മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ സ്‌കൂളുകൾ ട്രാൻസ്‌പോർട്ട് ഫീസ് കൂട്ടരുത്

September 5th, 2015

abudhabi-school-bus-ePathram
അബുദാബി : വിദ്യാര്‍ത്ഥി കളുടെ ട്രാൻസ്‌പോർട്ട് ഫീസ് വര്‍ദ്ധിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയ ത്തിന്റെ രേഖാമൂലമുള്ള അനുമതി തേടണം എന്ന് അധികൃതര്‍. സ്കൂള്‍ ഫീസും ബസ്സ്‌ ഫീസും നിലവിലെ നിരക്കില്‍ നിന്നും ഒരു ശതമാനം എങ്കിലും വര്‍ദ്ധനവ്‌ വരുത്തണം എങ്കില്‍ മന്ത്രാലയ ത്തില്‍ നിന്നും രേഖാ മൂലമുള്ള അനുമതി വാങ്ങിയിരി ക്കണം. നിയമം ലംഘിക്കുന്നവർ കനത്ത പിഴ ശിക്ഷ നേരിടേണ്ടി വരും എന്നും വിദ്യാഭ്യാസ മന്ത്രാലയ ത്തിന്റെ സ്വകാര്യ സ്‌കൂൾ വകുപ്പ് അണ്ടർ സെക്രട്ടറി അലി അൽ സുവൈദി അറിയിച്ചു.

ഫീസ്‌ വര്‍ദ്ധിപ്പിക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍ മന്ത്രാലയ ത്തിനു കീഴിലുള്ള പ്രത്യേക സമിതി സ്‌കൂളു കളിൽ സന്ദർശനം നടത്തുകയും പാഠ്യ വിഷയ ങ്ങളും കെട്ടിട സൗകര്യ ങ്ങളും സാങ്കേതിക സംവിധാന ങ്ങളും എല്ലാം പരിശോധി ക്കുകയും സ്കൂള്‍ അധികൃത രുടെ ആവശ്യ ങ്ങൾ വിലയിരുത്തു കയും ചെയ്‌ത ശേഷം മന്ത്രാലയ ത്തിന്റെ നിബന്ധന കളും മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങളും അനുസരിച്ചു മാത്രമാണ് ഫീസ്‌ വര്‍ദ്ധിപ്പിക്കാന്‍ ഉള്ള അപേക്ഷ കളില്‍ അംഗീകാരം നല്‍കുകയുള്ളൂ.

ഏതെങ്കിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ നിയമം ലംഘിച്ചു നിരക്കു വാങ്ങിയാൽ രക്ഷിതാക്കൾ മന്ത്രാലയ ത്തിൽ പരാതിപ്പെടണം എന്നും അലി അൽ സുവൈദി ഓര്‍മ്മിപ്പിച്ചു.

സ്‌കൂൾ നടത്തി പ്പുകാർ അനധികൃത മായി നിരക്ക് ഈടാക്കുന്ന തായി കണ്ടെത്തി യാല്‍ നിയമ നടപടി കൾ അതിവേഗ ത്തില്‍ ആയിരിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ സ്‌കൂളുകൾ ട്രാൻസ്‌പോർട്ട് ഫീസ് കൂട്ടരുത്

ഇ – മൈഗ്രേറ്റ് റിക്രൂട്ട്‌മെന്റ് : വിശദീകരണവുമായി ഇന്ത്യന്‍ എംബസ്സി

September 4th, 2015

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച ഇ – മൈഗ്രേറ്റ് സംവിധാന ത്തെ ക്കുറിച്ച് പരാതി കള്‍ ഉയരുന്ന സാഹചര്യ ത്തില്‍ ഇ – മൈഗ്രേറ്റ് സംവിധാന ത്തിന്റെ നടപടി ക്രമ ങ്ങളും സവിശേഷ ത കളും വിശദീകരിച്ചു കൊണ്ട് ഇന്ത്യന്‍ എംബസ്സി പത്രക്കുറിപ്പ് ഇറക്കി.

വിദേശ ജോലി സുരക്ഷിതത്വം ഉറപ്പ് നല്‍കാനായി ഇന്ത്യ ഗവണ്‍മെന്റ് ആരംഭിച്ച  ഇ – മൈഗ്രേഷന്‍ സംവിധാന ത്തിലൂടെ യാണ് ഇപ്പോള്‍ വിദേശ ത്തേക്ക് തൊഴിലാളി നിയമന ങ്ങള്‍ നട ക്കുന്നത്. ഇന്ത്യന്‍ മിഷനില്‍ ഇ-മൈഗ്രേറ്റ് സംവിധാന ത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന കമ്പനി കള്‍ക്ക് പ്രത്യേക യൂസര്‍ ഐ. ഡി. യും പാസ് വേഡും ലഭിക്കും.

വിസ അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യ ങ്ങള്‍ ഇന്ത്യന്‍ മിഷനില്‍ നിന്നും സാധാരണ രീതി യില്‍ തന്നെയാണ് നടക്കുക. കമ്പനി കള്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളി യുടെ പേരും വിശദമായ തൊഴില്‍ വിവരങ്ങളും ഇ-മൈഗ്രേറ്റില്‍ സമര്‍പ്പിക്കണം. ഇത് പൂര്‍ത്തി യായാല്‍ തൊഴില്‍ ദാദാവിന് തൊഴിലാളി യുടെ ഇ – മൈഗ്രേറ്റ് തൊഴില്‍ ഐ. ഡി. യും ജോബ് കോഡും ലഭിക്കും.

ഈ ഐഡിയും പാസ്‌പോര്‍ട്ട് നമ്പരും ഉപയോഗിച്ചാണ് തൊഴില്‍ കരാര്‍ ഉണ്ടാക്കുക. പിന്നീട് തൊഴിലാളിക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സി നായി പാസ്‌ പോര്‍ട്ട് കോപ്പി യും പി. ബി. ബി. വൈ. പോളിസിയും, തൊഴില്‍ ഉടമ്പടിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ യുമായി ഓണ്‍ ലൈനില്‍ അപേക്ഷിക്കാം.

വിദേശ തൊഴില്‍ നിയമനം കുറ്റമറ്റതാക്കാന്‍ വേണ്ടി യായിരുന്നു ഇ – മൈഗ്രേറ്റ് സംവിധാനം ഒരുക്കിയത്. എമിഗ്രേഷന്‍ ഓഫീസു കളില്‍ എത്തുന്ന അപേക്ഷ കള്‍ ഇന്ത്യന്‍ മിഷനു മായി ബന്ധപ്പെട്ടാണ് പിന്നീട് പൂര്‍ത്തീകരിക്കുക.

അത് കൊണ്ട് തന്നെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റു കളുമായി എമിഗ്രേഷന്‍ ഓഫീസില്‍ തൊഴിലാളി കള്‍ കയറി ഇറങ്ങേണ്ട ആവശ്യം വരുന്നില്ല എന്നതാണ് ഇ – മൈഗ്രേഷന്‍ സംവിധാന ത്തിന്റെ പ്രധാന സൗകര്യ ങ്ങളില്‍ ഒന്ന്‍.

ഇത്തര ത്തില്‍ പരിശോധന കള്‍ പൂര്‍ത്തി യായ തൊഴിലാളി യുടെ മുഴുവന്‍ രേഖകളും ഇ -മൈഗ്രേറ്റ് സംവിധാന ത്തിലൂടെ തൊഴില്‍ ദാതാവിന് ലഭിക്കുന്ന തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്യും. എമിഗ്രേഷന്‍ ക്ലിയറന്‍സിനായി 200 രൂപ യാണ് ഈടാക്കുക. ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ചലാന്‍ ആയോ, എമിഗ്രേഷന്‍ ഓഫീസു കളില്‍ നേരിട്ടും അടക്കാവുന്നതാണ്.

- pma

വായിക്കുക: , , , ,

Comments Off on ഇ – മൈഗ്രേറ്റ് റിക്രൂട്ട്‌മെന്റ് : വിശദീകരണവുമായി ഇന്ത്യന്‍ എംബസ്സി

ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ഇന്ത്യ സന്ദര്‍ശിക്കുന്നു

September 3rd, 2015

അബുദാബി : യു. എ. ഇ. വിദേശ കാര്യ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശന ത്തി നായി സെപ്റ്റംബര്‍ ആദ്യ വാരം ഇന്ത്യ യില്‍ എത്തുന്നു.

ഇന്ത്യന്‍ വിദേശ കാര്യ വകുപ്പു മന്ത്രി സുഷമ സ്വരാജുമായും ഉന്നത ഉദ്യോഗ സ്ഥരു മായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം മന്ത്രി തല യോഗ ങ്ങളിലും പങ്കെടുക്കും.

അടിസ്ഥാന സൗകര്യ വികസനം, ഊര്‍ജോല്‍പാദനം, പ്രതിരോധം, സുരക്ഷ, തീവ്ര വാദ വിരുദ്ധ പ്രവര്‍ ത്തന ങ്ങള്‍ തുടങ്ങിയ വിഷയ ങ്ങളില്‍ ചര്‍ച്ച നടക്കും. ഇരു രാജ്യ ങ്ങളി ലെയും വ്യാപാര പ്രമുഖര്‍ തമ്മിലുള്ള കൂടിക്കാഴ്ചയും നടക്കും.

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ യു. എ. ഇ സന്ദര്‍ശന ത്തിന്‍െറ തുടര്‍ച്ച യായി ട്ടാണ് യു. എ. ഇ. വിദേശ കാര്യ മന്ത്രി ഇന്ത്യ യില്‍ എത്തുന്നത്. നരേന്ദ്ര മോദി യുടെ യു. എ. ഇ. സന്ദര്‍ശന വേള യില്‍ ഒപ്പിട്ട കരാറുകളുടെ തുടര്‍ നടപടികള്‍ ശൈഖ് അബ്ദുല്ല യുടെ ഇന്ത്യ സന്ദര്‍ശന ത്തില്‍ നടക്കും.

- pma

വായിക്കുക: , ,

Comments Off on ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ഇന്ത്യ സന്ദര്‍ശിക്കുന്നു

പെട്രോളിന് ലിറ്ററിന് വില വര്‍ദ്ധന : ഡീസലിന് വില കുറയും

July 30th, 2015

fuel-prices-deregulated-in-uae-ePathram
അബുദാബി : യു. എ. ഇ. യില്‍ ഇന്ധന വില പുനഃക്രമീകരിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ പുതിയ വില നിലവില്‍ വരും. സര്‍ക്കാര്‍ കനത്ത സബ്‌സിഡി നൽകുന്ന തിനാൽ ലോക ത്തിൽ ഇന്ധന വില ഏറ്റവും കുറഞ്ഞ രാജ്യ ങ്ങളി ലൊന്നാണ് യു. എ. ഇ. എന്നാല്‍ ഈ സബ്സിഡി യു. എ. ഇ. സര്‍ക്കാര്‍ നിര്‍ത്ത ലാക്കി യതോടെ ഇന്ധന വില പുനഃക്രമീകരിച്ചു.

ഓഗസ്റ്റ് ഒന്നു മുതൽ പെട്രോള്‍ ലിറ്ററിന് 2 ദിര്‍ഹം 14 ഫില്‍സ് നല്‍കണം. നേരത്തെ 1. ദിര്‍ഹം 72 ഫില്‍‌സ് ആയി രുന്നു സ്ഥിരം വില. ഇപ്പോള്‍ സബ്സിഡി ഒഴിവാക്കു ന്നതോടെ പെട്രോള്‍ വിലയില്‍ 24 ശതമാനം വര്‍ദ്ധന വാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഡീസലിന് നേരത്തെ 2 ദിര്‍ഹം 90 ഫില്‍‌സ് വില ഉണ്ടായിരുന്നതില്‍ ലിറ്ററിന് 85 ഫിൽസ് കുറഞ്ഞു 2.05 ദിർഹ മായി മാറി.

ഇന്ധന വില നിർണയ സമിതിയുടെ യോഗമാണ് പുതുക്കിയ വില നിലവാരം പ്രഖ്യാപി ച്ചത്. 2010 മുതൽ യു. എ. ഇ. യിൽ പെട്രോളിനും ഡീസലിനും നിശ്ചിത വില യായി രുന്നു. ജൂലായിലെ അന്താരാഷ്ട്ര വിലയുടെ ശരാശരിയും കടത്തു കൂലിയും മറ്റു ചെലവുകളും പരിഗണിച്ചാണ് ആഗസ്തിലെ വില നിശ്ചയിച്ചത്.

എല്ലാ ദിവസവും അന്താരാഷ്ട്ര ഇന്ധന വില നിരീക്ഷണത്തിന് വിധേയ മാക്കും. ഇനി മുതൽ എല്ലാ മാസവും 28ന് യോഗം ചേർന്ന് അടുത്ത മാസത്തെ വില നിർണ യിക്കും. രാജ്യാന്തര തലത്തിലെ ശരാശരി ഇന്ധന വിലയുമായി ബന്ധപ്പെടു ത്തിയാകും ഇനി മുതല്‍ വില നിശ്ചയിക്കുക.

അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) ഡീസലിനും പെട്രോളിനും താരതമ്യേന കുറഞ്ഞ നിരക്കാണ് ഈടാ ക്കുന്നത്. എന്നാല്‍, ഇനി മുതല്‍ യു. എ. ഇ. യിലെ എല്ലാ എമിരേറ്റു കളിലെയും പെട്രോള്‍ സ്റ്റെഷനുകളില്‍ ഒരേ വില ആയിരിക്കും ഈടാക്കുക.

ഫോട്ടോക്ക് കടപ്പാട് : അറേബ്യന്‍ ബിസിനസ്സ് ഡോട്ട് കോം

- pma

വായിക്കുക: , , ,

Comments Off on പെട്രോളിന് ലിറ്ററിന് വില വര്‍ദ്ധന : ഡീസലിന് വില കുറയും

വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നത് തടയാന്‍ യു. എ. ഇ. യില്‍ പുതിയ നിയമം

July 21st, 2015

uae-flag-epathram
അബുദാബി : യു. എ. ഇ. യിൽ ജാതി മത വർഗ്ഗ വർണ്ണ ത്തിന്റെയും വിശ്വാസ പ്രമാണ ങ്ങളുടെ പേരിൽ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമി ച്ചാല്‍ കഠിന ശിക്ഷ ലഭിക്കും. ഇതിനായി പുതിയ നിയമം പ്രാബല്യ ത്തിൽ വരുത്താൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവ് പുറപ്പെടുവിച്ചു.

മറ്റു മത ങ്ങളേയോ വ്യക്തികളേയോ, അവിശ്വാസി യേയോ അപമാനി ക്കുന്നതും ദൈവ നിന്ദ, പ്രവാചക നിന്ദ, വിശുദ്ധ ഗ്രന്ഥ ങ്ങളെ അപ കീർത്തി പ്പെടുത്തൽ, ആരാധനാ കേന്ദ്ര ങ്ങള്‍, ഖബറിടങ്ങള്‍ (ശ്മശാന ങ്ങൾ) എന്നിവയെ അപമാനിക്കൽ തുടങ്ങിയവും ഇൗ നിയമ പരിധി യിൽ പ്പെടും.‌ കൂടാതെ, ഓണ്‍ ലൈന്‍ മാധ്യമ ങ്ങള്‍, പുസ്തക ങ്ങള്‍, ലഘു ലേഖകള്‍ എന്നിവ വഴി മത ത്തെയും മത വിശ്വാ സി കളെയും അധിക്ഷേപിക്കുന്നത് കുറ്റകര മാണ്. ആറ് മുതൽ 10 വര്‍ഷം വരെ തടവും അര ലക്ഷം മുതൽ 20 ലക്ഷം വരെ പിഴയും ലഭിക്കും. ഔദ്യോഗിക ഏജന്‍സിയായ വാം പ്രസിദ്ധീകരിച്ചതാണ് ഈ വാര്‍ത്ത‍

മത വിശ്വാസ ത്തിന്‍െറ പേരില്‍ മറ്റുള്ളവര്‍ക്കെതിരെ വിദ്വേഷം പ്രചരി പ്പിക്കുന്ന വ്യക്തി കളെയും സംഘടന കളെയും ശക്തമായി നേരിടും. വിദ്വേഷം പ്രചരിപ്പി ക്കുന്ന വരെ സാമ്പത്തിക മായി സഹായി ക്കുന്നത് പോലും കുറ്റകര മാണ്. മതസ്ഥാപന ങ്ങള്‍ ക്കും ഗ്രന്ഥ ങ്ങള്‍ക്കും നേരെ നടക്കുന്ന കൈയേറ്റങ്ങളെയും നിയമം തടയുന്നു.

മത വിദ്വേഷം പ്രചരിപ്പി ക്കുക എന്ന ലക്ഷ്യ ത്തോടെ വ്യക്തി കളോ സംഘടന കളോ സമ്മേ ളന ങ്ങള്‍ നടത്താന്‍ പാടില്ല. ഇതിനായി പണം സ്വീകരിക്കുന്നതും കുറ്റകര മാണ്. ഏതെങ്കിലും വ്യക്തി യെയോ സംഘ ത്തെയോ അവരുടെ മത വിശ്വാസ ത്തിന്‍െറ പേരില്‍ അവിശ്വാസി എന്നോ കപട വിശ്വാസി എന്നോ വിളിക്കുന്നത് ശിക്ഷാര്‍ഹമാണ്. രാജ്യ ത്ത് മത സഹിഷ്ണുത യ്ക്കും സൗഹാര്‍ദ്ദ ത്തിനും ശക്തമായ അടിത്തറ പാകുക എന്നതാണ് 2015ലെ രണ്ടാം നമ്പര്‍ നിയമ ത്തിന്റെ ലക്ഷ്യം. പുതിയ നിയമത്തെ എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയൻ സ്വാഗതം ചെയ്‌തു. യു. എ. ഇ. യിലെ  പ്രമുഖ വാര്‍ത്താ മാധ്യമങ്ങളും ഈ നിയമത്തെ സ്വാഗതം ചെയ്തു കൊണ്ട് എഡിറ്റോറിയല്‍ എഴുതി.

സ്വാതന്ത്ര്യം, സഹിഷ്‌ണുത, സ്വീകാര്യത, മറ്റുള്ള വരുടെ ആശയ ങ്ങൾ, വിശ്വാസ ങ്ങൾ, മൂല്യങ്ങൾ എന്നിവയെ ബഹുമാനിക്കുന്ന യു. എ. ഇ. യുടെ നയത്തെ ഉറപ്പി ക്കുന്ന താണു പുതിയ നിയമം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൂടുതല്‍ സാമൂഹിക ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കായി യു. എ. ഇ. എക്‌സ്‌ചേഞ്ച്
Next »Next Page » കളിയരങ്ങ് : സമാജം സമ്മര്‍ ക്യാമ്പ് വ്യാഴാഴ്ച തുടക്കമാവും »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine