സാംസ്കാരിക പരിപാടി കളോടെ എക്സ്പോ യില്‍ ഇന്ത്യന്‍ പ്രാതിനിധ്യം

October 3rd, 2021

dubai-expo-2020-al-wasl-plaza-dome-ePathram
ദുബായ് : വൈവിദ്ധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളോടെ ദുബായ് വേള്‍ഡ് എക്സ്പോ – 2020 യിലെ ഇന്ത്യൻ പവിലിയൻ ഉല്‍ഘാടനം ചെയ്തു. ഒക്ടോബർ ഒന്നിന് നടന്ന വർണ്ണാഭമായ ചടങ്ങിൽ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പു മന്ത്രി പിയൂഷ് ഗോയൽ ഇന്ത്യൻ പവിലിയൻ ഉല്‍ഘാടനം ചെയ്തു.

ഇന്ത്യയിലെ യു. എ. ഇ. സ്ഥാനപതി ഡോ. അഹമദ് അൽ ബന്ന, ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, സ്പെഷ്യൽ സെക്രട്ടറി എസ്. കിഷോർ, ലുലു ഗ്രൂപ്പ് ചെയർമാന്‍ എം. എ. യൂസഫലി, ലുലു ഫിനാൻഷ്യൻ ഹോൾഡിംഗ്സ് എം. ഡി. അദീബ് അഹമദ്, മറ്റു വ്യവസായ വാണിജ്യ രംഗ ത്തെ പ്രമുഖര്‍, എംബസ്സി പ്രതി നിധികൾ, സംഘടനാ സാരഥി കളും അടക്കം നിരവധി പേര്‍ സംബന്ധിച്ചു.

450 കോടി രൂപ ചെലവില്‍ നാലു നിലകളില്‍ ഒരുക്കി യിരിക്കുന്ന ഇന്ത്യന്‍ പവിലിയൻ, ദുബായ് എക്സ്പോ യിലെ ഏറ്റവും വലിയ പവിലിയനു കളില്‍ ഒന്നാണ്. സ്വയം തിരിയുന്ന അറുനൂറില്‍ അധികം ഡിജിറ്റൽ ബ്ലോക്കുകള്‍ കൊണ്ടാണ് പവിലിയൻ കെട്ടിട ത്തിന്റെ പുറം ഭാഗം രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

വേള്‍ഡ് എക്സ്പോ : ലോകം ഇനി ദുബായില്‍

October 2nd, 2021

expo-2020-dubai-uae-new-logo-ePathram
ദുബായ് : വര്‍ണ്ണാഭമായ പരിപാടികളോടെ ദുബായ് വേള്‍ഡ് എക്സ്പോ-2020 ക്കു തുടക്കം കുറിച്ചു. വ്യാഴാഴ്ച രാത്രിയില്‍ നടന്ന ഉല്‍ഘാടന പ്രോഗ്രാമിനു ശേഷം ഒക്ടോബർ 1 വെള്ളിയാഴ്ച മുതൽ ദുബായ് എക്സ്‌പോ നഗരി യിലേക്ക് ജന പ്രവാഹമാണ്. 192 രാജ്യങ്ങൾ എക്സ്പോ യിൽ പങ്കാളികള്‍ ആവുന്നുണ്ട്.

2022 മാർച്ച് 31 വരെ 182 ദിവസ ങ്ങളിലെ ആഗോള സംഗമ ഭൂമിയാണ് ദുബായ് വേള്‍ഡ് എക്സ്‌പോ. ഒരു ദിവസ ത്തെ പ്രവേശനത്തിന് 95 ദിർഹം ടിക്കറ്റ് നിരക്ക്. എക്സ്പോ യുടെ വെബ് സൈറ്റ് വഴി പ്രവേശന ടിക്കറ്റ് എടുക്കാം. 30 ദിവസവും പ്രവേശിക്കുവാന്‍ ടിക്കറ്റ് നിരക്ക് 195 ദിര്‍ഹം. സീസണ്‍ ടിക്കറ്റ് 495 ദിർഹം. ഇതില്‍ ആറു മാസക്കാലം എപ്പോള്‍ വേണമെങ്കിലും ദുബായ് വേള്‍ഡ് എക്സ്പോ സന്ദര്‍ശിക്കാം.

സന്ദര്‍ശകരില്‍ 18 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത പി. സി. ആർ. നെഗറ്റീവ് ടെസ്റ്റ് റിസള്‍ട്ട് ഹാജരാക്കണം. വിവിധ എമിറേറ്റു കളില്‍ നിന്നും എക്സ്പോ നഗരിയിലേക്ക് പൊതു ഗതാഗത സൗകര്യവും ദുബായ് മെട്രോ സര്‍വ്വീസ് എന്നിവ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ആദ്യത്തെ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ എം. എ. യൂസഫലിക്ക്

September 30th, 2021

ma-yousufali-epathram
മസ്‌കത്ത് : വിദേശികളായ നിക്ഷേപകര്‍ക്കു വേണ്ടി ഒമാന്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ദീര്‍ഘ കാല റെസിഡന്‍സ് വിസാ സംവിധാന ത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍ മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍ മാനുമായ എം. എ. യൂസഫലിക്ക് അംഗീകാരം.

മസ്‌കറ്റില്‍ നടന്ന ചടങ്ങില്‍ ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫില്‍ നിന്ന് ആദ്യത്തെ റെസിഡന്‍സ് വിസ എം. എ. യൂസഫലി ഏറ്റു വാങ്ങി.

യു. എ. ഇ. യുടെ ഗോള്‍ഡന്‍ വിസ, സൗദി അറേബ്യയുടെ പ്രീമിയം റസിഡന്‍സി എന്നിവ യും ഇതിനു മുമ്പ് എം. എ. യൂസഫലിക്ക് ലഭിച്ചിരുന്നു. യു. എ. ഇ. യുടെ ഉന്നത സിവിലിയൻ ബഹുമതിയായ ‘അബുദാബി അവാര്‍ഡ്’ ജേതാവു കൂടിയാണ് അദ്ദേഹം.

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, തദ്ദേശ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണന സാദ്ധ്യത നല്‍കുക, ഒമാന്റെ സാമ്പത്തിക ഘടനയെ ശക്തി പ്പെടുത്തുക, നിക്ഷേപ ത്തില്‍ ഗുണ പരത ഉറപ്പു വരുത്തുക തുടങ്ങി യവയിലൂടെ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുന്ന മുന്‍നിര നിക്ഷേ പകര്‍ക്കാണ് ഒമാന്‍ ഇത്തര ത്തില്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസാ പരിഗണന നല്‍കുന്നത്.

എം. എ. യൂസഫലി അടക്കം വിവിധ രാജ്യക്കാരായ 22 പ്രമുഖ പ്രവാസി നിക്ഷേപകര്‍ക്ക് ഒന്നാം ഘട്ട ത്തില്‍ ഒമാന്‍ ദീര്‍ഘ കാല റെസിഡന്‍സ് വിസ നല്‍കി.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ലുലു ഗ്രൂപ്പിന്റെ 215-ാമത് ഹൈപ്പർ മാർക്കറ്റ് ഖത്തറിൽ പ്രവർത്തനം ആരംഭിച്ചു

September 30th, 2021

ദോഹ : ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഹൈപ്പർ മാർക്കറ്റ് ദോഹ അബു സിദ്ര മാളില്‍ തുറന്നു പ്രവർ ത്തനം ആരംഭിച്ചു.

ലുലു ഗ്രൂപ്പ് മേധാവി എം. എ. യൂസഫലി യുടെ സാന്നിദ്ധ്യത്തിൽ വ്യവസായ പ്രമുഖൻ ശൈഖ് ജാസിം മുഹമ്മത് അൽ ഥാനി, ഹുസൈൻ ഇബ്രാഹിം അൽ അൻസാരി, ഖത്തറിലെ ഇന്ത്യൻ സ്ഥാന പതി ദീപക് മിത്തൽ എന്നിവർ ചേർന്ന് ലുലു വിന്റെ ഖത്തറിലെ പതിനഞ്ചാം ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു ഗ്രൂപ്പിൻ്റെ 215 ആമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റുമാണ് ഇത്.

250,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ പണിത അതി വിശാലമായ ഹൈപ്പർ മാർക്കറ്റിൽ ആധുനിക രൂപ കല്പന യിലുള്ള ന്യൂട്രൽ കളർ ഫിക്സ്ചറുകൾ, നവീന ശൈലി, മികച്ച വെളിച്ച സംവിധാനം തുടങ്ങിയവ സംയോജിപ്പിച്ചാണ് ലുലു സജ്ജമാക്കിയിട്ടുള്ളത്.

അതിവിശാലവും വിപുലവുമായ ഷോപ്പിംഗ് അനുഭവം നൽകാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്ന് എം. എ. യൂസഫലി പറഞ്ഞു. കൊവിഡു വെല്ലു വിളികൾ അതി ജീവിച്ച് ഗൾഫിലെ വ്യാപാര – വാണിജ്യ രംഗ ങ്ങൾ അടക്കം എല്ലാ മേഖലകളിലും പുത്തൻ ഉണർവ്വ് വന്നിട്ടുണ്ട്. ഇത് ഗൾഫ് രാജ്യ ങ്ങളിലെ ഭരണാധി കാരി കളുടെ നേതൃത്വ ത്തിൻ്റെയും വിശാലമായ കാഴ്ച പ്പാടിന്റെയും ഫലമായിട്ടാണ് എന്നും യൂസഫലി പറഞ്ഞു.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ്, ലുലു എക്സ്ചേഞ്ച് സി. ഇ. ഒ. അദീബ് അഹമ്മദ്. ലുലു ഖത്തർ റീജിയണൽ ഡയറക്ടർ എം. ഒ. ഷൈജൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വൈറല്‍ വീഡിയോ : ചിത്രീകരണ വിശേഷങ്ങളുമായി എമിറേറ്റ്‌സ്

August 10th, 2021

nicole-smith-ludvik-on-top-burj-khalifa-emirates-airline-ePathram
ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട ങ്ങളില്‍ ഒന്നായ ദുബായ് ബുര്‍ജ് ഖലീഫ യുടെ മുകളിൽ എമിറേറ്റ്‌സ് എയർ ലൈൻസി ന്റെ എയർ ഹോസ്റ്റസ് നിൽക്കുന്ന പരസ്യ വീഡിയോ കഴിഞ്ഞ ദിവസ ങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

യു. കെ. യുടെ റെഡ് ലിസ്റ്റിൽ നിന്നും യു. എ. ഇ. യെ മാറ്റിയതിനെ സ്വാഗതം ചെയ്തു കൊണ്ട് എമിറേറ്റ്‌സ് എയർ ലൈൻസ് ഒരുക്കിയ 30 സെക്കന്‍ഡ് ദൈര്‍ഘ്യം മാത്രം ഉള്ള ഒരു കുഞ്ഞു പരസ്യചിത്രം ആയിരുന്നു ഇത്. സ്കൈ ഡൈവിംഗ് ഇൻസ്ട്രക്ടർ നിക്കോളെ സ്മിത്ത് ലെഡ്‌വിക് ആയിരുന്നു എമിറേറ്റ്സ് എയർ ലൈൻസ് യൂണിഫോം അണിഞ്ഞു ബുർജ് ഖലീഫ യുടെ മുകളിൽ നിന്നത്.

ദൃശ്യ മാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയിലും എഡിറ്റിംഗിലും ഒന്നുമല്ല എയർ ഹോസ്റ്റ സിനെ ബുര്‍ജ് ഖലീഫ ക്കു മുകളില്‍ കാണിച്ചത് എന്നു വ്യക്തമാക്കുന്ന മേക്കിംഗ് വീഡിയോ എമിറേറ്റ്‌സ് എയർ ലൈൻസിന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തു വിട്ടു.

എന്നാല്‍ ഇത്തരം ഒരു വീഡിയോ ചിത്രീകരിച്ചതില്‍ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളുമായി ഒട്ടേറെ പേര്‍ ട്വിറ്റര്‍ പേജില്‍ കമന്‍റുകളുമായി എത്തിയിട്ടുണ്ട്.

ലോകത്തിന്റെ നെറുകയില്‍ ഒരു സ്ത്രീ എത്തി നില്‍ക്കുന്നു എന്നത് അഭിമാനകരം എന്നുള്ളതാണ് ഒരു ശ്രദ്ധേയ കമന്‍റ്. ഇത്രയും ഉയരത്തില്‍ അപകട കരമായ സാഹചര്യ ത്തില്‍ ഒരു വീഡിയോ ചിത്രീകരി ക്കുമ്പോള്‍ വേണ്ടതായ സുരക്ഷാ മാന ദണ്ഡങ്ങള്‍ പാലിച്ചില്ല എന്നുള്ളത് അടക്കം നിരവധി പിശകുകള്‍ ചൂണ്ടിക്കാണിച്ചവരും ഉണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശ്രദ്ധയില്ലാതെ ഡ്രൈവിംഗ് : ആറു മാസത്തിനിടെ 27076 പേര്‍ക്ക് പിഴ ചുമത്തി
Next »Next Page » മലപ്പുറം ജില്ലാ കെ. എം. സി. സി. ‘സൻസദ് -21’ ലോഗോ പ്രകാശനം »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine