വാഹന അപകടം: തിരുവനന്തപുരം സ്വദേശിക്ക് 66 ലക്ഷം രൂപ നഷ്ട പരിഹാരം

December 2nd, 2014

accident-epathram

അജ്മാന്‍ : വാഹന അപകടത്തില്‍ പരുക്ക് പറ്റിയ തിരുവനന്ത പുരം ചെറുവൈക്കല്‍ സ്വദേശി സുരേഷ് കുമാറിന് നാലു ലക്ഷം ദിര്‍ഹം (ഉദ്ദേശം 66ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ട പരിഹാര മായി നല്‍കാന്‍ അജ്മാന്‍ കോടതി വിധി.

അജ്മാന്‍ ജറഫില്‍ 2012 ജനുവരി യിലാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം സ്വദേശി മനോജ് മധു സൂധനന്‍ ഓടിച്ച വാഹന ത്തില്‍ സിറിയന്‍ സ്വദേശി അഹമ്മദ് സിദ്ദിഖിന്‍െറ വാഹനം ഇടിക്കുക യായിരുന്നു.

മനോജ് ഓടിച്ച വാഹനം ഉള്‍ റോഡില്‍നിന്നും മെയിന്‍ റോഡി ലേക്ക് പ്രവേശിച്ച പ്പോള്‍ അഹമ്മദ് സിദ്ദിഖിന്‍െറ വാഹനം വന്ന് ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകട ത്തില്‍ ബംഗ്ളാദേശ് സ്വദേശി മുബാറക്ക് സിറാജ് മരണ പ്പെടുകയും സുരേഷ് കുമാറിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. അശ്രദ്ധയും അമിത വേഗത യുമാണ് അപകട കാരണം ആയി കോടതി യുടെ കണ്ടത്തല്‍.

ഗുരുതര മായി പരുക്കേറ്റ സുരേഷ് കുമാറിന്‍െറ ബന്ധുക്കളും സുഹൃത്തു ക്കളും കേസ് നടത്തിപ്പിനായി അലി ഇബ്രാഹീം അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയെ സമീപിച്ചു. തുടര്‍ന്ന് നഷ്ട പരിഹാര ത്തിനായി അജ്മാന്‍ കോടതി യില്‍ അല്‍ ഫുജൈറ ഇന്‍ഷ്വറന്‍സ് കമ്പനിയെ പ്രതിയാക്കി കേസ് ഫയല്‍ ചെയ്തു.

salam-pappinisseri-epathramസലാം പാപ്പിനിശ്ശേരി

അശ്രദ്ധയും അമിത വേഗതയും ട്രാഫിക് നിയമ ങ്ങളുടെ ലംഘനവും മൂല മാണ് അപകടം ഉണ്ടായത്. അതു കൊണ്ട് ഭീമമായ നഷ്ട പരിഹാര തുക നല്‍കേണ്ട തില്ല എന്നുമായിരുന്നു ഇന്‍ഷൂറന്‍സ് കമ്പനിയുടെ വാദം. ഇത് തള്ളിയ കോടതി നാലു ലക്ഷം ദിര്‍ഹം നഷ്ട പരിഹാരമായി നല്‍കാന്‍ വിധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദേശീയ ദിനാഘോഷം : വാഹനങ്ങള്‍ മോടി പിടിപ്പിക്കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍

December 1st, 2014

uae-national-day-celebration-ePathram
അബുദാബി : ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗമായി വാഹന ങ്ങള്‍ മോടി പിടിപ്പി ക്കുന്നതിനു മാര്‍ഗ നിര്‍ദേശ ങ്ങള്‍ അബുദാബി പോലീസ് പുറത്തിറക്കി. ഈ മാര്‍ഗ നിര്‍ദേശ ങ്ങളും ട്രാഫിക് നിയമ ങ്ങളും പാലിച്ചു കൊണ്ടാ യിരിക്കണം ആഘോഷ ച്ചടങ്ങു കള്‍ സംഘടി പ്പിക്കേണ്ടത്.

മറ്റുള്ള വരുടെ ശരീര ത്തിലേയ്ക്കു സ്പ്രേ പ്രയോഗവും ലായനികള്‍ തെളിക്കുന്നതും വാഹന ത്തിന്‍െറ നിറം മാറ്റുന്നതും നിശ്ചിത പരിധി യില്‍ അധികം ആളുകളെ കയറ്റുകയോ പൊതു നിരത്തില്‍ വാഹനം നിര്‍ത്തി ആളുകളെ കയറ്റിറക്കം നടത്തുകയോ ചെയ്യുന്നത് നിരോധി ച്ചിട്ടുണ്ട്.

നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കാനും ദേശീയ ദിന ആഘോഷം കുറ്റമറ്റ താക്കാനും വേണ്ടി ”43- ആം ദേശീയ ദിനം നിയമ ലംഘനങ്ങള്‍ ഇല്ലാതെ ഞങ്ങള്‍ ആഘോഷിക്കും” എന്ന ശീര്‍ഷക ത്തില്‍ അബുദാബി പോലീസും ഗതാഗത വകുപ്പും ആഘോഷ ദിന ങ്ങളില്‍ നിരത്തു കള്‍ നിരീക്ഷിക്കും.

ആഘോഷ ത്തിനു മാറ്റു കൂട്ടു വാനായി വാഹന ങ്ങള്‍ അണിയിച്ച് ഒരുക്കുവാന്‍ അധി കൃതര്‍ അനുമതി നല്‍കി യിട്ടുണ്ട് എങ്കിലും പൊതു ജന ങ്ങളുടെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന വിധ ത്തിലുള്ള രീതി യില്‍ ആഘോഷ ങ്ങളില്‍ ഏര്‍പ്പെടരുത് എന്ന മുന്നറിയിപ്പു മായിട്ടാണ് വാഹന ങ്ങള്‍ മോടി പിടിപ്പി ക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പോലീസ് പുറത്തിറക്കിയത്.

മര്യാദ കള്‍ക്ക് വിരുദ്ധ മായ വാചക ങ്ങളോ ചിത്രങ്ങളോ വാഹന ത്തില്‍ പതിക്കാന്‍ പാടില്ല. വാഹന ങ്ങളുടെ വശങ്ങളിലുള്ള ചില്ലു കളിലൂടെ ആളുകള്‍ പുറത്തേക്ക് തല ഇടുന്നതും ഇറങ്ങുന്നതും നിയമ ലംഘന മാണ്. പൊതു ജന ങ്ങളുടെ ജീവനും സ്വത്തിനും അപായം ഉണ്ടാക്കുന്ന ഏതു നിയമ ലംഘനങ്ങളും ഗൌരവ ത്തോടെ കാണും എന്നും ഇങ്ങിനെ ചെയ്യുന്ന വാഹന ങ്ങള്‍ ഒരു മാസ ത്തേ യ്ക്കു പിടിച്ചെടുക്കുകയും രണ്ടായിരം ദിര്‍ഹം പിഴ ഈടാക്കുകയും നിയമ ലംഘനം നടത്തിയ ഡ്രൈവര്‍ മാരുടെ ലൈസന്‍സില്‍ 12 ബ്ലാക്ക് പോയിന്റുകള്‍ മാര്‍ക്ക് ചെയ്യും എന്നും അബൂദാബി ട്രാഫിക് പട്രോളിംഗ് ഡപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഖമീസ് ഇസ്ഹാഖ് മുഹമ്മദ് അറിയിച്ചു.

വാഹന ങ്ങളുടെ മത്സരിച്ചുള്ള ഓട്ടം, ചുവപ്പ് സിഗ്നല്‍ മറി കടന്നോടുക, വളഞ്ഞും പുളഞ്ഞും വാഹനം ഓടിക്കുക തുടങ്ങിയവയും നിയമ ലംഘന ങ്ങളില്‍ ഉള്‍പ്പെടുമെന്ന് പോലീസ് പത്ര ക്കുറിപ്പില്‍ പറയുന്നു.

അപകട കര മായ നിയമ ലംഘന ങ്ങളെ കുറിച്ചു ള്ള വിവരങ്ങള്‍ വാഹന ത്തിന്‍െറ ചിത്രവും നമ്പറും അടക്കം യു. എ. ഇ. ഗവന്മേന്റ് സൈറ്റിലോ അബുദാബി ഇ- ഗവന്മേന്റ്റ് സൈറ്റി ലോ സന്ദര്‍ശിച്ച്  ‘സിറ്റി ഗാര്‍ഡ് ‘ എന്ന ആപ്പ് വഴി പൊതു ജന ങ്ങള്‍ക്കും പൊലീസിനെ അറിയിക്കാനുള്ള സംവിധാനം ഗതാഗത വകുപ്പ് തയ്യാരാക്കിയിടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on ദേശീയ ദിനാഘോഷം : വാഹനങ്ങള്‍ മോടി പിടിപ്പിക്കുന്നതിനു മാര്‍ഗ നിര്‍ദേശങ്ങള്‍

അബുദാബിയില്‍ 329 സൈബര്‍ കേസുകള്‍

September 24th, 2014

abudhabi-police-warning-misusing-social-media-ePathram
അബുദാബി : ഒാണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പ്, കുട്ടികളെ വ്യക്തിഹത്യ നടത്തുക, അവഹേളനം, കവര്‍ച്ച, ബ്ലാക്ക് മെയിലിംഗ്, ഇന്റര്‍നെറ്റ് വഴി രഹസ്യം ചോര്‍ത്തല്‍, സോഷ്യല്‍ മീഡിയ കള്‍ വഴിയുള്ള കയ്യേറ്റം തുടങ്ങിയ വിവിധ കേസുകളായി 2013 ജനുവരി മുതല്‍ ഈ വര്‍ഷം ജൂലായ്‌ വരെ യുള്ള പത്തൊന്‍പതു മാസ ത്തിനിടെ അബുദാബിയില്‍ 329 സൈബര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അബുദാബി പോലീസ് അറിയിച്ചു.

ഇതില്‍ കൂടുതലും കുട്ടികളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 179 എണ്ണം കഴിഞ്ഞ വര്‍ഷം ലഭിച്ചതാണ്. ഇക്കൊല്ലം ജൂലൈ വരെ മാത്രം 150 കേസുകള്‍ പൊലീസിനു ലഭിച്ചു. ഈ കേസു കളുടെ അന്വേഷണ ത്തിനായി 6795 കംപ്യൂട്ടറുകളും സാങ്കേതിക ഉപകരണങ്ങളും പരിശോധിച്ചു എന്നും അബുദാബി സി. ഐ. ഡി. ഡയറക്ടര്‍ കേണല്‍ ഡോക്ടര്‍ റാഷിദ് മുഹമ്മദ് പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on അബുദാബിയില്‍ 329 സൈബര്‍ കേസുകള്‍

ട്രാഫിക് പിഴ തവണകളായി അടക്കാനുള്ള കാലാവധി നീട്ടി

September 21st, 2014

traffic-police-installed-infra-red-camera-ePathram
അബുദാബി : തവണകളായി ട്രാഫിക് പിഴകള്‍ അടക്കുന്ന തിനുള്ള കാലാവധി നവംബര്‍ 30 വരെ നീട്ടിയ തായി അബുദാബി പോലീസ് ട്രാഫിക് വിഭാഗം അറിയിച്ചു. പൊതു ജന ങ്ങൾക്കുള്ള സൌകര്യ ങ്ങൾ കണക്കിൽ എടുത്തു കൊണ്ടാണ് അബുദാബി ഗതാഗത വകുപ്പു മായി സഹകരിച്ചു ട്രാഫിക് പോലീസ് ഈ സംവിധാനം ഒരുക്കിയിരി ക്കുന്നത്.

ട്രാഫിക് പിഴകള്‍ ഒന്നിച്ചു വരുമ്പോഴു ണ്ടായേ ക്കാവുന്ന ഭാരം ലഘൂകരിക്കു ന്നതിന്റെ ഭാഗ മായാ ണ് ജൂണ്‍ 1 മുതല്‍ ആഗസ്ത് 31 വരെ തവണ കളായി കുടിശ്ശിക അടയ്ക്കാന്‍ സൗകര്യം നല്‍കി യിരുന്നത്.

യു. എ. ഇ. യില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തി ഗത വാഹന ങ്ങള്‍ക്കു മാത്ര മായിരിക്കും ഈ ഇളവ് ലഭി ക്കുക. എന്നാല്‍ ഒരൊറ്റ പിഴ മാത്രം അടക്കാനുള്ള വര്‍ക്ക് ഇത് ബാധക മാവില്ല. പിഴ അടക്കേണ്ടുന്ന തുക ആയിരം ദിര്‍ഹ മിനു മുകളില്‍ ഉള്ളതു മായിരിക്കണം.

അബുദാബി കൂടാതെ അല്‍ ഐന്‍, പടിഞ്ഞാറന്‍ മേഖല കളിലും പിഴ അടക്കാന്‍ മൂന്നു മാസത്തെ ഇളവ് അവസരം കൂടി ലഭിക്കു മെന്നും ലൈസന്‍സ് പുതുക്കാനുള്ള വരും മറ്റും ഇളവ് കാലാവധി ഉപയോഗ പ്പെടുത്തി രേഖ കള്‍ ശരി യാക്കാന്‍ ശ്രമിക്കണ മെന്നും ട്രാഫിക് വിഭാഗം മേധാവി അറിയിച്ചു.

ഇനിയും തുക അടച്ചു തീര്‍ക്കാത്ത വര്‍ക്കും പുതുതായി പിഴ ലഭിച്ച വര്‍ക്കും പുതിയ തീരുമാനം സഹായകമാകും.

- pma

വായിക്കുക: , ,

Comments Off on ട്രാഫിക് പിഴ തവണകളായി അടക്കാനുള്ള കാലാവധി നീട്ടി

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ഇനി മുതല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും

September 18th, 2014

logo-ministry-of-interior-uae-ePathram അബുദാബി : മാറാ രോഗി കളായ ഡ്രൈവര്‍മാരെ വാഹനം ഓടിക്കുന്ന തില്‍ നിന്നു വിലക്കാന്‍ യു. എ. ഇ. ആഭ്യന്തര മന്ത്രാലയം നടപടി കൈ ക്കൊള്ളാന്‍ ഒരുങ്ങുന്നു. രോഗ ത്തിന്റെ സ്വഭാവം അനുസരിച്ച് നിരോധനം ഭാഗികമോ സ്ഥിരമോ ആകാമെന്നും ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.

വാഹന അപകട ങ്ങള്‍ക്ക് അറുതി വരുത്തുന്ന തിന്റെ ഭാഗ മായാണ് മാറാ വ്യാധികള്‍ ഉള്ള ഡ്രൈവര്‍ മാര്‍ക്ക് എതിരെ നടപടി സ്വീകരി ക്കാന്‍ ഒരുങ്ങു ന്നതെന്ന് ആഭ്യന്തര മന്ത്രാലയ ത്തിന് കീഴില്‍ പ്രവര്‍ത്തി ക്കുന്ന ട്രാഫിക് കോ – ഓഡിനേഷന്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഗെയ്ത് ഹസ്സന്‍ അല്‍ സആബി വ്യക്തമാക്കി.

ചില രോഗ ങ്ങള്‍ ബാധിച്ചവര്‍ വാഹനം ഓടി ക്കുന്നത് അപകട ങ്ങള്‍ക്ക് ഇട യാക്കും എന്നതു കൊണ്ടാണ് ഇങ്ങിനെ ഒരു നടപടി സ്വീകരി ക്കുന്നത്. ഡ്രൈവര്‍ മാരുടെ രോഗാ വസ്ഥ കാരണം നിരവധി അപകട ങ്ങള്‍ രാജ്യത്ത് ഉണ്ടാ യിട്ടുണ്ട്.

ഗതാഗത നിയമ ത്തിലെ 18 -ആം ചട്ട പ്രകാരം കൃത്യമായ കാരണ ത്തോടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാന്‍ മന്ത്രാലയ ത്തിനു അധികാരം ഉണ്ട് എന്നും ഗെയ്ത് ഹസ്സന്‍ ആല്‍ സആബി ചൂണ്ടിക്കാട്ടി.

ഡ്രൈവിംഗിനെ പ്രതികൂല മായി ബാധിക്കുന്ന രോഗ ങ്ങള്‍ ഏതൊക്കെ എന്ന് തീരുമാനി ക്കുന്നതി നായി പ്രത്യേക വിദഗ്ധ സംഘ ത്തെ നിയോഗിക്കും. ലൈസന്‍സ് ഉള്ള വ്യക്തി ക്ക് ഡ്രൈവി ങ്ങിന് തടസ്സ മാകുന്ന രോഗ ങ്ങളില്‍ ഏതെങ്കിലു മൊന്ന് ഉണ്ടെന്ന് കണ്ടെത്തി യാല്‍ രോഗ ത്തിന്റെ കാഠിന്യം അനുസരിച്ച് രോഗി യുടെ അറിവോടെ തന്നെ തുടര്‍ നടപടി കള്‍ കൈക്കൊള്ളും.

അന്താരാഷ്ട്ര മാന ദണ്ഡം അനുസരി ച്ചായിരിക്കും ഓരോരുത്ത രുടെ യും ശാരീരിക യോഗ്യത തിട്ട പ്പെടുത്തുന്നത് എന്നും രോഗ ത്തിന്റെ സ്വഭാവം അനുസരിച്ച് നിരോധനം ഭാഗി കമോ സ്ഥിരമോ ആകാ മെന്നും അധികൃതര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്ന തിനുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

അബുദാബി ഹെല്‍ത്ത് അതോറിറ്റി, ദുബായ് ഹെല്‍ത്ത് അതോറിറ്റി, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നിവ യുടെ സഹകരണ ത്തോടെ യാണിത് നടപ്പാക്കുന്നത്.

- pma

വായിക്കുക: , , , ,

Comments Off on ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ഇനി മുതല്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും


« Previous Page« Previous « വിവാഹ ധൂര്‍ത്തിനെതിരെ പ്രതിജ്ഞ
Next »Next Page » അര്‍ബുദ മരുന്നു നിര്‍മാണ ഗവേഷണ കേന്ദ്ര ത്തിന് അബുദാബിയില്‍ തറക്കല്ലിട്ടു »



  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine