വനിത കള്‍ക്കായി ലേഖന മല്‍സരം

February 15th, 2011

seethisahib-logo-epathramഷാര്‍ജ : സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍, വനിത കള്‍ക്കായി അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിക്കുന്ന ലേഖന മല്‍സര ത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യ മുള്ളവര്‍  ഫുള്‍ സ്‌കാപ് പേപ്പറില്‍ പത്തു പേജില്‍  കവിയാതെ സ്‌കാന്‍ ചെയ്ത ഫയലുകള്‍  seethisahibvicharavedhi at gmail dot com  എന്ന ഇ-മെയിലില്‍ അയക്കാവുന്നതാണ്.  ലേഖന ങ്ങള്‍ ഫെബ്രുവരി 28 നു മുന്‍പായി ലഭിച്ചിരിക്കണം.
 
‘സാമൂഹ്യ മാറ്റത്തില്‍ വനിത കള്‍ക്കുള്ള പങ്ക്’ എന്ന വിഷയം ആസ്പദമാക്കി ഒരുക്കുന്ന ലേഖന മല്‍സരത്തെ ക്കുറിച്ച് കൂടുതല്‍ അറിയാന്‍  +971 50 86 38 300 എന്ന നമ്പരില്‍ ബന്ധപ്പെടുക (ബാവ തോട്ടത്തില്‍).
 
വിജയി കള്‍ക്ക് മാര്‍ച്ച് 11 നു ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന സമ്മേളന ത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

യു. എ. ഇ. നാഷണൽ കരാട്ടേ ചാമ്പ്യൻ ഷിപ്പ് : മലയാളി കൾക്ക് സ്വർണ്ണ തിളക്കം

February 15th, 2011

shanavas-uae-national-level-karate-winner-epathram

ദുബായ് :  യു. എ. ഇ. നാഷണൽ ലെവൽ കരാട്ടേ ചാമ്പ്യൻ ഷിപ്പിൽ മലയാളി കളായ കരാട്ടേ വിദ്യാര്‍ത്ഥി കള്‍  വിവിധ ഇനങ്ങളിൽ മെഡലുകൾ കരസ്ഥമാക്കി. 
 
യു. എ. ഇ. നാഷണൽ കരാട്ടേ ചാമ്പ്യനായി സീനിയർ ബ്ലാക്ക് ബെൽറ്റ് ഹെവി വെയ്റ്റ് ഫൈറ്റിംഗ് വിഭാഗ ത്തിൽ  ഷാനവാസ് ഇസ്മായീൽ തിരഞ്ഞെടുക്ക പ്പെട്ടു.
 
അബുദാബി യില്‍ പ്രവർത്തി ക്കുന്ന ഫോക്കസ് കരാട്ടേ – കുംഗ്ഫൂ സെന്‍ററിലെ ഷിഹാൻ ഇബ്രാഹിം ചാലിയം,  സെൻസി. എം. എ. ഹക്കീം,  സെൻസി. മൊയ്തീൻ ഷാ എന്നിവ രാണ് ഈ വിജയ ങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്. ഇവിടെ നിന്ന് പങ്കെടുത്ത പത്ത്  മലയാളി വിദ്യാർത്ഥി കളിൽ ഒമ്പത് പേരും മെഡലുകൾ നേടി. 
 

uae-national-level-karate-winners-epathram

ഷിഹാൻ ഇബ്രാഹിം ചാലിയത്തിന്‍റെ കീഴിൽ കരാട്ടേ പരിശീലിക്കുന്ന ഷാനവാസ്, വിവിധ ദേശീയ അന്തർദേശീയ കരാട്ടേ ചാമ്പ്യൻ ഷിപ്പു കളിൽ നിരവധി മെഡലു കൾ നേടിയിട്ടുണ്ട്.  ഇപ്പോൾ അബുദാബി ബ്രിട്ടീഷ് ക്ലബ്ബിൽ കരാട്ടേ കോച്ച് ആയി സേവനം അനുഷ്ടിക്കുന്നു. മുഹമ്മദ് രിഹാൻ ആസിഫ് അലി, സൂരജ് വിശ്വനാഥൻ, പ്രവീൺ സഷികാന്ത്, ശ്രീകാന്ത് ശ്രീകുമാരൻ, ആസിഫ് മുഹമ്മദ്, ഫഹമിത ഹിബ, കെവിൻ ജേക്കബ് ജയിംസ് എന്നിവ രാണ് മറ്റ് വിജയികൾ.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദല രക്തദാന ക്യാമ്പ്‌ നടത്തുന്നു

February 14th, 2011

dala-logo-epathram

ദുബായ്‌ : ദുബായ്‌ അല്‍ വാസല്‍ ആശുപത്രിയില്‍ ഫെബ്രുവരി 18 വെള്ളിയാഴ്ച ദല രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കാളികള്‍ ആകണമെന്ന് ദല ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 7249434, 04 2725878 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കെ. വി. സജീവന്‍

- ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്റര്‍ എമിറേറ്റ് തിയ്യറ്റര്‍ ഫെസ്റ്റ് – 2011

February 14th, 2011

logo-theatre-dubai-epathramദുബായ് : തിയ്യറ്റര്‍ ദുബായ് യുടെ ആഭിമുഖ്യ ത്തില്‍ 2011 മാര്‍ച്ച് അവസാന വാരം ദുബായ് ഫോക് ലോര്‍ തിയ്യറ്ററില്‍ വെച്ച്  ‘ഇന്റര്‍ എമിറേറ്റ് തിയ്യറ്റര്‍ ഫെസ്റ്റ് ‘ എന്ന പേരില്‍ മലയാള നാടക മത്സരം സംഘടിപ്പിക്കുന്നു.
 
ദുബായില്‍ ആദ്യമായാണ്  മലയാള ത്തില്‍ അമേച്വര്‍ നാടക മത്സര ത്തിന് വേദി ഒരുങ്ങുന്നത്.  30 മുതല്‍ 45 മിനിറ്റ് വരെ സമയ ദൈര്‍ഘ്യമുള്ള നാടക ങ്ങളാണ് ഉള്‍പ്പെടുത്തുക.

യു. എ. ഇ. യിലെ എല്ലാ എമിറേറ്റു കളിലുമുള്ള നാടക തല്‍പ്പരരായ സംഘടന കളില്‍ നിന്നും മത്സര ത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ഫെബ്രുവരി 20 ആണ് അവസാന തീയതി. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  050 822  72 95 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

eMail : theatredubai @ gmail dot com

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മുരളിയുടെ പ്രസ്താവന ദുരുദ്ദേശപരം

February 14th, 2011

k-muraleedharan-on-environmentalists-epathram

ദുബായ്‌ : പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു എന്ന മുന്‍ കെ. പി. സി. സി. പ്രസിഡണ്ട് കെ. മുരളീധരന്റെ പ്രസ്താവന അപക്വമായ വികസന കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് എന്നും ഇത് ദുരുദ്ദേശപരമാണെന്നും eപത്രം പരിസ്ഥിതി സംഘം ദുബായില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഇത് മുരളീധരന്റെ മാത്രം കുറവല്ല. ഇന്ത്യയെ പോലെ സ്വയം പര്യാപ്തമായ വികസന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ഒരു രാജ്യത്തെ തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റിയെടുക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന കമ്പോള ശക്തികളുടെ സ്തുതിപാഠകര്‍ക്ക് എല്ലാം സംഭവിക്കുന്ന തെറ്റിദ്ധാരണയാണ്. അമേരിക്കയെ പോലെ ഉയര്‍ന്ന പ്രതിശീര്‍ഷ ഊര്‍ജ ഉപഭോഗമുള്ള (1460 വാട്ട്സ്) രാജ്യത്തെ പോലെ ഇന്ത്യയുടെ ഊര്‍ജ ഉപഭോഗം ഉയര്‍ത്തി കൊണ്ട് വരുന്നതാണ് വികസനം എന്ന തെറ്റായ വികസന കാഴ്ചപ്പാടാണ് ഇത്തരം അബദ്ധങ്ങള്‍ക്ക് കാരണമാവുന്നത് എന്നും യോഗം വിലയിരുത്തി. ഊര്‍ജ്ജ ഉപഭോഗത്തിന്റെ അളവല്ല, മറിച്ച് ഫലപ്രദമായ ഊര്‍ജ്ജ വിനിയോഗമാണ് ശരിയായ വികസനത്തിന്റെ ലക്ഷണം.

athirapally-waterfalls-epathram

അതിരപ്പിള്ളി

കേരള ജനത കാലാകാലാങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന ഒന്നാണ് വൈദ്യുതി കമ്മി. മാത്രമല്ല, ഓരോരുത്തരും ദിനം പ്രതി ലോഡ്ഷെഡ്ഡിങ്, പവര്‍കട്ട്, വോള്‍ട്ടേജ് ക്ഷാമം ഇവയിലേതെങ്കിലുമൊന്ന് അനുഭവിക്കുന്നവരാണ്. അതിനാല്‍ വൈദ്യുതി കമ്മിയെന്ന വാദം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിക്കഴിഞ്ഞു. ഇവിടെയാണ് ഇത്തരം കള്ള പ്രചാരണങ്ങള്‍ വിജയിക്കുന്നത്. ഓരോ പുതിയ പദ്ധതി വിഭാവനം ചെയ്യുമ്പോഴും അതിന്റെ പ്രവര്‍ത്തന ശേഷിയെ പെരുപ്പിച്ച് കാണിക്കുകയും പ്രവര്‍ത്തനാനുമതി നേടിയെടുക്കുകയും ചെയ്യുന്നു.

പുതിയ പദ്ധതികള്‍ ഒട്ടേറെ പേര്‍ക്ക് അവിഹിതമായി പണം സമ്പാദിക്കാനുള്ള ഉപാധികള്‍ മാത്രമാണ്. ഇതാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പുറകിലെ ശരിയായ ഉദ്ദേശവും.

കേരളത്തില്‍ ഉപയോഗിക്കുന്ന ഭക്ഷണമടക്കമുള്ള എല്ലാ വസ്തുക്കളും ഏതാണ്ട് 90 ശതമാനവും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവയാണ്. അതായത് 90 ശതമാനം കമ്മിയാണ്. ഈ കമ്മിയെപ്പറ്റി നമുക്കൊരു വേവലാതിയുമില്ല. എന്നാല്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്ന (യഥാര്‍ഥത്തിലല്ല) 10 – 15 ശതമാനം വൈദ്യുതി കമ്മിയെപ്പറ്റി നാം ഏറെ വേവലാതിപ്പെടുന്നു.

വൈദ്യുതി കമ്മിയുണ്ടെന്ന് വിശ്വസിച്ചു പോരുന്ന കുറെ പേരെങ്കിലും നമുക്കിടയിലുണ്ട്. ലോവര്‍ പെരിയാര്‍, ഏലൂര്‍, ബ്രഹ്മപുരം എന്നീ നിലയങ്ങല്‍ പ്രവര്‍ത്തിച്ചിട്ടും കേന്ദ്ര പൂളില്‍ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമായിട്ടും എന്തു കൊണ്ടാണ് പിന്നെയും കമ്മിയുണ്ടാകുന്നത്?

യാഥാര്‍ത്ഥ പ്രശ്നം കമ്മിയല്ല, മറിച്ച് കെ. എസ്. ഇ. ബി. യ്ക്ക് ഇനിയും വൈദ്യുതി വാങ്ങാനുള്ള പണമില്ല എന്നതാണ്. ഈ കടബാധ്യത എങ്ങനെ വന്നു എന്നതാണ് എത്രയും പെട്ടെന്ന് അന്വേഷണ വിധേയമാക്കേണ്ടത്.

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പിലാക്കുവാനുള്ള ശ്രമങ്ങള്‍ തുടരുന്നത് ഇത്തരം നിരവധി കള്ളങ്ങള്‍ നിരത്തിയും അവ ജനങ്ങള്‍ ക്കിടയില്‍ പ്രചരിപ്പിച്ചുമാണ്. ചാലക്കുടി പുഴയ്ക്കു കുറുകെ അണ കെട്ടി വൈദ്യുതി ഉല്പാദിപ്പിക്കു മ്പോള്‍ കിട്ടുന്നതി നേക്കാള്‍ എത്രയോ അധികം സാമൂഹിക, പാരിസ്ഥിതിക നഷ്ടമാകും സംഭവിക്കുക യെന്നത് ഇത് നടപ്പിലാക്കു ന്നവര്‍ക്ക് വിഷയമേയല്ല. അതിരപ്പിള്ളി പദ്ധതിയെ പ്രദേശത്തുള്ളവരും കേരള ക്കരയിലെ നിരവധി സാംസ്കാരിക – സാമൂഹിക പ്രവര്‍ത്തകരും എതിര്‍ത്തിട്ടും വികസന വാദക്കാര്‍ എന്തിനിത്ര നിര്‍ബന്ധം പിടിക്കുന്നുവെന്നത് അത്ഭുതകരമായി തോന്നുകയാണ്. അതാണ് വികസനത്തിന്റെ രാഷ്ട്രീയ ശാഠ്യം! ജീവനോടെ ഒഴുകാനുള്ള പുഴയുടെ അവകാശത്തെ കുരുതി കഴിച്ചതു കൊണ്ടുള്ള നഷ്ടങ്ങള്‍ ഇതിനകം നമ്മളേറെ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു നദിയുടെ നാശം വലിയൊരു ഭൂപ്രദേശത്തിന്റെ ജീവിതത്തെയും സംസ്കാരത്തെയും ബാധിക്കുമെന്നത് ആരെയും ഓര്‍മ്മ പ്പെടുത്തേ ണ്ടതില്ല. നശിപ്പിക്കു വാനായി നമുക്ക് കാടും, പുഴയും ഇനിയില്ലെന്നതും സത്യം. അവശേഷിക്കുന്ന വയെങ്കിലും എന്തു വില കൊത്തും നില നിര്‍ത്തേണ്ടതിനു പകരം നശിപ്പിക്കു വാനാണ് നാം ഇന്ന് മുന്‍കൈ എടുക്കുന്നത് എന്നതാണ് ഏറെ കഷ്ടം.

വിശ്വ സുസ്ഥിര ഊര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (W I S E) ഡയറക്ടര്‍ ജനറലായ ജി മധുസൂദനന്‍ ഐ എ എസ് കേരള ജനതയ്ക്കുമുമ്പില്‍വെച്ച ബദല്‍ മാര്‍ഗങ്ങള്‍ക്ക് നമ്മുടെ രാഷ്ടീയ നേതൃത്വങ്ങള്‍ പുല്ലു വിലയാണ് കല്‍പ്പിച്ചത്. കാറ്റ്, സൂര്യന്‍, ജൈവികാവശിഷ്ടങ്ങള്‍ എന്നിവയില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഉതകുന്ന മികച്ച സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണ്. കാറ്റില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ആഗോള സ്ഥാപിത ശേഷി ഇപ്പോള്‍ 40000 മെഗാവാട്ട് കഴിഞ്ഞിരിക്കുന്നു. നാമിപ്പോഴും കാലഹരണപ്പെട്ട കാറ്റാടി യന്ത്രത്തിന്റെ ഓര്‍മയിലാണ്. യൂറോപ്പില്‍ 2020 ആകുന്നതോടെ ഒന്നര ലക്ഷം മെഗാ വാട്ട് ഇതു വഴി കണ്ടെത്താനാണ് ശ്രമിക്കുന്നത്. അതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി കഴിഞ്ഞു.

ഈ മേഖലയില്‍ ഇന്ത്യയുടെ സാധ്യതകള്‍ വളരെ ഏറെയാണെങ്കിലും നാം വളരെ പിന്നില്‍ ആണ് എന്നതാണ് സത്യം. ഇന്ത്യയില്‍ 40000 മെഗാവാട്ട് വൈദ്യുതി കാറ്റില്‍ നിന്നു മാത്രം ഉത്പാദിപ്പിക്കാന്‍ കഴിയും. മികവുറ്റ സാങ്കേതിക വിദ്യ ലഭ്യമാകുന്നതോടു കൂടി ഇത് ഒരു ലക്ഷം മെഗാവാട്ടായി ഉയര്‍ത്താനും സാധിക്കും. എന്നാല്‍ ആണവ കരാര്‍ ഒപ്പിട്ട് അമേരിക്കയുടെ ചതിക്ക് അടിമപ്പെടാനാണ് നമ്മുടെ രാഷ്ടീയ നേതൃത്വത്തിനു താല്പര്യം.

കേരളത്തില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധ്യതകള്‍ വലുതാണ്. 16 സ്ഥലങ്ങള്‍ അനുയോജ്യമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. രാമക്കല്‍മേട്, പറമ്പുക്കെറ്റിമേട്, സക്കുളത്തുമേട്, നല്ലശിങ്കം, കൈലാസ് മേട്, കഞ്ഞിക്കോട്, കോട്ടത്തറ, കുളത്തുമേട്, പൊന്മുടി, സേനാപതി, കോലാഹലമേട്, കോട്ടമല, കുറ്റിക്കാനം, പാഞ്ചാലിമേട്, പുള്ളിക്കാനം, തോലന്നൂര്‍ എന്നിവിട ങ്ങളിലാണിത്. ഇതില്‍ തന്നെ ആദ്യത്തെ പത്തു സ്ഥലങ്ങള്‍ നല്ല ലാഭത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേണ്ട കാറ്റിന്റെ ഘനിമ (Wind Power Density) ഉള്ളവയാണെന്ന് കണ്ടിട്ടുണ്ട്.
അതു പോലെ സൂര്യ പ്രകാശത്തില്‍ നിന്നും വൈദ്യുതി എന്ന ആശയം ലോകത്ത് ഏറെ പ്രചാരം നേടിക്കഴിഞ്ഞു. ഈ രംഗത്തും നമ്മള്‍ ഏറെ പിന്നിലാണ്. കേരളത്തില്‍ മാത്രം 36 ലക്ഷം ടണ്‍ ജൈവ അവശിഷ്ടമാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. ഇതിനെ വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ ഒരു മെഗാവാട്ടിന് പ്രതിവര്‍ഷം പതിനായിരം ടണ്‍ എന്ന കണക്കില്‍ 360 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ മേല്പറഞ്ഞ വിഷയങ്ങളില്‍ ജി. മധുസൂദനന്‍ ഐ. എ. എസ്. നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് നാം ഒരു വിലയും കല്പിക്കുകയുണ്ടായില്ല.

രണ്ടര വര്‍ഷം കൊണ്ട് മഹാരാഷ്ട്രയില്‍ 400 മെഗാവാട്ട് ശേഷിയുള്ള വിന്‍ഡ് പവര്‍ സ്റ്റേഷന്‍ സ്ഥാപിച്ച അനുഭവമായിരുന്നു ഇതിന്റെ പിന്‍ബലം. എന്നാല്‍ ജന്മനാ‍ട് എനിക്ക് നിരാശ മാത്രമാണ് നല്‍കിയത് എന്ന് ജി. മധുസൂദനന്‍ പറയുന്നു. (ഇദ്ദേഹം മഹാരാഷ്ട്ര എനര്‍ജി ഡവലപ്പ്മെന്റ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്നു.)

ചെറുകിട ജല വൈദ്യുത പദ്ധതികളെയും മറ്റു ബദല്‍ മാര്‍ഗങ്ങളെയും നാം പ്രോത്സാഹി പ്പിക്കേണ്ടതുണ്ട്. അല്ലാതെ ഇനിയും കാട് ഇല്ലാതാക്കി അണക്കെട്ട് കെട്ടാനും, അത്യന്തം അപകടകാരി യായ ആണവോര്‍ജ്ജ ത്തിനുവേണ്ടി മുതലാളിത്ത രാജ്യങ്ങള്‍ക്കു മുന്നില്‍ യാചിക്കാനുമല്ല മുതിരേണ്ടത്. ഊര്‍ജ്ജോല്പാദന രംഗത്ത് പഞ്ചായത്തുകള്‍ക്ക് ചെറുകിട പദ്ധതികള്‍ക്ക് സഹായങ്ങള്‍ നല്‍കിയും, ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയും നിലവിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാ‍ണാവുന്നതേയുള്ളൂ. ഊര്‍ജ്ജോല്പാദന രംഗത്ത് സംസ്ഥാനത്തിന് പുതിയ നയം സ്വീകരിക്കേണ്ടി യിരിക്കുന്നു. കൂടാതെ വൈദ്യുതി വകുപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയും തുടച്ചു നീക്കുകയും വമ്പന്‍ കമ്പനികള്‍ നല്‍കാനുള്ള കുടിശ്ശിക നിര്‍ബന്ധമായും പിരിച്ചെടുക്കുകയും വേണം. കാലഹരണപ്പെട്ട വിതരണ സംവിധാനത്തെ മെച്ചപ്പെട്ട സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നവീകരിക്കുകയും വൈദ്യുതി മോഷണം തടയുകയും ചെയ്താല്‍ തന്നെ ഈ വകുപ്പ് ലാഭത്തിലേക്ക് കുതിക്കും. ഇതിനൊന്നും ശ്രമിക്കാതെ, പൂര്‍ത്തിയാകാതെ കിടക്കുന്ന പദ്ധതികള്‍ മുഴുമിപ്പിക്കാതെ, പുതിയ പദ്ധതികള്‍ക്കു പിന്നാലെ പായുന്ന പ്രവണത ഇനിയെങ്കിലും നാം അവസാനിപ്പിക്കണം.

ഒട്ടേറെ ബദല്‍ മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ എന്തിനാണ് ജീവജലം മുട്ടിക്കുന്ന, ജീവജാലങ്ങളെ നശിപ്പിക്കുന്ന, പച്ചപ്പിനെ ഇല്ലാതാക്കുന്ന, ജീവന്റെ ഉറവുകളെ കെടുത്തുന്ന ഈ പദ്ധതിക്കായി ഇത്ര വാശി പിടിക്കുന്നത്. നാളെ ഒരു തുള്ളി വെള്ളത്തിനായി നമ്മുടെ കുഞ്ഞുങ്ങള്‍ വിലപിക്കുമ്പോള്‍ എന്തു പ്രായശ്ചിത്തമാണ് നമുക്ക് ചെയ്യാനാവുക? ഇന്ന് ഈ സത്യത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും നമുക്കീ ഹരിത ഭൂമിയെ തിരികെ ലഭിക്കില്ല.

- ജെ.എസ്.

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »


« Previous Page« Previous « പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു : കെ. മുരളീധരന്‍
Next »Next Page » ഇന്റര്‍ എമിറേറ്റ് തിയ്യറ്റര്‍ ഫെസ്റ്റ് – 2011 »



  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine