ഭാര്യയെ തല്ലിയതിന് ശിക്ഷ ഖുർആൻ വായന

May 11th, 2012

niqab-burqa-purdah-epathram

ദമ്മാം : ഭാര്യയെ തല്ലിയ ഭർത്താവിനോട് ഖുർആനിൽ ഭാര്യാ ഭർത്തൃ ബന്ധത്തെ സംബന്ധിക്കുന്ന ഭാഗങ്ങൾ പാരായണം ചെയ്യാൻ സൌദിയിലെ ഒരു കോടതി ഉത്തരവിട്ടു. വായനയ്ക്ക് ശേഷം ഈ ഭാഗങ്ങളെ ആസ്പദമാക്കി നടത്തുന്ന പരീക്ഷയിലും ഇയാൾ പങ്കെടുക്കണം. ഖുർആനിലെ പ്രസക്തമായ 5 ഭാഗങ്ങളും പ്രവാചകന്റെ 100 തിരുവചനങ്ങളും വായിച്ചു പഠിക്കുവാനാണ് ഉത്തരവ് എന്ന് സൌദി പത്രമായ അൽ മദീന റിപ്പോർട്ട് ചെയ്തു. ഇതിനു പുറമെ ഇയാൾ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി 7000 റിയാൽ നല്കണം. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്നും കോടതി ഇയാളോട് നിർദ്ദേശിച്ചിട്ടുണ്ട്.

തന്റെ വീട്ടുകാരെ കാണാൻ പോകണം എന്ന് പറഞ്ഞതിൽ കുപിതനായാണ് ഇയാൾ തന്നെ മർദ്ദിച്ചത് എന്ന് ഭാര്യ അധികൃതരോട് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കാതോലിക്കാ ബാവ ശൈഖ് സായിദ് പള്ളി സന്ദര്‍ശിച്ചു

April 28th, 2012

mar-baselios-marthoma-paulose-visit-sheikh-zayed-masjid-ePathramഅബുദാബി : മലങ്കര ഓര്‍ത്തഡോക്സ് സഭ യുടെ കാതോലിക്കയായി സ്ഥാനമേറ്റ ശേഷം ആദ്യമായി അബുദാബിയില്‍ എത്തിച്ചേര്‍ന്ന  പരിശുദ്ധ ബസേലി യോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയും സംഘവും അബുദാബി ശൈഖ് സായിദ് പള്ളി യില്‍ സന്ദര്‍ശനം നടത്തി പ്രത്യേക പ്രാര്‍ത്ഥന നടത്തി.

marthoma-paulose-in-grand-masjid-ePathram

അബുദാബി ശൈഖ് സായിദ് മോസ്‌ക് സെന്റര്‍ ഡയറക്ടര്‍ യൂസഫ് അല്‍ ഉബൈദിലിയുടെ നേതൃത്വ ത്തിലുള്ള സംഘം കാതോലിക്കാ ബാവയെ സ്വീകരിച്ചു. ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ്, ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഏലിയാസ്, അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. വി. സി. ജോസ് ചെമ്മനം തുടങ്ങിയവരും അദ്ദേഹ ത്തോടൊപ്പം ഉണ്ടായിരുന്നു.

യു. എ. ഇ. യുടെ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ഖബറിട ത്തില്‍ കാതോലിക്കാ ബാവ പ്രാര്‍ത്ഥന നടത്തി .

marthoma-paulose-in-abudhabi-sheikh-zayed-masjid-ePathram

പിന്നീട് ലൈബ്രറി സന്ദര്‍ശിച്ചു. സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പു വെക്കുകയും ചെയ്തു. ചില അത്യപൂര്‍വ ഗ്രന്ഥങ്ങള്‍ ബാവയും സംഘവും  പരിശോധിച്ചു.
ഇസ്ലാമിക വാസ്തു ശില്‍പ വിദ്യ ഇന്ത്യയില്‍, ഇന്‍ഡോ – ഇസ്ലാമിക് വാസ്തു ശില്‍പ വിദ്യ തുടങ്ങിയവ പ്രത്യേകം പരിശോധിച്ചു.

പള്ളി യുടെ നിര്‍മാണ മാതൃകയും മറ്റും ഗൈഡ് മുഹമ്മദ് അബ്ദുല്ല അല്‍ ഹാശിമി വിശദീകരിച്ചു. പ്രസംഗ പീഠം കണ്ടപ്പോള്‍ രണ്ടു മത ങ്ങളിലെയും വിശ്വാസം, ആരാധന എന്നിവയെ കുറിച്ചും രണ്ടു മത ങ്ങളുടെയും ഇബ്രാഹീമി (അബ്രഹാം) പാരമ്പര്യവും ബാവ എടുത്തു പറഞ്ഞു. ഖുതുബയും കുര്‍ബാനയും തമ്മിലെ സാമ്യതയും ചര്‍ച്ച യില്‍ വന്നു.

മതങ്ങള്‍ ലോക ത്തിന് നന്‍മയും സമാധാനവുമാണ് നല്‍കുന്നത് എന്നും ഇത് എല്ലാവരും മനസ്സിലാക്കിയാല്‍ ലോകത്ത് സംഘര്‍ഷം ഉണ്ടാവില്ല എന്നും ബാവാ തിരുമേനി പറഞ്ഞു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സര്‍ക്കാരുകള്‍ സഭയെ കബളിപ്പിച്ചു : കാതോലിക്ക ബാവ

April 27th, 2012

moran-mar-baselios-marthoma-paulose-2nd-in-abudhabi-ePathram
അബുദാബി : മാറി മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ സഭയെ കബളിപ്പിച്ചു കൊണ്ടിരിക്കുക യാണ് എന്ന്  മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ മാര്‍ ബസേലിയോസ് മാര്‍തോമാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ  അബുദാബിയില്‍ പറഞ്ഞു.

കോലഞ്ചേരി പള്ളി തര്‍ക്കവുമായി ബന്ധപ്പെട്ടു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് ബാവാ തിരുമേനി സര്‍ക്കാരുകള്‍ക്ക് എതിരെ പ്രതികരിച്ചത്. ഗവണ്മെന്റിനു കഴിയാത്ത ഒരു ഉറപ്പ്‌ ആര്‍ക്കും കൊടുക്കരുത്. എന്നാല്‍ എഴുതപ്പെട്ട  രണ്ട് ഉറപ്പുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നും സഭക്ക് നല്‍കിയിരുന്നു. അതൊന്നും പാലിക്കപ്പെട്ടില്ല. അധികാരം നില നിര്‍ത്തുക എന്നതാണ് സര്‍ക്കാരുകളുടെ ലക്‌ഷ്യം. അതിനു കോട്ടം തട്ടുന്ന പലതും അവര്‍ കണ്ടില്ലെന്നു നടിക്കും. ചില എം. എല്‍. എ. മാരുടെ തടവില്‍ ഒരു ഗവന്മേന്റ്റ്‌ കഴിയുമ്പോള്‍ ആ സര്‍ക്കാരിന് സത്യസന്ധത ഉണ്ടാവില്ല. സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാറിന് കഴിയില്ലാ എങ്കില്‍ അത് തുറന്നു പറയണം.

രാഷ്ട്രീയ സംഘര്‍ഷ ങ്ങളുടെ പേരില്‍ രക്ത രൂഷിതമായ കലാപങ്ങള്‍ പല സ്ഥലത്തും നടക്കുന്നുണ്ട്. പള്ളിത്തര്‍ക്ക ങ്ങളും ഈ രീതിയില്‍ കലാപ ത്തിലേക്ക് നീങ്ങാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നമ്മള്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കരുത് എന്നും തിരുമേനി കൂട്ടിച്ചേര്‍ത്തു.

press-meet-of-mar-baselios-in-church-ePathram

മത മണ്ഡലം എന്ന് പറയുന്നത് സമൂഹ ത്തിലെ മാലിന്യങ്ങള്‍ ശുദ്ധീകരി ക്കാനുള്ളതാണ്. ശരീരത്തിലെ അഴുക്ക് കളയാന്‍ സോപ്പ് ഉപയോഗി ക്കുന്നത് പോലെ. എന്നാല്‍ സോപ്പില്‍ തന്നെ അഴുക്ക് ഉണ്ടായാല്‍ എന്ത് ചെയ്യും? മതം ഒരു രാഷ്ട്രീയ ശക്തിയായി തീര്‍ന്നാല്‍ മതത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കാന്‍ ആവില്ല – സഭയുടെ രാഷ്ട്രീയ നിലപാടിനെ കുറിച്ചു ചോദിച്ചപ്പോള്‍ തിരുമേനി പ്രതികരിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. പിറവത്തായാലും നെയ്യാറ്റിന്‍കരയിലായാലും ഇന്നയാള്‍ക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയില്ല. പക്ഷെ സഭാവിശ്വാസികള്‍ എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. പ്രാദേശിക മായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഓരോ ഇടവകക്കും സന്ദര്‍ഭങ്ങള്‍ അനുസരിച്ച് അവരുടെതായ തീരുമാനം എടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്.

press-meet-orthodox-cathedral-abudhabi-ePathram

അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ആഘോഷ ത്തില്‍ പങ്കെടുക്കാനാണ്  കാതോലിക്ക ബാവ  അബുദാബിയില്‍ എത്തിയത്.  വാര്‍ത്താ സമ്മേളന ത്തില്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയ നൊപ്പം യാക്കൂബ് മാര്‍ ഏലിയാസ്, തോമസ് മാര്‍ അത്താനിയോസ്, ഫാദര്‍ വി. സി. ജോസ് ചെമ്മനം, ട്രസ്റ്റി സ്റ്റീഫന്‍ കെ. കെ., സെക്രട്ടറി കെ .ഇ. തോമസ്, മീഡിയാ സെക്രട്ടറി ജോര്‍ജ് എബ്രഹാം എന്നിവരും പങ്കെടുത്തു.

ഏപ്രില്‍ 27 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് അബുദാബി നാഷണല്‍ തിയേറ്ററില്‍ കാതോലിക്ക ബാവയ്ക്ക് അബുദാബി ഇടവകയുടെ നേതൃത്വ ത്തില്‍ പൗരസ്വീകരണം നല്‍കും.

സ്വീകരണ സമ്മേളന ത്തില്‍  യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് മുബാറക് അല്‍ നഹ്യാന്‍, ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, അബുദാബി പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് അലി അല്‍ഹാശ്മി, അബുദാബി ചേംബര്‍ ഡയറക്ടര്‍ യൂസഫലി എം. എ., ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കൂബ്മാര്‍ ഏലിയസ് മെത്രാപ്പൊലീത്ത, ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനിയോസ്, വിവിധ സഭാ നേതാക്കള്‍, സാമുദായിക നേതാക്കള്‍, വ്യവസായ പ്രമുഖര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുക്കും.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ അബുദാബിയില്‍

April 24th, 2012

orthodox-church-head-baselios-marthoma-paulose-ePathram
അബുദാബി : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ മാര്‍ ബസേലി യോസ് മാര്‍തോമാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാക്ക് അബുദാബി സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തോഡോക്സ് കത്തീഡ്രലില്‍ സ്വീകരണവും നാഷണല്‍ തിയ്യേറ്ററില്‍ അനുമോദന സമ്മേളനവും നടത്തുന്നു.

ഏപ്രില്‍ 27 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് നടക്കുന്ന അനുമോദന സമ്മേളന ത്തില്‍ യു. എ. ഇ. ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്‍, ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, അഭിവന്ദ്യ തിരുമേനിമാര്‍, വിവിധ സഭാ നേതാക്കള്‍, സാമുദായിക നേതാക്കള്‍, വ്യവസായ പ്രമുഖര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.

മലങ്കര സഭയുടെ ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ്‌ മെത്രാപ്പോലീത്ത യുടെ രക്ഷാധികാര ത്തിലും ഇടവക വികാരി ഫാദര്‍ വി. സി. ജോസ്‌, ഫാദര്‍ ചെറിയാന്‍ കെ. ജേക്കബ്‌, ട്രസ്റ്റി കെ. കെ. സ്റ്റീഫന്‍, സെക്രട്ടറി കെ. ഇ. തോമസ്‌ എന്നിവരുടെ നേതൃത്വ ത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ച് വിപുലമായ ക്രമീകരണ ങ്ങള്‍ നടന്നു വരുന്നു എന്ന് കത്തീഡ്രല്‍ പത്ര കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അനസ് അലിക്ക് ആര്‍ പി മെമ്മോറിയല്‍ അവാര്‍ഡ്

April 21st, 2012

anas-winner-sys-dubai-ePathram
ദുബായ് : എസ്. വൈ. എസ്. തൃശൂര്‍ ജില്ലാ ദുബായ് കമ്മിറ്റി, ജില്ല യിലെ സമന്വയ വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥി കള്‍ക്കായി ഏര്‍പ്പെടുത്തിയ ആര്‍ പി അബൂബക്കര്‍ ഹാജി സ്മാരക അവാര്‍ഡിന് തൃശൂര്‍ ചാലക്കുടി സ്വദേശി അനസ് അലി അര്‍ഹനായി.

പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. തിരൂരങ്ങാടി പി എസ് എം ഒ കോളജിലെ രണ്ടാം വര്‍ഷ എം. എ. ഹിസ്റ്ററി വിദ്യാര്‍ത്ഥിയായ അനസ് മലപ്പുറം വേങ്ങര അല്‍ ഇഹ്‌സാന്‍ ദഅവ കോളജിലെ ആറാം വര്‍ഷ വിദ്യാര്‍ത്ഥി കൂടിയാണ്.

2011 ല്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റി ബി. എ. ഹിസ്റ്ററി പരീക്ഷ യില്‍ ഒന്നാം റാങ്ക് നേടിയ അനസ് കഴിഞ്ഞ യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവ ത്തില്‍ പ്രസംഗ മത്സര ത്തില്‍ ഒന്നാം സ്ഥാനവും പ്രഥമ സുകുമാര്‍ അഴിക്കോട് പുരസ്‌കാരവും എസ്. എസ്. എഫ് സംസ്ഥാന ക്യാമ്പസ് കലോത്സവ ത്തില്‍ പ്രസംഗ മത്സര ത്തില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്.

തൃശൂര്‍ ജില്ല യിലെ ഇസ്ലാമിക പ്രബോധന, വിദ്യാഭ്യാസ രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ആര്‍ പി അബൂബക്കര്‍ ഹാജിയുടെ പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങ ളായി അവാര്‍ഡ് നല്‍കി വരുന്നുണ്ട്.

ഏപ്രില്‍ 23 ന് ചാവക്കാട് നടക്കുന്ന ചടങ്ങില്‍ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ അവാര്‍ഡ് സമ്മാനിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേരള മാപ്പിള കലാ അക്കാദമി ദുബായ് ചാപ്റ്റര്‍
Next »Next Page » ഗായകന്‍ വി. ടി. മുരളിയെ ആദരിക്കുന്നു »



  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine