സാറ്റലൈറ്റ് ഡിഷ് : നിയന്ത്രണം കര്‍ക്കശമാക്കുന്നു

February 2nd, 2015

satellite-dish-tv-receiver-epathram
അബുദാബി : താമസ ക്കാരുടെയും കെട്ടിട ങ്ങളുടെ യും സുരക്ഷിതത്വ ത്തിന് ഭീഷണിയും നഗര ഭംഗിക്ക് കോട്ടവും ഉണ്ടാക്കുന്ന സാറ്റലൈറ്റ് ഡിഷു കള്‍ ഉടന്‍ നീക്കം ചെയ്യണം എന്ന് അബുദാബി നഗര സഭ യുടെ മുന്നറിയിപ്പ് വീണ്ടും.

അബുദാബി യിലെ വില്ല കളിലും ബഹു നില കെട്ടിട ങ്ങളിലും ഇത് സംബന്ധിച്ച നോട്ടീസു കള്‍ വിതരണം ചെയ്തു കഴിഞ്ഞു.

കെട്ടിട ങ്ങളുടെ ഭിത്തി കളിലും ബാല്‍ക്കണി കളിലും ജനാല കളിലും സാറ്റലൈറ്റ് ഡിഷുകള്‍ സ്ഥാപിക്കരുത്. പൊതു ജന ങ്ങള്‍ക്ക് കാണുന്ന വിധ ത്തില്‍ കേബിളുകള്‍ തൂങ്ങി ക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം എന്നും മുന്നറിയിപ്പില്‍ പറയുന്നു.

prohibited-satellite-dish-in-abudhabi-ePathramനിയമ ലംഘനം ശ്രദ്ധ യില്‍ പെടുന്ന പക്ഷം നിശ്ചിത കാലാവധി ക്കുള്ളില്‍ ഇവ മാറ്റണം എന്നു കാണിച്ച് ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. ഇത് ലംഘിക്കുന്ന പക്ഷം ആയിരം ദിര്‍ഹം പിഴ ഈടാക്കും എന്നും നഗര സഭയുടെ മുന്നറിയിപ്പ് നോട്ടീസില്‍ പറയുന്നുണ്ട്.

ഫ്ളാറ്റു കളുടെയും വില്ല കളുടെയും മുകള്‍ വശത്ത് നാല് സാറ്റ ലൈറ്റ് ഡിഷുകള്‍ സ്ഥാപിക്കാന്‍ മാത്രമാണ് അനുമതിയുള്ളത്.

municipality-warning-removal-of-satellite-dishes-ePathram

മുന്‍ വര്‍ഷങ്ങളിലും ഈ വിഷയ ത്തില്‍ നഗരസഭ ബോധ വത്കരണം നടത്തിയിരുന്നു. മാത്രമല്ല അനധികൃത ഉപഗ്രഹ ടി. വി. ഉപയോഗിക്കുന്നവരെ പിടി കൂടുകയും നിയമ ലംഘ കര്‍ക്ക് വന്‍ തുക ഫൈന്‍ അടിക്കുകയും ചെയ്തിരുന്നു.

ഡിഷുകള്‍ സ്ക്രൂ ചെയ്തു ഉറപ്പിക്കുമ്പോള്‍ മേല്‍ക്കൂര യിലെ വാട്ടര്‍ പ്രൂഫിംഗ് സംവിധാനം തകരാറില്‍ ആവുകയും ഇത് വഴി ഏറ്റവും മുകള്‍ നില യില്‍ ചോര്‍ച്ച പോലുള്ള പ്രശ്ന ങ്ങള്‍ക്ക് സാധ്യത യുണ്ട് എന്നും അധികൃതര്‍ പറയുന്നു.

കൂടാതെ പല കെട്ടിട ങ്ങളുടെ മുകളില്‍ നിന്നും ഭിത്തി കളുടെ വശ ത്തേക്ക് ഡിഷ്‌ ആന്റിനയുടെ കാബിളുകളും വൈദ്യുതി ലൈനുകളും അപകടകര മായ വിധ ത്തില്‍ താഴ്ന്നു കിടക്കു ന്നുണ്ട്.

അത്യാഹിത ങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭ ങ്ങളില്‍ രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്ക് ഇതെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കും എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

ഭിത്തി കളിലും ജനാല കളിലും ഡിഷുകള്‍ സ്ഥാപി ക്കുന്നത് ഏറെ അപകടകര മാണ് എന്നതും ഇത് പറിഞ്ഞു താഴെ വീഴുന്നത് ജീവഹാനിക്ക് വരെ കാരണവും ആയേക്കാം എന്നതിനാലും ഇനിയുള്ള നാളുകളില്‍ അധികൃതര്‍ കൂടുതല്‍ കര്‍ശന നടപടി എടുത്തേക്കും.

- pma

വായിക്കുക: , , ,

Comments Off on സാറ്റലൈറ്റ് ഡിഷ് : നിയന്ത്രണം കര്‍ക്കശമാക്കുന്നു

എമിറേറ്റ്‌സ് ഐ. ഡി. ആസ്ഥാനം മാറ്റി

January 29th, 2015

emirates-identity-authority-logo-epathram
അബുദാബി : മുസ്സഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റി യിലെ മസിയാദ് മാളിൽ പ്രവർത്തി ച്ചിരുന്ന എമിറേറ്റ്‌സ് ഐഡന്റിറ്റി വകുപ്പിന്റെ ആസ്ഥാനം ഖലീഫ സിറ്റി യിലെ സ്വന്തം കെട്ടിട ത്തിലേക്ക് മാറ്റി.

ഫെബ്രുവരി ഒന്ന് മുതൽ പുതിയ ഓഫീസ് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാവും. ഖലിഫ സിറ്റി യുടെ തെക്ക് പടിഞ്ഞാറു ഭാഗ ത്തായി സ്ട്രീറ്റ് നമ്പര്‍ 12 ല്‍ ആണ് (അല്‍ ഫുർസാൻ റിസോര്‍ട്ടിന്റെ അടുത്ത്) പുതിയ ഓഫീസ് സ്ഥിതി ചെയ്യുന്നത്. വിവരങ്ങള്‍ക്ക് 02 49 55 555.

- pma

വായിക്കുക: , , ,

Comments Off on എമിറേറ്റ്‌സ് ഐ. ഡി. ആസ്ഥാനം മാറ്റി

തൊഴിലാളികള്‍ക്കായി റോഡ് സുരക്ഷാ ബോധവല്‍ക്കരണം

January 27th, 2015

zebra-crosing-in-abudhabi-ePathram
അബുദാബി : തൊഴിലാളികള്‍ക്കു റോഡ് സുരക്ഷാ ബോധ വല്‍ക്കരണ പരിപാടി യുമായി അബുദാബി പൊലീസ് രംഗത്ത്. വ്യാവസായിക നഗരമായ മുസ്സഫ യിലെ വിവിധ കമ്പനി കള്‍ കേന്ദ്രീ കരിച്ചാണു റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.

കാല്‍ നട ക്കാര്‍ക്കു വേണ്ടി യുള്ള മേല്‍ പ്പാല ങ്ങളോ ടണലുകളോ സീബ്രാ ക്രോസിംഗു കളോ മാത്രം റോഡ് മുറിച്ചു കടക്കാന്‍ ഉപയോഗി ക്കണം എന്ന് പൊലീസ് ഉപദേശിച്ചു.

റോഡ് സുരക്ഷാ ബോധ വല്‍ക്കരണ പരിപാടി സമൂഹ ത്തിലെ എല്ലാ മേഖല കളിലും സാമൂഹിക സാംസ്കാരിക സംഘടന കളുടെ സഹകരണ ത്തോടെ നടപ്പാക്കും എന്നും അധികൃതര്‍ അറിയിച്ചു.

റോഡ്‌ അപകട ങ്ങളും മറ്റും പ്രദര്‍ശിപ്പിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും അപകട ത്തിന് ഇടയാക്കിയ കാരണ ങ്ങള്‍, പെഡസ്ട്രിയന്‍ ക്രോസിംഗ് നിയമ ലംഘന ത്തിനുള്ള പിഴ എന്നിവ വിവരിക്കുന്നതും ഉള്‍പ്പെടുത്തി യാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on തൊഴിലാളികള്‍ക്കായി റോഡ് സുരക്ഷാ ബോധവല്‍ക്കരണം

കനത്ത മൂടല്‍മഞ്ഞ് : ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

January 12th, 2015

abudhabi-fog-in-2015-mist-ePathram
അബുദാബി : യു. എ. ഇ. യില്‍ അനുഭവ പ്പെടുന്ന ശക്തമായ മൂടല്‍ മഞ്ഞ് വരും ദിവസ ങ്ങളിലും തുടരും എന്നും വാഹന ഗതാഗത ത്തിനു തടസ്സം ഉണ്ടാവും എന്നതിനാല്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണം എന്നും അബുദാബി പോലീസിന്റെ മുന്നറിയിപ്പ്.

തലസ്ഥാന നഗരമായ അബുദാബിയിലും പരിസര പ്രദേശ ങ്ങളിലും കഴിഞ്ഞ ദിവസ ങ്ങളില്‍ ഉണ്ടായ മൂടല്‍ മഞ്ഞ് അടുത്ത ദിവസ ങ്ങളി ലും ശക്തമാകും എന്നും പൊതു ജന ങ്ങള്‍ കൂടുതല്‍ മുന്‍ കരുതലു കള്‍ എടുക്കണം എന്നും അബുദാബി പോലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

എമിറേറ്റിന്റെ വിവിധ ഭാഗ ങ്ങളില്‍ മൂടല്‍ മഞ്ഞു മൂലം ദൂരക്കാഴ്ച ഇല്ലാതിരുന്ന തിനാല്‍ നിരവധി വാഹന അപകട ങ്ങള്‍ ഉണ്ടായി. ഇതില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുക യും ചെയ്തു. തൊട്ടടുത്ത വാഹനത്തെ പ്പോലും കാണാന്‍ സാധിക്കാത്ത വിധം മൂടല്‍ മഞ്ഞു ണ്ടായ താണ് അപകട ത്തിന് കാരണ മായത്. ഇത് വന്‍ ഗതാ ഗത ക്കുരുക്കിനും വഴി വെച്ചു.

പൊലീസിന്റെ തീവ്ര ശ്രമത്തെ തുടര്‍ന്നാണ് അധികം വൈകാതെ തന്നെ വാഹന ഗതാഗതം പുന സ്ഥാപി ക്കാനായി എന്ന് അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടര്‍ കേണല്‍ ഹാമദ് നാസര്‍ അല്‍ ബലൂഷി അറിയിച്ചു.

കനത്ത മൂടല്‍ മഞ്ഞില്‍ അടിയന്തര ആസൂത്രണ നടപടി കള്‍ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, റെസ്ക്യൂ ടീം എന്നിവ യുടെ സഹകരണ ത്തോടെ യാണ് അബുദാബി പൊലീസ് ഡയറക്ടറേറ്റ് നടപ്പി ലാക്കിയത്. മൂടല്‍ മഞ്ഞു ണ്ടായിട്ടും അമിത വേഗ ത്തില്‍ ഓടിച്ച താണ് അപകട ത്തിന് കാരണ മായതെന്ന് കണ്ടത്തെി യിട്ടുണ്ട്.

മഞ്ഞില്‍ ഡ്രൈവിംഗ് സുരക്ഷിതമല്ല എന്നു ബോധ്യപ്പെട്ടാല്‍ റോഡരി കില്‍ സുരക്ഷിത മായ പാര്‍ക്കിംഗ്ബേ കളില്‍ മാത്രം വാഹനം നിറുത്തി യിടുക യാണ് വേണ്ടത് എന്നും മഞ്ഞുള്ള പ്പോള്‍ കരുത ലോടെ വാഹനം ഓടിക്കണം എന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട് എങ്കിലും പലരും ഇത് ഗൌനി ക്കാത്തത് പ്രശ്ന ങ്ങള്‍ രൂക്ഷ മാക്കുക യാണ്.

പ്രധാന ഹൈവേ കളിലും ഉള്‍ റോഡുകളിലും മോശം കാലാവസ്ഥ യില്‍ അതീവ ജാഗ്രത യോടെ വണ്ടി ഓടിക്കണം എന്നും ഡ്രൈവര്‍ മാരോട് പൊലീസ് അഭ്യര്‍ഥിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കനത്ത മൂടല്‍മഞ്ഞ് : ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

നബിദിനം : യു. എ. ഇ. യില്‍ ശനിയാഴ്ച പൊതു അവധി

January 1st, 2015

skssf-meeladu-nabi-celebration-ePathram
അബുദാബി : നബിദിനം പ്രമാണിച്ച് ജനവരി 3 ശനിയാഴ്ച രാജ്യത്തെ സ്വകാര്യ, പൊതു മേഖല കള്‍ക്ക് അവധി പ്രഖ്യാപിച്ചു.

സ്വകാര്യ മേഖല യിലെ ജീവന ക്കാര്‍ക്ക് ശമ്പള ത്തോടു കൂടിയ അവധി അനുവദിച്ചു കൊണ്ട് തൊഴില്‍ മന്ത്രി സഖര്‍ ബിന്‍ ഗൊബാഷ് ആണ് അവധി പ്രഖ്യാപിച്ചത്.

വ്യാഴാഴ്ച പുതു വര്‍ഷ പിറവി പ്രമാണിച്ച് അവധി ആയതും വെള്ളിയാഴ്ച യുടെ വാരാന്ത്യ ദിനവും ശനിയാഴ്ച യിലെ നബിദിന അവധിയും ആയതോടെ തുടര്‍ച്ച യായ മൂന്ന് ദിവസ ത്തെ അവധി സ്വകാര്യ മേഖല യിലെ തൊഴിലാളികള്‍ക്ക് ലഭിക്കും.

- pma

വായിക്കുക: , ,

Comments Off on നബിദിനം : യു. എ. ഇ. യില്‍ ശനിയാഴ്ച പൊതു അവധി


« Previous Page« Previous « സമാജം കേരളോത്സവം
Next »Next Page » ജാതി വ്യവസ്ഥയുടെ ദുരിതവും പേറി ‘ബായേന്‍’ »



  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine