ശക്തി അവാര്‍ഡ് : അബുദാബി യില്‍ സ്വാഗത സംഘം രൂപീകരിച്ചു

August 14th, 2012

sakthi-logo-epathram അബുദാബി : കഴിഞ്ഞ 25 വര്‍ഷമായി കേരള ത്തിലെ വിവിധ ജില്ലാ ആസ്ഥാന ങ്ങളില്‍ വെച്ച് നല്‍കി വന്നിരുന്ന അബുദാബി ശക്തി തായാട്ട് അവാര്‍ഡു സമര്‍പ്പണം ഈ വര്‍ഷം ഒക്‌ടോബര്‍ 19 വെള്ളിയാഴ്ച അബുദാബി യില്‍ നടക്കും. കേരള ത്തിലെ സാമൂഹിക സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അവാര്‍ഡ് സമര്‍പ്പണ പരിപാടി യില്‍ സംബന്ധിക്കും.

കാനായി കുഞ്ഞിരാമന്‍, പ്രൊഫ. എം. കെ. സാനു, ബി. സന്ധ്യ, പ്രൊഫ. കെ. പാപ്പുട്ടി, മേലൂര്‍ വാസുദേവന്‍, ഡോ. ആരിഫ് അലി കൊളത്തെക്കാട്ട്, വിപിന്‍, എ. ശാന്തകുമാര്‍, ടി. പി. വേണുഗോപാല്‍, പി. എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് ശക്തി അവാര്‍ഡ് നല്‍കും.

അവാര്‍ഡ് സമര്‍പ്പണ പരിപാടി കള്‍ വിജയിപ്പി ക്കുന്നതിനായി പത്മശ്രീ എം. എ. യൂസുഫലി, ഡോ. ബി. ആര്‍. ഷെട്ടി, ഇസ്മയില്‍ റാവുത്തര്‍, ഗണേഷ് ബാബു, വൈ. സുധീര്‍കുമാര്‍ ഷെട്ടി, കെ. മുരളീധരന്‍ എന്നിവര്‍ രക്ഷാധികാരികള്‍ ആയിട്ടുള്ള സ്വാഗത സംഘ ത്തിന് രൂപം നല്‍കി.

ശക്തി പ്രസിഡന്റ് പി. പദ്മനാഭന്റെ അദ്ധ്യക്ഷത യില്‍ കേരള സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന സ്വാഗത സംഘ രൂപീകരണ യോഗ ത്തില്‍ എന്‍. വി. മോഹനന്‍ (ചെയര്‍മാന്‍),കെ. ബി. മുരളി, റഹീം കൊട്ടുകാട് (വൈസ് ചെയര്‍മാന്‍മാര്‍), പി. പദ്മനാഭന്‍ (ജനറല്‍ കണ്‍വീനര്‍), വി. പി. കൃഷ്ണകുമാര്‍ (ജോയിന്റ് കണ്‍വീനര്‍), എം. യു. വാസു (പ്രോഗ്രാം കോഡിനേറ്റര്‍), അഷറഫ് കൊച്ചി, സുധീന്ദ്രന്‍ (അസിസ്റ്റന്‍റ് പ്രോഗ്രാം കോഡിനേറ്റേഴ്‌സ്) എന്നിവ രുടെ നേതൃത്വ ത്തില്‍ വിവിധ സബ് കമ്മിറ്റി കള്‍ക്കും രൂപം നല്‍കി. കെ. ടി. ഹമീദ് സ്വാഗതവും സഫറുള്ള പാലപ്പെട്ടി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളി യുവാവിനെ ദുബായില്‍ കാണാതായി

August 14th, 2012

ansar-mattool-man-missing-ePathram
ദുബായ് : ജോലി സ്ഥലത്ത്‌ വെച്ച് കാണാതായ മലയാളി യുവാവിനെ ച്ചൊല്ലി കുടുംബം കടുത്ത മാനസിക വിഷമത്തില്‍. ആഗസ്ത് മൂന്ന് മുതലാണ് ദുബായ് ദേരയിലെ ഭവാനി ട്രേഡിംഗ് കമ്പനി യില്‍ ജോലി ചെയ്തു വരുന്ന കണ്ണൂര്‍ ജില്ല യിലെ മാട്ടൂലിന് സമീപം മടക്കര യില്‍ അന്‍സാറി (24) നെ ക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തത്.

കഴിഞ്ഞ നാലര വര്‍ഷമായി ഇതേ സ്ഥാപന ത്തിലെ വില്പന വിഭാഗ ത്തില്‍ ജോലി ചെയ്തു വരിക യാണ് അന്‍സാര്‍. നാട്ടില്‍ നിന്ന് ജോലി അന്വേഷിച്ച് എത്തിയ അന്‍സാറിന്റെ അനുജന്‍ അനീസ് അബുദാബി യില്‍ അമ്മാവന്റെ കൂടെയാണ് താമസിച്ചു വന്നത്. ജോലി ശരിയായതിനെ ത്തുടര്‍ന്ന് ശനിയാഴ്ച അനീസ് വിസ മാറ്റാനായി പോകുന്ന വിവരം അറിയിക്കാനാണ് അമ്മാവന്‍ ജലീല്‍ അന്‍സാറിനെ വിളിക്കുന്നത്. അപ്പോള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ചിലപ്പോള്‍ ഫോണ്‍ ഓണ്‍ ആവുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല.

അന്‍സാറിനെ ക്കുറിച്ച് വിവരം ഒന്നുമില്ലാത്തതു കൊണ്ട് ജോലി ചെയ്യുന്ന സ്ഥാപന ത്തില്‍ അന്വേഷിച്ച പ്പോള്‍ പൂര്‍ണമായ സഹകരണമല്ല ഉണ്ടായതെന്നും അമ്മാവന്‍ ജലീല്‍ പറഞ്ഞു. ഗോഡൗണില്‍ നിന്ന് കുറേ സാധനങ്ങള്‍ കളവു പോയിട്ടുണ്ടെന്നും അക്കൂട്ട ത്തിലൊരു തൊഴിലാളിയെ കാണാനില്ലെന്നും പോലീസില്‍ പരാതി കൊടുത്തിരിക്കുക യാണെന്നുമാണ് തൊഴിലുടമ പറഞ്ഞത്. പോലീസ്‌ കേസ് നിലവിലുള്ള തിനാല്‍ പാസ്‌പോര്‍ട്ട് കോപ്പി തരാന്‍ ആവില്ലെന്നും അയാള്‍ ശഠിച്ചു. അതേ ത്തുടര്‍ന്ന് നായിഫ് പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ കാണാനില്ല എന്ന പരാതി ലഭിച്ചിട്ടില്ല എന്നാണ് അറിഞ്ഞത്. സാധനങ്ങള്‍ കളവു പോയതിനെ ക്കുറിച്ച് മാത്രമാണ് പരാതി സിസ്റ്റത്തില്‍ കാണുന്നത് എന്നുമാണ് വിശദീകരണം.

അന്‍സാറിന്റെ തിരോധാനത്തെ ക്കുറിച്ച് ബന്ധുക്കള്‍ തീ തിന്നു കഴിയുകയാണ്. ഈ യുവാവിനെ ക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ അമ്മാവന്‍ ജലീലുമായി ബന്ധപ്പെടണം. ഫോണ്‍ : 050 90 69 056.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന കസ്റ്റംസ്‌ ഡ്യൂട്ടി : ഒപ്പു ശേഖരണം ഓണ്‍ലൈനില്‍

August 14th, 2012

airport-passengers-epathram

ദുബായ് : അടുത്ത കാലത്തായി നാട്ടിലേക്ക് പോകുന്ന പ്രവാസികൾ കെട്ടു താലിക്കും വിവാഹ മോതിരത്തിനും വരെ കസ്റ്റംസ് ഡ്യൂട്ടി അടക്കാന്‍ നിര്‍ബന്ധിതര്‍ ആയിരിക്കുന്നു. അമ്പതു വര്‍ഷത്തോളം പഴക്കമുള്ള നിയമം പൊടി തട്ടി നടപ്പാക്കി യിരിക്കുകയാണ് അധികാരികള്‍

ആ പഴയ നിയമത്തില്‍ യാത്രക്കാര്‍ സ്വര്‍ണ്ണം കൊണ്ട് വരുന്നതിനെ കുറിച്ച് പറയുന്നത് സ്ത്രീകള്‍ക്ക് 20,000 രൂപ വിലയുള്ള സ്വര്‍ണ്ണാഭരണവും പുരുഷന്മാര്‍ക്ക് 10,000 രൂപ വിലയുള്ള സ്വര്‍ണ്ണാഭരണവും വിദേശത്തു നിന്ന്‍ കൊണ്ടു വരാം എന്നാണ്. കൂടാതെ 200 സിഗരറ്റും രണ്ടു ലിറ്റര്‍ മദ്യവും യാത്രക്കാരന് കയ്യില്‍ കൊണ്ട് പോകാം. ഈ വക സാധനങ്ങള്‍ എണ്ണവും അളവും അടിസ്ഥാന ത്തില്‍ എന്നതു പോലെ സ്വര്‍ണ്ണവും തൂക്കം അടിസ്ഥാന ത്തില്‍ അല്ലേ കൊണ്ടു വരുവാന്‍ അനുവദിക്കേണ്ടത്? നിയമം നടപ്പാക്കിയ കാലത്ത് അനുവദിച്ച സംഖ്യ കൊണ്ട് 500 ഗ്രാം സ്വര്‍ണം സ്ത്രീകള്‍ക്കും 250 ഗ്രാം സ്വര്‍ണം പുരുഷന്മാര്‍ക്കും കൊണ്ടു വരാമായിരുന്നു. കാരണം അന്ന്‍ സ്വര്‍ണ്ണത്തിനു ഗ്രാമിന് നാല്പതു രൂപയെ വില ഉണ്ടായിരുന്നുള്ളു.

ഈ നിയമ ത്തില്‍ കാലോചിതമായ മാറ്റം ഉണ്ടാക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു. ഇത്ര രൂപായ്ക്ക് എന്നതിന് പകരം ഇത്ര ഗ്രാം എന്നാക്കി മാറ്റേണ്ടത് കാലഘട്ട ത്തിന്റെ ആവശ്യമാകുന്നു. അതിനാല്‍ പുരുഷന്മാര്‍ക്ക് 100 ഗ്രാം സ്വര്‍ണ്ണാഭരണവും സ്ത്രീകള്‍ക്ക് 250 ഗ്രാം സ്വര്‍ണ്ണാഭരണവും അനുവദിക്കേണ്ടതാണ്.

ഇത് നിര്‍ദ്ദേശിച്ചു കൊണ്ട്‌ പ്രധാനമന്ത്രിക്ക് നല്‍കിയ പ്രമേയം അദ്ദേഹം റവന്യു ഡിപ്പാര്‍ട്ട്മെന്റിനു അയച്ചു കൊടുത്തിട്ടുണ്ട് എന്ന കത്ത് ലഭിച്ചിട്ടുണ്ട്. കൂടാതെ പുതിയ ധനകാര്യ മന്ത്രിക്കും ഈ ആവശ്യം ഉന്നയിച്ചു കത്തയച്ചിട്ടുണ്ട്. അത് ഒരു മാസ്സ് പെറ്റീഷന്‍ ആയി അയക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതിനായി ഒരു ഓണ്‍ ലൈന്‍ പെറ്റീഷന്‍ തയ്യാറാക്കി യിരിക്കുന്നു.

വായന ക്കാര്‍ക്ക് എല്ലാവര്‍ക്കും ഈ ലിങ്കില്‍ പോയി പ്രമേയ ത്തില്‍ ഒപ്പു വെക്കുവാന്‍ അവസരം ഉണ്ട്. ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തു ക്കള്‍ക്കും അയച്ചു കൊടുക്കുക. അങ്ങിനെ ആയിരക്കണക്കിന് പ്രവാസി കളുടെ ഒപ്പോടു കൂടി ധനകാര്യ മന്ത്രിയുടെ കയ്യില്‍ എത്തുമ്പോള്‍ അതിനു ശക്തി ഉണ്ടായിരിക്കും. അതിനു വേണ്ടി എല്ലാവരും ഈ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പു വെക്കുവാന്‍ അപേക്ഷ.

(അയച്ചു തന്നത് : കെ. വി. ഷംസുദ്ധീന്‍ – പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ്‌)

- pma

വായിക്കുക: , , , , ,

3 അഭിപ്രായങ്ങള്‍ »

വായനക്കൂട്ടം ഇഫ്താര്‍ മീറ്റും അഹിംസാ ദിന പ്രതിജ്ഞയും തിങ്കളാഴ്ച

August 13th, 2012

ദുബായ് : കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ (ദുബായ് വായന ക്കൂട്ടം) സംഘടി പ്പിക്കുന്ന ഇഫ്താര്‍ മീറ്റും അഹിംസാ ദിന പ്രതിജ്ഞയും ആഗസ്റ്റ്‌ 13 തിങ്കളാഴ്ച വൈകീട്ട് 6.30 ന് ദേര ഇത്തിസലാത്തിനും യൂണിയന്‍ മെട്രോക്കും സമീപമുള്ള അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ വെച്ച് നടക്കും.

കെ. എ. ജബ്ബാരി അഹിംസാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സാംസ്കാരിക – സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വിശദ വിവരങ്ങള്‍ക്ക് : 050 58 42 001

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്ത്രീകൾക്ക് മാത്രമായി സൌദിയിൽ പുതിയ നഗരം

August 13th, 2012

saudi-women-driving-epathram

റിയാദ് : സ്ത്രീകൾ പുരുഷന്മാരോടൊപ്പം ജോലി ചെയ്യുന്നതിന് ഏറെ നിയന്ത്രണങ്ങൾ നിലനില്ക്കുന്ന സൌദി അറേബ്യയിൽ സ്ത്രീകൾക്ക് ജോലി ചെയ്യാനായി സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന വ്യവസായ നഗരം വരുന്നു. ഇതോടെ നിയന്ത്രണങ്ങൾക്ക് വിധേയമായി തന്നെ സൌദിയിലെ സ്ത്രീകൾക്ക് ജോലി ചെയ്യാനാവും. ഹോഫുഫ് നഗരത്തിന്റെ കിഴക്കൻ പ്രവിശ്യയിലാണ് ഈ പുതിയ “ലേഡീസ് ഓൺലി” നഗരം പണിയുന്നത്. ലിംഗ വിവേചനം നിലനിർത്തിക്കൊണ്ടു തന്നെ സ്ത്രീകൾക്ക് വർദ്ധിച്ച സാമ്പത്തിക സ്വാതന്ത്ര്യം ലഭ്യമാക്കുക എന്നതാണ് ഇത്തരമൊരു പദ്ധതിയുടെ ലക്ഷ്യം. ഇത്തരം നാല് നഗരങ്ങൾ കൂടി പണിയാനുള്ള പദ്ധതികൾ തയ്യാറായി വരുന്നുണ്ട്. ഏറെ യാഥാസ്ഥിതികമായ കാഴ്ച്ചപ്പാടുകൾ ഉള്ള സൌദി സമൂഹത്തിൽ സ്ത്രീകൾക്ക് സ്വന്തമായി വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല.

രാജ്യത്തെ തൊഴിലാളികളിൽ 15 ശതമാനം മാത്രമാണ് സ്ത്രീകൾ. ഇത് തന്നെ മിക്കവാറും സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സ്ഥലങ്ങളിലും. പുരുഷന്മാരുമായി ഇടകലർന്ന് ജോലി ചെയ്യാൻ കർശനമായ നിയന്ത്രണങ്ങളാണ് ഇവിടെ ഉള്ളത്. തുണിക്കടകളിൽ ചെന്നാൽ പുരുഷന്മാരായ ജോലിക്കാരിൽ നിന്നും അടിവസ്ത്രം ചോദിച്ചു വാങ്ങേണ്ട ഗതികേടിലായിരുന്നു സൌദിയിലെ സ്ത്രീകൾ. എന്നാൽ ഈ കഴിഞ്ഞ ജനുവരി മുതൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ വില്ക്കാൻ സ്ത്രീ തൊഴിലാളികളെ നിയമിക്കാം എന്ന നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

2015ലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്കും വോട്ടവകാശം നല്കും എന്ന് കഴിഞ്ഞ സെപ്റ്റംബറിൽ അബ്ദുള്ള രാജാവ് പ്രഖ്യാപിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലേബര്‍ ക്യാമ്പില്‍ ഐ. എസ്. സി. നോമ്പു തുറ ഒരുക്കി
Next »Next Page » വായനക്കൂട്ടം ഇഫ്താര്‍ മീറ്റും അഹിംസാ ദിന പ്രതിജ്ഞയും തിങ്കളാഴ്ച »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine