മുരളിയുടെ പ്രസ്താവന ദുരുദ്ദേശപരം

February 14th, 2011

k-muraleedharan-on-environmentalists-epathram

ദുബായ്‌ : പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു എന്ന മുന്‍ കെ. പി. സി. സി. പ്രസിഡണ്ട് കെ. മുരളീധരന്റെ പ്രസ്താവന അപക്വമായ വികസന കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് എന്നും ഇത് ദുരുദ്ദേശപരമാണെന്നും eപത്രം പരിസ്ഥിതി സംഘം ദുബായില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഇത് മുരളീധരന്റെ മാത്രം കുറവല്ല. ഇന്ത്യയെ പോലെ സ്വയം പര്യാപ്തമായ വികസന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന ഒരു രാജ്യത്തെ തങ്ങളുടെ കച്ചവട താല്പര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റിയെടുക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന കമ്പോള ശക്തികളുടെ സ്തുതിപാഠകര്‍ക്ക് എല്ലാം സംഭവിക്കുന്ന തെറ്റിദ്ധാരണയാണ്. അമേരിക്കയെ പോലെ ഉയര്‍ന്ന പ്രതിശീര്‍ഷ ഊര്‍ജ ഉപഭോഗമുള്ള (1460 വാട്ട്സ്) രാജ്യത്തെ പോലെ ഇന്ത്യയുടെ ഊര്‍ജ ഉപഭോഗം ഉയര്‍ത്തി കൊണ്ട് വരുന്നതാണ് വികസനം എന്ന തെറ്റായ വികസന കാഴ്ചപ്പാടാണ് ഇത്തരം അബദ്ധങ്ങള്‍ക്ക് കാരണമാവുന്നത് എന്നും യോഗം വിലയിരുത്തി. ഊര്‍ജ്ജ ഉപഭോഗത്തിന്റെ അളവല്ല, മറിച്ച് ഫലപ്രദമായ ഊര്‍ജ്ജ വിനിയോഗമാണ് ശരിയായ വികസനത്തിന്റെ ലക്ഷണം.

athirapally-waterfalls-epathram

അതിരപ്പിള്ളി

കേരള ജനത കാലാകാലാങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന ഒന്നാണ് വൈദ്യുതി കമ്മി. മാത്രമല്ല, ഓരോരുത്തരും ദിനം പ്രതി ലോഡ്ഷെഡ്ഡിങ്, പവര്‍കട്ട്, വോള്‍ട്ടേജ് ക്ഷാമം ഇവയിലേതെങ്കിലുമൊന്ന് അനുഭവിക്കുന്നവരാണ്. അതിനാല്‍ വൈദ്യുതി കമ്മിയെന്ന വാദം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിക്കഴിഞ്ഞു. ഇവിടെയാണ് ഇത്തരം കള്ള പ്രചാരണങ്ങള്‍ വിജയിക്കുന്നത്. ഓരോ പുതിയ പദ്ധതി വിഭാവനം ചെയ്യുമ്പോഴും അതിന്റെ പ്രവര്‍ത്തന ശേഷിയെ പെരുപ്പിച്ച് കാണിക്കുകയും പ്രവര്‍ത്തനാനുമതി നേടിയെടുക്കുകയും ചെയ്യുന്നു.

പുതിയ പദ്ധതികള്‍ ഒട്ടേറെ പേര്‍ക്ക് അവിഹിതമായി പണം സമ്പാദിക്കാനുള്ള ഉപാധികള്‍ മാത്രമാണ്. ഇതാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പുറകിലെ ശരിയായ ഉദ്ദേശവും.

കേരളത്തില്‍ ഉപയോഗിക്കുന്ന ഭക്ഷണമടക്കമുള്ള എല്ലാ വസ്തുക്കളും ഏതാണ്ട് 90 ശതമാനവും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവയാണ്. അതായത് 90 ശതമാനം കമ്മിയാണ്. ഈ കമ്മിയെപ്പറ്റി നമുക്കൊരു വേവലാതിയുമില്ല. എന്നാല്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്ന (യഥാര്‍ഥത്തിലല്ല) 10 – 15 ശതമാനം വൈദ്യുതി കമ്മിയെപ്പറ്റി നാം ഏറെ വേവലാതിപ്പെടുന്നു.

വൈദ്യുതി കമ്മിയുണ്ടെന്ന് വിശ്വസിച്ചു പോരുന്ന കുറെ പേരെങ്കിലും നമുക്കിടയിലുണ്ട്. ലോവര്‍ പെരിയാര്‍, ഏലൂര്‍, ബ്രഹ്മപുരം എന്നീ നിലയങ്ങല്‍ പ്രവര്‍ത്തിച്ചിട്ടും കേന്ദ്ര പൂളില്‍ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമായിട്ടും എന്തു കൊണ്ടാണ് പിന്നെയും കമ്മിയുണ്ടാകുന്നത്?

യാഥാര്‍ത്ഥ പ്രശ്നം കമ്മിയല്ല, മറിച്ച് കെ. എസ്. ഇ. ബി. യ്ക്ക് ഇനിയും വൈദ്യുതി വാങ്ങാനുള്ള പണമില്ല എന്നതാണ്. ഈ കടബാധ്യത എങ്ങനെ വന്നു എന്നതാണ് എത്രയും പെട്ടെന്ന് അന്വേഷണ വിധേയമാക്കേണ്ടത്.

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പിലാക്കുവാനുള്ള ശ്രമങ്ങള്‍ തുടരുന്നത് ഇത്തരം നിരവധി കള്ളങ്ങള്‍ നിരത്തിയും അവ ജനങ്ങള്‍ ക്കിടയില്‍ പ്രചരിപ്പിച്ചുമാണ്. ചാലക്കുടി പുഴയ്ക്കു കുറുകെ അണ കെട്ടി വൈദ്യുതി ഉല്പാദിപ്പിക്കു മ്പോള്‍ കിട്ടുന്നതി നേക്കാള്‍ എത്രയോ അധികം സാമൂഹിക, പാരിസ്ഥിതിക നഷ്ടമാകും സംഭവിക്കുക യെന്നത് ഇത് നടപ്പിലാക്കു ന്നവര്‍ക്ക് വിഷയമേയല്ല. അതിരപ്പിള്ളി പദ്ധതിയെ പ്രദേശത്തുള്ളവരും കേരള ക്കരയിലെ നിരവധി സാംസ്കാരിക – സാമൂഹിക പ്രവര്‍ത്തകരും എതിര്‍ത്തിട്ടും വികസന വാദക്കാര്‍ എന്തിനിത്ര നിര്‍ബന്ധം പിടിക്കുന്നുവെന്നത് അത്ഭുതകരമായി തോന്നുകയാണ്. അതാണ് വികസനത്തിന്റെ രാഷ്ട്രീയ ശാഠ്യം! ജീവനോടെ ഒഴുകാനുള്ള പുഴയുടെ അവകാശത്തെ കുരുതി കഴിച്ചതു കൊണ്ടുള്ള നഷ്ടങ്ങള്‍ ഇതിനകം നമ്മളേറെ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു നദിയുടെ നാശം വലിയൊരു ഭൂപ്രദേശത്തിന്റെ ജീവിതത്തെയും സംസ്കാരത്തെയും ബാധിക്കുമെന്നത് ആരെയും ഓര്‍മ്മ പ്പെടുത്തേ ണ്ടതില്ല. നശിപ്പിക്കു വാനായി നമുക്ക് കാടും, പുഴയും ഇനിയില്ലെന്നതും സത്യം. അവശേഷിക്കുന്ന വയെങ്കിലും എന്തു വില കൊത്തും നില നിര്‍ത്തേണ്ടതിനു പകരം നശിപ്പിക്കു വാനാണ് നാം ഇന്ന് മുന്‍കൈ എടുക്കുന്നത് എന്നതാണ് ഏറെ കഷ്ടം.

വിശ്വ സുസ്ഥിര ഊര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (W I S E) ഡയറക്ടര്‍ ജനറലായ ജി മധുസൂദനന്‍ ഐ എ എസ് കേരള ജനതയ്ക്കുമുമ്പില്‍വെച്ച ബദല്‍ മാര്‍ഗങ്ങള്‍ക്ക് നമ്മുടെ രാഷ്ടീയ നേതൃത്വങ്ങള്‍ പുല്ലു വിലയാണ് കല്‍പ്പിച്ചത്. കാറ്റ്, സൂര്യന്‍, ജൈവികാവശിഷ്ടങ്ങള്‍ എന്നിവയില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഉതകുന്ന മികച്ച സാങ്കേതിക വിദ്യ ഇന്ന് ലഭ്യമാണ്. കാറ്റില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ആഗോള സ്ഥാപിത ശേഷി ഇപ്പോള്‍ 40000 മെഗാവാട്ട് കഴിഞ്ഞിരിക്കുന്നു. നാമിപ്പോഴും കാലഹരണപ്പെട്ട കാറ്റാടി യന്ത്രത്തിന്റെ ഓര്‍മയിലാണ്. യൂറോപ്പില്‍ 2020 ആകുന്നതോടെ ഒന്നര ലക്ഷം മെഗാ വാട്ട് ഇതു വഴി കണ്ടെത്താനാണ് ശ്രമിക്കുന്നത്. അതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി കഴിഞ്ഞു.

ഈ മേഖലയില്‍ ഇന്ത്യയുടെ സാധ്യതകള്‍ വളരെ ഏറെയാണെങ്കിലും നാം വളരെ പിന്നില്‍ ആണ് എന്നതാണ് സത്യം. ഇന്ത്യയില്‍ 40000 മെഗാവാട്ട് വൈദ്യുതി കാറ്റില്‍ നിന്നു മാത്രം ഉത്പാദിപ്പിക്കാന്‍ കഴിയും. മികവുറ്റ സാങ്കേതിക വിദ്യ ലഭ്യമാകുന്നതോടു കൂടി ഇത് ഒരു ലക്ഷം മെഗാവാട്ടായി ഉയര്‍ത്താനും സാധിക്കും. എന്നാല്‍ ആണവ കരാര്‍ ഒപ്പിട്ട് അമേരിക്കയുടെ ചതിക്ക് അടിമപ്പെടാനാണ് നമ്മുടെ രാഷ്ടീയ നേതൃത്വത്തിനു താല്പര്യം.

കേരളത്തില്‍ കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധ്യതകള്‍ വലുതാണ്. 16 സ്ഥലങ്ങള്‍ അനുയോജ്യമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. രാമക്കല്‍മേട്, പറമ്പുക്കെറ്റിമേട്, സക്കുളത്തുമേട്, നല്ലശിങ്കം, കൈലാസ് മേട്, കഞ്ഞിക്കോട്, കോട്ടത്തറ, കുളത്തുമേട്, പൊന്മുടി, സേനാപതി, കോലാഹലമേട്, കോട്ടമല, കുറ്റിക്കാനം, പാഞ്ചാലിമേട്, പുള്ളിക്കാനം, തോലന്നൂര്‍ എന്നിവിട ങ്ങളിലാണിത്. ഇതില്‍ തന്നെ ആദ്യത്തെ പത്തു സ്ഥലങ്ങള്‍ നല്ല ലാഭത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേണ്ട കാറ്റിന്റെ ഘനിമ (Wind Power Density) ഉള്ളവയാണെന്ന് കണ്ടിട്ടുണ്ട്.
അതു പോലെ സൂര്യ പ്രകാശത്തില്‍ നിന്നും വൈദ്യുതി എന്ന ആശയം ലോകത്ത് ഏറെ പ്രചാരം നേടിക്കഴിഞ്ഞു. ഈ രംഗത്തും നമ്മള്‍ ഏറെ പിന്നിലാണ്. കേരളത്തില്‍ മാത്രം 36 ലക്ഷം ടണ്‍ ജൈവ അവശിഷ്ടമാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. ഇതിനെ വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ ഒരു മെഗാവാട്ടിന് പ്രതിവര്‍ഷം പതിനായിരം ടണ്‍ എന്ന കണക്കില്‍ 360 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ മേല്പറഞ്ഞ വിഷയങ്ങളില്‍ ജി. മധുസൂദനന്‍ ഐ. എ. എസ്. നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് നാം ഒരു വിലയും കല്പിക്കുകയുണ്ടായില്ല.

രണ്ടര വര്‍ഷം കൊണ്ട് മഹാരാഷ്ട്രയില്‍ 400 മെഗാവാട്ട് ശേഷിയുള്ള വിന്‍ഡ് പവര്‍ സ്റ്റേഷന്‍ സ്ഥാപിച്ച അനുഭവമായിരുന്നു ഇതിന്റെ പിന്‍ബലം. എന്നാല്‍ ജന്മനാ‍ട് എനിക്ക് നിരാശ മാത്രമാണ് നല്‍കിയത് എന്ന് ജി. മധുസൂദനന്‍ പറയുന്നു. (ഇദ്ദേഹം മഹാരാഷ്ട്ര എനര്‍ജി ഡവലപ്പ്മെന്റ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്നു.)

ചെറുകിട ജല വൈദ്യുത പദ്ധതികളെയും മറ്റു ബദല്‍ മാര്‍ഗങ്ങളെയും നാം പ്രോത്സാഹി പ്പിക്കേണ്ടതുണ്ട്. അല്ലാതെ ഇനിയും കാട് ഇല്ലാതാക്കി അണക്കെട്ട് കെട്ടാനും, അത്യന്തം അപകടകാരി യായ ആണവോര്‍ജ്ജ ത്തിനുവേണ്ടി മുതലാളിത്ത രാജ്യങ്ങള്‍ക്കു മുന്നില്‍ യാചിക്കാനുമല്ല മുതിരേണ്ടത്. ഊര്‍ജ്ജോല്പാദന രംഗത്ത് പഞ്ചായത്തുകള്‍ക്ക് ചെറുകിട പദ്ധതികള്‍ക്ക് സഹായങ്ങള്‍ നല്‍കിയും, ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തിയും നിലവിലെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം കാ‍ണാവുന്നതേയുള്ളൂ. ഊര്‍ജ്ജോല്പാദന രംഗത്ത് സംസ്ഥാനത്തിന് പുതിയ നയം സ്വീകരിക്കേണ്ടി യിരിക്കുന്നു. കൂടാതെ വൈദ്യുതി വകുപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയും തുടച്ചു നീക്കുകയും വമ്പന്‍ കമ്പനികള്‍ നല്‍കാനുള്ള കുടിശ്ശിക നിര്‍ബന്ധമായും പിരിച്ചെടുക്കുകയും വേണം. കാലഹരണപ്പെട്ട വിതരണ സംവിധാനത്തെ മെച്ചപ്പെട്ട സാങ്കേതിക വിദ്യയുടെ സഹായത്താല്‍ നവീകരിക്കുകയും വൈദ്യുതി മോഷണം തടയുകയും ചെയ്താല്‍ തന്നെ ഈ വകുപ്പ് ലാഭത്തിലേക്ക് കുതിക്കും. ഇതിനൊന്നും ശ്രമിക്കാതെ, പൂര്‍ത്തിയാകാതെ കിടക്കുന്ന പദ്ധതികള്‍ മുഴുമിപ്പിക്കാതെ, പുതിയ പദ്ധതികള്‍ക്കു പിന്നാലെ പായുന്ന പ്രവണത ഇനിയെങ്കിലും നാം അവസാനിപ്പിക്കണം.

ഒട്ടേറെ ബദല്‍ മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ എന്തിനാണ് ജീവജലം മുട്ടിക്കുന്ന, ജീവജാലങ്ങളെ നശിപ്പിക്കുന്ന, പച്ചപ്പിനെ ഇല്ലാതാക്കുന്ന, ജീവന്റെ ഉറവുകളെ കെടുത്തുന്ന ഈ പദ്ധതിക്കായി ഇത്ര വാശി പിടിക്കുന്നത്. നാളെ ഒരു തുള്ളി വെള്ളത്തിനായി നമ്മുടെ കുഞ്ഞുങ്ങള്‍ വിലപിക്കുമ്പോള്‍ എന്തു പ്രായശ്ചിത്തമാണ് നമുക്ക് ചെയ്യാനാവുക? ഇന്ന് ഈ സത്യത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും നമുക്കീ ഹരിത ഭൂമിയെ തിരികെ ലഭിക്കില്ല.

- ജെ.എസ്.

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു : കെ. മുരളീധരന്‍

February 14th, 2011

sahrudaya-award-2011-01-epathram

ദുബായ്‌ : കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനേക്കാള്‍ താല്‍പ്പര്യം സാംസ്കാരിക പ്രവര്‍ത്തകരും, പൊതു ജനങ്ങളും കാണിക്കണമെന്ന് മുന്‍ കെ. പി. സി. സി. പ്രസിഡണ്ട് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. ദുബായ് കേരള ഭവനില്‍ നടന്ന കേരള റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് സര്‍ക്കിള്‍ സഹൃദയ പുരസ്കാര ദാന ചടങ്ങില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ വ്യവസായ വികസനത്തിന് ആദ്യം വേണ്ടത് വൈദ്യുതി ആണ് എന്ന് പറഞ്ഞ അദ്ദേഹം പുതിയ വൈദ്യുത പദ്ധതികള്‍ക്ക് തുടക്കമിടുമ്പോള്‍ പരിസ്ഥിതി വാദം ഉയര്‍ത്തി പദ്ധതികള്‍ക്ക്‌ തടസ്സങ്ങള്‍ ഉണ്ടാക്കിയാല്‍ കേരളത്തില്‍ ഒരു വ്യവസായവും വളരില്ലെന്ന് ആരോപിച്ചു. അതിനാല്‍ ഗള്‍ഫിലെ മാധ്യമ, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍ ഇത്തരം അവസ്ഥകള്‍ക്ക് മാറ്റമുണ്ടാക്കുവാന്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എല്‍വിസ് ചുമ്മാര്‍, എന്‍. വിജയ മോഹന്‍, രമേഷ് പയ്യന്നൂര്‍, ഫസലു, സലാം പാപ്പിനിശ്ശേരി, അനില്‍ വടക്കേകര, സൈനുദ്ദീന്‍ ചേലേരി, നിദാഷ്, ബഷീര്‍ പടിയത്ത്, ഡോ. കെ. പി. ഹുസൈന്‍, അഡ്വ. ഹാഷിഖ്, പാം പബ്ലിക്കേഷന്‍സ്, അബ്ദുറഹമാന്‍ ഇടക്കുനി, പുറത്തൂര്‍ വി. പി. മമ്മൂട്ടി, പ്രഭാകരന്‍ ഇരിങ്ങാലക്കുട, സൈനുദ്ദീന്‍ ഖുറൈഷി, റീന സലീം, ത്രിനാഥ്, അബ്ദുള്ള ഫാറൂഖി, ജ്യോതികുമാര്‍, ഒ. എസ്. എ. റഷീദ്, അസ് ലം പട് ല, അബൂബക്കര്‍ സ്വലാഹി, മൌലവി ഹുസൈന്‍ കക്കാട് എന്നിവര്‍ മുരളീധരനില്‍ നിന്നും പുരസ്ക്കാരങ്ങള്‍ സ്വീകരിച്ചു.

sahrudaya-award-2011-02-epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

കെ. എ. ജബ്ബാരി അധ്യക്ഷനായ യോഗത്തില്‍ ബഷീര്‍ തിക്കോടി പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. പുന്നക്കന്‍ മുഹമ്മദലി, പി. കമറുദ്ദിന്‍, നാസര്‍ ബേപ്പൂര്‍, സബാ ജോസഫ്, ഷീലാ പോള്‍, ഇ. എം. അഷറഫ്, ഉബൈദ് ചേറ്റുവ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് വെട്ടുകാട് സ്വാഗതവും, അബ്ദുള്ള  ചേറ്റുവ നന്ദിയും പറഞ്ഞു.

ഒ. എസ്. എ. റഷീദ്

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ചിരന്തനയുടെ “ഓര്‍മ്മകളിലെ ലീഡര്‍” പ്രകാശനം ചെയ്തു

February 11th, 2011

k-muraleedharan-mary-george-international-malayali-epathram

ദുബായ്‌ : മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജീവിതത്തില്‍ നിന്നും അദ്ദേഹത്തിന്റെ ഭരണ നൈപുണ്യം വ്യക്തമാക്കുന്ന നിരവധി ഏടുകള്‍ ഇണക്കി ചേര്‍ത്ത് സുധീര്‍ വെങ്ങര രചിച്ച “ഓര്‍മ്മകളിലെ ലീഡര്‍” ദുബായില്‍ പ്രകാശനം ചെയ്തു. ചിരന്തന സാംസ്കാരിക വേദിയാണ് പുസ്തകത്തിന്റെ പ്രസാധകര്‍. ദുബായ്‌ ഫ്ലോറ അപാര്‍ട്ട്‌മെന്റ്സില്‍ ഇന്നലെ വൈകീട്ട് കെ. മുരളീധരന്‍ പുസ്തകം മേരി ജോര്‍ജ്‌ (ഇന്റര്‍നാഷ്ണല്‍ മലയാളി) ന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

chiranthana_ormakalile_leader_epathram

കെ. മുരളീധരന്‍ പുസ്തകം വായിക്കുന്നു

കരുണാകരന്റെ ഭരണ പരമായ തീരുമാനങ്ങള്‍ പലപ്പോഴും പൂര്‍ണ്ണമായും രാഷ്ട്രീയ പ്രേരിതമായിരുന്നില്ല എന്ന് കെ. മുരളീധരന്‍ അനുസ്മരിച്ചു. പലപ്പോഴും അദ്ദേഹം തന്റെ രാഷ്ട്രീയ എതിരാളികളെ പോലും സഹായിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്തത് തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. കഴിവുള്ളവരെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ നിയോഗിച്ചു ഭരണം സുഗമമാക്കുവാന്‍ അദ്ദേഹം കാണിച്ച നൈപുണ്യമാണ് കരുണാകരന്‍ കേരള ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടാന്‍ കാരണമായത്‌ എന്നും മുരളീധരന്‍ അനുസ്മരിച്ചു.

chiranthana_ormakalile_leader_epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

മുന്‍ എം. എല്‍. എ. ശോഭനാ ജോര്‍ജ്ജ് ലീഡറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അനുഭവങ്ങള്‍ സദസ്സുമായി പങ്കു വെച്ചു. മാധ്യമ പ്രവര്‍ത്തകരായ എം. സി. എ. നാസര്‍, കെ. എം. അബ്ബാസ്‌, പുസ്തക രചയിതാവ്‌ സുധീര്‍ വെങ്ങര, മേരി ജോര്‍ജ്ജ് (ഇന്റര്‍നാഷ്ണല്‍ മലയാളി) തുടങ്ങിയവര്‍ സംസാരിച്ചു.

നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി നന്ദി പ്രകാശിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലീഡര്‍ കെ. കരുണാകരന്‍ കള്‍ച്ചറല്‍ ഫൌണ്ടേഷന്‍

February 11th, 2011

(ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം)

ഷാര്‍ജ : ലീഡര്‍ കെ. കരുണാകരന്‍ കള്‍ച്ചറല്‍ ഫൌണ്ടേഷന്‍ (യു. എ. ഇ.) ഷാര്‍ജ ഇന്ത്യ അസോസിയേഷന്‍ ഹാളില്‍ മുന്‍ കെ. പി. സി. സി. പ്രസിഡണ്ട് കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു. മുന്‍ എം. എല്‍. എ. മാരായ ശോഭന ജോര്‍ജ്‌, ചന്ദ്രമോഹന്‍, കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ വേദിയില്‍

ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍

- ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കരുണാകരന്റെ മകന്‍ എന്നത് എന്റെ ഏറ്റവും വലിയ യോഗ്യത : കെ. മുരളീധരന്‍

February 11th, 2011

k-muraleedharan-chiranthana-epathram

ദുബായ്‌ : താന്‍ കരുണാകരന്റെ മകനായി ജനിച്ചു എന്നത് തന്നെയാണ് തന്റെ ഏറ്റവും വലിയ യോഗ്യത എന്ന് താന്‍ തിരിച്ചറിഞ്ഞതായി മുന്‍ കെ. പി. സി. സി. പ്രസിഡന്‍റ് കെ . മുരളീധരന്‍ വെളിപ്പെടുത്തി. സുധീര്‍ വെങ്ങര രചിച്ച “ഓര്‍മ്മകളിലെ ലീഡര്‍” എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍.

തന്റെ കഴിവുകളെ അംഗീകരിക്കാതെ, തന്നെ കരുണാകരന്റെ മകന്‍ എന്ന് വിളിക്കുന്നതില്‍ പലപ്പോഴും തനിക്ക് വിഷമം തോന്നിയിട്ടുണ്ട്. എന്നാല്‍ പിന്നീട് ആലോചിച്ചപ്പോള്‍ അത് തന്നെയാണ് തന്റെ ഏറ്റവും വലിയ യോഗ്യത എന്ന് തനിക്ക്‌ ബോധ്യമായി. രാഷ്ട്രീയം നോക്കാതെ ഉത്തമ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി തീരുമാനങ്ങള്‍ എടുക്കുകയും, അനുയോജ്യരായ ആളുകളെ കണ്ടെത്തി ഉത്തരവാദിത്തങ്ങള്‍ എല്പ്പിക്കുവാനും അദ്ദേഹത്തിനുള്ള കഴിവ്‌ മുരളീധരന്‍ ഓര്‍മ്മിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന അനിഷേധ്യ നേതാവായി അദ്ദേഹം ഉയര്‍ന്നതിന്റെ കാരണവും ഇത് തന്നെയായിരുന്നു എന്ന് മുരളി അനുസ്മരിച്ചു. അങ്ങനെയുള്ള ഒരു അച്ഛന്റെ മകന്‍ എന്നത് തന്നെയാണ് തന്റെ ഏറ്റവും വലിയ യോഗ്യത എന്നും ഈ ബഹുമതി തന്നെയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടത്‌ എന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.

ദുബായ്‌ ചിരന്തന സാംസ്കാരിക വേദിയാണ് “ഓര്‍മ്മകളിലെ ലീഡര്‍‍” എന്ന പുസ്തകത്തിന്റെ പ്രസാധകര്‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

51 of 581020505152»|

« Previous Page« Previous « ദല മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു
Next »Next Page » ലീഡര്‍ കെ. കരുണാകരന്‍ കള്‍ച്ചറല്‍ ഫൌണ്ടേഷന്‍ »



  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine