ദുബായില്‍ മൂന്നു മാസ പ്രസവ അവധി : മാര്‍ച്ച് മുതല്‍ നിയമം പ്രാബ ല്യത്തില്‍ വരും

January 19th, 2017

uae-law-3-months-maternity-leave-in-dubai-ePathram
ദുബായ് : ഗവണ്‍മെന്റ് ജീവന ക്കാരി കള്‍ക്ക് ശമ്പള ത്തോടെ മൂന്നു മാസത്തെ പ്രസവ അവധി അനുവദിച്ചു കൊണ്ട് ദുബായ് കിരീട അവ കാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവ് ഇറക്കി. 

നിയമം മാര്‍ച്ച് ഒന്നു മുതല്‍ നിയമം ദുബായില്‍ പ്രാബ ല്യത്തില്‍ വരും. പ്രസവ അവധി രണ്ടു മാസ മാണ്‍ രാജ്യത്തെ പൊതു മേഖലാ ജീവന ക്കാരി കള്‍ക്ക് നേരത്തേ ലഭിച്ചിരുന്നത്.

പ്രസവ അവധി ദീര്‍ഘി പ്പിച്ചു കൊണ്ട് അബുദാബി, ഷാര്‍ജ എമിറേറ്റുകളില്‍ ഉത്തരവ് ഇറക്കി യിരുന്നു. അബു ദാബി യില്‍ ഗവണ്‍മെന്റ് ജീവന ക്കാരായ സ്ത്രീ കള്‍ക്ക് മൂന്ന് മാസത്തെ പ്രസവ അവധിയും ഭാര്യ മാരുടെ പ്രസവ വേള യില്‍ പുരുഷ ന്മാര്‍ക്ക് മൂന്നു ദിവസത്തെ അവധിയും അനു വദി ച്ചിരുന്നു.

കുഞ്ഞിന് ഒരു വയസ്സ് ആകും വരെ രണ്ടു മണിക്കൂര്‍ നേരത്തേ ജോലി സ്ഥല ത്തു നിന്നു ഇറങ്ങു വാന്‍ സ്വദേശി വനിത കള്‍ക്ക് അനുമതി യുണ്ട്.

സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് ശമ്പളത്തോടെ മൂന്നു മാസത്തെ പ്രസവ അവധി

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നാടകോത്സവം : ‘അരാജകവാദി യുടെ അപകട മരണം’ മികച്ച നാടകം – ശ്രീജിത്ത് പൊയില്‍ക്കാവ് മികച്ച സംവിധായകന്‍

January 18th, 2017

ksc-8th-drama-fest-2016-creative-sharjah-winners-ePathram

അബുദാബി : കേരള സോഷ്യല്‍ സെന്റ സംഘടി പ്പിച്ച എട്ടാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയേറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജ അവതരി പ്പിച്ച ‘അരാജക വാദി യുടെ അപകട മരണം’ മികച്ച നാടക മായി തെരഞ്ഞെ ടുത്തു. ഈ നാടകം സംവിധാനം ചെയ്ത ശ്രീജിത്ത് പൊയില്‍ ക്കാവ് മികച്ച സംവി ധായ കനുള്ള പുര സ്കാരം കര സ്ഥ മാക്കി.

ksc-drama-fest-best-director-sreejith-poyilkavu-best-actor-ashraf-kiraloor-ePathram

ശ്രീജിത്ത് പൊയില്‍ക്കാവ്, അഷ്റഫ് കിരാലൂര്‍

‘അരാജക വാദി യുടെ അപകട മരണം’  നാടകത്തില്‍ ‘കിറുക്കന്‍’ എന്ന കഥാ പാത്രത്തെ അവിസ്മരണീയ മാക്കിയ അഷ്റഫ് കിരാലൂരിനെ മികച്ച നടനാ യും തെരഞ്ഞെടുത്തു.

അബു ദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ‘ചിരി’ മികച്ച രണ്ടാമത്തെ നാടക മായി. അബുദാബി യുവ കലാ സാഹിതി അവതരിപ്പിച്ച ‘അമ്മ’ എന്ന നാടകത്തി നാണ് മൂന്നാം സ്ഥാനം. അമ്മ യിലെ പ്രകടനത്തി ലൂടെ ദേവി അനില്‍ മികച്ച നടി യായും ‘പെരുങ്കൊല്ലൻ’ എന്ന നാടക ത്തിലെ മാണി ക്യ ത്തെ അവ തരി പ്പിച്ച ദില്‍ഷ ദിനേഷ് മികച്ച ബാല നടി ആയും തെരഞ്ഞെടുക്ക പ്പെട്ടു.

ഇത്തവണ യു. എ. ഇ. യില്‍ നിന്നുള്ള അഞ്ച് സംവി ധായ കരുടെ നാടക ങ്ങള്‍ അരങ്ങില്‍ എത്തി. അല്‍ ഐന്‍ മലയാളി സമാജം അവ തരി പ്പിച്ച ‘ദി ട്രയല്‍’ എന്ന നാടക ത്തിന്‍െറ സംവി ധായകന്‍ സാജിദ് കൊടിഞ്ഞി യാണ് യു. എ. ഇ. യില്‍ നിന്നുള്ള മികച്ച സംവി ധായകന്‍. ഭരത് മുരളി നാടകോ ത്സവ ത്തില്‍ ഇത് നാലാം തവണ യാണ് സാജിദ് കൊടി ഞ്ഞിക്ക് അംഗീ കാരം ലഭി ക്കുന്നത്.

ചിരി യിലെ അഭിനയ ത്തിന് പ്രകാശ് തച്ചങ്ങാട് മികച്ച രണ്ടാ മത്തെ നടന്‍ ആയി.  മികച്ച രണ്ടാ മത്തെ നടി ക്കുള്ള പുരസ്കാരം അദ്രി കന്യ യിലെ അഭി നയ ത്തിലൂടെ അനന്ത ലക്ഷ്മി ഷെറീഫ്,  രണ്ടാ മത്തെ ബാല നടി യായി അദ്രി യുടെ ബാല്യ കാലം അവ തരി പ്പിച്ച ശ്രേയ ഗോപാല്‍ എന്നി വരേയും തെര ഞ്ഞെ ടുത്തു.

മറ്റു പുരസ്കാരങ്ങള്‍ : മഞ്ജുളന്‍ (പ്രകാശ വിതാനം, അദ്രി കന്യ), വിനു കാഞ്ഞ ങ്ങാട് (രംഗ സജ്ജീ കരണം, അദ്രികന്യ), ക്ളിന്‍റ് പവിത്രന്‍ (ചമയം, അദ്രി കന്യ), അനു രമേശ് (പശ്ചാ ത്തല സംഗീതം, അദ്രി കന്യ). ഭഗ്ന ഭവനം, ലൈറ്റ്സ് ഒൗട്ട് നാടക ങ്ങളിലെ പ്രകാശ വിതാന ത്തിന് രവി പട്ടേന ക്ക് ജൂറി യുടെ പ്രത്യേക അവാര്‍ഡ് ലഭിച്ചു.

വര്‍ത്ത മാന കാല സാമൂഹിക അവസ്ഥ കളോട് പ്രതി കരി ക്കുകയും പ്രേക്ഷക പങ്കാളി ത്തത്തോടെ അവതരി പ്പിക്കുക യും ചെയ്ത സമ്പൂര്‍ണ്ണ നാടകം ആയിരുന്നു ‘അരാജക വാദി യുടെ അപകട മരണം’ എന്ന് വിധി കര്‍ത്താ ക്കളായ ഡോ. ഷിബു കൊട്ടാര ത്തിലും ജയ സൂര്യയും അഭി പ്രായ പ്പെട്ടു.

ഇറ്റാലിയന്‍ നാടകകൃത്തും അഭി നേതാവു മായ ദാരിയോ ഫോയെ നൊബേല്‍ സമ്മാന ത്തിന് അര്‍ഹ നാക്കിയ കൃതി, ജയില റകളില്‍ ഫാഷിസ്റ്റ് ഭരണ കൂട ങ്ങളാല്‍ പീഡി പ്പിക്ക പ്പെടുന്ന പതി നായിര ക്കണ ക്കിന് നിര പരാധി കളുടെ അവസ്ഥ ആക്ഷേപ ഹാസ്യത്തി ന്‍െറ അക മ്പടി യോടെ ഇന്ത്യന്‍ പശ്ചാ ത്തല ത്തില്‍ അരങ്ങില്‍ എത്തി ക്കുകയാ യിരുന്നു തിയേറ്റര്‍ ക്രിയേ റ്റീവ് ഷാര്‍ജ.

നാടകോത്സവ ത്തിന്റെ ഭാഗ മായി യു. എ. ഇ. അടി സ്ഥാന ത്തില്‍ സംഘ ടി പ്പിച്ച ഏകാങ്ക നാടക രചനാ മത്സര ത്തില്‍ സമീര്‍ ബാബു പേങ്ങാട്ട് രചിച്ച ‘കുട’ സമ്മാ നര്‍ഹ മായി. സേതു മാധ വന്റെ ‘സ്വാഭാവി കമായ ചില മരണ ങ്ങള്‍’ എന്ന രചന പ്രത്യേക ജൂറി പുരസ്‌കാരം നേടി.

നാടകോല്‍സവത്തിന്റെ സമാപന സമ്മേളനത്തില്‍ കെ. എസ്. സി. പ്രസിഡന്‍റ് പി. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. വിധി കര്‍ത്താ ക്കളായ ഡോ. ഷിബു കൊട്ടാരം, ജയസൂര്യ, യു. എ. ഇ. എക്സ് ചേഞ്ച് ഇവന്‍റ് ചീഫ് വിനോദ് നമ്പ്യാര്‍, അഹല്യ ഹോസ്പിറ്റല്‍ അഡ്മിനി സ്ട്രേഷന്‍ മാനേജര്‍ സൂരജ്, എം. കെ. സജീവ് എന്നിവര്‍ സംസാരിച്ചു. കെ. എസ്. സി. ജനറല്‍ സെക്ര ട്ടറി ടി. കെ. മനോജ് സ്വാഗത വും കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

ആഘോഷ തിമിർപ്പിൽ പുതു വര്‍ഷം പിറന്നു

January 2nd, 2017

new-year-celebration-fire-work-ePathram
അബു ദാബി : ലോകമെങ്ങുമുള്ള ജന സമൂഹം പുതു വര്‍ഷ ത്തെ ആഘോഷ പൂര്‍വ്വം വരവേറ്റപ്പോള്‍ പ്രവാസ ലോകവും അതിൽ പങ്കാളി കളായി. വിപുലമായ പരി പാടി കളോടെ യാണ് ഇന്ത്യൻ സമൂഹം നവ വല്‍സര ആഘോഷ ങ്ങളില്‍ പങ്കാളികള്‍ ആയത്.

സർക്കാർ സ്ഥാപന ങ്ങളുടെ വാരാന്ത്യ അവധിയോ ടൊപ്പം പുതു വർഷ അവധി കൂടെ കിട്ടി യതോടെ മൂന്നു ദിവസ ത്തെ ആഘോഷ ങ്ങൾ ക്കായി മലയാളി കൾ അടക്ക മുള്ള പ്രവാസി കൾ കുടുംബ വു മായും കൂട്ടു കാരു മായും വിവിധ കേന്ദ്ര ങ്ങളി ലേക്ക് ചേക്കേറി. എങ്കിലും നഗര ത്തിലെ ആഘോഷ ങ്ങൾക്ക് ഒട്ടും കുറ വു ണ്ടായില്ല.

burj-khalifa-new-year-2012-epathram
ശനിയാഴ്ച വൈകു ന്നേര ത്തോടെ അബുദാബി കോർണീഷ് ജന നിബിഢ മായി മാറി. ക്രിസ്മസ് ആഘോഷ ങ്ങളെ തുടർന്ന് നാടും നഗരവും വർണ്ണ വിളക്കു കളാൽ അലങ്കരി ച്ചിരുന്നു. പാത യോര ങ്ങളും കെട്ടിട ങ്ങളും നവ വല്‍സര ആശംസ കൾ നേർന്നു കൊണ്ടുള്ള ഡിസ്‌പ്ലെ കൾ പ്രദർശി പ്പിച്ചി രുന്നു.

യാസ് മറീന, യാസ് ഐലൻഡ്, അല്‍ മരിയ ഐലന്‍ഡ്, എമിറേറ്റ്സ് പാലസ് ഹോട്ടൽ എന്നിവിട ങ്ങളില്‍ പ്രമുഖ അറബ് സംഗീത ജ്ഞരുടെ സംഗീത പരി പാടി കളും നൃത്ത നൃത്യ ങ്ങളും അര ങ്ങേറി. കരി മരുന്നു പ്രയോഗ വും കലാ പരി പാടി കളും കാണാൻ സ്വദേശി കളും വിദേശി കളും തിങ്ങി നിറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട മായ ദുബാ യിലെ ബുര്‍ജ് ഖലീഫ യില്‍ രാത്രി 12 മണിക്ക് നടന്ന നിറപ്പ കിട്ടാ ര്‍ന്ന വെടി ക്കെട്ട് കാണു വാന്‍ മാത്രം പതി നായിര ങ്ങളാണ് തടിച്ചു കൂടി യത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായ് ടാക്‌സി കളില്‍ ‘മകാനി’ സംവിധാനം

December 31st, 2016

dubai-municipality-makani-for-rta-and-taxi-booking-ePathram
ദുബായ് : നഗര സഭ രൂപകല്പ്പന ചെയ്ത ‘മകാനി’ സംവി ധാനം ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി ക്കു (ആര്‍. ടി. എ.) കീഴിലുള്ള 4,500 ടാക്‌സി കാറു കളു മായും ബന്ധി പ്പിച്ചു.

യാത്ര ക്കാര്‍ക്കു പുറപ്പെ ടേണ്ട സ്ഥല ത്തുള്ള കെട്ടിട ങ്ങളില്‍ നഗര സഭാ അധികൃതര്‍ അട യാള പ്പെടു ത്തി യിട്ടുള്ള മകാനി നമ്പര്‍ ടാക്‌സി ബുക്കിംഗ് കേന്ദ്ര ത്തി ലേക്ക് അറി യിച്ചാല്‍ വളരെ കൃത്യത യോടെ ടാക്‌സി കള്‍ക്ക് യാത്ര ക്കാരുടെ അടുത്തേക്ക് എത്തുവാന്‍ കഴിയും.

യാത്ര ചെയ്യേണ്ട സ്ഥല ത്തെ കുറിച്ച് യാത്ര ക്കാരന് കൃത്യമായ അറി വില്ല എങ്കിലും മകാനി സംവിധാന ത്തിന്റെ സഹായ ത്തോടെ അവിടേക്ക് എത്തി ച്ചേരു വാന്‍ കഴി യുന്ന വിധ ത്തി ലാണ് ഇതിന്റെ രൂപ കല്‍പന ചെയ്തിരി ക്കുന്നത്.

ആഗോള തല ത്തില്‍ മികച്ച സ്മാര്‍ട്ട് സിറ്റി എന്ന തല ത്തിലേക്ക് ദുബായ് നഗര ത്തെ ഉയര്‍ത്തി ക്കൊണ്ടു വരുന്നതിന് നഗര സഭാ അധികൃതര്‍ നടത്തുന്ന പരിശ്രമ ങ്ങള്‍ക്ക് കൂടുതല്‍ ശക്തി പക രുന്ന തിനും നഗരത്തെ കൂടുതല്‍ സ്മാര്‍ട്ട് ആക്കുന്ന തിനും ദുബായിലെ താമസ ക്കാര്‍ക്ക് കൂടുതല്‍ സന്തോഷ പ്രദ മായ ജീവിത രീതി ഒരുക്കു ന്നതി നുമാണ് ഈ സംവി ധാനം ഒരുക്കി യിരി ക്കു ന്നത് എന്ന് ആര്‍. ടി. എ. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റംസ് ചെയര്‍മാന്‍ ആദില്‍ ശാകിരി പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് : സമയ പരിധി നീട്ടി

December 30th, 2016

logo-uae-ministry-of-health-ePathram.jpg
ദുബായ് : എമിറേറ്റിലെ താമസക്കാര്‍ക്ക് ആരോഗ്യ പരി രക്ഷ ഉറപ്പു വരുത്തു ന്നതി നായി നിര്‍ ബന്ധ മാക്കിയ ഹെല്‍ത്ത് ഇന്‍ഷ്വറന്‍ സിന് അപേക്ഷ സ്വീകരി ക്കുന്ന അവ സാന ദിവസ മായ ഡിസംബര്‍ 31 എന്നതില്‍ നിന്നു മുള്ള കാലാവധി ദീര്‍ഘി പ്പിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ (ഡി. എച്ച്. എ) അറി യിച്ചു.

ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ദുബാ യില്‍ ഇനിയും 80,000 പേര്‍ എടുക്കു വാന്‍ ഉണ്ട്.

പോളിസി എടുക്കാത്ത വര്‍ക്ക് ഡിസം ബര്‍ 31ന് ശേഷം പിഴ ഈടാക്കും എന്നാണ് നേരത്തേ പ്രഖ്യാ പിച്ചി രുന്നത്. എന്നാല്‍ അപേക്ഷ കരു ടെയും ഇന്‍ഷ്വറന്‍സ് കമ്പനി കളു ടെയും സൗകര്യം പരി ഗണി ച്ചാണ് അപേക്ഷ കള്‍ സ്വീക രി ക്കുന്ന തിനുള്ള കാലവധി നീട്ടി യത് എന്നും പുതു വര്‍ഷ ത്തിന്‍െറ തുടക്ക ത്തിലും അപേക്ഷ സ്വീകരിക്കും എന്നും ഡി. എച്ച്. എ. അറിയിച്ചു.  ഇത് രണ്ടാം തവണ യാണ് സമയ പരിധി നീട്ടി നല്‍കുന്നത്. എന്നാല്‍ കാലാ വധി ദീര്‍ഘി പ്പിച്ചു എങ്കിലും അപേക്ഷ സ്വീക രി ക്കുന്ന അവസാന തീയ്യതി എതാണ് എന്നു പ്രഖ്യാപിച്ചിട്ടില്ല.

കൂടുതല്‍ വിശദാംശ ങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശി ക്കു കയോ 800 342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളി ക്കുക യോ ചെയ്യാ വുന്ന താണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റെഡ് ക്രെസന്റിന് വി. പി. എസ്. ഗ്രൂപ്പിന്റെ ദശ ലക്ഷം ഡോളർ സഹായം
Next »Next Page » ആധുനിക ജീവിത ത്തിന്റെ പ്രതി സന്ധി കളും പ്രതി രോധ ങ്ങളും രേഖ പ്പെടുത്തി ‘മരക്കാപ്പിലെ തെയ്യങ്ങൾ’ »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine