അക്ഷര തൂലിക കഥാ പുരസ്കാരം പ്രഖ്യാപിച്ചു

January 21st, 2017

palm-remember-basheer-ePathram
ഷാർജ : പാം പുസ്തക പ്പുര യുടെ അക്ഷര തൂലിക കഥാ പുരസ്കാരം പ്രഖ്യാപിച്ചു. മഹിതാ ഭാസ്കരൻ രചിച്ച ‘പെൺ സ്വകാര്യ ങ്ങൾ ക്കൊരു വാതിൽ’ എന്ന കഥ ഒന്നാം സ്ഥാനവും വിനീഷ് നരി ക്കോട് എഴുതിയ ‘ചാവ്’ എന്ന കഥ രണ്ടാം സ്ഥാനവും ആഷിഫ് അസീസിന്റെ ‘പാറു പ്പടി’ എന്ന കഥ മൂന്നാം സ്ഥാനവും നേടി.

palm-story-award-mahitha-vineesh-ashif-ePathram

അക്ഷര തൂലിക പുരസ്കാര ജേതാക്കള്‍ : മഹിതാ ഭാസ്കരൻ, ആഷിഫ് അസീസ്, വിനീഷ് നരി ക്കോട്.

ഷാജി ഹനീഫ് ചെയർ മാനും ഗഫൂർ പട്ടാമ്പി, പോൾ സെബാസ്റ്റ്യന്‍, ഷെക്കീം ചെക്കുപ്പ എന്നിവർ അംഗ ങ്ങളു മായ ജൂറി യാണ് അവാർഡ് ജേതാ ക്കളെ തെര ഞ്ഞെടു ത്തത്. 2017 ഫെബ്രുവരി 3 വെള്ളിയാഴ്ച നടക്കുന്ന പാം സർഗ്ഗ സംഗമ ത്തിൽ വെച്ച് പുരസ്കാര ങ്ങൾ സമ്മാ നിക്കും.

കഴിഞ്ഞ 30 വർഷ മായി ഷാർജ യിൽ പ്രവാസ ജീവിതം നയിക്കുന്ന മഹിതാ ഭാസ്കരൻ തൃശ്ശൂർ സ്വദേശിനി യാണ്. കണ്ണൂർ ജില്ല യിലെ നരിക്കോട് സ്വദേശി യായ വിനീഷ് കഴിഞ്ഞ എട്ടു വർഷ മായി ദുബായിൽ ജോലി ചെയ്യുന്നു. ‘കടലാസ് തൊപ്പി’ എന്ന കഥാ സമാഹാരം പ്രസിദ്ധീ കരി ച്ചിട്ടുണ്ട്. മലപ്പുറം സ്വദേശി യായ ആഷിഫ് അസീസ് അബുദാബി യിൽ ജോലി ചെയ്യുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മഞ്ജുളന്റെ ‘കൂനൻ’ മലയാളി സമാജ ത്തിൽ

January 20th, 2017

koonan-manjulan-epathram
അബുദാബി : നാടക ചരിത്ര ത്തിൽ ഒരു പുതിയ സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന മഞ്ജുളന്റെ ‘കൂനൻ’ എന്ന ഒറ്റയാൾ നാടകം മുസ്സഫ യിലെ അബു ദാബി മലയാളി സമാജ ത്തിൽ ജനുവരി 21 ശനിയാഴ്ച രാത്രി എട്ടു മണിക്ക് അവതരി പ്പിക്കും.

ഇന്ത്യക്ക് അകത്തും പുറത്തു മായി ഏറ്റവും അധികം വേദി കളിൽ അവ തരി പ്പിച്ച് ഗിന്നസ്സ് ബുക്കി ലേക്ക് അടുത്തു കൊണ്ടിരിക്കുന്ന ‘കൂനൻ’ 1973 ആമതു അവ തരണ മാണ് അബു ദാബി മലയാളി സമാജ ത്തിൽ നട ക്കുന്നത്.

manjulan-epathram

മഞ്ജുളന്‍

പ്രമുഖ നാടക പ്രവർത്തകനായ ജയപ്രകാശ് കുളൂർ രചിച്ച് നടനും സംവി ധായ കനു മായ മഞ്ജുളൻ യു. എ. ഇ. യിലെ തന്നെ നിരവധി വേദി കളിൽ അവത രിപ്പിച്ച ‘കൂനൻ’ നിറഞ്ഞ കൈയ്യടി കളോടെ യാണ് പ്രവാസ സമൂഹം സ്വീകരി ച്ചിട്ടുള്ളത്.

സമാജ ത്തിലെ നാടക ത്തിലേക്കു പ്രവേശനം സൗജന്യ മായി രിക്കും എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. യുവജനോത്സവം : അരങ്ങുണർന്നു

January 20th, 2017

ksc-logo-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ യു. എ. ഇ. തല ത്തിൽ സംഘ ടിപ്പിച്ചു വരുന്ന യുവ ജനോത്സ വത്തിന് തുടക്ക മായി. സെന്റർ പ്രസി ഡണ്ട് പി. പദ്മ നാഭന്‍ അദ്ധ്യ ക്ഷത വഹിച്ച ചടങ്ങില്‍ ശാന്തി പ്രമോദ് ഉദ്ഘാടനം നിര്‍വ്വ ഹിച്ചു.

വിധി കര്‍ത്താക്കളായ കലാ തരംഗിണി മേരി ജോണ്‍, കലാ തരംഗിണി റൂബി കെ. ജോണ്‍, കലാ മണ്ഡലം നീതു, അനുപമ പിള്ള, രാജേഷ്, അരുണ്‍ എന്നിവര്‍ സംബ ന്ധിച്ചു.

പ്രായ ത്തിന്റെ അടി സ്ഥാന ത്തില്‍ അഞ്ചു വിഭാഗങ്ങളാ യി ട്ടാണ് മത്സര ങ്ങള്‍ നടക്കുന്നത്. ഭരത നാട്യം, കുച്ചു പ്പുടി, മോഹിനി യാട്ടം, ശാസ്ത്രീയ സംഗീതം, കർണ്ണാടക സംഗീതം, ലളിത ഗാനം, നാടന്‍ പാട്ട്, മാപ്പിള പ്പാട്ട്, മോണോ ആക്ട്, തുടങ്ങി 21 ഇന ങ്ങളിൽ മൂന്നു വേദി കളി ലായി യുവ ജനോത്സവം നടക്കും.

ഉല്‍ഘാടന ചടങ്ങില്‍ കെ. എസ്. സി. ജനറല്‍ സെക്രട്ടറി ടി. കെ. മനോജ് സ്വാഗതവും കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദേശീയ പാത വികസനം: ധവള പത്രം ഇറക്കാൻ സർക്കാർ തയ്യാറാകണം : സി. ആർ. നീല കണ്ഠൻ

January 19th, 2017

environmental-political-activist-cr-neelakandan-ePathram
അബുദാബി : ദേശീയ പാത 45 മീറ്റർ വേണം എന്നുള്ള സർക്കാർ നിലപാട് കേരള ത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുന്ന വമ്പൻ തട്ടിപ്പിനുള്ള കളം ഒരുക്കും എന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ആം ആദ്മി പാർട്ടി കേരള ഘടകം കൺ വീനറു മായ സി. ആർ. നീല കണ്ഠൻ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ മീഡിയ അബു ദാബി ഒരുക്കിയ ‘മീറ്റ് ദി പ്രസ്’ പരിപാടി യിൽ പങ്കെടുത്ത് സംസാരി ക്കുക യായി രുന്നു അദ്ദേഹം .

കേരള ത്തിലെ ദേശീയ പാത വികസന ത്തിനായി 30 വർഷം മുൻപ് 30 മീറ്റർ സ്ഥലം ഏറ്റെടുത്തിട്ട് എന്തു കൊണ്ട് റോഡ് വികസിപ്പിച്ചില്ല ?

45 മീറ്റർ ഏറ്റെടുത്ത് പണി കൾ നടത്തിയ മണ്ണുത്തി – അങ്കമാലി റോഡിൽ എത്ര മീറ്ററിൽ റോഡ് പണിതു? ബാക്കി യുള്ള ഭാഗം എന്തിനു വേണ്ടി വെറുതെ ഇട്ടിരിക്കുന്നു?

കരമന മുതൽ കളിയിക്കാ വിള വരെ 23 മീറ്റർ വീതി യിൽ 6 വരി പാത നിർമ്മിക്കാം എങ്കിൽ എന്തിനു 45 മീറ്റർ ഏറ്റെടുക്കണം?

ഈ ചോദ്യ ങ്ങൾക്ക് കേരള ജനത യോട് സർക്കാർ ഉത്തരം പറയണം.

ബി. ഒ. ടി. അടിസ്ഥാന ത്തിലാണ് റോഡ് നിർമ്മിക്കുന്നത് എന്ന സത്യവും കേരള ത്തിലെ ദേശീയ പാത യിൽ 27 ടോൾ ബൂത്തു കളാണ് വരുന്നത് എന്ന യാഥാർ ത്ഥ്യവും എന്തിനു പിണറായി വിജയൻ മറച്ചു വെക്കുന്നു. സ്ഥല ത്തിന്റെ കമ്പോള വില, കെട്ടിടങ്ങൾ, കടകൾ, ആളു കളുടെ പുന രധി വാസം തുടങ്ങിയ ഇന ത്തിൽ ഒരു കിലോ മീറ്റ റിന് 30 കോടി യോളം രൂപ സ്ഥലം ഏറ്റെ ടുക്ക ലിന് മാത്രം ചെലവാ ക്കേണ്ടി വരു മ്പോൾ കേരള ത്തി ന്റെ സാമ്പ ത്തിക ഭദ്രത തകരും എന്നും ഇക്കാര്യ ത്തിൽ ഒരു ധവള പത്രം ഇറക്കാൻ സർക്കാർ തയ്യാ റാകണം എന്നും സി. ആർ. നീല കണ്ഠൻ ആവശ്യ പ്പെട്ടു.

ആരാ ധനാ ലയ ങ്ങൾ മുതൽ അറവു ശാല വരെ യുള്ള വ യുടെ വികസന ത്തിന്റെ മറവിൽ കേരള ത്തിൽ ജലത്തെ കെട്ടി നിർത്തു വാനുള്ള പ്രകൃതി ദത്ത മായ സംവി ധാന ത്തെ തകർ ക്കുക യാണ്. മലയാള മണ്ണിന്റെ ഭൂ വൈവിധ്യവും ജൈവ വൈവിധ്യവും ഇല്ലാതെ യാകുന്നു. നമ്മൾ തന്നെ സൃഷ്ടിച്ച പാരി സ്ഥി തിക നാശ ത്തിന്റെ ഫലമാണ് ഇന്ന് കേരളം അനു ഭവി ക്കുന്ന കൊടിയ ജല ക്ഷാമവും കനത്ത ചൂടും.

കേരള ത്തിന്റെ ജല ഗോപുര മാണ്‌ പശ്ചിമ ഘട്ടം എന്ന ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിയ കേരള ത്തിലെ രാഷ്ട്രീയ പാർട്ടി കൾക്ക് കാലാ വസ്ഥാ മാറ്റത്തെ ക്കുറിച്ച് അടി സ്ഥാന പര മായി ഒരു ധാരണയും ഇല്ല , നയവും ഇല്ല എന്നത് കേരള ത്തിന്റെ ദുരന്ത മാണ് എന്നും സി. ആർ. നീല കണ്ഠൻ അഭി പ്രായ പ്പെട്ടു.

ഇന്ത്യൻ മീഡിയ പ്രസിഡണ്ട് അനിൽ സി. ഇടിക്കുള, ആം ആദ്മി കോഡിനേറ്റർ റമീം മുഹമ്മദ് എന്നിവർ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കെ. വി. പുരുഷോത്തമന് യാത്രയയപ്പ് നല്‍കി

January 19th, 2017

ksc-shakthi-sent-off-to-kv-purushu-ePathram
അബുദാബി : മൂന്നര പതിറ്റാണ്ടിലെ പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും അബു ദാബി ശക്തി തിയ്യ റ്റേഴ്സി ന്റേയും കേരള സോഷ്യല്‍ സെന്റ റിന്റേ യും സജീവ പ്രവര്‍ ത്തകനു മായ കെ. വി. പുരുഷോത്തമന് ഇരു സംഘടന കളുടേയും സംയുക്ത ആഭി മുഖ്യ ത്തില്‍ യാത്രയയപ്പ് നല്‍കി.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് പി. പത്മനാഭ ന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യാത്ര യയപ്പ് യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി ടി. കെ. മനോജ്, കെ. എസ്. സി. മുന്‍ പ്രസി ഡണ്ട് കെ. ബി. മുരളി, ശക്തി തിയ്യ റ്റേഴ്സ് വൈസ് പ്രസിഡണ്ട് സഫറുള്ള പാലപ്പെട്ടി, ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡണ്ട് ടി. എം. സലീം തുടങ്ങി യവര്‍ ആശംസ കള്‍ നേര്‍ന്നു സംസാരിച്ചു.

ശക്തി പ്രസിഡന്റ് വി. പി. കൃഷ്ണ കുമാര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സുരേഷ് പാടൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മാര്‍ത്തോമ്മ ഇടവക കൊയ്ത്തുത്സവം വെള്ളിയാഴ്ച
Next »Next Page » ദേശീയ പാത വികസനം: ധവള പത്രം ഇറക്കാൻ സർക്കാർ തയ്യാറാകണം : സി. ആർ. നീല കണ്ഠൻ »



  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine