികണ്ഠന്‍ മുഖ്യ പ്രഭാഷണം ചെയ്തു.

book-release-of-fazil-audiance-ePathram

ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളന ത്തില്‍ അജി രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. അസ്മോ പുത്തഞ്ചിറ, ടി. പി. ഗംഗാധരന്‍, ടി. കൃഷ്ണകുമാര്‍, നൗഷാദ്, അനൂപ്‌ ചന്ദ്രന്‍, ശശിന്‍സ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. നോവലിസ്റ്റ് ഫാസില്‍ മറുപടി പ്രസംഗം ചെയ്തു. സാഹിത്യ – സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

തുടര്‍ന്ന് പ്ലാറ്റ്‌ഫോം ദുബായ് ഒരുക്കിയ ‘എ & ബി’ എന്ന ലഘു നാടകം അരങ്ങേറി. എന്‍. എന്‍. പിള്ളയുടെ ശുദ്ധമദ്ദളത്തെ ആധാരമാക്കി ടി. വി. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത നാടക ത്തില്‍ സഞ്ജു , അഷ്‌റഫ്‌ കിരാലൂര്‍ എന്നിവരാണ് അഭിനയിച്ചത്. യു. എ. ഇ. യിലെ പ്രമുഖ സാംസ്‌കാരിക സംഘടന കളായ പ്രസക്തി, നാടക സൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വാശ്രയ വിദ്യാഭ്യാസ മേഖല അരാജകത്വ ത്തിലേക്ക് : രണ്ടത്താണി

April 8th, 2012

hussain-randathani-at-ksc-ePathram
അബുദാബി : സ്വാശ്രയ കോളേജ് മേഖല കളില്‍ ഏറ്റവും സംസ്‌കാര രഹിതമായ ജിവിത മാണ് നടമാടുന്നത് എന്ന് അദ്ധ്യാപകനും ചരിത്ര പണ്ഡിതനുമായ ഡോ. ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു.

‘കൗമാരം നേരിടുന്ന വെല്ലു വിളികളും പെരുകി വരുന്ന ആത്മഹത്യകളും’ എന്ന വിഷയ ത്തെപ്പറ്റി അബുദാബി ശക്തി തിയ്യറ്റേഴ്‌സും യുവ കലാ സാഹിതിയും സംയുക്ത മായി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

എ. ടി. എം. കാര്‍ഡുകളും ആവശ്യത്തിലേറെ പണവും കൈവശം വരുന്ന സ്വാശ്രയ വിദ്യാഭ്യാസ മേഖല കളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസത്തെ അവധി ലഭിക്കുമ്പോള്‍ മദ്യശാല കള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്ന കാഴ്ച നിത്യ സംഭവമായി മാറിയിരിക്കുന്നു.

സ്വാശ്രയ വിദ്യാഭ്യാസ മേഖല യിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ നിരന്തരം തോറ്റു പോകുന്നത് ബുദ്ധയില്ലാഞ്ഞിട്ടല്ല. മറിച്ച് ജീവിതം ആഘോഷി ക്കുന്നതു കൊണ്ടാണ്.

അമിത മദ്യപാനം ഇന്ന് കേരള ത്തില്‍ മാരകമായ വിപത്തായി മാറിയിരിക്കുന്നു. ഇതിന് ഒരു പരിധി വരെ പ്രചോദനം ഗള്‍ഫ് നാടുകളില്‍ നിന്നാണ്. ഉപരിപഠന ത്തിനായി ഇവിടെ നിന്ന് നാട്ടിലേക്കയച്ചു കൊടുക്കുന്ന പണം ചില കുട്ടികള്‍ ദുര്‍വിനിയോഗം ചെയ്യുന്നു.

അമിത മദ്യപാനവും സ്ത്രീപീഡനവും ആല്‍ബം നിര്‍മ്മാണ ത്തിന്റെ മറവില്‍ നടക്കുന്ന ലൈംഗിക അരാജകത്വവും ഇന്ന് ഏറ്റവും കൂടുതല്‍ നടക്കുന്നത് മലപ്പുറം ജില്ലയില്‍ ആണെന്ന് ഈയിടെ വളാഞ്ചേരി യിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവ ത്തിലേക്ക് വിരല്‍ ചൂണ്ടി ക്കൊണ്ട് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

പക്വമായ ഒരു സാമ്പത്തിക ക്രമീകരണം അവര്‍ക്കിടയില്‍ ഇല്ല എന്നതാണ് ഇതിന് കാരണം. അല്ലാതെ, നിരന്തരം ഓതി ക്കൊടുത്തതു കൊണ്ടോ പറഞ്ഞു കൊടുത്തതു കൊണ്ടോ കാര്യമില്ല. സാമ്പത്തിക ക്രമീകരണം ഉണ്ടായാലേ സാംസ്‌കാരിക ക്രമീകരണം ഉണ്ടാകൂ. സാമ്പത്തിക ക്രമീകരണ ത്തിന്റെ പ്രശ്‌നം തന്നെയാണ് കര്‍ഷക ആത്മഹത്യ കളിലും ചെന്നെത്തിക്കുന്നത്.

പലിശയ്ക്കും ചൂതാട്ട ത്തിനും അടിമപ്പെട്ട് പല മോഹഭംഗ ങ്ങളും ഉണ്ടാകു മ്പോള്‍ ജീവിതം തന്നെ നശിപ്പിക്കുകയാണ്. സാമ്പത്തിക ക്രമീകരണ ത്തിലെ അശാസ്ത്രീയതയും ജീവിതത്തെ ക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടു മാണ് പെരുകി വരുന്ന ആത്മഹത്യകള്‍ക്ക് കാരണം.

പാശ്ചാത്യര്‍ക്കു വേണ്ടി നമ്മുടെ സംസ്‌കാരവും കുടുംബ വ്യവസ്ഥിതിയും ധാര്‍മികതയും അടിയറ വെക്കുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. മാതാ പിതാക്കളുടെ യഥാര്‍ത്ഥമായ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന തരത്തിലേക്ക് പാശ്ചാത്യ രീതികളെ അവലംബിച്ചു കൊണ്ടുള്ള കൗണ്‍സിലിംഗ് മാറുന്നു.

മാതാ പിതാക്കള്‍ നല്ല സുഹൃത്തുക്കള്‍ ആയിരിക്കണം എന്ന് പറയുന്നത് തെറ്റായ പ്രവണത സൃഷ്ടിക്കും. മാതാപിതാക്കള്‍ സുഹൃത്താവുകയും തനിക്ക് കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ആളില്ലാതാവു കയും ചെയ്യുമ്പോള്‍ മക്കള്‍ അച്ഛനമ്മമാരെ തിരസ്‌കരിക്കും.

സ്വകാര്യതക ള്‍ ഇല്ലാത്ത ലോകമാണിത്. എവിടെ ചെന്നാലും നമ്മെ നോക്കുന്ന ഒരായിരം കണ്ണുകളുണ്ട്. നാം ഇന്റര്‍ നെറ്റിലൂടെ എന്ത് സ്വകാര്യമായി ചെയ്താലും അത് പുറം ലോകം അറിയുന്നുണ്ട് എന്ന ഒരു ബോധം എല്ലാവര്‍ക്കും ഉണ്ടായി രിക്കണം എന്നും ഡോ. ഹുസൈന്‍ രണ്ടത്താണി ഓര്‍മ്മിപ്പിച്ചു.

രഘുനന്ദനന്‍ അനുബന്ധ പ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന ചര്‍ച്ച യില്‍ ഷംല സബ, ഹര്‍ഷന്‍, സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സംസാരിച്ചു. അബുദാബി ശക്തി തിയേറ്റേഴ്‌സ് വൈസ് പ്രസിഡന്റ് എ. കെ. ബീരാന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. യുവ കലാ സാഹിതി ജോയിന്റ് സെക്രട്ടറി ചന്ദ്രശേഖരന്‍ സ്വാഗതവും ശക്തി ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരയുടെ രക്ത ദാന ക്യാമ്പ്‌ വെള്ളിയാഴ്ച

April 8th, 2012

kera-kuwait-logo-ePathram
കുവൈറ്റ്‌ : രക്തദാനം ജീവദാനം എന്ന മഹത്തായ സന്ദേശത്തോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കുവൈറ്റിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മ കേര ( കുവൈറ്റ്‌ എറണാകുളം റസിഡന്‍സ് അസോസിയേഷന്‍ ) ജാബ്രിയ ബ്ലഡ് ബാങ്കുമായി ചേര്‍ന്ന് ‘രക്തദാന പരിപാടി ‘ സംഘടിപ്പിക്കുന്നു. കേരയുടെ സാമൂഹ്യ ക്ഷേമ വിഭാഗം സംഘടിപ്പിക്കുന്ന ഈ പരിപാടി ഏപ്രില്‍ 13 വെള്ളിയാഴ്ച നടക്കും.

ഇതുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ ഏപ്രില്‍ 11നു മുമ്പായി ജോമി അഗസ്റ്റിന്‍ ( 66 87 43 64 ), സുബൈര്‍ അലമന ( 66 90 04 55 ), സദാശിവന്‍ (66 25 95 87 ) എന്നിവ രുമായി ബന്ധപ്പെടുക എന്ന്‍ ഭാരവാഹികള്‍ പത്ര ക്കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രാദേശിക ഭാഷകള്‍ സംരക്ഷിക്കപ്പെടുന്നത് എഴുത്തു കാരിലൂടെ

April 8th, 2012

akber-kakkattil-at-vatakara-nri-meet-2012-ePathram
ദുബായ് : മാതൃ ഭാഷ സംരക്ഷിക്കണം എന്ന് ആവശ്യപ്പെടുന്നതു പോലെത്തന്നെ പ്രസക്തമാണ് പ്രാദേശിക ഭാഷ കളുടെ സംരക്ഷണവും എന്ന് സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അഭിപ്രായപ്പെട്ടു.

ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രാദേശിക കൂട്ടായ്മകള്‍ അതതു ദേശത്തെ ഭാഷയേയും സംസ്‌കാര ങ്ങളെ യുമാണ് സംരക്ഷിച്ചു നിര്‍ത്തുന്നത്.

അതു കൊണ്ടാണ് നാട്ടിലേക്കാള്‍ കൂടുതല്‍ വായനകളും സംവാദങ്ങളും ഗള്‍ഫില്‍ നടക്കുന്നത്. വീട്ടില്‍ മാതൃഭാഷ സംസാരിക്കണം എന്നല്ല നാട്ടുഭാഷ സംസാരി ക്കണം എന്നാണ് പറയാറുള്ളത്. മാറിക്കൊണ്ടിരിക്കുന്ന ലോക ക്രമത്തില്‍ സംസ്‌കാരവും ഭാഷയും വാണിജ്യ വത്കരണത്തിന് വിധേയ മാവുമ്പോള്‍ ഇത്തരം സ്വാധീന ത്തില്‍ നിന്ന് ഭാഷയെയും പ്രത്യേകിച്ച് പ്രാദേശിക ഭാഷ കളെ സംരക്ഷിച്ചു നിര്‍ത്തുന്നത് എഴുത്തുകാരാണ്.

വടകര എന്‍. ആര്‍. ഐ. ഫോറം ദശവാര്‍ഷികം ‘വടകരോത്സവം 2012’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അക്ബര്‍ കക്കട്ടില്‍.

തുടര്‍ന്ന് നടന്ന സെമിനാറില്‍ ‘സമകാലിക പ്രവാസ ജീവിതം’ എന്ന വിഷയ ത്തെ ആസ്പദമാക്കി ബഷീര്‍ തിക്കോടി, സത്യന്‍ മാടാക്കര തുടങ്ങിയവരും പലസ്തീനിലെയും അറബ് ദേശ ത്തെയും മാറ്റങ്ങളെ സാധാരണ ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് എം. സി. എ. നാസര്‍ അദ്ദേഹ ത്തിന്റെ വിദേശ പര്യടന ങ്ങളെ അനുസ്മരിച്ചു കൊണ്ടും സംസാരിച്ചു.

അക്ബര്‍ കക്കട്ടിലിന് ഇസ്മയില്‍ പുനത്തില്‍ ഉപഹാരം നല്‍കി. പുന്നക്കന്‍ മുഹമ്മദലി, നൗഷാദ്, ബാബു പീതാംബരന്‍, സമദ് പയ്യോളി, ഇസ്മയില്‍ ഏറാമല, സാദിഖ് അലി, ചന്ദ്രന്‍ ആയഞ്ചേരി, ബാലന്‍ മേപ്പയ്യൂര്‍, അഡ്വ. സാജിദ് അബൂബക്കര്‍, നാസര്‍, മുഹമ്മദ് വി. കെ. എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലഘു നാടകം ‘എ & ബി’ കേരള സോഷ്യല്‍ സെന്‍ററില്‍

April 7th, 2012

plat-form-dubai-drama-a&b-ePathram
അബുദാബി : ഏപ്രില്‍ 7 ശനിയാഴ്ച, വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നാടക സൗഹൃദം, പ്രസക്തി, കോലായ, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നീ സാംസ്‌കാരിക സംഘടന കള്‍ സംയുക്ത മായി ഒരുക്കുന്ന ചടങ്ങില്‍ പ്ലാറ്റ്‌ഫോം ദുബായ് ഒരുക്കുന്ന ‘എ & ബി’ എന്ന ലഘു നാടകം അരങ്ങേറും.

എന്‍. എന്‍. പിള്ളയുടെ ശുദ്ധമദ്ദളത്തെ ആധാരമാക്കി ടി. വി. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത നാടക ത്തില്‍ സഞ്ജു , അഷ്‌റഫ്‌ കിരാലൂര്‍ എന്നിവരാണ് അഭിനയിക്കുന്നത്.

പ്രമുഖ കഥാകാരന്‍ ഫാസില്‍ രചിച്ച  ‘കോമ്പസും വേട്ടക്കോലും’ എന്ന നോവലി ന്റെ പ്രകാശന ചടങ്ങിനോട് അനുബന്ധിച്ച് ഒരുക്കുന്ന പരിപാടി യിലാണ് ലഘു നാടകം അവതരിപ്പിക്കുക.

യു. എ. ഇ. യിലെ പ്രമുഖ എഴുത്തുകാരനും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയന്‍ മുന്‍ ചെയര്‍മാനുമായ ഹാരിബ് അല്‍ ദാഹ്‌രി പുസ്തകം പ്രകാശനം ചെയ്യും. പ്രസക്തി വൈസ് പ്രസിഡന്‍റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സദസ്സ് കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്യും.

പി. മണികണ്ഠന്‍ മുഖ്യപ്രസംഗം നടത്തും. കവയിത്രി ദേവസേന, കവി അനൂപ്ചന്ദ്രന്‍, ഇമ പ്രസിഡന്‍റ് ടി. പി. ഗംഗാധരന്‍, മാതൃഭൂമി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ നൗഷാദ് എന്നിവര്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രണ്ടു പതിറ്റാണ്ടിനുശേഷം കുവൈത്ത് വിമാനം ഇറാഖിലേക്ക്
Next »Next Page » പ്രാദേശിക ഭാഷകള്‍ സംരക്ഷിക്കപ്പെടുന്നത് എഴുത്തു കാരിലൂടെ »



  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine