ധനികരായ ഇന്ത്യക്കാര്‍ : മലയാളികളില്‍ എം. എ. യൂസഫലി ഒന്നാമത്

September 27th, 2015

ma-yousufali-epathram
അബുദാബി : ഫോബ്സ് മാഗസിന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ പട്ടിക യില്‍ ലോക ത്തിലെ ധനി കരായ ഇന്ത്യ ക്കാരുടെ പേരു കളില്‍ എം. എ. യൂസഫലി ഒന്നാമത്.

മലയാളി കളായ ധനികരുടെ ലിസ്റ്റി ലാണ് എം. എ. യൂസഫലി മുന്നില്‍ നില്ക്കുന്നത് എങ്കിലും മുകേഷ് അംബാനി യാണ് ഏറ്റവും ധനിക നായ ഇന്ത്യ ക്കാരന്‍. ആസ്തി 1,890 കോടി ഡോളര്‍. യൂസഫലി യുടെ ആസ്തി 370 കോടി ഡോളറാണ്. നൂറു പേരുടെ പട്ടികയില്‍ രവി പിള്ള യാണു മലയാളി ധനികരില്‍ രണ്ടാമത്. ദിലീപ് സാങ്‌വി ഇന്ത്യ ക്കാരായ ധനിക രില്‍ രണ്ടാമൻ.

ഗള്‍ഫിലെ ഒമ്പതു പേരാണ് ഈ വര്‍ഷം ആദ്യ പട്ടിക യില്‍ ഇടം നേടിയത്. പതിനേഴാം സ്ഥാനത്തുള്ള സ്ഥാനത്തുള്ള മിക്കി ജഗ്താനിയാണ് ഇവരില്‍ മുന്നില്‍. എം. എ. യൂസഫലി, രവി പിള്ള, സണ്ണി വര്‍ക്കി, സുനില്‍ വാസ്വാനി, ഡോ. ബി. ആര്‍. ഷെട്ടി, ഡോ. ആസാദ് മൂപ്പന്‍, പി. എന്‍. സി. മേനോന്‍, രഘുവീന്ദര്‍ കട്ടാരിയ എന്നിവരാണ് ഗള്‍ഫില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ച സമ്പന്നര്‍.

- pma

വായിക്കുക: , , ,

Comments Off on ധനികരായ ഇന്ത്യക്കാര്‍ : മലയാളികളില്‍ എം. എ. യൂസഫലി ഒന്നാമത്

കരീം വെങ്കിടങ്ങിന് ഡോക്ടറേറ്റ് സമ്മാനിച്ചു

September 10th, 2015

bharath-gaurav-award-to-kareem-venkidangu-ePathram
ദുബായ്: യു. എ. ഇ. യിലെ സാമൂഹിക പ്രവർത്തകനും ബിസിനസു കാരനും തൃശൂർ ചാവക്കാട് വെങ്കിടങ്ങ് സ്വദേശി യുമായ എം. പി. അബ്ദുൽ കരീമിന് (കരീം വെങ്കിടങ്ങ്) ചെന്നൈയിൽ നടന്ന ചടങ്ങിൽ അക്കാദമി ഒാഫ് യൂണി വേഴ്സൽ ഫീസിന്റെ ഹ്യൂമാനിറ്ററി ഡോക്ടറേറ്റ് സമ്മാനിച്ചു.

സാമൂഹിക സാംസ്കാരിക മേഖല കളിലെ പ്രവർത്തന മികവിനാണ് ഡോക്ടറേറ്റ് നൽകിയത്. എ. യു. ജി. പി. ചെയർമാൻ ഡോ. മധുകൃഷ്ണ യാണ് പുരസ്കാരം സമ്മാനിച്ചത്.

* കരീം വെങ്കിടങ്ങിന് ഭാരത് ഗൗരവ് പുരസ്‌കാരം

- pma

വായിക്കുക: , , , , , ,

Comments Off on കരീം വെങ്കിടങ്ങിന് ഡോക്ടറേറ്റ് സമ്മാനിച്ചു

ഇ – മൈഗ്രേറ്റ് റിക്രൂട്ട്‌മെന്റ് : വിശദീകരണവുമായി ഇന്ത്യന്‍ എംബസ്സി

September 4th, 2015

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യ ഗവണ്‍മെന്റ് ആവിഷ്‌കരിച്ച ഇ – മൈഗ്രേറ്റ് സംവിധാന ത്തെ ക്കുറിച്ച് പരാതി കള്‍ ഉയരുന്ന സാഹചര്യ ത്തില്‍ ഇ – മൈഗ്രേറ്റ് സംവിധാന ത്തിന്റെ നടപടി ക്രമ ങ്ങളും സവിശേഷ ത കളും വിശദീകരിച്ചു കൊണ്ട് ഇന്ത്യന്‍ എംബസ്സി പത്രക്കുറിപ്പ് ഇറക്കി.

വിദേശ ജോലി സുരക്ഷിതത്വം ഉറപ്പ് നല്‍കാനായി ഇന്ത്യ ഗവണ്‍മെന്റ് ആരംഭിച്ച  ഇ – മൈഗ്രേഷന്‍ സംവിധാന ത്തിലൂടെ യാണ് ഇപ്പോള്‍ വിദേശ ത്തേക്ക് തൊഴിലാളി നിയമന ങ്ങള്‍ നട ക്കുന്നത്. ഇന്ത്യന്‍ മിഷനില്‍ ഇ-മൈഗ്രേറ്റ് സംവിധാന ത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന കമ്പനി കള്‍ക്ക് പ്രത്യേക യൂസര്‍ ഐ. ഡി. യും പാസ് വേഡും ലഭിക്കും.

വിസ അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട കാര്യ ങ്ങള്‍ ഇന്ത്യന്‍ മിഷനില്‍ നിന്നും സാധാരണ രീതി യില്‍ തന്നെയാണ് നടക്കുക. കമ്പനി കള്‍ റിക്രൂട്ട് ചെയ്യപ്പെടുന്ന തൊഴിലാളി യുടെ പേരും വിശദമായ തൊഴില്‍ വിവരങ്ങളും ഇ-മൈഗ്രേറ്റില്‍ സമര്‍പ്പിക്കണം. ഇത് പൂര്‍ത്തി യായാല്‍ തൊഴില്‍ ദാദാവിന് തൊഴിലാളി യുടെ ഇ – മൈഗ്രേറ്റ് തൊഴില്‍ ഐ. ഡി. യും ജോബ് കോഡും ലഭിക്കും.

ഈ ഐഡിയും പാസ്‌പോര്‍ട്ട് നമ്പരും ഉപയോഗിച്ചാണ് തൊഴില്‍ കരാര്‍ ഉണ്ടാക്കുക. പിന്നീട് തൊഴിലാളിക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സി നായി പാസ്‌ പോര്‍ട്ട് കോപ്പി യും പി. ബി. ബി. വൈ. പോളിസിയും, തൊഴില്‍ ഉടമ്പടിയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ യുമായി ഓണ്‍ ലൈനില്‍ അപേക്ഷിക്കാം.

വിദേശ തൊഴില്‍ നിയമനം കുറ്റമറ്റതാക്കാന്‍ വേണ്ടി യായിരുന്നു ഇ – മൈഗ്രേറ്റ് സംവിധാനം ഒരുക്കിയത്. എമിഗ്രേഷന്‍ ഓഫീസു കളില്‍ എത്തുന്ന അപേക്ഷ കള്‍ ഇന്ത്യന്‍ മിഷനു മായി ബന്ധപ്പെട്ടാണ് പിന്നീട് പൂര്‍ത്തീകരിക്കുക.

അത് കൊണ്ട് തന്നെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റു കളുമായി എമിഗ്രേഷന്‍ ഓഫീസില്‍ തൊഴിലാളി കള്‍ കയറി ഇറങ്ങേണ്ട ആവശ്യം വരുന്നില്ല എന്നതാണ് ഇ – മൈഗ്രേഷന്‍ സംവിധാന ത്തിന്റെ പ്രധാന സൗകര്യ ങ്ങളില്‍ ഒന്ന്‍.

ഇത്തര ത്തില്‍ പരിശോധന കള്‍ പൂര്‍ത്തി യായ തൊഴിലാളി യുടെ മുഴുവന്‍ രേഖകളും ഇ -മൈഗ്രേറ്റ് സംവിധാന ത്തിലൂടെ തൊഴില്‍ ദാതാവിന് ലഭിക്കുന്ന തോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവുകയും ചെയ്യും. എമിഗ്രേഷന്‍ ക്ലിയറന്‍സിനായി 200 രൂപ യാണ് ഈടാക്കുക. ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ചലാന്‍ ആയോ, എമിഗ്രേഷന്‍ ഓഫീസു കളില്‍ നേരിട്ടും അടക്കാവുന്നതാണ്.

- pma

വായിക്കുക: , , , ,

Comments Off on ഇ – മൈഗ്രേറ്റ് റിക്രൂട്ട്‌മെന്റ് : വിശദീകരണവുമായി ഇന്ത്യന്‍ എംബസ്സി

പത്മശ്രീ എം. എ. യൂസഫലി സ്കോട്ട്ലന്‍ഡ് യാര്‍ഡ് മന്ദിരം സ്വന്തമാക്കി

July 28th, 2015

great-scott-land-yard-hotel-of-ma-yousafali-ePathram
അബുദാബി : മലയാളി വ്യവസായ പ്രമുഖനും അബുദാബി ചേംബർ ഓഫ് കോമ്മേഴ്സ് ഡയരക്ടർ ബോഡ് അംഗ വുമായ പത്മശ്രീ എം. എ. യൂസഫലി യുടെ ഉടമസ്ഥത യിലുള്ള ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷണല്‍ 1100 കോടി രൂപ ചെലവിട്ട് ലണ്ടനിലെ ഗ്രേറ്റ് സ്കോട്ട്ലന്‍റ് യാര്‍ഡ് മന്ദിരം സ്വന്തമാക്കി.

‘എഡ്വേര്‍ഡിയന്‍ ബില്‍ഡിംഗ്’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ കെട്ടിട ത്തിലാണ് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തി ച്ചിരുന്നത്. പിന്നീട് ഇത് ബ്രിട്ടീഷ് ആര്‍മി റിക്രൂട്ട്മെന്റ് സെന്ററായും അറിയപ്പെട്ടു. ഈ പൗരാണിക കെട്ടിടം പഞ്ച നക്ഷത്ര ഹോട്ടലാക്കി മാറ്റാനാണ് ലുലു ഗ്രൂപ്പിന്‍െറ പദ്ധതി എന്ന് ഒൗദ്യോഗിക പത്ര ക്കുറിപ്പില്‍ അറിയിച്ചു.

ലണ്ടന്‍ നഗര ത്തിന്റെ ഹൃദയ ഭാഗമായ വൈറ്റ്ഹാളില്‍ 92,000 ചതുരശ്ര അടി വിസ്തീര്‍ണ ത്തിലാണ് പഞ്ച നക്ഷത്ര ഹോട്ടല്‍ ഒരുങ്ങുന്നത്. 110 ദശലക്ഷം പൗണ്ടി നാണ് (1100 കോടി രൂപ) ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറായ എം. എ. യൂസഫലി കെട്ടിടം സ്വന്ത മാക്കിയത്.

‘ദ ഗ്രേറ്റ് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ്’ എന്ന പേരില്‍ ത്തന്നെയാവും ഹോട്ടല്‍ അറിയ പ്പെടുക. ലണ്ടനിലെ നിര്‍മാണ രംഗത്തെ പ്രമുഖരായ ഗല്ലിയാര്‍ഡ് ഹോംസാണ് നവീകരണ പ്രവര്‍ത്തന ങ്ങള്‍ ഏറ്റെടുത്തു നടത്തുന്നത്.

എം. എ. യൂസഫലി യുടെ ലണ്ടനിലെ രണ്ടാമത്തെ വലിയ മൂല ധന നിക്ഷേപം ആണിത്. നേരത്തേ ഈസ്റ്റ് ഇന്ത്യാ കമ്പനി യുടെ ഓഹരി കള്‍ യൂസഫലി സ്വന്ത മാക്കി യിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

റമദാന്‍ വ്രത ത്തിന്റെ നിര്‍വൃതിയില്‍ അജീഷ്

July 16th, 2015

ajeesh-mulampatil-ramadan-fasting-ePathram
അബുദാബി : സമകാലിക കലുഷിത സാമൂഹ്യ സാഹചര്യത്തില്‍ സര്‍വ്വ മത സാഹോദര്യത്തിന്റെ സന്ദേശവുമായി അജീഷ് മുളമ്പാട്ടില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷ ങ്ങള്‍ക്ക് ഒരുങ്ങുന്നു. റമദാന്‍ മാസത്തിലെ മുഴുവന്‍ ദിവസവും നോമ്പെടുത്തു കൊണ്ട് വ്രത ത്തിലൂടെ ലഭിച്ച ആത്മ നിര്‍വൃതി യിലാണ് ചെറിയ പെരുന്നാള്‍ ആഘോഷി ക്കാനുള്ള തയ്യാറെടു പ്പുകള്‍ നടക്കുന്നത്.

അബുദാബി ഇലക്ട്ര സ്ട്രീറ്റില്‍ എല്‍ഡോറാഡോ സിനിമ യുടെ സമീപം ഒരു മൊബൈല്‍ ഷോപ്പിലെ ജോലി ലഭിച്ച് അജീഷ് ഇവിടെ വന്നപ്പോള്‍ കൂടെ ജോലി ചെയ്യുന്നവരും സഹ മുറി യന്മാരും എല്ലാവരും ഇസ്ലാം മത വിശ്വാസികള്‍. റമദാനി ല്‍ അവര്‍ നോമ്പ് എടുക്കുന്നതോടൊപ്പം ആ മുസ്ലീം സഹോദര ങ്ങളോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് വ്രതം അനുഷ്ടിച്ചു തുടങ്ങിയതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷ മായി തുടര്‍ച്ചയായി റമദാന്‍ നോമ്പ് അനുഷ്ടി ക്കുന്ന അജീഷ് മുളമ്പാട്ടില്‍ ആ നോമ്പിന്റെ സത്ത കളഞ്ഞു പോകാതെ തന്നെ പെരുന്നാള്‍ ആഘോഷിക്കും എന്ന് പറയുന്നു.

മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശിയായ അപ്പു – ജാനകി ദമ്പതി കളുടെ മൂത്ത മകനായ അജീഷ് നാട്ടില്‍ വെച്ചു തന്നെ പലപ്പോഴും റമദാനില്‍ നോമ്പ് എടുത്തിരുന്നു. പക്ഷെ തുടര്‍ച്ചയായി ഒരു മാസക്കാലം വ്രതം എടുക്കുന്നത് പ്രവാസ ജീവിതം ആരംഭിച്ച തിനു ശേഷം ആയിരുന്നു എന്നും ഇത് മാനസികമായും ശാരീരികമായും ഒട്ടേറെ ഗുണങ്ങള്‍ പ്രദാനം ചെയ്തിട്ടുണ്ട് എന്നും അജീഷ് ഇ – പത്ര ത്തോട് പറഞ്ഞു.

അജീഷിനു രാവിലെ എട്ടു മണി മുതല്‍ രണ്ടു മണി വരെ യാണ് പകല്‍ സമയത്തെ ജോലി. അത് കഴിഞ്ഞു റൂമില്‍ എത്തിയാല്‍ ഉടനെ നോമ്പ് തുറക്കാന്‍ ഉള്ള വിഭവ ങ്ങള്‍ ഒരുക്കുന്നതില്‍ വ്യാപൃതനാവും. കാരണം കൂടെ താമസിക്കുന്നവര്‍ അവരുടെ ജോലി കഴിഞ്ഞെത്താന്‍ വൈകു ന്നേരം ആറു മണി ആവും. അവര്‍ക്ക് കൂടി യുള്ള ഇഫ്താര്‍ വിഭവങ്ങള്‍ ഒരുക്കുന്നത് അജീഷ് തന്നെ. മാത്രമല്ല രാത്രി കട അടച്ചു റൂമില്‍ എത്തി അത്താഴം കഴിഞ്ഞു കിടക്കുന്നതോടെ ഓരോ ദിവസത്തെയും നോമ്പ് ആരംഭിക്കുകയായി.

പ്രതികൂല കാലാവസ്ഥയിലും കഠിന മായ ചൂടിലും തനിക്കു നോമ്പിന് കാര്യമായ ക്ഷീണമോ മറ്റു പ്രയാസങ്ങളോ അനുഭവപ്പെടാറില്ല എന്നും അജീഷ് സാക്ഷ്യ പ്പെടു ത്തുന്നു. ഈശ്വരന്‍ സഹായിച്ചാല്‍ വരും വര്‍ഷങ്ങളിലും നോമ്പ് എടുക്കണം എന്നും ഈ പ്രവര്‍ത്തിക്ക് കുടുംബാങ്ങളുടെയും കൂട്ടുകാരുടെയും പൂര്‍ണ്ണ പിന്തുണ ഉണ്ട് എന്നും അജീഷ് അറിയിച്ചു.

സര്‍വ്വ മത സാഹോദര്യത്തിന്റെ ഈറ്റില്ല മായ ദൈവ ത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും വന്ന പ്രവാസി കളായ മലയാളി സമൂഹം ഒരു അമ്മ യുടെ മക്കള്‍ എന്ന പോലെ ഒരു മുറിയില്‍ കഴിയുമ്പോള്‍, എല്ലാ മത വിഭാഗ ങ്ങളുടെയും ആഘോഷ ങ്ങള്‍ ഒരുമിച്ചു കൊണ്ടാടു മ്പോള്‍ ആചാര അനുഷ്ടാന ങ്ങളിലും പങ്കു വെക്കലുകളും അതിലൂടെ നന്മയുടെ സന്ദേശം പ്രചരിപ്പി ക്കുകയും ചെയ്യുന്നതിനും ഈ പെരുന്നാള്‍ ആഘോഷ ങ്ങള്‍ക്കാവട്ടെ എന്ന പ്രാര്‍ത്ഥന യിലാണ് അജീഷ്.

- pma

വായിക്കുക: , , , ,

Comments Off on റമദാന്‍ വ്രത ത്തിന്റെ നിര്‍വൃതിയില്‍ അജീഷ്


« Previous Page« Previous « ലേബര്‍ ക്യാമ്പില്‍ നൊസ്റ്റാള്‍ജിയ ഇഫ്താര്‍ സംഗമം
Next »Next Page » യു. എ. ഇ. യില്‍ വന്‍ ലഹരി മരുന്ന് വേട്ട »



  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു
  • തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം
  • അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine