യു. എ. ഇ. യിൽ പൊതു മാപ്പ്​ ​​

June 21st, 2018

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
അബുദാബി : വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് താമസ രേഖ കള്‍ ശരി യാക്കു വാനും പിഴ അട ക്കാതെ രാജ്യം വിടാനും ഉള്ള അവ സരം ഒരുങ്ങുന്ന തായി ‘ഫെഡറല്‍ അഥോ റിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ ഷിപ്പ്’ വിഭാഗം (എഫ്. എ. ഐ. സി.) അധികൃതർ.

ന്യായ മായ പിഴ ഒടുക്കി നിയമാനുസൃതം യു. എ. ഇ. യിൽ തുടരുവാനോ അതല്ലെങ്കിൽ സ്വമേധയാ രാജ്യം വിട്ടു പോകുവാനോ ഉള്ള അവ സരം വിദേശി കൾക്ക് നൽകും എന്ന് എഫ്. എ. ഐ. സി. ചെയർ മാൻ അലി മുഹമ്മദ് ബിൻ ഹമ്മദ് അൽ ഷംസി പറഞ്ഞു. ‘Protect Yourself by Modifying Your Status‘ എന്ന പേരി ലാണ് ഈ പൊതു മാപ്പ് പദ്ധതി നടപ്പി ലാക്കുന്നത്.

federal-authority-for-identity-and-citizen-ship-ePathram

താമസ വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്ക് അധിക സമയം കൊടുക്കാം എന്നുള്ള മന്ത്രി സഭാ യോഗ തീരു മാന ത്തിന്റെ ഭാഗ മായിട്ടാണ് ഇത്.

അനധികൃത മായി രാജ്യത്തു തങ്ങുന്നവര്‍ പുതിയ വിസ യിലേക്ക് മാറാനും, തൊഴില്‍ കണ്ട ത്താനും അല്ലെ ങ്കില്‍ സ്വദേശ ത്തേക്ക് പിഴ യില്ലാതെ മട ങ്ങു വാനും ‘Protect Yourself by Modifying Your Status‘ എന്ന ഈ പദ്ധതി വഴി സാധിക്കും.

എന്നാല്‍ ഈ കാല യളവിന് ശേഷ വും താമസ രേഖകള്‍ ശരിയാകാതെ രാജ്യത്ത് നില്‍ക്കു ന്നവ ര്‍ക്ക് കനത്ത പിഴ യും നിയമ നടപടി കളും നേരിടേണ്ടി വരും.

ഇതിനു മുന്‍പ് 2013 ൽ രണ്ടു മാസ ക്കാലം നീണ്ട പൊതു മാപ്പ് പ്രഖ്യാപിച്ച പ്പോൾ അര ലക്ഷത്തിൽ അധികം വിദേശി കള്‍ അന്ന് പൊതു മാപ്പ് ആനുകൂല്യം പ്രയോജന പ്പെടുത്തി യിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി ബസ്സ് സര്‍വ്വീസ് : ഓരോ റൂട്ടിലും 15 മിനിറ്റു കൂടുമ്പോള്‍ ബസ്സു കള്‍

June 19th, 2018

abudhabi-bus-service-by-itc-ePathram
അബുദാബി : പൊതു ഗതാഗത സംവി ധാനവും സേവന വും മെച്ച പ്പെടു ത്തുന്ന തിന്റെ ഭാഗ മായി അബു ദാബി ഗതാ ഗത വകുപ്പ് ബസ്സ് സര്‍വ്വീ സില്‍ സമഗ്ര മായ മാറ്റ ങ്ങൾ വരുത്തി. ഓരോ റൂട്ടിലും ഇനി മുതൽ 15 മിനിറ്റു കൂടു മ്പോള്‍ ബസ്സുകള്‍ ഉണ്ടായി രിക്കും എന്ന് ഇന്റഗ്രേ റ്റഡ് ട്രാന്‍സ്‌ പോര്‍ട്ട് സെന്റ ര്‍ (ഐ. ടി. സി.) അധികൃതര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ഈദുൽ ഫിത്വർ ദിവസം (ജൂൺ 15) മുതലാ ണ് പുതു ക്കിയ സമയ ക്രമം. അബു ദാബി ഇന്റർ നാഷ ണൽ എയർ പോർട്ട്, അല്‍ റഹ ബീച്ച്, യാസ് ഐലൻഡ്, അല്‍ റീം ഐലൻഡ്, അല്‍ മഖ്താ ഈസ്റ്റ്,  അബു ദാബി ഗേറ്റ് സിറ്റി തുടങ്ങിയ സ്ഥല ങ്ങളി ലേക്കാണ് സർവ്വീസുക ളുടെ എണ്ണം വർദ്ധി പ്പിച്ചത്. നിലവിൽ 30 മിനിറ്റു കൂടു മ്പോഴായിരുന്നു ഈ റൂട്ടുക ളിൽ ബസ്സു കൾ സർവ്വീസ് നടത്തിയിരുന്നത്. ഖലീജ് ടൈംസ്  റിപ്പോർട്ട് ചെയ്ത താണ് ഈ വാർത്ത.

അബുദാബി കൂടാതെ അല്‍ ഐന്‍ നഗര ത്തിലും പ്രാന്ത പ്രദേശ ങ്ങളി ലേക്കു മുള്ള റൂട്ടു കളിലും പുതിയ പരി ഷ്‌ ക്കാര ങ്ങള്‍ നിലവില്‍ വന്ന തായി ഇന്റ ഗ്രേറ്റഡ് ട്രാന്‍സ്‌ പോര്‍ട്ട് സെന്റര്‍ (ഐ. ടി. സി.) അധികൃതര്‍ അറി യിച്ചു.

പൊതു ഗതാഗത സംവിധാനം വിപുലീ കരി ക്കുന്നതി ന്റെ ഭാഗ മായി അവധി ദിവസ ങ്ങളില്‍ ബസ്സു കളുടെ എണ്ണം വർദ്ധിപ്പിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഏഴ് എക്സ് ചേഞ്ചു കളിലൂടെ യുള്ള പണം ഇട പാടു കള്‍ യു. എ. ഇ. നിരോധിച്ചു

June 18th, 2018

bankruptcy-new-uae-law-dirham-note-ePathram
അബുദാബി : യു. എ. ഇ. യിലെ ഏഴ് ധന വിനി മയ സ്ഥാപന ങ്ങളി ലൂടെ യുള്ള പണം ഇടപാടു കള്‍ യു. എ. ഇ. സെന്‍ട്രല്‍ ബാങ്ക് നിരോ ധിച്ചു. കള്ളപ്പണം വെളു പ്പിക്ക ലിനെതിയുള്ള നിയമം പാലി ക്കാത്ത മണി എക്സ് ചേഞ്ചു കള്‍ ക്ക് എതിരെ യാണ് നടപടി.

downgrading-money-exchange-license-by-uae-central-bank-ePathram

സെന്‍ട്രല്‍ ബാങ്ക് വാര്‍ത്താക്കുറിപ്പ് 

താഹിര്‍ എക്സ് ചേഞ്ച് എസ്റ്റാ ബ്ലിഷ് മെന്റ്, അല്‍ ഹദാ എക്സ് ചേഞ്ച് എല്‍. എല്‍. സി., അല്‍ ഹെംരിയ എക്സ് ചേഞ്ച് കമ്പനി എല്‍. പി. സി., ദുബായ് എക്സ്പ്രസ് എക്സ് ചേഞ്ച്, സനാ എക്സ് ചേഞ്ച്, കോസ്മോസ് എക്സ് ചേഞ്ച്, ബിന്‍ ബഖീത് എക്സ് ചേഞ്ച് എസ്റ്റാ ബ്ലിഷ് മെന്റ് എന്നിങ്ങനെ ഏഴു ധന വിനിമയ സ്ഥാപന ങ്ങളി ലൂടെ യുള്ള വേതന വിതരണം അടക്ക മുള്ള യാതൊരു വിധ പണം ഇട പാടു കളും നടത്തരുത് എന്നാണ് ജൂണ്‍ 11 ന് പുറത്തിറ ക്കിയ വാര്‍ത്താ കുറി പ്പില്‍ യു. എ. ഇ. സെന്‍ട്രല്‍ ബാങ്ക് അറി യിച്ചത്.

കാര്യ ങ്ങള്‍ പരി ഹരി ക്കുവാന്‍ സമയ പരിധി നല്‍കി യിട്ടും നിയമ ലംഘനം തുടരുന്ന തിനാ ലാണ് കടുത്ത നട പടി സ്വീക രിച്ചത്. വിദേശ കറന്‍സി കളുടെ ക്രയ വിക്രയ ത്തിനും ട്രാവലേഴ്സ് ചെക്കിനും മാത്ര മാണ് നില വില്‍ ഈ സ്ഥാപന ങ്ങള്‍ക്ക് ലൈസന്‍സ് നല്‍കി യിട്ടു ള്ളത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിരാട് കോഹ്‌ലി ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ ബ്രാൻഡ് അംബാസിഡർ

June 18th, 2018

cricketer-virat-kohli-brand-ambassador-of-remit-2-india-ePathram
അബുദാബി : വിദേശ ഇന്ത്യ ക്കാർ‍ ക്കായുള്ള ഗ്ലോബൽ ഓൺ ലൈൻ റെമിറ്റൻസ് പോർട്ടൽ ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ ബ്രാൻഡ് അംബാസി ഡറായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി നിയമിതനായി.

Remit2India യുടെ നൂതന വിപണന നയ ങ്ങളുടെയും ഉപ ഭോക്തൃ സേവന സംരംഭ ങ്ങളു ടെയും ഭാഗ മായി ട്ടാണ് വിരാട് ഈ കരാറിൽ ഒപ്പു വെച്ചിരിക്കുന്നത്.

യു. എ. ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ സംരംഭകൻ ഡോ. ബി. ആർ. ഷെട്ടി ഈയിടെ തുടങ്ങി വെച്ച ഹോൾ ഡിംഗ് കമ്പനി യായ ഫിനാബ്ലർ (Finablr) ഫിനാൻഷ്യൽ സിലെ പ്രധാന ബ്രാൻഡു  കളിൽ ഒന്നാണ് ‘റെമിറ്റ് ടു ഇൻഡ്യ’.

ഫിനാബ്ലറിന്‍റെ കുട ക്കീഴിലുള്ള ‘റെമിറ്റ് ടു ഇൻഡ്യ’, യു. എ. ഇ. എക്സ് ചേഞ്ച്, എക്‌സ്പ്രസ്സ് മണി എന്നിവ യടക്കം റെമിറ്റൻസ് ബ്രാൻഡു കളുടെ ശൃംഖലക്ക് ഇന്ത്യ യി ലേക്ക് പണം അയക്കു ന്നതിൽ 12% ത്തിലേറെ നിർണ്ണാ യക മായ വിപണി പങ്കാളിത്തമുണ്ട്.

ഇന്ത്യ യിലേക്ക് ലളിത വും സുരക്ഷിത വും സൗകര്യ പ്രദവു മായ രീതി യിൽ ഓൺ ലൈൻ മണി ട്രാൻസ്ഫർ പരിഹാര ങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രമുഖ ഓൺ ലൈൻ റെമിറ്റൻസ് സ്ഥാപന മാണ് Remit2India.

പണ രഹിത മായാ ണ് മുഴു വൻ നട പടി ക്രമങ്ങളും നിർവ്വ ഹി ക്കുന്നത്. ഓരോ ഇട പാടും അത് കൈപ്പറ്റുന്ന സമയം വരെ നിരീക്ഷിക്കാനും കഴിയും. ലോക ബാങ്കിന്‍റെ മൈഗ്രേഷൻ ആന്‍റ് ഡെവലപ്‌മെന്‍റ് ബ്രീഫ് പ്രകാരം 2017- ൽ 69 ബില്യൺ യു. എസ്. ഡോളറി ന്റെ വിദേശ പണം ഇന്ത്യ യിലേക്ക് അയച്ചിട്ടുണ്ട്.

ആഗോള തല ത്തിൽ അര ദശലക്ഷത്തിൽ അധികം ഉപ ഭോക്താ ക്കളുള്ള ‘റെമിറ്റ് ടു ഇൻഡ്യ’ എന്ന വിഖ്യാത ബ്രാൻഡി ന്‍റെ മുഖ മാകു ന്നത് അഭി മാന മാണ് എന്നും ഇന്ത്യ യുടെ അഭി മാനവും നേട്ട ങ്ങളും ദേശ സ്‌നേഹ വും വിശ്വാസ വും പ്രതി ഫലി പ്പിക്കുന്ന ഒരു ബ്രാൻഡ് എന്ന നില യിൽ വിദേശ ഇന്ത്യ ക്കാർക്ക് ഇട യിൽ ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ വളരുന്ന സ്വാധീനം കൂടുതൽ വേഗ ത്തി ലാക്കു വാൻ താൻ ശ്രമിക്കും എന്നും വിരാട് കോഹ്‌ലി പറഞ്ഞു.

കാനഡ യിലും യു. കെ., യു.എസ്., ഓസ്‌ട്രേലിയ എന്നീ രാജ്യ ങ്ങളിലും ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ നിറഞ്ഞ സാന്നിദ്ധ്യം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്‍റെ വ്യാപക മായ ജന പ്രീതി യിലൂടെ മറ്റ് വിദേശ വിപണി കളി ലേക്കും പടർത്തുക യാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.

‘റെമിറ്റ് ടു ഇൻഡ്യ’ യെ പ്പോലുള്ള ഒരു യുവ ബ്രാൻഡിന്, ക്രിക്കറ്റി ലെ യുവ രക്ത മായ വിരാടിന്‍റെ പ്രതി ഛായ കൃത്യ മായും ഇണ ങ്ങുന്ന താണ് എന്നും ഇന്ത്യൻ വിജയ ത്തിന്‍റെ ആവേശത്തെ പ്രതി നിധീ കരിക്കുന്ന അദ്ദേഹം വിദൂര തീര ങ്ങളി ലേക്ക് പറന്ന് വെന്നി ക്കൊടി പാറി ക്കാൻ ദശ ലക്ഷ ക്കണ ക്കിന് ഇന്ത്യ ക്കാർക്ക് ആവേശ മായിട്ടുണ്ട് എന്നും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയ റക്ടർ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

കഠിനാധ്വാന ത്തിലൂടെ സമ്പാദിച്ച് അവർ അയക്കുന്ന പണം ജന്മ നാടിന്‍റെ വികസന ത്തിന് സംഭാവന യായി മാറു മ്പോൾ ‘റെമിറ്റ് ടു ഇൻഡ്യ’ യും വിരാടും ഈ ബ്രാൻഡി ന്‍റെ ആഗോള മുഖം എന്ന നില യിൽ മികവി ന്‍റെ യും കാര്യ ശേഷി യുടെയും പ്രതീക ങ്ങളാണ് എന്നും പ്രമോദ് മങ്ങാട്ട് സൂചിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംഗീത പ്രതിഭ കളുടെ ഒത്തു ചേരല്‍ : ‘സരിഗമ രാഗം’ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു

June 16th, 2018

sarigama-ragam-song-love-group-zubair-rauf-talipparamba-ePathram
അബുദാബി : ഈദുൽ ഫിത്വറിനോട് അനുബന്ധിച്ച്, അബു ദാബി കേന്ദ്രമായി പ്രവർത്തി ക്കുന്ന സംഗീത കൂട്ടാ യ്മ യായ സോംഗ് ലവ് ഗ്രൂപ്പ് പുറത്തിറക്കിയ “സരിഗമ രാഗം” എന്ന സംഗീത ആൽബം പ്രേക്ഷക ശ്രദ്ധ നേടി ഹിറ്റ് ചാർട്ടിലേക്കു കുതി ക്കുന്നു.

മാപ്പിളപ്പാട്ട് ഗാനാലാപന രംഗത്ത് വേറിട്ട ശബ്ദ മായ റൗഫ് തളിപ്പറമ്പ് ഒരു ഇടവേളയ്ക്കു ശേഷം സജീവ മാവുന്ന ആൽബ മാണ് ‘സരിഗമ രാഗം’.

സുബൈർ തളിപ്പറമ്പ് രചനയും സംഗീതവും നിർവ്വ ഹിച്ച് 2008 ൽ റിലീസ് ചെയ്ത ഇനിയെന്ന് കാണും  എന്ന ആൽബ ത്തിലെ ഹിറ്റ് ഗാന ങ്ങളിൽ ഒന്നായിരുന്നു പ്രശസ്ത ഗായിക രഹ്ന പാടിയ ‘സരിഗമ രാഗം… തക ധിമി മേളം….” എന്ന് തുട ങ്ങുന്ന കല്യാണപ്പാട്ട്.

വടക്കേ മലബാറി ലെ മുസ്‌ലിം വിവാഹ വേദി യുടെ പ്രൗഢിയും സവി ശേഷത കളും മണവാള ന്റെയും മണ വാട്ടി യുടെയും വിശേഷ ങ്ങളും വിവരിക്കുന്ന ആകർഷ ക മായ വരി കൾ, റൗഫ് തളിപ്പറമ്പ് തന്റെ ആദ്യ കാല ഹിറ്റ് ഗാനങ്ങൾക്കൊപ്പം കിട പിടിക്കുന്ന തരത്തിൽ ആർജ്ജവ ത്തോടെ പാടി ഫലിപ്പിക്കുന്നതിൽ വിജയി ച്ചിരി ക്കുന്നു.

മാപ്പിളപ്പാട്ടു ഗാനാസ്വാദാകർ പത്തു വർഷമായി നെഞ്ചേറ്റിയ സരിഗമ രാഗം എന്ന ഈ ഗാനം ഗൾഫിൽ അട ക്കം നിരവധി വേദി കളിലും ടെലി വിഷൻ റിയാ ലിറ്റി ഷോ കളിലും ഗായിക രഹ്ന തന്റേതായ ശൈലി യിൽ അവ തരി പ്പിച്ചു വരുന്നു.

രണ്ടു പതിറ്റാണ്ടു കാലം ദുബായിൽ പ്രവാസ ജീവിതം നയിച്ചിരുന്ന റൗഫ് തളിപ്പറമ്പും പ്രവാസ ലോക ത്തെ ശ്രദ്ധേയനായ എഴു ത്തു കാരൻ സുബൈർ തളിപ്പറമ്പും ആദ്യമായി ഈ ആൽബ ത്തിലൂടെ ഒത്തു ചേരുന്നു എന്നതും ഈ ദൃശ്യാ വിഷ്കാര ത്തി ന്റെ പ്രത്യേ കത യാണ്.

സോംഗ് ലവ് ഗ്രൂപ്പിന്റെ ബാനറിൽ സിദ്ധീഖ് ചേറ്റുവ നിർമ്മിച്ച് മില്ലേനിയം വീഡിയോസ് പുറ ത്തിറക്കിയ ആൽബ ത്തിന്റെ പിന്നണി പ്രവർത്തകർ കമറുദ്ധീൻ കീച്ചേരി, ഹംസ, ഷംസുദ്ധീൻ കുറ്റിപ്പുറം, റഫീഖ് തളി പ്പറമ്പ്, ജബ്ബാർ മടക്കര എന്നിവരാണ്. സ്റ്റുഡിയോ : ഒബ്സ്ക്യൂറ തളിപ്പറമ്പ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാളി സമാജം ഈദ് ആഘോഷം ശനിയാഴ്ച
Next »Next Page » വിരാട് കോഹ്‌ലി ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ ബ്രാൻഡ് അംബാസിഡർ »



  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine