ദുബായില്‍ ഇന്ത്യന്‍ വെല്‍ഫെയര്‍ റിസോഴ്സ് സെന്റര്‍

June 18th, 2010

lokesh-indian-media-abudhabiഅബുദാബി : യു.എ.ഇ. യിലെ ഇന്ത്യന്‍ തൊഴിലാളി കളുടെ ക്ഷേമത്തിനു വേണ്ടി ഇന്ത്യന്‍ എംബസി യുടെ നേതൃത്വത്തില്‍ ദുബായില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ വെല്‍ഫയര്‍ റിസോഴ്സ് സെന്‍റെര്‍ (IWRC) ആഗസ്റ്റ് മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും. കൂടാതെ എല്ലാ എമിറേറ്റു കളിലും സബ് സെന്‍റര്‍ കൂടി ഉണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ ലൈന്‍ സംവിധാന ത്തോടെയുള്ള സെന്ററിലൂടെ നിയമ സഹായം, വൈദ്യ സഹായം, കൗണ്‍സിലിംഗ് എന്നിവ ലഭ്യമാവും എന്നും ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് അറിയിച്ചു.

അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘ഇന്ത്യന്‍ മീഡിയ അബുദാബി’ (ഇമ) യുമായി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ ഒരുക്കിയ മുഖാമുഖ ത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.


(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം)

യു. എ. ഇ. യിലെ മുഴുവന്‍ ഇന്ത്യക്കാരുടെയും വിവരങ്ങള്‍ അടങ്ങുന്ന ‘ഡാറ്റാ ബാങ്ക്’ എംബസിക്കു കീഴില്‍ ഉടന്‍ ആരംഭിക്കും. ഇതിന്‍റെ സോഫ്റ്റ്‌വേര്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി ക്കഴിഞ്ഞു. അതിനായി അന്തര്‍ദേശീയ സോഫ്റ്റ്‌വെയര്‍ കമ്പനി കളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റിന്‍റെ നേതൃത്വത്തില്‍, നിരാലംബരായ തൊഴിലാളികളെ സഹായിക്കുന്ന നടപടികള്‍ സ്വീകരിച്ചു വരികയാണ്. പാസ്‌പോര്‍ട്ട് സേവന ത്തിലൂടെ സമാഹരിക്കുന്ന ഫണ്ടില്‍ ഇപ്പോള്‍ നാലു കോടി യോളം രൂപയുണ്ട്. ഇത് സഹായം ആവശ്യമുള്ള നിരാലംബരായ ഇന്ത്യക്കാര്‍ക്കു വേണ്ടി ഉപയോഗിക്കും എന്നും അംബാസിഡര്‍ പറഞ്ഞു.

യു.എ.ഇ. യിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ വിവിധ പ്രശ്‌നങ്ങള്‍ മുഖാമുഖത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അംബാസിഡറുടെ ശ്രദ്ധയില്‍ പെടുത്തി. മാധ്യമ പ്രവര്‍ത്തകരെ ക്കൂടാതെ ഐ. എസ്. സി. പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി രമേഷ് പണിക്കര്‍, ഇന്ത്യന്‍ എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറി സുമതി വാസുദേവ് എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രേരണ ശരത് ചന്ദ്രന്‍ അനുസ്മരണം

June 15th, 2010

prerana-logoദുബായ് : പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ജൂണ്‍ 18-ന് ഖിസൈസിലുള്ള റോയല്‍ പാലസ് അപ്പാര്റ്റ്‌മെന്റ്സ് ഓഡിറ്റോരിയത്തില്‍ വെച്ച് പ്രശസ്ത ഡോകുമെന്ററി നിര്മ്മാതാവായ അന്തരിച്ച സി. ശരത് ചന്ദ്രന്റെ അനുസ്മരണം നടത്തുന്നു. ജനകീയ സമരങ്ങള്ക്ക് ഒപ്പം നില്ക്കുകയും തന്റെ ക്യാമറക്കണ്ണ് കൊണ്ട് പ്രതിരോധത്തിന്റെ ജ്വാല പടര്ത്തി, ചെറുത്തു നില്‍പ്പുകള്‍ക്ക് ഊര്ജം പകരുകയും ചെയ്ത ശരത് ഇന്ന് ഓര്മ്മയാണ്.

4.00 മണിക്ക് ശരത്തിന്റെയും, അന്തരിച്ച പ്രശസ്ത എഴുത്തുകാരന്‍ കോവിലന്റെയും അനുസ്മരണ പ്രഭാഷണം നടക്കും. തുടര്ന്ന് ശരത്തിന്റെ “യുവെര്സ് ട്രൂലി ജോണ്‍” (Yours truly John) എന്ന ഡോകുമെന്ററി പ്രദര്ശിപ്പിക്കും. ‘വര്ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ മൂന്നാം ലോക സിനിമയുടെ നിര്മ്മാണം’ എന്ന വിഷയത്തില്‍ വത്സലന്‍ കാനറയുടെ വിഷയാവതരണവും ഓപ്പണ്‍ ഫോ‍റവും ഉണ്ടാവും. അതിനെ തുടര്ന്ന് ശരത്തിന്റെ “ചാലിയാര്‍” എന്ന ഡോകുമെന്ററി പ്രദര്ശിപ്പിക്കും.

എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്ക്ക് പ്രദോഷ്‌ കുമാര്‍ (050 5905862), വല്സലന്‍ കാനറ (050 2849396) എന്നിവരെ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എം.എല്‍.എ. എം. മുരളിയ്ക്ക് സ്വീകരണം

June 15th, 2010

norma-logoഷാര്‍ജ : പ്രവാസികള്‍ക്ക്‌ വോട്ടവകാശം നല്‍കാനുള്ള മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ നടപടികള്‍ എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് എം. മുരളി എം. എല്‍. എ. അഭിപ്രായപ്പെട്ടു. നോണ്‍ റെസിഡന്റ് മാവേലിക്കര അസോസിയേഷന്‍ (നോര്‍മ) യു.എ.ഇ. തനിക്കും മാവേലിക്കര ബിഷപ്‌ മൂര്‍ കോളേജ്‌ പ്രിന്‍സിപ്പലും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. മാത്യു കോശി പുന്നയ്ക്കാടിനും നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു എം. മുരളി.

പ്രവാസികള്‍ക്ക്‌ വോട്ടവകാശം നല്‍കുക വഴി ഇന്ത്യന്‍ ജനാധിപത്യം കൂടുതല്‍ ശക്തിപ്പെടുമെന്നും എം. മുരളി അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് മേരി ദാസന്‍ തോമസിന്റെ അദ്ധ്യക്ഷതയില്‍ ഷാര്‍ജ ഇന്‍ഡ്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു. ബിസിനസ് 24/7 എഡിറ്റര്‍ ഭാസ്കര്‍ രാജ്, ജി. മോഹന്‍ദാസ്‌, പോള്‍ ജോര്‍ജ്‌ പൂവത്തേരില്‍, വര്‍ഗീസ്‌ ജോര്‍ജ്‌, കെ. കെ. ഷാജി എന്നിവര്‍ പ്രസംഗിച്ചു.

രാധാകൃഷ്ണ പിള്ള, വേണു ജി. നായര്‍, സി. കെ. പി. കുറുപ്പ്, രാജേഷ്‌ ഉണ്ണിത്താന്‍, അജയ്‌ കുറുപ്പ്, ടി. കെ. ജോര്‍ജ്‌, രാജേന്ദ്ര നാഥന്‍, ജോര്‍ജ്‌ മുത്തേരി, കോശി ഇടിക്കുള എന്നിവര്‍ നേതൃത്വം നല്‍കി.

എം. മുരളി എം. എല്‍. എ. യ്ക്ക് ജി. മോഹന്‍ ദാസും, ഡോ. മാത്യു  കോശി പുന്നയ്ക്കാടിനെ പ്രശസ്ത സിനിമാ നിര്‍മ്മാതാവ്‌ കെ. വി. മധുസൂദനനും പൊന്നാട അണിയിച്ചു ആദരിച്ചു.

നോര്‍മ കുടുംബാംഗങ്ങളുടെ കുട്ടികളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജയിലെ തൊഴിലാളികള്‍ – അവസാന സംഘം നാട്ടിലേയ്ക്ക്

June 14th, 2010

sharjah-campഷാര്‍ജ: തൊഴില്‍ ഉടമ മുങ്ങിയതിനെ തുടര്‍ന്ന് ശമ്പളം ലഭിയ്ക്കാതെ ദുരിതത്തിലായ ഷാര്‍ജയിലെ തൊഴിലാളികളില്‍ അവശേഷിയ്ക്കുന്ന 15 പേര്‍ കൂടി നാളെ നാട്ടിലേയ്ക്ക് മടങ്ങും. മൂന്നു മലയാളികളും ഒരു തമിഴ്‌ നാട്ടുകാരനുമാണ് ഇനി അവശേഷിയ്ക്കുന്നവരില്‍ ഇന്ത്യാക്കാരായി ഉള്ളത്. ബാക്കി പതിനൊന്നു പേരില്‍ പാക്കിസ്ഥാനികളും, നേപ്പാളികളും, ബംഗ്ലാദേശുകാരുമാണ് ഉള്ളത്. ഇന്നലെ ഷാര്‍ജ തൊഴില്‍ വകുപ്പ് ഓഫീസില്‍ വെച്ച് ഇവരുടെ ശമ്പള കുടിശികയും മറ്റും ഇവര്‍ക്ക്‌ പൂര്‍ണ്ണമായി ലഭിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. ഈ കാര്യത്തില്‍ തങ്ങളെ ഷാര്‍ജ തൊഴില്‍ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ ഏറെ സഹായിച്ച കാര്യം ഇവര്‍ നന്ദിപൂര്‍വ്വം അറിയിച്ചു.

തങ്ങളുടെ താമസ സ്ഥലത്ത് കഴിഞ്ഞ ഏതാനും ആഴ്ചകളായി വൈദ്യുതിയും വെള്ളവും ഇല്ലാതെ ദുരിതം അനുഭവിയ്ക്കുകയായിരുന്നു ഇവര്‍. സന്മനസ്സുള്ള ചില സംഘടനകള്‍ ഇവര്‍ക്ക്‌ ടാങ്കറില്‍ വെള്ളം എത്തിച്ചു കൊടുത്തുവെങ്കിലും വൈദ്യുതി എത്തിയ്ക്കുവാന്‍ കഴിഞ്ഞിരുന്നില്ല. വൈദ്യുതിയുടെ ബില്ലടയ്ക്കാതെ ബന്ധം വേര്‍പെടുത്തിയതായിരുന്നു. ഈ കാരണത്താല്‍ ഇവിടെ ജനറേറ്റര്‍ ഘടിപ്പിയ്ക്കുന്നതും നിയമ വിരുദ്ധമാണ് എന്നതിനാല്‍ അതും നടന്നില്ല. ഗള്‍ഫിലെ ചൂട് ഉയര്‍ന്നതോടെ നിശ്ചലമായ എയര്‍ കണ്ടീഷണറുകള്‍ ഉള്ള മുറികളില്‍ നിന്നും പുറത്തിറങ്ങി ഇവര്‍ വെളിയില്‍ നിലത്ത് വിരിച്ചു കിടക്കാന്‍ നിര്‍ബന്ധിതരായി.

നാളെ നാട്ടിലേയ്ക്ക് വിമാനം കയറുന്നതോടെ ഇവരുടെ ജീവിതത്തില്‍ മാസങ്ങള്‍ നീണ്ട ഒരു ദുരിതപൂര്‍ണമായ കാലഘട്ടത്തിനു അറുതിയാവുകയാണ്. ഇനി കുറച്ചു നാള്‍ നാട്ടില്‍ തന്നെ ജോലി ചെയ്തു കഴിയണം എന്നാണു താന്‍ ആഗ്രഹിയ്ക്കുന്നത് എന്ന് നാളെ മടങ്ങുന്ന ആലപ്പുഴ സ്വദേശിയായ അരുണ്‍ പറയുന്നു. വിസയ്ക്ക് വേണ്ടി ഒരു ലക്ഷം രൂപ നല്‍കിയാണ് ആദ്യ തവണ ഇവിടെ വന്നത്. അതിന്റെ ബാധ്യതയും പിന്നീട് 6 മാസക്കാലം ശമ്പളം മുടങ്ങിയതോടെ ഉണ്ടായ സാമ്പത്തിക ബാധ്യതകളും എല്ലാം കണക്കിലെടുക്കുമ്പോള്‍ വീണ്ടും ഇവിടെ തന്നെ തിരിച്ചു വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ഇവര്‍ക്കാവുന്നില്ല. വിസ റദ്ദാക്കുന്നതിനോടൊപ്പം യു.എ.ഇ. യിലേക്കുള്ള ആറു മാസത്തെ പ്രവേശന നിരോധനവും ഉണ്ടാവും. ഈ കാലാവധി കഴിഞ്ഞാല്‍ വീണ്ടും പുത്തന്‍ പ്രതീക്ഷകളുമായി തിരികെ ഏതെങ്കിലും ഗള്‍ഫ്‌ നാട്ടിലേയ്ക്ക് തന്നെ നല്ലൊരു ജോലി ലഭിച്ചു തിരിച്ചു വരണം എന്ന് ആഗ്രഹമുണ്ട് എന്നും ഇവര്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹൌ ടു നെയിം ഇറ്റ്‌ ദുബായില്‍

June 12th, 2010

Do Anything - A Musical Sagaദുബായ് : ഇശൈ ജ്ഞാനി ഇളയരാജയുടെ ആദ്യ ചലച്ചിത്രേതര ആല്‍ബമായ “ഹൌ ടു നെയിം ഇറ്റ്‌” ദുബായില്‍ ഒരു സംഘം കലാകാരന്മാര്‍ ആവിഷ്കരിച്ചു. ദുബായ്‌ ഫ്ലോറ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ നടന്ന ദര്‍ശന യു.എ.ഇ. സംഗമം – 2010ലാണ് ഈ അപൂര്‍വ സംഗീതാനുഭവം യു.എ.ഇ. യിലെ സംഗീത പ്രേമികള്‍ക്ക്‌ അനുഭവവേദ്യമായത്. കരോക്കെയുടെ സഹായമില്ലാതെ ലൈവ് ആയി ഇത്തരമൊരു സംഗീത പരിപാടി ഗള്‍ഫ്‌ മേഖലയില്‍ തന്നെ ഇതാദ്യമായിട്ടാണ്.

ഇളയരാജ 1986ല്‍ സംവിധാനം ചെയ്ത “ഡു എനിതിംഗ്” എന്ന സൃഷ്ടിയാണ് യു.എ.ഇ. യിലെ ആറു കലാകാരന്മാര്‍ ചേര്‍ന്ന് ദുബായില്‍ പുനസൃഷ്ടിച്ചത്.

do-anything-how-to-name-it-ilaiyaraja

ഇടത്തു നിന്നും : കാരോളിന്‍ (കീബോര്‍ഡ്‌), സന്തോഷ്‌ (ഗിറ്റാര്‍), ആനന്ദ്‌ (കീബോര്‍ഡ്‌), സപ്ന (വയലിന്‍), രഞ്ജിത്ത് (ട്രിപ്പിള്‍ ഡ്രംസ്), ജിഷി (പുല്ലാങ്കുഴല്‍)

യു.എ.ഇ. യിലെ നിരവധി കലാകാരന്മാര്‍ക്ക്‌ സംഗീതം അഭ്യസിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന  സംഗീതജ്ഞന്‍ ജി. വിനീത് കുമാറിന്റെ നേതൃത്വത്തില്‍ പ്രശസ്ത വയലിനിസ്റ്റും കഥകളി സംഗീതം, കര്‍ണ്ണാടക സംഗീതം, മോഹിനിയാട്ടം, ഭരതനാട്യം, കഥകളി എന്നിവയില്‍ പ്രവീണയുമായ സപ്ന അനുരൂപ് (വയലിന്‍), യു.എ.ഇ. യിലെ അറിയപ്പെടുന്ന യുവ കീബോര്‍ഡ്‌ കലാകാരിയും നര്‍ത്തകിയുമായ കാരോളിന്‍ സാവിയോ (കീബോര്‍ഡ്‌), പ്രശസ്ത ലീഡ്‌ ഇലക്ട്രിക്‌ ഗിറ്റാറിസ്റ്റ് സന്തോഷ്‌ കുമാര്‍ (ഗിറ്റാര്‍), ജിഷി സാമുവല്‍ (പുല്ലാങ്കുഴല്‍), യു.എ.ഇ. യിലെ സംഗീത സദസ്സുകളിലൂടെ വളര്‍ന്നു വരുന്ന യുവ കലാകാരനായ ആനന്ദ്‌ പ്രീത്‌ (കീബോര്‍ഡ്‌), പെര്‍ക്കഷന്‍ രംഗത്ത്‌ താള വിസ്മയം തീര്‍ക്കുന്ന പ്രശസ്ത ഡ്രമ്മര്‍ രഞ്ജിത്ത് പി. (ട്രിപ്പിള്‍ ഡ്രംസ്) എന്നിവര്‍ ചേര്‍ന്നാണ് ഈ സംഗീത വിരുന്നൊരുക്കിയത്. ഇവര്‍ ചേര്‍ന്ന് രൂപം നല്‍കിയ “ഡു എനിതിംഗ് – എ മ്യൂസിക്കല്‍ സാഗ – Do Anything – A Musical Saga – DAAMS” എന്ന ട്രൂപ്പിന്റെ ആദ്യ ലൈവ് പരിപാടി കൂടിയായിരുന്നു വെള്ളിയാഴ്ച ദുബായില്‍ നടന്നത്.

തമിഴ്‌ നാടന്‍പാട്ടിന്റെ തനത് ശൈലി, പാശ്ചാത്യ സംഗീതവുമായി ഇണക്കി ചേര്‍ത്ത് ഇമ്പമാര്‍ന്ന ഈണങ്ങള്‍ ഒരുക്കുന്നതില്‍ അതുല്യനാണ് ഇളയരാജ. ദക്ഷിണേന്ത്യന്‍ സംഗീത സംവേദനക്ഷമതയില്‍ പാശ്ചാത്യ സംഗീതത്തിന്റെ അലയടികള്‍ ഇത്ര ജനപ്രിയമാക്കിയ ഇളയരാജയുടെ ആദ്യത്തെ ചലച്ചിത്രേതര ആല്‍ബമാണ് 1986ല്‍ പുറത്തിറങ്ങിയ ഹൌ ടു നെയിം ഇറ്റ്‌. കര്‍ണ്ണാടക സംഗീതവും രാഗങ്ങളും ജെ. എസ്. ബാച്ചിന്റെ ഫ്യൂഗുകളും ബരോഖുകളും സമന്വയിപ്പിച്ച ഈ സൃഷ്ടി കര്‍ണ്ണാടക സംഗീതത്തില്‍ അദ്വിതീയനായ ത്യാഗരാജ സ്വാമികളുടെയും പാശ്ചാത്യ സംഗീതാചാര്യനായ ജെ. എസ്. ബാചിന്റെയും പേരിലാണ് ഇളയരാജ സമര്‍പ്പിച്ചത്.

ഈ ആല്‍ബത്തില്‍ നിന്നുമുള്ള “ഡു എനിതിംഗ്” എന്ന കൃതിയാണ് ദുബായില്‍ അവതരിപ്പിച്ചത്. 50 പേര്‍ ചേര്‍ന്നൊരുക്കിയ ഒരു ഓര്‍ക്കെസ്ട്ര ആറു പേര്‍ ചേര്‍ന്ന് പുനസൃഷ്ടിക്കാന്‍ ശ്രമിച്ചത് ഒരു അപരാധം തന്നെയാണ് എന്നാണു ഈ കലാകാരന്മാര്‍ പറയുന്നത്. പക്ഷെ ഇളയരാജ എന്ന നമ്മുടെയെല്ലാം കാലത്തെ അസാമാന്യ പ്രതിഭയോടുള്ള ആദര സൂചകമായാണ് തങ്ങള്‍ ഈ അപരാധത്തിന് മുതിര്‍ന്നത്. പ്രവാസ ജീവിതത്തിനിടയ്ക്ക്‌ ഇത്തരമൊരു സംഗീത കൂട്ടായ്മയ്ക്ക് രൂപം നല്‍കാനും അതിന്റെ ആദ്യ അരങ്ങേറ്റത്തില്‍ തന്നെ ഇളയരാജയെ പോലൊരു അതുല്യ പ്രതിഭയുടെ സൃഷ്ടി അവതരിപ്പിക്കാനും സാധിച്ചതില്‍ തങ്ങള്‍ക്കു ഏറെ സന്തോഷമുണ്ട്. കൂടുതല്‍ കലാകാരന്മാരെ കൂടി ഉള്‍പ്പെടുത്തുകയും, തുടര്‍ച്ചയായി പരിശീലനം നടത്തുകയും ചെയ്ത് ഈ കൂട്ടായ്മ വളര്‍ത്തിയെടുത്ത് പ്രവാസം സംഗീത സാന്ദ്രമാക്കാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നും ഇവര്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദര്‍ശന സംഗമം 2010
Next »Next Page » ഷാര്‍ജയിലെ തൊഴിലാളികള്‍ – അവസാന സംഘം നാട്ടിലേയ്ക്ക് »



  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine