റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതിഷേധിച്ചു

March 30th, 2011

riyadh-indian-media-forum-logo-epathram

റിയാദ്: ജോലിക്കിടെ മാധ്യമ പ്രവര്‍ത്തകന്‍ അക്രമിക്കപ്പെട്ട സംഭവത്തെ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) അപലപിച്ചു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും നേതാക്കളും ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോ ചീഫ് ഷാജഹാനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതും വധ ഭീഷണി മുഴക്കിയതും ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണെന്നും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നു കയറ്റമാണെന്നും പ്രവര്‍ത്തക സമിതി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

ആക്രമണം നടത്തിയതും മാധ്യമ പ്രവര്‍ത്തകനെ ഫോണിലൂടെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും ഭരണ ഘടനാപരമായി ഉത്തരവാദപ്പെട്ട പദവിയിലുള്ള ജന പ്രതിനിധിയുടെ നേതൃത്വത്തിലാണെന്ന ആരോപണം സത്യമാണെങ്കില്‍ അത് ജനാധിപത്യ സംവിധാനത്തെ അപകടപ്പെടുത്തുന്ന പ്രവണതയാണെന്നും തെറ്റിന്റെ ഗൌരവം മനസിലാക്കി ബന്ധപ്പെട്ടവര്‍ അത് തിരുത്താന്‍ തയ്യാറവേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

വാര്‍ത്താധിഷ്ടിത പരിപാടിയുടെ ഷൂട്ടിങ്ങിനിടെ ആക്രമണം നടത്തിയ വര്‍ക്കെതിരെ കര്‍ശന നിയമ നടപടി ഉണ്ടാവേണ്ടത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമാണ്.

(അയച്ചു തന്നത് : നജീം കൊച്ചുകലുങ്ക്, റിയാദ്‌)

-

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ »

അഴിമതിയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉയരണം : ദല

February 17th, 2011

corruption-in-india-epathram
ദുബായ്‌ : ലോക ജനതയ്ക്ക്‌ മുന്‍പാകെ ഇന്ത്യയ്ക്ക്‌ അപമാനമായി രാജ്യത്ത് ഉയര്‍ന്നു വരുന്ന അഴിമതിയുടെ വാര്‍ത്തകളില്‍ ദുബായ്‌ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ദല) ആശങ്ക രേഖപ്പെടുത്തി. ഭൂമി കുംഭകോണം, കോമണ്‍ വെല്‍ത്ത്, ആദര്‍ശ്‌ ഫ്ലാറ്റ്‌, 2ജി സ്പെക്ട്രം തുടങ്ങി ന്യായാധിപന്മാര്‍ സ്വാധീനിക്കപ്പെടുന്നതിന്റെയും കുത്തകകളുടെ ഇടനിലക്കാര്‍ മന്ത്രി നിയമനങ്ങളില്‍ വരെ സ്വാധീനം ചെലുത്തുന്നതിന്റെയും വാര്‍ത്തകള്‍ നിയമ നിര്‍മ്മാണ സഭയും, എക്സിക്യൂട്ടിവും, ജുഡീഷ്യറിയും മാത്രമല്ല, രാഷ്ട്രീയ നേതൃത്വവും മാധ്യമ രംഗം പോലും അഴിമതി വിമുക്തമല്ല എന്നാണ് വെളിവാക്കുന്നത് എന്ന് ദല ജനറല്‍ ബോഡി യോഗം പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി.

നാരായണന്‍ വെളിയംകോടാണ് പ്രമേയം അവതരിപ്പിച്ചത്‌. ജനാധിപത്യത്തിന്റെ നെടുംതൂണുകളെ ബാധിച്ചിരിക്കുന്ന ഈ മഹാ രോഗത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് എ. അബ്ദുള്ളകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. വി. സജീവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ആക്ടിംഗ് ട്രഷറര്‍ കെ. അബ്ദുല്‍ റഷീദ്‌ വരവ് ചെലവ്‌ കണക്കുകളും അവതരിപ്പിച്ചു. കെ. വി. സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , ,

3 അഭിപ്രായങ്ങള്‍ »

ലോകകപ്പ്‌ ഗോള്‍ഡ്‌ എഫ്. എമ്മിലൂടെ തല്‍സമയം ഗള്‍ഫിലെത്തുന്നു

February 17th, 2011

gold-1013-fm-epathram

ദുബായ്: ഐ. സി. സി. ക്രിക്കറ്റ് ലോക കപ്പ് 2011 ന്റെ തത്സമയ പ്രക്ഷേപണ അവകാശം ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്കിന്റെ മലയാളം റേഡിയോ സ്റ്റേഷനായ Gold 101.3 FM നു ലഭിച്ചു. മദ്ധ്യ പൂര്‍വേഷ്യ, ഉത്തരാഫ്രിക്ക മേഖലയിലെ പരിപൂര്ണ്ണ തത്സമയ പ്രക്ഷേപണ അവകാശമാണ് ഗോള്ഫ് എഫ് എമ്മിന് ലഭിച്ചത്.

യു. എ. ഇ. യില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനാണ് ഗോള്‍ഡ്‌ എഫ്.എം. ലോക കപ്പിന്റെ പരിപൂര്ണ്ണ പ്രക്ഷേപണ അവകാശമുള്ള ചാനല്‍ 2, മദ്ധ്യ പൂര്‍വേഷ്യ, ഉത്തരാഫ്രിക്ക മേഖലകളിലെ തത്സമയ പ്രക്ഷേപണ അവകാശം ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്കിനു നല്കുകയായിരുന്നു.

kuzhoor-vilson-radio-station-epathram

ഗോള്‍ഡ്‌ എഫ്.എം. വാര്‍ത്താ വിഭാഗം മേധാവി കുഴൂര്‍ വിത്സണ്‍ (ഒരു ഫയല്‍ ചിത്രം)
2015 വരെ ഇന്റര്നെറ്റ്, മൊബൈല്‍ ഉള്പ്പടെയുള്ള എല്ലാ മാധ്യമങ്ങളിലും ലോക കപ്പ് ഓഡിയോ സ്ട്രീം ലഭ്യമാക്കാനുള്ള അവകാശം ലഭിച്ചിരിക്കുന്നത് ചാനല്‍ 2 വിനാണ്. ഇംഗ്ലീഷിന് പുറമേ ഏഷ്യന്‍ ജനതയ്ക്കിടയിലും നല്ല സ്വാധിനമുള്ള ചാനല്‍ 4 നെ ക്രിക്കറ്റ് റേഡിയോ പങ്കാളിയായി ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ചാനല്‍ 2 ഗ്രൂപ്പ് ചെയര്മാനും എം .ഡി. യുമായ അജയ് സേതി പറഞ്ഞു.

ക്രിക്കറ്റിന്റെ ജീവിക്കുന്ന ഇതിഹാസങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്ക്കര്‍, ക്ലെവ് ലോയ്ഡ് തുടങ്ങിയവരുടെ സാന്നിധ്യം ക്രിക്കറ്റ് റേഡിയോ കമന്ററിയെ ഏറെ സമ്പന്നമാക്കുമെന്ന് ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്ക് മാതൃ സ്ഥാപനമായ അല്‍ മുറാദ് ഗ്രൂപ്പിന്റെ ചെയര്മാന്‍ അബ്ദുള്ള മുഹമ്മദ് അല്‍ മുറാദ് പറഞ്ഞു.

ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്കുമായും, ചാനല്‍ 2വുമായും സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഐ. സി. സി. വിപണന വിഭാഗം ജനറല്‍ മാനേജര്‍ കാംപെല്‍ ജമൈസണ പ്രതികരിച്ചു.

മത്സരങ്ങളുടെ ആവേശം ജനങ്ങളില്‍ എത്തിക്കുന്നതില്‍ റേഡിയോക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്ദേവ് അഭിപ്രായപ്പെട്ടു.

ലോകകപ്പ് ക്രിക്കറ്റ് പരിപൂര്ണ്ണ തത്സമയ പ്രക്ഷേപണം നടത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനെന്ന ബഹുമതിയും ഇതോടെ ഗോള്‍ഡ്‌ എഫ്. എമ്മിന് ലഭിക്കും. www.gold1013fm.com എന്ന വെബ്സൈറ്റിലൂടെ ലോകത്തെവിടെ യുമുള്ളവര്ക്കും തത്സമയ പ്രക്ഷേപണം കേള്ക്കാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു : കെ. മുരളീധരന്‍

February 14th, 2011

sahrudaya-award-2011-01-epathram

ദുബായ്‌ : കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനേക്കാള്‍ താല്‍പ്പര്യം സാംസ്കാരിക പ്രവര്‍ത്തകരും, പൊതു ജനങ്ങളും കാണിക്കണമെന്ന് മുന്‍ കെ. പി. സി. സി. പ്രസിഡണ്ട് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. ദുബായ് കേരള ഭവനില്‍ നടന്ന കേരള റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് സര്‍ക്കിള്‍ സഹൃദയ പുരസ്കാര ദാന ചടങ്ങില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വ്യവസായ വികസനത്തിന് ആദ്യം വേണ്ടത് വൈദ്യുതി ആണ് എന്ന് പറഞ്ഞ അദ്ദേഹം പുതിയ വൈദ്യുത പദ്ധതികള്‍ക്ക് തുടക്കമിടുമ്പോള്‍ പരിസ്ഥിതി വാദം ഉയര്‍ത്തി പദ്ധതികള്‍ക്ക്‌ തടസ്സങ്ങള്‍ ഉണ്ടാക്കിയാല്‍ കേരളത്തില്‍ ഒരു വ്യവസായവും വളരില്ലെന്ന് ആരോപിച്ചു. അതിനാല്‍ ഗള്‍ഫിലെ മാധ്യമ, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍ ഇത്തരം അവസ്ഥകള്‍ക്ക് മാറ്റമുണ്ടാക്കുവാന്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എല്‍വിസ് ചുമ്മാര്‍, എന്‍. വിജയ മോഹന്‍, രമേഷ് പയ്യന്നൂര്‍, ഫസലു, സലാം പാപ്പിനിശ്ശേരി, അനില്‍ വടക്കേകര, സൈനുദ്ദീന്‍ ചേലേരി, നിദാഷ്, ബഷീര്‍ പടിയത്ത്, ഡോ. കെ. പി. ഹുസൈന്‍, അഡ്വ. ഹാഷിഖ്, പാം പബ്ലിക്കേഷന്‍സ്, അബ്ദുറഹമാന്‍ ഇടക്കുനി, പുറത്തൂര്‍ വി. പി. മമ്മൂട്ടി, പ്രഭാകരന്‍ ഇരിങ്ങാലക്കുട, സൈനുദ്ദീന്‍ ഖുറൈഷി, റീന സലീം, ത്രിനാഥ്, അബ്ദുള്ള ഫാറൂഖി, ജ്യോതികുമാര്‍, ഒ. എസ്. എ. റഷീദ്, അസ് ലം പട് ല, അബൂബക്കര്‍ സ്വലാഹി, മൌലവി ഹുസൈന്‍ കക്കാട് എന്നിവര്‍ മുരളീധരനില്‍ നിന്നും പുരസ്ക്കാരങ്ങള്‍ സ്വീകരിച്ചു.

sahrudaya-award-2011-02-epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

കെ. എ. ജബ്ബാരി അധ്യക്ഷനായ യോഗത്തില്‍ ബഷീര്‍ തിക്കോടി പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. പുന്നക്കന്‍ മുഹമ്മദലി, പി. കമറുദ്ദിന്‍, നാസര്‍ ബേപ്പൂര്‍, സബാ ജോസഫ്, ഷീലാ പോള്‍, ഇ. എം. അഷറഫ്, ഉബൈദ് ചേറ്റുവ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് വെട്ടുകാട് സ്വാഗതവും, അബ്ദുള്ള  ചേറ്റുവ നന്ദിയും പറഞ്ഞു.

ഒ. എസ്. എ. റഷീദ്

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

മീഡിയാ ഫോറം പ്രസിഡണ്ട് മാതൃകയാവുന്നു

January 31st, 2011

e-satheesh-asianet-gulf-roundup-epathram
ദുബായ്‌ : ഇന്ന് ഞാന്‍ നാളെ നീ എന്നും പറഞ്ഞ്, പരസ്പരം പുറം ചൊറിയുന്നത് പോലെ പുരസ്കാരങ്ങള്‍ കൊടുക്കുകയും വാങ്ങുകയും, “ഞങ്ങളുടെ ആളുകള്‍”ക്ക് എതിരായ വാര്‍ത്ത കൊടുക്കാത്തതിന് പ്രതിഫലമായി പുരസ്കാരം വാഗ്ദാനം ചെയ്യുകയുമൊക്കെ ചെയ്യുന്ന ഗള്‍ഫിലെ വിചിത്രമായ സാഹചര്യത്തില്‍ മാധ്യമ ഫോറം പ്രസിഡണ്ട് പുരസ്കാരങ്ങള്‍ക്ക് പുറകെ ഓടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഒരു പുതിയ മാതൃകയാവുന്നു.

ഇന്നലെ പ്രഖ്യാപിച്ച സഹൃദയ പുരസ്കാര വാര്‍ത്തയില്‍ തന്റെ പേര് കണ്ട ഏഷ്യാനെറ്റ്‌ ടി. വി. യുടെ വാര്‍ത്താ വിഭാഗം മേധാവിയായ ഇ. സതീഷാണ് തനിക്ക്‌ ലഭിച്ച പുരസ്കാര ത്തിന് താന്‍ അര്‍ഹനല്ല എന്നും തന്റെ നേട്ടങ്ങള്‍ക്ക് കാരണം താന്‍ പ്രതിനിധീ കരിക്കുന്ന സ്ഥാപന മാണെന്നും പറഞ്ഞത്‌. ഒരു വ്യക്തിഗത ബഹുമതി ലഭിക്കാനൊന്നും താന്‍ വളര്‍ന്നിട്ടില്ല എന്നും അതിനാല്‍ തന്റെ പ്രസ്ഥാനമായ ഗള്‍ഫ്‌ റൌണ്ട് അപ്പിന് ഈ പുരസ്കാരം നല്‍കണം എന്നും അദ്ദേഹം അറിയിച്ച തനുസരിച്ച് ഇന്നലെ ലഭിച്ച പത്രക്കുറിപ്പിന് ഒരു തിരുത്തുമായി ഇന്ന് വീണ്ടുമൊരു പത്രക്കുറിപ്പ്‌ വായനക്കൂട്ടം പുറത്തിറക്കി. അതില്‍ ഇ. സതീഷിന്റെ പേരില്ല. അതിനു പകരം പ്രവാസി ക്ഷേമം എന്ന വകുപ്പില്‍ ഗള്‍ഫ്‌ റൌണ്ടപ്പ്‌ സ്ഥാനം പിടിച്ചിരിക്കുന്നു.

എളിമയുടെയും വിനയത്തിന്റെയും ഉത്തമ ഉദാഹരണമായ ഈ സംഭവം പ്രവാസ ലോകത്ത്‌ തീര്‍ത്തും ഒരു പുതുമയാണ്. ഊര്ജസ്വലനും സുമുഖനുമായ ഈ ചെറുപ്പക്കാരന്റെ സാന്നിധ്യം ഗള്‍ഫ്‌ റൌണ്ടപ്പ്‌ എന്ന പരിപാടിയെ ജനപ്രിയ മാക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. പ്രവാസ ജീവിതത്തിലെ നീറുന്ന പ്രശ്നങ്ങള്‍ പൊതുജന സമക്ഷം ഉയര്‍ത്തി ക്കാണിക്കുക വഴി നിരവധി സമസ്യകള്‍ക്ക് പരിഹാരം കാണുവാന്‍ വഴി തുറന്നതാണ് ഇതിനെ പ്രവാസി ക്ഷേമ പുരസ്കാരത്തിന് അര്‍ഹമാക്കിയത് എന്ന് വായനക്കൂട്ടം അറിയിച്ചു. എന്നാല്‍ ഈ പരിപാടിയുടെ വിജയത്തിനായി അഹോരാത്രം കഠിനാദ്ധ്വാനം ചെയ്തിട്ടും, വിനയാന്വിതനായി, തനിക്ക് ലഭിച്ച പുരസ്കാരം തന്റെ പരിപാടിക്ക്‌ നല്‍കിയാല്‍ മതി എന്ന ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശം തങ്ങള്‍ ഏറെ വിലമതിക്കുന്നു എന്നും കേരള റീഡേഴ്സ് ആന്‍ഡ്‌ റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) പ്രസിഡണ്ട് ജബ്ബാരി കെ. എ. അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « അക്കാഫ്‌ കൂട്ട ഓട്ടം – ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2011
Next »Next Page » സ്ത്രീ ‘വിധേയത്വം’ എന്ന ചിന്തക്ക് അടിമ : വിനയ »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine