യു. എ. ഇ. യില്‍ വന്‍ ലഹരി മരുന്ന് വേട്ട

July 17th, 2015

uae-police-busts-narcotic-smugglers-gang-ePathram
അബുദാബി : യു. എ. ഇ. യിലേക്ക് മയക്കു മരുന്നു കടത്താന്‍ ശ്രമിച്ച ലഹരി കടത്തു സംഘത്തെ പിടികൂടി. പാക്കിസ്ഥാനില്‍ നിന്നും മയക്കു മരുന്ന് കടത്തു നടക്കുന്നു എന്ന് മനസ്സിലായ യു. എ. ഇ. ആഭ്യന്തര മന്ത്രാലയം, പാക്കിസ്ഥാനിലെ മയക്കു മരുന്നു വിരുദ്ധ വിഭാഗവുമായി സഹകരിച്ചു കൊണ്ട് നടത്തിയ അതിവിദഗ്ദമായ നീക്ക ത്തിലാണ് വൻ ലഹരി കടത്തു സംഘത്തെ കുടുക്കിയത്.

സംഘ ത്തലവനെയും മൂന്നു സഹായി കളെയും പാക്കിസ്ഥാനിലെ പെഷാവറിൽ നിന്നും സംഘ ത്തിൽ പെട്ട 40 ഏഷ്യൻ സ്വദേശി കളെ യു. എ. ഇ. യിൽ നിന്നും അറസ്റ്റ് ചെയ്തു എന്ന് ആഭ്യന്തര മന്ത്രാലയ ത്തിന് കീഴില്‍ പ്രവര്‍ത്തി ക്കുന്ന ആന്റി നാര്‍കോട്ടിക്‌സ് ഫെഡറല്‍ ഡയറക്ടറേറ്റ് ജനറല്‍ ഡയറക്ടര്‍ ജനറല്‍ കേണല്‍ സഈദ് അബ്ദുല്ല അല്‍ സുവൈദി അറിയിച്ചു.

മയക്കു മരുന്നു ഉപയോഗ വുമായി ബന്ധപ്പെട്ട് നിരവധി കേസു കള്‍ ഉണ്ടാവുന്ന സാഹചര്യ ത്തിലാണ് ഇത്തരം നിരോധിത വസ്തുക്കള്‍ രാജ്യത്ത് എത്തിക്കുന്ന വരെ ക്കുറിച്ച് അന്വേ ഷണം ആരംഭിച്ചത്.

രാജ്യത്ത് മയക്കു മരുന്ന് എത്തിക്കാന്‍ സഹായിക്കുന്ന വരെ കണ്ടെത്താനുള്ള പരിശ്രമ ത്തിന്റെ ഭാഗ മായി രുന്നു പാക്കി സ്ഥാനിലെ മയക്കു മരുന്നു വിരുദ്ധ വിഭാഗ വുമായി യോജിച്ചുള്ള പ്രവര്‍ത്തനം.

ആഭ്യന്തര മന്ത്രി ലെഫ്നന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാ ന്റെ പിന്തുണ യോടെയായിരുന്നു മയക്കു മരുന്നു വിരുദ്ധ സംഘം രാജ്യത്തെ ഓപ്പറേഷന് നേതൃത്വം നല്‍കിയത്.

സംഘ ത്തെ നിയന്ത്രി ക്കുന്നത് രാജ്യത്തിന് പുറത്തു നിന്നു മായിരുന്നു എന്നാതാണ് അന്വേഷണ സംഘം നേരിട്ട ഏറ്റവും വലിയ വെല്ലു വിളി. അബുദാബിയില്‍ മയക്കു മരുന്നു ഉപയോ ഗിക്കുന്ന പലര്‍ക്കും ഒരേ ഉറവിട ത്തില്‍ നിന്നാണ് അവ ലഭിക്കുന്ന തെന്ന് ബോദ്ധ്യപ്പെട്ട തോടെയാണ് അന്വേഷണം ഊര്‍ജ്ജിത മാക്കിയത്. വിദേശത്തു നിന്നുള്ള ഫോണ്‍ കോളി ന്റെ അടിസ്ഥാന ത്തി ലായി രുന്നു സംഘം യു. എ. ഇ. യില്‍ മയക്കു മരുന്നു വ്യാപാരം നിയന്ത്രി ച്ചിരുന്നത്.

പാക്ക് പൗരനായ ആഖിൽ ഖാന്റെ പെഷാവറിലെ വീട് കേന്ദ്രീ കരിച്ചാണു ഹെറോയിൻ കടത്ത് നടന്നി രുന്നത്. 2012ൽ അബുദാബി ജയിലിലായ ഇയാളെ തടവ് കാലാവധിക്കു ശേഷം യു. എ. ഇ. യിൽ നിന്നു നാടു കടത്തിയ താണ്. ഇവിടെ താമസി ച്ചിരുന്ന കാലത്ത് ഇയാള്‍ ബന്ധം സ്ഥാപിച്ച മയക്കു മരുന്നിന് അടിമകള്‍ ആയവരെ ആയിരുന്നു ഇതിനായി ഉപയോഗ പ്പെടുത്തിയത്.

ഇത്തരം ഒരു സംഘത്തെ തകര്‍ക്കാന്‍ ശ്രമിച്ചില്ല എങ്കില്‍ രാജ്യത്ത് മയക്കു മരുന്നിന് അടിപ്പെട്ട് മരിക്കുന്ന വരുടെയും മറ്റ് പ്രശ്‌ന ങ്ങളില്‍ അക പ്പെടുന്നവരുടെയും എണ്ണം വര്‍ദ്ധി ക്കാന്‍ ഇടയാക്കു മായിരുന്നു. ശൈഖ് സൈഫ് ബിന്‍ സായിദിന്റെ നിര്‍ദ്ദേശ ങ്ങളും രണ്ടു രാജ്യ ങ്ങളുടെയും യോജിച്ചുള്ള പ്രവർത്തനവും കൂടെ ചേര്‍ന്നപ്പോള്‍ മയക്കു മരുന്ന് കടത്തു സംഘത്തെ വലയിലാക്കാനായി എന്ന് ആന്റി നാർക്കോട്ടിക്സ് ഫെഡറൽ ഡയറക്‌ടറേറ്റ് ജനറൽ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. യില്‍ വന്‍ ലഹരി മരുന്ന് വേട്ട

സ്വദേശി വനിതയുടെ വധ ശിക്ഷ നടപ്പാക്കി

July 13th, 2015

ghost-in-reem-island-death-sentence-for-reem-island-killer-ePathram
അബുദാബി : റീം ഐലന്റില്‍ ഷോപ്പിംഗ് മാളില്‍ അമേരിക്കന്‍ സ്വദേശിനി യായ അദ്ധ്യാപികയെ കുത്തി ക്കൊല പ്പെടുത്തിയ കേസില്‍ സ്വദേശി വനിതയുടെ വധ ശിക്ഷ നടപ്പാക്കിയ തായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ടു ചെയ്തു.

അൽ റീം ഗോസ്റ്റ് എന്ന്‍ വാര്‍ത്താ മാധ്യമ ങ്ങള്‍ വിശേഷിപ്പിച്ച യു. എ. ഇ. സ്വദേശിനി അലാ ബദര്‍ അബ്ദുല്ല അല്‍ ഹാഷിമി എന്ന യുവതി യെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ വധ ശിക്ഷ ക്ക് വിധേയ യാക്കിയത്.

സ്റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷൻ അറ്റോർണി ജനറൽ അഹ്മദ് അൽ ധൻഹാനിയാണ് ഇക്കാര്യം അറിയിച്ചത്. യു. എ. ഇ. ഫെഡറല്‍ സുപ്രീം കോടതി കഴിഞ്ഞ മാസം അവസാന മാണ് വധ ശിക്ഷ വിധിച്ചത്. ഫെഡറല്‍ സുപ്രീം കോടതി വിധിക്ക് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി യതിനെ തുടർന്ന് വധ ശിക്ഷ നടപ്പാ ക്കുക യായിരുന്നു. യു. എ. ഇ.യിൽ ആദ്യ മായാണു ഒരു വനിതയ്ക്കു വധ ശിക്ഷ നല്‍കുന്നത്.

ibolya-ryan-reem-murder-case-ePathram

കൊല്ലപ്പെട്ട അമേരിക്കന്‍ അദ്ധ്യാപിക ഇബോല്യാ റയാന്‍


2014 ഡിസംബര്‍ ഒന്നിന് അല്‍ റീം ഐലന്റിലെ ബോട്ടിക് മാളിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ വാഷ് റൂമില്‍ വെച്ച് ഇബോല്യാ റയാന്‍ എന്ന അമേരിക്കന്‍ സ്വദേശി യായ അദ്ധ്യാപിക യെ അലാ ബദര്‍ കുത്തി ക്കൊല പ്പെടുത്തുക യായിരുന്നു. തികച്ചും ആസൂത്രിത മായാണ് സാമൂഹിക സുരക്ഷിത ത്വത്തെ വെല്ലു വിളിച്ച് പ്രതി കൊലപാതകം നടത്തിയത്.

പൊതു ജന ങ്ങള്‍ക്കു സുരക്ഷിതത്വ ഭീഷണി, ജീവ ഹാനി ഉണ്ടാക്കൽ, സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തൽ, സോഷ്യല്‍ മീഡിയ യിലൂടെ തീവ്രവാദ ആശയ ങ്ങള്‍ പ്രചരിപ്പിച്ചു എന്നു തുടങ്ങി ഗുരുതര മായ എട്ടു കുറ്റ ങ്ങളാണു പ്രോസിക്യൂഷന്‍ പ്രതി ക്കെതിരെ കണ്ടെത്തിയത്.

വ്യാജ പേരിൽ നിർമ്മിച്ച ഇ – മെയിൽ ഉപയോഗിച്ച് രാജ്യാന്തര തീവ്രവാദ സംഘടന കളുമായി ബന്ധപ്പെട്ടു. രാജ്യത്തെ അപകീർത്തി പ്പെടുത്തുന്ന തിനായി ഇന്റർനെറ്റിൽ തെറ്റായ വിവരങ്ങളും മുദ്രകളും ഉൾപ്പെടുത്തി. തീവ്രവാദ പ്രവർത്തന ങ്ങൾക്ക് ഫണ്ട് ശേഖരിച്ച് വിതരണം ചെയ്തു തുടങ്ങിയവ യാണ് മറ്റു പ്രധാന കുറ്റങ്ങൾ.

രാജ്യത്തിന്റെ സൽപ്പേരിനെയും ഭദ്രതയെയും തകിടം മറിക്കുക എന്നതാ യിരുന്നു പ്രതിയുടെ ലക്ഷ്യം. രാജ്യത്തു സുരക്ഷിതത്വവും ഭദ്രതയും സുസ്‌ഥിരത യും അഖണ്ഡത യും നില നിൽക്കും.  പരസ്‌പര ബന്ധത്തിനും സാമൂഹിക സമാധാന ത്തിനും രാജ്യം ഉത്തമ മാതൃക യായി രിക്കു മെന്നും വിധി പ്രസ്താ വിച്ചു കൊണ്ട് ജഡ്‌ജി ഫലാഹ് അൽ ഹാജിരി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , ,

Comments Off on സ്വദേശി വനിതയുടെ വധ ശിക്ഷ നടപ്പാക്കി

റമദാനില്‍ ചുവപ്പു സിഗ്നലില്‍ കുടുങ്ങിയത് 2209 വാഹനങ്ങൾ

July 4th, 2015

traffic-police-installed-infra-red-camera-ePathram
അബുദാബി : അമിത വേഗവും ഗതാഗത നിയമ ലംഘനങ്ങളും പിടിക്കാന്‍ സ്ഥാപിച്ച ഗതാ ഗത വകുപ്പിന്റെ ക്യാമറയില്‍ റമദാന്‍ മാസത്തില്‍ മാത്രം കുടുങ്ങിയത് 2209 വാഹന ങ്ങൾ എന്ന്‍ ഗതാഗത വകുപ്പ്.

മിക്ക വാഹനങ്ങളും ഇന്റര്‍ചെയ്ഞ്ചു കളിലെ സിഗ്‌നലു കളാണു മുറിച്ചു കടക്കുന്നത്. ഇവിടെ സ്ഥാപിച്ച ക്യാമറകള്‍ ചുവപ്പു സിഗ്‌നല്‍ മുറിച്ചു കടക്കുന്നതു മാത്ര മല്ല മറ്റു നിയമ ലംഘന ങ്ങളും പിടി കൂടും. കാല്‍ നട യാത്രക്കാര്‍ക്കു കടക്കാനായി പ്രത്യേകം അടയാള പ്പെടുത്തിയ ഭാഗത്തു നിര്‍ത്തി യിടുന്ന വാഹന ങ്ങളും ക്യാമറ യില്‍ കുടുങ്ങും.

ഓറഞ്ചു സിഗ്നല്‍ ലൈറ്റ് കത്തിയാല്‍ വളരെ മുന്‍ കരുതലോടെ സിഗ്‌നലു കളില്‍ എത്തേ ണ്ടതായ വാഹന ങ്ങള്‍, ചുവപ്പു സിഗ്‌നല്‍ നോക്കാതെ പായുന്നതും ഇതു മൂലം സ്വന്തം ജീവനും നിരപരാധി കളുടെ ജീവനു കളുമാണ് നഷ്ടപ്പെടുക എന്നുള്ളതും വാഹനം ഓടിക്കുന്നവര്‍ ഓര്‍ക്കണം എന്ന് ഗതാഗത വകുപ്പിലെ ട്രാഫിക് കേസ് വകുപ്പു തലവന്‍ ലഫ്. കേണല്‍ സാലിം അല്‍ശഹി അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on റമദാനില്‍ ചുവപ്പു സിഗ്നലില്‍ കുടുങ്ങിയത് 2209 വാഹനങ്ങൾ

റീം ഐലന്‍ഡിലെ കൊലപാതകം : സ്വദേശി വനിതയ്ക്ക് വധ ശിക്ഷ

June 30th, 2015

ghost-in-reem-island-death-sentence-for-reem-island-killer-ePathram
അബുദാബി : റീം ഐലന്റില്‍ ഷോപ്പിംഗ് മാളില്‍ അമേരിക്കന്‍ സ്വദേശിനി യായ അദ്ധ്യാപികയെ കുത്തി ക്കൊല പ്പെടുത്തിയ കേസിലെ പ്രതിക്ക് സുപ്രീം കോടതി വധ ശിക്ഷ വിധിച്ചു. ആല ബാദര്‍ അബ്ദുള്ള അല്‍ ഹാഷിമി എന്ന സ്വദേശി വനിത യാണ് വധ ശിക്ഷ ലഭിച്ച പ്രതി.

2014 ഡിസംബര്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. റീം ഐലന്‍ഡിലെ ബോട്ടിക് മാളിലെ  സൂപ്പര്‍ മാര്‍ക്കറ്റിലെ വാഷ് റൂമില്‍ വെച്ച് അമേരിക്കന്‍ സ്വദേശിനി യായ യുവതി യെ കൊല്ലപ്പെട്ട നിലയില്‍ കാണുക യായിരുന്നു.

murder-in-reem-island-ePathram

തുടര്‍ന്ന് അബുദാബി പോലീസിന്റെയും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പി ന്റെയും ഇട പെടലു കളുടെയും മാളില്‍ നിന്ന് ലഭിച്ച സി. സി. ടി. വി. ദൃശ്യ ങ്ങളുടെയും സഹായ ത്താല്‍ പ്രതി യെ മൂന്ന് ദിവസ ത്തിനകം പിടി കൂടുകയും ചെയ്തു.

നാടകീയ മായ പല രംഗ ങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കൊല പാതകം നടന്ന് ആറു മാസ ങ്ങള്‍ പിന്നിടു മ്പോഴാണ് അന്തിമ വിധി വന്നിരി ക്കുന്നത്. സംഭവ സമയത്ത് യു. എ. ഇ. യുടെ പരമ്പരാഗത വസ്ത്ര മായിരുന്നു പ്രതി ധരിച്ചിരുന്നത്. ഇതിനെ കോടതി അപലപിച്ചു.

തീവ്ര വാദ ആശയ ങ്ങളു മായും പ്രവര്‍ത്തന ങ്ങളുമായും പ്രത്യക്ഷ മായും പരോക്ഷ മായും പ്രതി ബന്ധ പ്പെട്ടി രുന്ന തായി ഞെട്ടിക്കുന്ന വിവര ങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ക്ക് ചോദ്യം ചെയ്യലില്‍ ലഭിച്ചിരുന്നു.

- pma

വായിക്കുക: , , ,

Comments Off on റീം ഐലന്‍ഡിലെ കൊലപാതകം : സ്വദേശി വനിതയ്ക്ക് വധ ശിക്ഷ

അനധികൃത വാഹനങ്ങള്‍ പിടിച്ചെടുത്തു

June 9th, 2015

crash-recovery-of-abudhabi-police-ePathram
അബുദാബി : രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ 20,000 വാഹനങ്ങള്‍ അബുദാബി പോലീസ് പിടിച്ചെടുത്തു. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് മാസം വരെ നടത്തിയ പരിശോധന യിലാണ് ഇത്രയും വാഹനങ്ങള്‍ പിടിച്ചെടുത്തത്.

കാലാവധി കഴിഞ്ഞ രജിസ്‌ട്രേഷനുമായി സര്‍വീസ് നടത്തുന്ന വാഹന ങ്ങള്‍ കണ്ടെത്തുന്ന തിനായി ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പരിശോധന ശക്ത മാക്കിയ തായി വകുപ്പ് മേധാവി ലെഫ്. കേണല്‍ മുഹമ്മദ് സാലെം അല്‍ ഷേഹി പറഞ്ഞു. ഇതിനായി വിവിധ റോഡു കളിലായി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.

രജിസ്‌ട്രേഷന്‍ പുതുക്കാതെ ഓടുന്ന തായി കണ്ടാല്‍ വാഹന ങ്ങള്‍ക്ക് അപ്പോള്‍ തന്നെ 400 ദിര്‍ഹം പിഴചുമത്തും. ശരിയായ ലൈസന്‍സില്‍ അല്ല വാഹനം ഓടിക്കുന്നത് എങ്കില്‍ അവയ്ക്ക് 200 ദിര്‍ഹം വീതം പിഴചുമത്തും.

വര്‍ഷാ വര്‍ഷം നടത്തേണ്ട സുരക്ഷാ പരിശോധന നടത്തുകയോ രജിസ്‌ട്രേഷന്‍ പുതുക്കുകയോ ചെയ്യാത്ത വാഹനങ്ങള്‍ ഉണ്ടാക്കി യേക്കാവുന്ന അപകടം മുന്‍ നിര്‍ത്തിയാണ് പരിശോധന കര്‍ശന മാക്കിയത് എന്നും അബുദാബി പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on അനധികൃത വാഹനങ്ങള്‍ പിടിച്ചെടുത്തു


« Previous Page« Previous « മലയാളി സമാജം പരിസ്‌ഥിതി സെമിനാര്‍ ശ്രദ്ധേയമായി
Next »Next Page » ഇടവകകളുടെ ദൌത്യം സഫലമാകാന്‍ മനോഭാവ ങ്ങളിലെ മാറ്റം അനിവാര്യം »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine