നായകന്റെ സ്മരണയില്‍ രാജ്യം

August 9th, 2012

shaikh-zayed-epathram
അബുദാബി : റമദാന്‍ 19ന് ഇഹലോക വാസം വെടിഞ്ഞ യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഓര്‍മ്മ ദിനത്തില്‍ രാജ്യം നായകന്റെ സ്മരണയില്‍.

അബുദാബി യിലെ ശൈഖ് സായിദ് ഗ്രാന്‍റ് മസ്ജിദിലാണ് ശൈഖ് സായിദിന്റെ സ്മരണ നില നിര്‍ത്തിയ പ്രധാന ചടങ്ങു നടന്നത്. യു. എ. ഇ. പ്രസിഡന്‍ഷ്യല്‍ കാര്യവകുപ്പിന്റെയും ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സിന്റെയും ആഭിമുഖ്യ ത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

sheikh-zayed-remembering-yousuf-ali-ePathram

യു. എ. ഇ. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ജനറല്‍ അതോറിറ്റീ ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ചെയര്‍മാന്‍ ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്രോയി, പ്രമുഖ പണ്ഡിതര്‍, നയതന്ത്ര പ്രതിനിധികള്‍, സ്വദേശി പ്രമുഖര്‍, പ്രമുഖ ഇന്ത്യന്‍ വ്യവസായി എം. എ. യൂസഫലി എന്നിവരോടൊപ്പം വലിയ ജനാവലി ഉണ്ടായിരുന്നു.

ശൈഖ് സായിദിനെപ്പറ്റി അദ്ദേഹത്തിന്റെ നാമധേയ ത്തിലുള്ള പള്ളിയില്‍ വെച്ച് സംസാരിക്കാന്‍ അവസരം ലഭിച്ചത് തന്റെ ജീവിത ത്തിലെ അസുലഭ നിമിഷങ്ങളില്‍ ഒന്നായിരുന്നു എന്ന് യൂസഫലി പറഞ്ഞു.

yousuf-ali-in-sheikh-zayed-masjid-ePathram

യു. എ. ഇ. യെ ഇന്നു കാണുന്ന ആധുനികത യിലേക്ക് നയിച്ച ശൈഖ് സായിദിനെപ്പറ്റി എത്ര പറഞ്ഞാലും അധികമാകില്ല. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് ഇവിടെ എത്തിയ എല്ലാവരോടും അദ്ദേഹം ഏറെ സ്‌നേഹ ത്തോടെ പെരുമാറിയിരുന്നു.

ശൈഖ് സായിദിനെ നേരില്‍ കണ്ട് സംസാരിക്കാന്‍ കിട്ടിയ അവസരത്തെ പ്പറ്റിയും എം. എ. യൂസഫലി ഓര്‍മിച്ചു. ശൈഖ് സായ്ദിന്റെ ദീര്‍ഘ വീക്ഷണവും നേതൃ പാടവവും രാജ്യത്തിന് മാത്രമല്ല, മേഖല യിലെ മറ്റു രാജ്യങ്ങള്‍ക്കും ഏറെ പ്രയോജനപ്പെട്ടു. യു. എ. ഇ. യെ ഗള്‍ഫ് മേഖല യിലെ ഏറ്റവും കരുത്തുറ്റ രാഷ്ട്രമാക്കിയതില്‍ അദ്ദേഹം വഹിച്ച പങ്ക് ഏറെ പ്രാധാന്യം അര്‍ഹി ക്കുന്നതാണ് എന്ന് എം. എ. യൂസഫലി അനുസ്മരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ നാല്പതാം വാര്‍ഷികം ആഘോഷിക്കുന്നു

August 9th, 2012

indian-islamic-centre-40th-anniversary-logo-ePathramഅബുദാബി : മത സാമൂഹിക സാംസ്‌കാരിക രംഗത്ത് നാലു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ അതി വിപുലമായ പരിപാടി കളോടെ നാല്പതാം വാര്‍ഷികം ആഘോഷിക്കുന്നു.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടി കളുടെ ഉദ്ഘാടനം സപ്തംബര്‍ 7 വെള്ളിയാഴ്ച മലപ്പുറം ജില്ല യിലെ കോട്ടക്കല്‍ പി. എം. ഓഡിറ്റോറിയ ത്തില്‍ നടക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, സംസ്ഥാന മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, പി. കെ. അബ്ദുറബ്, എ. പി. അനില്‍ കുമാര്‍, എം. കെ. മുനീര്‍, മഞ്ഞാളം കുഴി അലി, പത്മശ്രീ എം. എ. യൂസുഫലി, ഇ. ടി. മുഹമ്മദ്ബഷീര്‍ എം. പി, അബ്ദുസമദ് സമദാനി എം. എല്‍. എ., അബ്ദു സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവരും സാമൂഹിക സാംസ്‌കാരിക നായകരും പങ്കെടുക്കും.

ഉദ്ഘാടന സമ്മേളന ത്തില്‍ കഴിഞ്ഞ നാല്പതാണ്ടിനിടയ്ക്ക് വിവിധ ഘട്ടങ്ങളി ലായി സംഘടന യുടെ പ്രവര്‍ത്തന രംഗത്ത് നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ച് നാട്ടിലേക്ക് മടങ്ങിയ നൂറു കണക്കിന് പേര്‍ ഒത്തു കൂടും.

ഉദ്ഘാടന സമ്മേളന ത്തിനു പുറമേ നാട്ടിലും അബുദാബി യിലുമായി വൈവിധ്യ ങ്ങളായ പരിപാടി കളും സംഘടിപ്പിക്കും. ഇന്ത്യ യിലെയും അറബ് രാജ്യങ്ങളിലെയും ഉന്നതര്‍ പങ്കെടുക്കുന്ന ഇന്തോ – അറബ് സാംസ്‌കാരിക സംഗമം, മെമ്പേഴ്‌സ് മീറ്റ്, മഹല്ല് സംഗമം, അംഗ ങ്ങള്‍ക്കായി പ്രത്യേക സുരക്ഷാ പദ്ധതി തുടങ്ങിയ വിപുല മായ പരിപാടി കളാണ് നാല്പതാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളത്.

സാമ്പത്തി കമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന 40 കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് നിത്യ വരുമാന മാര്‍ഗ്ഗ ത്തിനുള്ള പ്രത്യേക പദ്ധതി ഇസ്‌ലാമിക് സെന്റര്‍ ഇതിന്റെ ഭാഗമായി തയ്യാറാക്കുന്നുണ്ട്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യുടെ കീഴിലുള്ള വിദൂര വിദ്യാഭ്യാസ സെന്ററിന്റെ അംഗീകാര ത്തോടെ ബി. എ., ബി. കോം., എം. ബി. എ. എന്നീ ഡിഗ്രി – പി. ജി. കോഴ്‌സുകള്‍ ഈ കാലയളവില്‍ ഇസ്‌ലാമിക് സെന്ററില്‍ ആരംഭിക്കുന്നതാണ്.

ഇതിന്റെ അനുമതി കേരള വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് ലഭിച്ചതായി ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

രാജ്യത്തിന്റെ സാമൂഹിക സാംസ്‌കാരിക സേവന രംഗത്ത് മികച്ച സംഭാവന അര്‍പ്പിച്ച വ്യക്തിക്കുള്ള ഇസ്‌ലാമിക് സെന്റര്‍ അവാര്‍ഡ് നാല്പതാം വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1972 ല്‍ വാടക കെട്ടിട ത്തില്‍ ആരംഭിച്ച അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഇന്ന് പ്രവാസി സംഘടനാ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ പ്രസ്ഥാന ങ്ങളില്‍ ഒന്നാണ്.

യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ സൗജന്യ ഭൂമി നല്കുകയും 1981 മെയ് 12 ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തറക്കല്ലിടുകയും മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടന കര്‍മം നിര്‍വ്വഹിക്കുകയും ചെയ്ത സംഘടന യുടെ ആസ്ഥാന മന്ദിര ചരിത്രം അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിനു മാത്രം അവകാശപ്പെട്ടതാണ്.

islamic-center-40th-anniversary-press-meet-ePathram

പൊതു രംഗത്ത് സെന്റര്‍ നടത്തി ക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ നിരവധി കുടുംബ ങ്ങള്‍ക്ക് ജീവിത സാഫല്യത്തിന് തുണയായി മാറിയിട്ടുണ്ട്. സാമ്പത്തിക പരാധീനത മൂലം വിദ്യാഭ്യാസം തടസ്സപ്പെട്ട നിരവധി വിദ്യാര്‍ത്ഥി കളെ സെന്ററിന്റെ സാമ്പത്തിക സഹായം കൊണ്ട് ഉന്നത പ്രൊഫഷണ ലുകള്‍ ആക്കി വളര്‍ത്തി എടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് എന്നുള്ളതും ശ്രദ്ധേയമായ നേട്ടമാണെന്ന് ഭാരവാഹികളായ പി. ബാവഹാജി, എം. പി. എം. റഷീദ്, ശുക്കുറലി കല്ലുങ്ങല്‍, ശാദുലി വളക്കൈ, മൊയ്തു ഹാജി കടന്നപ്പള്ളി, വി. ഉസ്മാന്‍ ഹാജി, സയ്യിദ്‌ അബ്ദു റഹിമാന്‍ തങ്ങള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ശൈഖ് സുല്‍ത്താന്‍ ഖാസിമിയെ ബുഖാരി തങ്ങള്‍ സന്ദര്‍ശിച്ചു

August 4th, 2012

khaleelul-bukhari-with-sheikh-sulthan-in-sharjah-ePathram
ഷാര്‍ജ : യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമദാന്‍ അതിഥി യായി എത്തിയ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി ഷാര്‍ജ ഭരണാധി കാരിയും യു. എ. ഇ. സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ സന്ദര്‍ശിച്ച് റമദാന്‍ ആശംസകള്‍ നേര്‍ന്നു.

ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസി സമൂഹത്തോട് യു. എ. ഇ. കാണിക്കുന്ന സ്‌നേഹവും താത്പര്യവും സമാനതകളില്ലാത്ത താണെന്നും നൂറ്റാണ്ടുകളായി തുടരുന്ന ഈ അടുപ്പം കാത്തു സൂക്ഷിക്കുന്നതില്‍ ഇന്ത്യന്‍ സമൂഹം പ്രതിജ്ഞാ ബദ്ധ മാണെന്നും ഖലീല്‍ തങ്ങള്‍ ഡോ. സുല്‍ത്താന്‍ ഖാസിമിയെ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗള്‍ഫില്‍ റമദാന്‍ ആരംഭിച്ചു

July 20th, 2012

ramadan-greeting-ePathram
അബുദാബി : സൌദി അറേബ്യ യില്‍ റമദാന്‍ മാസ പ്പിറവി ദൃശ്യമായ തിനെ തുടര്‍ന്ന് ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഒമാന്‍ ഒഴികെ എല്ലായിടത്തും ഇന്ന് (വെള്ളിയാഴ്ച) മുതല്‍ റമദാന്‍ വ്രതം ആരംഭിച്ചു.

ഒമാനില്‍ മാസപ്പിറവി കാണാത്ത തിനാല്‍ ഇന്ന് ശഅബാന്‍ 30 പൂര്‍ത്തി യാക്കി ശനിയാഴ്ച മുതല്‍ റമദാന്‍ ആരംഭിക്കുക യുള്ളൂ. കേരള ത്തില്‍ എവിടെയും വ്യാഴാഴ്ച മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത തിനാല്‍ ശനിയാഴ്ച യായിരിക്കും റമദാന്‍ ആരംഭിക്കുക.

യു. എ. ഇ. ഫെഡറല്‍ നിയമം അനുസരിച്ച് സ്വകാര്യ മേഖല യിലെ തൊഴിലാളി കള്‍ക്ക്‌  തൊഴില്‍ സമയത്തില്‍ രണ്ട് മണിക്കൂര്‍ ഇളവ് വരുത്തി റമദാനില്‍ ആറു മണിക്കൂര്‍ ജോലി എന്ന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപി ച്ചിരുന്നു.

മത പരമായ വിവേചനം കൂടാതെ തൊഴിലാളി കള്‍ക്ക്‌ റമദാന്‍ ആനുകൂല്യം നല്‍കണം. ആഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്തിരുന്നവര്‍ റമദാനില്‍ 36 മണിക്കൂര്‍ ജോലി ചെയ്‌താല്‍ മതി.

റമദാനില്‍ പകല്‍ സമയ ങ്ങളില്‍ പൊതു സ്ഥലത്ത്‌ ഭക്ഷണ – പാനീയ ങ്ങള്‍ കഴിക്കുകയോ, പുകവലി ക്കുകയോ ചെയ്‌താല്‍ ശിക്ഷാര്‍ഹമാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റംസാനില്‍ തൊഴില്‍ സമയത്തില്‍ രണ്ട് മണിക്കൂര്‍ ഇളവ്

July 18th, 2012

uae-labour-in-summer-ePathram
അബുദാബി : രാജ്യത്തെ എല്ലാ മേഖല യിലെ തൊഴിലാളി കള്‍ക്കും തൊഴില്‍ സമയത്തില്‍ രണ്ട് മണിക്കൂര്‍ ഇളവ് വരുത്തി യു. എ. ഇ. തൊഴില്‍ മന്ത്രാലയം ഉത്തരവ് ഇറക്കി.

യു. എ. ഇ. യിലെ തൊഴില്‍ സമയം ദിവസം എട്ട് മണിക്കൂര്‍ ആണ്. എന്നാല്‍ റംസാനില്‍ ദിവസം ആറ് മണിക്കൂര്‍ ആയി ചുരുങ്ങും.

വ്രതം അനുഷ്ഠിക്കുന്നവര്‍ക്കുള്ള ഇളവ് എന്ന നിലയിലാണ് ഈ നിയമം നടപ്പാക്കാറുള്ളത് എങ്കിലും വ്രതമെടുക്കുന്നവര്‍ എന്നോ അല്ലാത്തവര്‍ എന്നോ വ്യത്യാസം ഇല്ലാതെ മുഴുവന്‍ തൊഴിലാളി കള്‍ക്കും ഈ ആനുകൂല്യ ത്തിന് അര്‍ഹത യുണ്ടാവും എന്ന് മന്ത്രാലയം വ്യക്തമാക്കി.

ഈ സമയ ങ്ങളില്‍ തൊഴിലാളി കള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ പരമാവധി രണ്ട് മണിക്കൂര്‍ ‘ഓവര്‍ ടൈം’ ആയി ജോലി ചെയ്യാം. ഇതിന് പകല്‍ സമയത്ത് ഒരു ദിവസത്തെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനവും രാത്രി 50 ശതമാനവും അധിക വേതനം നല്‍കണം.

എന്നാല്‍ ഓവര്‍ടൈം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ല.നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തൊഴിലാളി കള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച  ഉച്ച വിശ്രമ നിയമം റംസാനിലും തുടരും. ഈ ഇടവേള യില്‍ തൊഴില്‍ എടുപ്പിക്കുന്ന സ്ഥാപന ങ്ങളില്‍ നിന്ന് ഒരു തൊഴിലാളിക്ക് 15,000 ദിര്‍ഹം എന്ന തോതില്‍ പിഴ ഈടാക്കും.

എന്നാല്‍ ഷിഫ്റ്റ് തീരുമാനി ക്കുന്നതിന് തൊഴില്‍ ഉടമക്ക് അവകാശമുണ്ടാകും. ഇത് സംബന്ധിച്ച് തൊഴിലാളിക്ക് മുന്‍കൂട്ടി വിവരം നല്‍കണം.

നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ 800 665 എന്ന നമ്പറില്‍ പരാതി നല്‍കാം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഖരീഫ് ഫെസ്റ്റിവലിന് തിരശ്ശീല വീഴും
Next »Next Page » കണ്ണൂര്‍ സ്വദേശി ഒമാനില്‍ വാഹനാപകട ത്തില്‍ മരിച്ചു »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine