ശൈഖ് ഖലീഫാ ബിന്‍ സായിദ്‌ : മികച്ച ഇസ്‌ലാമിക വ്യക്തിത്വം

August 4th, 2011

uae-president-sheikh-khalifa-bin-zayed-ePathram
ദുബായ് : അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി നല്‍കി വരുന്ന ‘ഇസ്ലാമിക്‌ പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍’ അവാര്‍ഡ്‌ യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫാ ബിന്‍ സായിദ്‌ അല്‍ നഹ്യാന്.

ദുബായില്‍ നടക്കുന്ന പതിനഞ്ചാമത് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡി ലാണ് പ്രഖ്യാപനം ഉണ്ടായത്. രാജ്യത്തിനും ഇസ്‌ലാമിക ലോകത്തിനും മാനവ കുലത്തിന് ആകെ യുമായുള്ള നന്മക്കും വികസന ത്തിനും ആയി അര്‍പ്പണ ബോധ ത്തോടെ നടത്തിയ ശ്രമങ്ങളും സേവന ങ്ങളും പരിഗണി ച്ചാണ് ഈ വര്‍ഷത്തെ മികച്ച ഇസ്‌ലാമിക വ്യക്തിത്വ മായി ശൈഖ് ഖലീഫ ബിന്‍ സായിദിനെ തെരഞ്ഞെടുത്തത്‌ എന്ന് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

അന്തസ്സാര്‍ന്ന ജീവിത സാഹചര്യം ഒരുക്കാന്‍ പ്രതിജ്ഞാബദ്ധം : യു. എ. ഇ. പ്രസിഡന്‍റ്

February 21st, 2011

uae-president-sheikh-khalifa-with-sheikh-muhammed-epathram

അബുദാബി : രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങളും മറ്റും അന്വേഷിച്ച് അറിയുന്നതിനു വേണ്ടി യു. എ. ഇ. പ്രസിഡണ്ടിന്‍റെ നിര്‍ദ്ദേശ പ്രകാരം അബൂദബി കിരീടാ വകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡ റുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, വടക്കന്‍ എമിറേറ്റു കളില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന്‍ അദ്ദേഹം പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനെ സന്ദര്‍ശിച്ചു.

ജനങ്ങള്‍ക്ക്  അന്തസ്സാര്‍ന്ന ജീവിത സാഹചര്യം പ്രധാനം ചെയ്യുന്ന തിനാണ് മുഖ്യ പരിഗണന നല്‍കേണ്ടത്. ഇതിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുന്ന അടിസ്ഥാന വികസന പദ്ധതി കള്‍ വേഗത്തില്‍ പൂര്‍ത്തി യാക്കണം. സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍ നല്‍കുന്ന സേവന ങ്ങള്‍ കാര്യക്ഷമ വും കുറ്റമറ്റതു മാക്കണം. ഇതിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ തയ്യാറാക്കണം എന്നും കൃത്യമായ നടപ്പാക്കല്‍ രീതികള്‍ ആവിഷ്‌കരിക്കണം എന്നും അദ്ദേഹം മുഴുവന്‍ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

വടക്കന്‍ എമിറേറ്റു കളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പു കള്‍ നല്‍കുന്ന സേവന ങ്ങള്‍ നേരിട്ട് വില യിരുത്തലും സന്ദര്‍ശന ലക്ഷ്യം ആയിരുന്നു. വിവിധ ഭാഗങ്ങ ളില്‍ നടപ്പാക്കേണ്ട അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ച് ലഭ്യമായ പ്രാഥമിക വിവരങ്ങള്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, പ്രസിഡണ്ടു മായി ചര്‍ച്ച നടത്തി. പൊതു ജന ങ്ങളുടെ അഭിലാഷ ങ്ങള്‍ പൂര്‍ത്തീ കരിക്കു ന്നതിന് ഈ സന്ദര്‍ശന ത്തിന്‍റെ കൃത്യവും കാര്യക്ഷമ വുമായ തുടര്‍ നടപടികള്‍ ആവശ്യമാണ് എന്ന്‍ പ്രസിഡന്‍റ്, ശൈഖ് മുഹമ്മദിന് നിര്‍ദ്ദേശം നല്‍കി.

യു. എ. ഇ. യിലെ മുഴുവന്‍ ജനങ്ങള്‍ക്കും അന്തസ്സാര്‍ന്ന ജീവിത സാഹചര്യം ഒരുക്കാന്‍ രാജ്യം പ്രതിജ്ഞാ ബദ്ധമാണ് എന്ന് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വ്യക്തമാക്കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫരീദ് അബ്ദുള്‍ റഹ്മാനെ ടീകോം സി ഇ ഒ സ്ഥാനത്തു നിന്ന് മാറ്റില്ല

February 7th, 2011

ദുബായ്: സിഇഒ സ്ഥാനത്തു നിന്നും ഫരീദ് അബ്ദുള്‍ റഹ്മാനെ മാറ്റില്ലെന്ന് ടീകോം വ്യക്തമാക്കി. കൊച്ചി സ്മാര്‍ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. സ്മാര്‍ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഉടന്‍ കേരളത്തിലെത്തുമെന്നും ടീകോം അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ആരൊക്കെ പങ്കെടുക്കണമെന്നും ഏതൊക്കെ സ്ഥാനങ്ങള്‍ വഹിക്കണമെന്നും ടീകൊം തീരുമാനിക്കും. സ്മാര്‍ട് സിറ്റിയ്ക്കായുള്ള സ്ഥലത്തിന്റെ പാട്ടക്കരാര്‍ ഒപ്പിടുക എന്നതാണ് ആദ്യ നടപടി. പ്രത്യേക സാമ്പത്തിക (സെസ്) പദവി ലഭിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ടീകോം അധികൃതര്‍ പറഞ്ഞു. ചര്‍ച്ചകള്‍ക്കായി ഫരീദും കേരളത്തിലെത്തുമെന്നാണ് സൂചനയാണ് ടീകോമില്‍ നിന്നും ലഭിക്കുന്നത്.

ഫരീദ് അബ്ദുള്‍ റഹ്മാനെ ടീകോം സി ഇ ഒ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദുബായ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള ആളുകളുമായി പദ്ധതി മുന്നോട്ട് കൊണ്ടുപോവാനാവില്ല. ഇത് ദുബായ് സര്‍ക്കാര്‍ അംഗീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്‌ : സമയപരിധി 6 മാസം നീട്ടി

December 27th, 2010

emirates-identity-authority-logo-epathram

അബുദാബി : ദേശീയ തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷ നല്‍കാനുള്ള സമയ പരിധി അധികൃതര്‍ നീട്ടി. തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കുന്നതിന് നേരത്തെ പ്രഖ്യാപിച്ചിരുന്ന  സമയ പരിധി 2010 ഡിസംബര്‍ 31 വരെ ആയിരുന്നു.  സ്വദേശി കള്‍ക്ക് കാര്‍ഡ് എടുക്കുന്നതിന് 2011 ജൂണ്‍ 30 വരെയാണ് പുതിയ കാലാവധി.  വിദേശി കള്‍ക്ക് പ്രത്യേക തീയതി പ്രഖ്യാപിച്ചിട്ടില്ല. അവര്‍ക്ക് പുതിയ താമസ വിസ നേടുന്നതു വരെയോ പുതുക്കുന്നതു വരെയോ സമയം അനുവദിക്കും എന്ന് എമിറേറ്റ്‌സ് ഐഡന്‍റ്റ്റി അതോറിറ്റി (ഐഡ)  അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ഈ സമയ പരിധിക്കകം കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കാത്ത വരില്‍ നിന്ന് പ്രത്യേക പിഴ ഈടാക്കുന്നത് സംബന്ധിച്ചും തീരുമാനങ്ങള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങളെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കു ന്നതിനുള്ള നിര്‍ദ്ദേശ ത്തിന് എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റി ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. മുഴുവന്‍ സര്‍ക്കാര്‍, കോര്‍പറേഷന്‍ സേവന ങ്ങള്‍ക്കും കാര്‍ഡ് നിര്‍ബ്ബന്ധമാക്കും. പ്രത്യേക സമയ പരിധി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും സര്‍ക്കാര്‍ സേവന ങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബ്ബന്ധം ആക്കുന്നത്, കാര്‍ഡ് എടുക്കാത്ത വിദേശി കള്‍ക്ക് പ്രയാസം സൃഷ്ടിച്ചേക്കും. 

ഉയര്‍ന്ന തസ്തിക കളില്‍ ജോലി ചെയ്യുന്ന വിദേശികള്‍  വിസ പുതുക്കുന്നത് വരെ കാത്തിരിക്കരുത് എന്നും ഭാവിയില്‍ ഒട്ടേറെ സേവന ങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കും എന്നും അധികൃതര്‍ വ്യക്തമാക്കി.  കുറഞ്ഞ വരുമാന ക്കാരായ തൊഴിലാളി കളെ അപേക്ഷിച്ച് ഉയര്‍ന്ന തസ്തിക കളില്‍ ജോലി ചെയ്യുന്ന വര്‍ക്ക് സര്‍ക്കാര്‍ വകുപ്പു കളുമായി ഇടക്കിടെ ബന്ധപ്പെടേണ്ടി വരും എന്നതിനാല്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്‌ ഇല്ലാത്ത സാഹചര്യത്തില്‍ ഇതിന് പ്രയാസം സൃഷ്ടിക്കുമെന്നും അവര്‍ കാര്‍ഡിന് രജിസ്റ്റര്‍ ചെയ്യാന്‍ വൈകരുത് എന്നും അധികൃതര്‍ പറഞ്ഞു.

2006 – ലെ ദേശീയ നിയമ ത്തിന്‍റെയും 2007 – ലെ  മന്ത്രിസഭാ തീരുമാന ത്തിന്‍റെയും അടിസ്ഥാന ത്തിലാണ് രാജ്യത്തെ സ്വദേശി കള്‍ക്കും വിദേശി കള്‍ക്കും തിരിച്ചറിയില്‍ കാര്‍ഡ് നിര്‍ബ്ബന്ധം ആക്കിയത്. കാര്‍ഡ് സ്വന്തമാക്കാത്ത വര്‍ക്ക് സര്‍ക്കാര്‍, ബാങ്കിംഗ് സേവന ങ്ങള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കും എന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കി യിരുന്നു.  വാഹന ങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിനും, ഗതാഗത വകുപ്പിലെ മറ്റു സേവന ങ്ങള്‍ക്കും  കാര്‍ഡ് നിര്‍ബ്ബന്ധമാക്കി ക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടു വിച്ചിട്ടുണ്ട്.

യു. എ. ഇ. യുടെ വടക്കന്‍ എമിറേറ്റു കളില്‍ നേരത്തേ തന്നെ വിവിധ സര്‍ക്കാര്‍ സേവന ങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബ്ബന്ധം ആക്കിയിരുന്നു.  ജനസംഖ്യ കൂടുതലുള്ള എമിറേറ്റു കളില്‍ കൂടുതല്‍ പേര്‍ കാര്‍ഡ് സ്വീകരിക്കാന്‍ ബാക്കി ഉള്ളതു കൊണ്ടാണ് ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ ഈ സമയ പരിധിക്ക് ഉള്ളിലും  രജിസ്‌ട്രേഷന് മുന്നോടി യായുള്ള  നടപടികള്‍ പൂര്‍ത്തി യാക്കാന്‍ കഴിയില്ല എന്ന ഘട്ടത്തില്‍ സമയം ദീര്‍ഘിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിക്കുക യായിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. ഇ. തൊഴില്‍ നിയമ ത്തിലെ ഇളവുകള്‍ പ്രഖ്യാപിച്ചു

December 19th, 2010

അബുദാബി : യു. എ. ഇ. തൊഴില്‍ നിയമ ത്തില്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചു. തൊഴില്‍ മാറ്റവും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമ ത്തില്‍ വരുത്തിയ ഇളവുകള്‍ 2011 ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് അറിയിച്ചു. മാത്രമല്ല രാജ്യത്ത് തൊഴില്‍ കരാറിന്റെ കാലാവധി കഴിഞ്ഞ ഒരാള്‍ക്ക് പുതിയ തൊഴില്‍ പെര്‍മിറ്റ് കിട്ടണം എങ്കില്‍ ആറു മാസം കഴിയണം എന്ന വ്യവസ്ഥ നീക്കി. 25/ 2010 നമ്പര്‍ കാബിനറ്റ് തീരുമാനം അനുസരിച്ചാണ് തൊഴില്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കൂടാതെ, തൊഴില്‍  കരാറിന് ശേഷം മറ്റൊരു ജോലി യില്‍ പ്രവേശിക്കണം എങ്കില്‍  മുന്‍ തൊഴിലുടമ യുടെ മുന്‍കൂര്‍ അനുമതി  വേണം എന്ന  വ്യവസ്ഥയും നീക്കിയിട്ടുണ്ട്. എന്നാല്‍, മുന്‍ സ്‌പോണ്‍സറു മായുള്ള തൊഴില്‍ കരാര്‍ അവസാനിപ്പിച്ച ശേഷമേ വിസക്ക് അപേക്ഷിക്കാനാവൂ എന്ന് നിബന്ധന ഉണ്ട്.
 
തൊഴിലുടമ യുടെ കീഴില്‍ കുറഞ്ഞത് രണ്ട് വര്‍ഷം എങ്കിലും ജോലി ചെയ്തിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന. അതായത്, ജനുവരി മുതല്‍ വിസ കാലാവധി രണ്ട് വര്‍ഷമായി ചുരുങ്ങുന്നതോടെ ഒരു സ്‌പോണ്‍സര്‍ക്ക് കീഴില്‍ മൂന്ന് വര്‍ഷം തൊഴില്‍ എടുത്തിരിക്കണം എന്ന വ്യവസ്ഥ രണ്ട് വര്‍ഷമായി ചുരുങ്ങും.
 

തൊഴിലുടമ യുടെയും തൊഴിലാളി യുടെയും സമ്മതമില്ലാതെ കരാര്‍ റദ്ദാക്കാനും പുതിയ വിസക്ക് അപേക്ഷിക്കാനും കഴിയുന്ന രണ്ട് സാഹചര്യങ്ങള്‍ ഏതൊക്കെ എന്നും മന്ത്രാലയം വ്യക്തമാക്കി യിട്ടുണ്ട്.
 
1 – നിയമ പരമോ കരാറില്‍ ഉള്ളതോ ആയ ഉപാധികള്‍ തൊഴിലുടമ ലംഘിക്കുന്ന സാചര്യം.
2 – തൊഴിലാളി യുടേത്  അല്ലാത്ത  കാരണത്താല്‍ തൊഴില്‍ ബന്ധം അവസാനിക്കുകയും  (സ്ഥാപനം അടച്ചു പൂട്ടുക ഉള്‍പ്പെടെ) തൊഴിലാളി സ്ഥാപനത്തിന് എതിരെ പരാതി നല്‍കുകയും ചെയ്യുന്ന സാചര്യം.
 
ഇത്തരം സാഹചര്യ ങ്ങളില്‍ സ്ഥാപനം രണ്ട് മാസത്തില്‍ ഏറെ യായി പ്രവര്‍ത്തിക്കുന്നില്ല എന്ന അന്വേഷണ റിപ്പോര്‍ട്ട് വേണമെന്നും, തൊഴിലാളി സ്ഥാപനത്തിന് എതിരെ മന്ത്രാലയത്തില്‍ പരാതി നല്‍കിയിരിക്കണം എന്നും വ്യവസ്ഥയുണ്ട്.   ഈ സന്ദര്‍ഭത്തില്‍ മന്ത്രാലയം,  പരാതി കോടതിക്ക് കൈമാറും. തുടര്‍ന്ന് കരാറോ അതിലെ എന്തെങ്കിലും അവകാശ ങ്ങളോ റദ്ദാക്കി യതിന് തൊഴിലാളി ക്ക് രണ്ട് മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യ ങ്ങളും നഷ്ടപരിഹാരവും നല്‍കാന്‍ കോടതി തൊഴിലുടമ ക്ക് എതിരെ അന്തിമ വിധി പ്രഖ്യാപിക്കണം. ചുരുങ്ങിയത് രണ്ട് വര്‍ഷം തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്തിരിക്കണം എന്ന  വ്യവസ്ഥ പാലിച്ചില്ല എങ്കിലും പുതിയ തൊഴില്‍ പെര്‍മിറ്റ് കിട്ടുന്നതിനുള്ള മൂന്ന് സാഹചര്യ ങ്ങളും മന്ത്രാലയം വ്യക്തമാക്കി യിട്ടുണ്ട്.
 
1 – ജോലി ലഭിക്കുമ്പോള്‍ തൊഴിലാളി പ്രൊഫഷണല്‍ ക്ലാസിലെ ഒന്ന്, രണ്ട്, മൂന്ന് എന്നീ വിഭാഗ ങ്ങളില്‍ ഏതെങ്കിലും ഒന്നിലാണ് പെടുന്നത്.  പുതുതായി വാഗ്ദാനം ചെയ്യപ്പെടുന്ന ശമ്പളം ഓരോ വിഭാഗത്തിനും യഥാക്രമം 12,000 ദിര്‍ഹം, 7,000 ദിര്‍ഹം, 5,000 ദിര്‍ഹം എന്നിവയില്‍ കുറവാകാന്‍ പാടില്ല.

2  – തൊഴിലുടമ നിയമ പരവും തൊഴില്‍ പരവു മായ വ്യവസ്ഥകള്‍ പാലിക്കാതിരിക്കുകയോ തൊഴിലാളി യുടേതല്ലാത്ത കാരണത്താല്‍ തൊഴില്‍ ബന്ധം ഇല്ലാതാവുകയോ ചെയ്യുക.
3 – തൊഴിലുടമ യുടെ ഉടമസ്ഥത യിലുള്ളതോ അദ്ദേഹത്തിന് ഓഹരി ഉള്ളതോ ആയ മറ്റ് സ്ഥാപന ങ്ങളിലേക്ക് തൊഴിലാളി യെ മാറ്റുക. ഇങ്ങിനെ യുള്ള   മൂന്ന് സാഹചര്യ ങ്ങളിലും തൊഴിലാളിക്ക് നിശ്ചിത കാലാവധി പൂര്‍ത്തി യാക്കാതെ തന്നെ പുതിയ വിസ ലഭിക്കും.

തൊഴില്‍ വിപണി യില്‍ കൂടുതല്‍ സുതാര്യത ഉറപ്പ് വരുത്തുക യാണ് നിയമ ഭേദഗതി യിലൂടെ ലക്‌ഷ്യമാക്കുന്നത്  എന്നും  തൊഴില്‍ മന്ത്രി സഖര്‍ ഗൊബാഷ് പറഞ്ഞു. തൊഴിലുടമ യും തൊഴിലാളി യും തമ്മിലുള്ള കരാര്‍ ബന്ധത്തില്‍ സമത്വം വരുത്തുക യാണ് ലക്‌ഷ്യം. ഇരു കൂട്ടരുടെയും നിയമ പരമായ അവകാശ ങ്ങള്‍ കാത്തു സൂക്ഷിക്കേണ്ട  ബാദ്ധ്യത  മന്ത്രാലയ ത്തിന് ഉണ്ട്. നിയമ പരമായി നില നില്‍ക്കുന്ന വ്യവസ്ഥ കളില്‍ വീഴ്ച സംഭവിച്ചാല്‍ മാത്രമേ മന്ത്രാലയം തൊഴിലാളി യും തൊഴിലുടമ യും തമ്മിലുള്ള കരാര്‍ ബന്ധത്തില്‍ ഇടപെടൂ. തൊഴില്‍ വിപണി യില്‍ ഇപ്പോള്‍ നില നില്‍ക്കുന്ന നിരവധി ക്രമക്കേടുകള്‍ക്ക് നിയമ ഭേദഗതികള്‍ പരിഹാരമാകും. വിദഗ്ധരു മായുള്ള ചര്‍ച്ച കള്‍ക്ക് ശേഷം നിലവിലെ നിയമ ങ്ങളുടെ തുടര്‍ച്ച യായാണ് പുതിയ വ്യവസ്ഥ കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പുരോഗതി ക്ക് ഇവ സഹായക മാകും എന്നും  തൊഴില്‍ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

- pma

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »


« Previous Page« Previous « സൂപ്പിക്ക് സ്വീകരണം നല്‍കി
Next »Next Page » ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികള്‍ »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine