മലയാളി യുവാവിനെ ദുബായില്‍ കാണാതായി

August 14th, 2012

ansar-mattool-man-missing-ePathram
ദുബായ് : ജോലി സ്ഥലത്ത്‌ വെച്ച് കാണാതായ മലയാളി യുവാവിനെ ച്ചൊല്ലി കുടുംബം കടുത്ത മാനസിക വിഷമത്തില്‍. ആഗസ്ത് മൂന്ന് മുതലാണ് ദുബായ് ദേരയിലെ ഭവാനി ട്രേഡിംഗ് കമ്പനി യില്‍ ജോലി ചെയ്തു വരുന്ന കണ്ണൂര്‍ ജില്ല യിലെ മാട്ടൂലിന് സമീപം മടക്കര യില്‍ അന്‍സാറി (24) നെ ക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തത്.

കഴിഞ്ഞ നാലര വര്‍ഷമായി ഇതേ സ്ഥാപന ത്തിലെ വില്പന വിഭാഗ ത്തില്‍ ജോലി ചെയ്തു വരിക യാണ് അന്‍സാര്‍. നാട്ടില്‍ നിന്ന് ജോലി അന്വേഷിച്ച് എത്തിയ അന്‍സാറിന്റെ അനുജന്‍ അനീസ് അബുദാബി യില്‍ അമ്മാവന്റെ കൂടെയാണ് താമസിച്ചു വന്നത്. ജോലി ശരിയായതിനെ ത്തുടര്‍ന്ന് ശനിയാഴ്ച അനീസ് വിസ മാറ്റാനായി പോകുന്ന വിവരം അറിയിക്കാനാണ് അമ്മാവന്‍ ജലീല്‍ അന്‍സാറിനെ വിളിക്കുന്നത്. അപ്പോള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ചിലപ്പോള്‍ ഫോണ്‍ ഓണ്‍ ആവുന്നുണ്ടെങ്കിലും ആരും എടുക്കുന്നില്ല.

അന്‍സാറിനെ ക്കുറിച്ച് വിവരം ഒന്നുമില്ലാത്തതു കൊണ്ട് ജോലി ചെയ്യുന്ന സ്ഥാപന ത്തില്‍ അന്വേഷിച്ച പ്പോള്‍ പൂര്‍ണമായ സഹകരണമല്ല ഉണ്ടായതെന്നും അമ്മാവന്‍ ജലീല്‍ പറഞ്ഞു. ഗോഡൗണില്‍ നിന്ന് കുറേ സാധനങ്ങള്‍ കളവു പോയിട്ടുണ്ടെന്നും അക്കൂട്ട ത്തിലൊരു തൊഴിലാളിയെ കാണാനില്ലെന്നും പോലീസില്‍ പരാതി കൊടുത്തിരിക്കുക യാണെന്നുമാണ് തൊഴിലുടമ പറഞ്ഞത്. പോലീസ്‌ കേസ് നിലവിലുള്ള തിനാല്‍ പാസ്‌പോര്‍ട്ട് കോപ്പി തരാന്‍ ആവില്ലെന്നും അയാള്‍ ശഠിച്ചു. അതേ ത്തുടര്‍ന്ന് നായിഫ് പോലീസ് സ്റ്റേഷനില്‍ ചെന്നപ്പോള്‍ കാണാനില്ല എന്ന പരാതി ലഭിച്ചിട്ടില്ല എന്നാണ് അറിഞ്ഞത്. സാധനങ്ങള്‍ കളവു പോയതിനെ ക്കുറിച്ച് മാത്രമാണ് പരാതി സിസ്റ്റത്തില്‍ കാണുന്നത് എന്നുമാണ് വിശദീകരണം.

അന്‍സാറിന്റെ തിരോധാനത്തെ ക്കുറിച്ച് ബന്ധുക്കള്‍ തീ തിന്നു കഴിയുകയാണ്. ഈ യുവാവിനെ ക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ അമ്മാവന്‍ ജലീലുമായി ബന്ധപ്പെടണം. ഫോണ്‍ : 050 90 69 056.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസികളെ ബുദ്ധിമുട്ടിക്കുന്ന കസ്റ്റംസ്‌ ഡ്യൂട്ടി : ഒപ്പു ശേഖരണം ഓണ്‍ലൈനില്‍

August 14th, 2012

airport-passengers-epathram

ദുബായ് : അടുത്ത കാലത്തായി നാട്ടിലേക്ക് പോകുന്ന പ്രവാസികൾ കെട്ടു താലിക്കും വിവാഹ മോതിരത്തിനും വരെ കസ്റ്റംസ് ഡ്യൂട്ടി അടക്കാന്‍ നിര്‍ബന്ധിതര്‍ ആയിരിക്കുന്നു. അമ്പതു വര്‍ഷത്തോളം പഴക്കമുള്ള നിയമം പൊടി തട്ടി നടപ്പാക്കി യിരിക്കുകയാണ് അധികാരികള്‍

ആ പഴയ നിയമത്തില്‍ യാത്രക്കാര്‍ സ്വര്‍ണ്ണം കൊണ്ട് വരുന്നതിനെ കുറിച്ച് പറയുന്നത് സ്ത്രീകള്‍ക്ക് 20,000 രൂപ വിലയുള്ള സ്വര്‍ണ്ണാഭരണവും പുരുഷന്മാര്‍ക്ക് 10,000 രൂപ വിലയുള്ള സ്വര്‍ണ്ണാഭരണവും വിദേശത്തു നിന്ന്‍ കൊണ്ടു വരാം എന്നാണ്. കൂടാതെ 200 സിഗരറ്റും രണ്ടു ലിറ്റര്‍ മദ്യവും യാത്രക്കാരന് കയ്യില്‍ കൊണ്ട് പോകാം. ഈ വക സാധനങ്ങള്‍ എണ്ണവും അളവും അടിസ്ഥാന ത്തില്‍ എന്നതു പോലെ സ്വര്‍ണ്ണവും തൂക്കം അടിസ്ഥാന ത്തില്‍ അല്ലേ കൊണ്ടു വരുവാന്‍ അനുവദിക്കേണ്ടത്? നിയമം നടപ്പാക്കിയ കാലത്ത് അനുവദിച്ച സംഖ്യ കൊണ്ട് 500 ഗ്രാം സ്വര്‍ണം സ്ത്രീകള്‍ക്കും 250 ഗ്രാം സ്വര്‍ണം പുരുഷന്മാര്‍ക്കും കൊണ്ടു വരാമായിരുന്നു. കാരണം അന്ന്‍ സ്വര്‍ണ്ണത്തിനു ഗ്രാമിന് നാല്പതു രൂപയെ വില ഉണ്ടായിരുന്നുള്ളു.

ഈ നിയമ ത്തില്‍ കാലോചിതമായ മാറ്റം ഉണ്ടാക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്നു. ഇത്ര രൂപായ്ക്ക് എന്നതിന് പകരം ഇത്ര ഗ്രാം എന്നാക്കി മാറ്റേണ്ടത് കാലഘട്ട ത്തിന്റെ ആവശ്യമാകുന്നു. അതിനാല്‍ പുരുഷന്മാര്‍ക്ക് 100 ഗ്രാം സ്വര്‍ണ്ണാഭരണവും സ്ത്രീകള്‍ക്ക് 250 ഗ്രാം സ്വര്‍ണ്ണാഭരണവും അനുവദിക്കേണ്ടതാണ്.

ഇത് നിര്‍ദ്ദേശിച്ചു കൊണ്ട്‌ പ്രധാനമന്ത്രിക്ക് നല്‍കിയ പ്രമേയം അദ്ദേഹം റവന്യു ഡിപ്പാര്‍ട്ട്മെന്റിനു അയച്ചു കൊടുത്തിട്ടുണ്ട് എന്ന കത്ത് ലഭിച്ചിട്ടുണ്ട്. കൂടാതെ പുതിയ ധനകാര്യ മന്ത്രിക്കും ഈ ആവശ്യം ഉന്നയിച്ചു കത്തയച്ചിട്ടുണ്ട്. അത് ഒരു മാസ്സ് പെറ്റീഷന്‍ ആയി അയക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതിനായി ഒരു ഓണ്‍ ലൈന്‍ പെറ്റീഷന്‍ തയ്യാറാക്കി യിരിക്കുന്നു.

വായന ക്കാര്‍ക്ക് എല്ലാവര്‍ക്കും ഈ ലിങ്കില്‍ പോയി പ്രമേയ ത്തില്‍ ഒപ്പു വെക്കുവാന്‍ അവസരം ഉണ്ട്. ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തു ക്കള്‍ക്കും അയച്ചു കൊടുക്കുക. അങ്ങിനെ ആയിരക്കണക്കിന് പ്രവാസി കളുടെ ഒപ്പോടു കൂടി ധനകാര്യ മന്ത്രിയുടെ കയ്യില്‍ എത്തുമ്പോള്‍ അതിനു ശക്തി ഉണ്ടായിരിക്കും. അതിനു വേണ്ടി എല്ലാവരും ഈ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പു വെക്കുവാന്‍ അപേക്ഷ.

(അയച്ചു തന്നത് : കെ. വി. ഷംസുദ്ധീന്‍ – പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ്‌)

- pma

വായിക്കുക: , , , , ,

3 അഭിപ്രായങ്ങള്‍ »

വായനക്കൂട്ടം ഇഫ്താര്‍ മീറ്റും അഹിംസാ ദിന പ്രതിജ്ഞയും തിങ്കളാഴ്ച

August 13th, 2012

ദുബായ് : കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിള്‍ (ദുബായ് വായന ക്കൂട്ടം) സംഘടി പ്പിക്കുന്ന ഇഫ്താര്‍ മീറ്റും അഹിംസാ ദിന പ്രതിജ്ഞയും ആഗസ്റ്റ്‌ 13 തിങ്കളാഴ്ച വൈകീട്ട് 6.30 ന് ദേര ഇത്തിസലാത്തിനും യൂണിയന്‍ മെട്രോക്കും സമീപമുള്ള അല്‍ ദീഖ് ഓഡിറ്റോറിയ ത്തില്‍ വെച്ച് നടക്കും.

കെ. എ. ജബ്ബാരി അഹിംസാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സാംസ്കാരിക – സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വിശദ വിവരങ്ങള്‍ക്ക് : 050 58 42 001

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ : പ്രവാസ ലോകത്തും ആഹ്ലാദം

July 23rd, 2012

br-shetty-as-dharma-raja-ePathram
അബുദാബി : ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ങ്ങളുടെ തിളക്കം പ്രവാസ ലോകത്തും എത്തി. ഏറ്റവും മികച്ച ഡോക്യുമെന്ററി യായി തെരഞ്ഞെടുക്കപ്പെട്ട ‘ട്രാവന്‍കൂര്‍ – സാഗ ഓഫ് ബെനവലന്‍സ് ‘ ആണ്‌ ഈ ആഹ്ലാദം കൊണ്ടു വരുന്നത്.

തിരുവിതാംകൂര്‍ രാജ കുടുംബ ത്തിന്റെ മുന്നൂറു വര്‍ഷത്തെ ചരിത്രം വരച്ചു കാട്ടുന്ന ഈ ചലച്ചിത്ര ത്തില്‍, യു. എ. ഇ. എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി ആര്‍ ഷെട്ടിയും ചീഫ് ഓപ്പ റേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് സവിശേഷത.

sudhir-shetty-as-marthanda-varma-ePathram

മാര്‍ത്താണ്ഡ വര്‍മ്മയായി സുധീര്‍ കുമാര്‍ ഷെട്ടി

ധര്‍മ്മ രാജയുടെ വേഷ ത്തില്‍ ഡോ. ബി ആര്‍ ഷെട്ടിയും മാര്‍ത്താണ്ഡ വര്‍മ്മ യുടെ വേഷ ത്തില്‍ സുധീര്‍ കുമാര്‍ ഷെട്ടിയും പ്രത്യക്ഷപ്പെടുന്നു. ഷാജി എന്‍ കരുണിന്റെ മേല്‍നോട്ട ത്തില്‍ പ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് ബി. ജയചന്ദ്രന്‍ സംവിധാനം ചെയ്തൊരുക്കിയ ചിത്രത്തില്‍ തിരുവിതാംകൂര്‍ രാജ കുടുംബ ത്തിലെ പിന്മുറക്കാര്‍ പലരും അവരുടെ മുന്‍ഗാമികളെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയ മാണ്. പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി, അശ്വതി തിരുനാള്‍ രാമവര്‍മ്മ, അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ തുടങ്ങി ഇന്നത്തെ തലമുറ യിലെ പല പ്രമുഖരും ചിത്ര ത്തില്‍ പലയിടത്തായി രംഗത്ത് വരുന്നുണ്ട്.

ചരിത്ര സൂക്ഷിപ്പായ മതിലകം രേഖകളെ അടിസ്ഥാനമാക്കി മാടമ്പ് കുഞ്ഞുക്കുട്ടന്‍ തിരക്കഥ തയ്യാറാ ക്കിയ ചിത്രത്തില്‍ ഇപ്പോഴത്തെ അധിപന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയാണ് ആമുഖം കുറിക്കുന്നത്.

വളരെ യാദൃശ്ചികമായി തനിക്കു ലഭിച്ച അഭിനയാവസരം പോലെ തന്നെ‍, ആ സംരംഭ ത്തിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചതും വളരെ ആഹ്ലാദ കരമാണെന്ന് ഡോ. ബി. ആര്‍. ഷെട്ടി പ്രതികരിച്ചു. തികച്ചും വ്യത്യസ്തമായ മേഖലയില്‍ പ്രവര്‍ത്തി ക്കുന്ന തങ്ങളെ, ചരിത്രപുരുഷന്മാരുടെ ഗൗരവ കരമായ വേഷങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ധൈര്യം കാണിച്ച സംവിധായക നോടും അണിയറ ശില്‍പ്പി കളോടും കടപ്പാട് ഉണ്ടെന്നും ഈ ഡോക്യുമെന്ററി യുടെ പ്രദര്‍ശനം ഗള്‍ഫില്‍ ഉടനെ നടത്തുമെന്നും സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദൃശ്യ മാധ്യമ ങ്ങളുടെ കടന്നു കയറ്റം വായനയെ ബാധിക്കുകയില്ല : അബ്ദുറഷീദ് കുട്ടമ്പൂര്‍

July 22nd, 2012

vayanakkoottam-jabbari-2012-ePathram
ദുബായ് : ദൃശ്യ ശ്രാവ്യ മാധ്യമ ങ്ങളുടെ കടന്നു കയറ്റം വായനയെ ബാധിക്കുന്നു എന്ന ആശങ്കയ്ക്ക് അര്‍ത്ഥമില്ല എന്ന് പ്രഭാഷകനും എഴുത്തു കാരനുമായ അബ്ദു റഷീദ് കുട്ടമ്പൂര്‍ അഭിപ്രായപ്പെട്ടു .

സലഫി ടൈംസ് ഫ്രീ മീഡിയയും കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിളും (ദുബായ് വായന കൂട്ടം) സംയുക്തമായി നടത്തിയ വായന പക്ഷാചരണ സംഗമ ത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കുക യായിരുന്നു അദ്ദേഹം.

ദിവസേന എന്നോണം വായന ലോകത്ത് ബെസ്റ്റ് സെല്ലറുകള്‍ വര്‍ദ്ധിച്ചു വരുന്നത് ഇതാണ് നമ്മെ ബോദ്ധ്യപ്പെടുത്തുന്നത്. പ്രവാസ ജീവിത ത്തിന്റെ തിരക്കു കള്‍ക്കിടയിലും വര്‍ദ്ധിച്ചു വരുന്ന നവ മാധ്യമ ങ്ങളുടെയും സാഹിത്യ കൂട്ടായ്മ കളുടെയും എഴുത്തു കളരി കളുടെയും നിത്യ സാന്നിധ്യം വിളിച്ചറിയിക്കുന്ന വസ്തുതയും മറ്റൊന്നല്ല.

സമൂഹ ത്തിന്റെ പ്രതീക്ഷ കള്‍ക്ക് അനുസരിച്ച് എഴുത്തുകാര്‍ ഉയര്‍ന്നെങ്കില്‍ മാത്രമേ അവരുടെ രചനകളെ സമൂഹം സ്വാഗതം ചെയ്യുകയുള്ളൂ എന്നു നാം തിരിച്ചറിയണം. അനാവശ്യ വിവാദ ങ്ങളില്‍ നിന്നകന്നു നില്‍ക്കാനും ക്രിയാത്മക പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സാഹിത്യ കാരന്മാര്‍ തയ്യാറാകേണ്ടതുണ്ട്. വിഷ്വല്‍ മീഡിയ യുടെ അമിത സ്വാധീനം വളരുന്ന തലമുറ യില്‍ അനാരോഗ്യ കരമായ സമീപനങ്ങള്‍ വളര്‍ത്തി എടുക്കുമ്പോള്‍ മൂല്യങ്ങളുടെ കാവലാള്‍ ആവേണ്ട ബാധ്യത എഴുത്തുകാര്‍ ഏറ്റെടുക്കണം എന്നും അബ്ദുറഷീദ് കുട്ടമ്പൂര്‍ പറഞ്ഞു.

വായന കൂട്ടം പ്രസിഡന്റ് അഡ്വ. ജയരാജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. സലഫി ടൈംസ് മാനേജിംഗ് എഡിറ്റര്‍ കെ. എ. ജബ്ബാരി സ്വാഗതം ആശംസിച്ചു.

ഒരുമാസം നീളുന്ന പത്ര-പുസ്തക ആനുകാലിക പ്രസിദ്ധീകരണ പ്രദര്‍ശനം അല്‍ ദീക് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. വി. എ. അഹ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. എം. സി. എ. നാസര്‍ , ജീനാ രാജീവ്, പുന്നക്കന്‍ മുഹമ്മദലി, രാജന്‍ കൊളവിപ്പാലം, സുബൈര്‍ വെള്ളിയോട്, ഡയസ് ഇടിക്കുള, അബ്ദുള്ളക്കുട്ടി ചേറ്റുവ, എ. റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

2012 ജനുവരി മുതല്‍ ജൂണ്‍ വരെ ഗള്‍ഫ് മേഖല യില്‍ നിന്ന് സാമൂഹിക പ്രതിബദ്ധത, ജീവ കാരുണ്യ പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം, സാഹിത്യ സാംസ്‌കാരികാദി മണ്ഡല ങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച വിവിധ ബഹുമുഖ പ്രതിഭാ പുരസ്‌കാര ജേതാക്കളായ 23 പേര്‍ക്ക് സ്വീകരണ സംഗമവും സംഘടിപ്പിച്ചു .

ഐസ്സക് ജോണ്‍, പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍, എല്‍വിസ് ചുമ്മാര്‍, ഷീലാ പോള്‍, ലത്തീഫ് മമ്മിയൂര്‍, കമാല്‍ കാസിം, നെയ്യാറ്റിന്‍കര നൗഷാദ്, ലീനാ സാബു വര്‍ഗീസ്, തുടങ്ങിയവര്‍ അനുമോദനച്ചടങ്ങിന്റെ പ്രതീകമായ പുഷേ്പാപഹാരം ഏറ്റുവാങ്ങി മറുപടി പ്രസംഗം നിര്‍വഹിച്ചു. യു. എ. ഇ. യിലെ പൊതു പ്രവര്‍ത്തകന്‍ സബാ ജോസഫ് ഉദ്ഘാടനം ചെയ്തു. മാപ്പിള കലാ അക്കാദമി ചാപ്റ്റര്‍ പ്രസിഡന്റ് നാസര്‍ പരദേശി കൃതജ്ഞത രേഖപ്പെടുത്തി.

- pma

വായിക്കുക: , , , ,

1 അഭിപ്രായം »


« Previous Page« Previous « പി. കെ. വി. അനുസ്മരണം ദുബായില്‍
Next »Next Page » എയര്‍ ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം എം. എ. യൂസഫലി രാജി വെച്ചു »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine