മന്‍മോഹന്‍ സിംഗ് യു.എ.ഇ. സന്ദര്‍ശിക്കുന്നു

June 19th, 2010

manmohan-singhഅബുദാബി : യു. എ. ഇ. ഭരണാധികാരി കളുടെ പ്രത്യേക ക്ഷണ പ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഈ വര്‍ഷം യു. എ. ഇ. സന്ദര്‍ശിക്കും. ഇരു രാജ്യങ്ങളുടെയും ഓഫീസുകള്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 1984 – ല്‍ മുന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി യാണ് ഏറ്റവും ഒടുവിലായി യു. എ. ഇ. സന്ദര്‍ശിച്ചത്. 26 വര്‍ഷ ങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ യു. എ. ഇ. സന്ദര്‍ശനം ചരിത്ര സംഭവമാകും. മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും കൂടുതല്‍ ശക്തമാവും.

ഇരു രാജ്യങ്ങളും തമ്മില്‍ വാണിജ്യ വ്യവസായ രംഗത്ത് ഇടപാടുകള്‍ ഇപ്പോള്‍ നടന്നു വരികയാണ്. യു. എ. ഇ. യിലെ പല കമ്പനികളും ഇന്ത്യയില്‍ വിവിധ വ്യവസായ മേഖലകളില്‍ നിക്ഷേപം നടത്തുന്നുണ്ട്. ടെലി കമ്യൂണിക്കേഷന്‍, റോഡ്, പവര്‍ പ്രോജക്ടുകള്‍ തുടങ്ങിയ മേഖലകള്‍ ഇതില്‍പ്പെടും. അതു പോലെ ഇന്ത്യന്‍ വ്യവസായികള്‍ ഇവിടെയും വലിയ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ വാണിജ്യ വ്യവസായ മേഖലകളില്‍ കൂടുതല്‍ സഹകരണങ്ങള്‍ ഉണ്ടാവും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ക്യാപിറ്റല്‍ ഗേറ്റ്’ പിസാ ഗോപുര ത്തെ പിന്നിലാക്കി ഗിന്നസ്‌ ബുക്കിലേക്ക്

June 8th, 2010

capital-gate-tower-abudhabi-epathramഅബുദാബി : ഇറ്റലി യിലെ പിസാ ഗോപുര ത്തെക്കാള്‍ നാലിരട്ടി യിലേറെ  ചെരിവില്‍ നിര്‍മ്മിച്ചിരിക്കുന്ന അബുദാബിയിലെ ‘ക്യാപിറ്റല്‍ ഗേറ്റ്’  ഗിന്നസ്‌ ബുക്കിലേക്ക്. അതോടെ  ചെരിവിന്‍റെ പേരി ലുള്ള പ്രശസ്തി പിസാ ഗോപുരത്തിന് നഷ്ടമാകുന്നു. 

‘ക്യാപിറ്റല്‍ ഗേറ്റ്’ എന്ന 35 നില കെട്ടിടത്തിന് 160 മീറ്ററാണ് ഉയരം. 18 ഡിഗ്രി പടിഞ്ഞാറോട്ട്  ചെരിഞ്ഞാണ് ഇതിന്‍റെ നില്പ്‌.  ലോകത്തെ ഏറ്റവും ചെരിഞ്ഞ കെട്ടിടം ഇത് ആണെന്ന് ഗിന്നസ് ബുക്ക്‌ അധികൃതര്‍ കഴിഞ്ഞ ദിവസം സാക്ഷ്യപ്പെടുത്തി.

അബുദാബിയിലെ നാഷണല്‍ എക്‌സിബിഷന്‍ കമ്പനിയാണ് (ADNEC) ക്യാപിറ്റല്‍ ഗേറ്റ് നിര്‍മ്മിച്ചത്.   ജനുവരിയില്‍ കെട്ടിടത്തിന്‍റെ പുറം പണികള്‍ പൂര്‍ത്തി യായ പ്പോഴാണ് ഗിന്നസ്‌ ബുക്ക്‌ അധികൃതര്‍ ഇവിടെ  എത്തി വിവരങ്ങള്‍ ശേഖരിച്ചത്. അകത്തെ മിനുക്കു പണികള്‍ തീരുന്നതോടെ ഈ വര്‍ഷം അവസാന ത്തോടെ കെട്ടിടം തുറന്നു കൊടുക്കും

- pma

വായിക്കുക: ,

1 അഭിപ്രായം »

യു.എ.ഇ. യില്‍ അവയവ ദാനത്തിന് പുതിയ നിയമം

May 19th, 2010

organ-transplant-uaeയു.എ.ഇ. യില്‍ അവയവ ദാനത്തിന് പുതിയ മാനദണ്ഡം നിലവില്‍ വന്നു. യു. എ. ഇ. ഹെല്‍ത്ത് കൗണ്‍സില്‍ ആണ് ഇത് സംബന്ധിച്ച് നേരത്തെ നിലവില്‍ ഉണ്ടായിരുന്ന ഫെഡറല്‍ നിയമം പുനപരിശോധിച്ച് പുതിയ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തിയത്. നേരത്തെ ഉണ്ടായിരുന്ന നിയമ പ്രകാരം, ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക്‌ മാത്രമേ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ പുതിയ നിയമ പ്രകാരം രണ്ടു തരം അവയവ ദാനം അനുവദനീയമാണ് – ജീവനുള്ള ദാതാവിനും മരണാനന്തരവും അവയവ ദാനം നടത്താനാവും.

ജീവനുള്ള ദാതാവ് 21 വയസ്സിനു മുകളില്‍ പ്രായമുള്ള ആരോഗ്യമുള്ള ആളായിരിക്കണം. മാത്രമല്ല, ഒരേ രക്ത ഗ്രൂപ്പില്‍ പെട്ട ആളുമാവണം. ദാതാവ് രണ്ട് സാക്ഷികള്‍ ഒപ്പ് വെച്ച സമ്മതി പത്രം ഒപ്പിട്ട് നല്‍കണം എന്നും നിയമം അനുശാസിക്കുന്നു. ഏതെല്ലാം അവയവങ്ങളാണ് ഇത്തരത്തില്‍ ജീവനുള്ള ദാതാവിന് ദാനം ചെയ്യാന്‍ കഴിയുക എന്ന് നിയമത്തില്‍ പ്രത്യേകം എടുത്തു പറയുന്നില്ല.

എന്നാല്‍, മരിച്ച വ്യക്തിയുടെ അവയവങ്ങളും പുതിയ നിയമ പ്രകാരം ദാനം ചെയ്യാന്‍ കഴിയും. മരിച്ച വ്യക്തി മരണത്തിന് മുന്‍പ്‌ അവയവ ദാനത്തിനുള്ള സമ്മതി പത്രം ഒപ്പിടുകയോ അല്ലെങ്കില്‍ മരിച്ച വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധുക്കളുടെ സമ്മതമോ ഉണ്ടെങ്കില്‍ ഇനി അവയവങ്ങള്‍ ദാനം ചെയ്യാനാവും. മരിച്ച വ്യക്തിയുടെ സമ്മതം ഇല്ലെങ്കിലും അടുത്ത ബന്ധുക്കള്‍ ഒപ്പിട്ട് നല്‍കുന്ന സമ്മതി പത്രം മൂലം ഇത്തരത്തില്‍ അവയവ ദാനം നടത്താനാവും എന്നതാണ് പുതിയ നിയമത്തിലെ സവിശേഷത. കരള്‍, ശ്വാസകോശം, ഹൃദയം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളുടെ ദാനം ഇങ്ങനെ നടത്താനാവും.

ആരോഗ്യ മന്ത്രി ഡോ. ഹനീഫ് ഹസന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യു. എ. ഇ. ഹെല്‍ത്ത് കൗണ്‍സില്‍ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.

ആരോഗ്യ മന്ത്രാലയം 566 – 2010 സര്‍ക്കുലര്‍ നമ്പറില്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി കഴിഞ്ഞു.

അവയവ മാറ്റ ശസ്ത്രക്രിയകള്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ അനുമതിയുള്ള ആശുപത്രികളില്‍ മാത്രമേ നടത്താവൂ എന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നുണ്ട്.

അവയവ മാറ്റം ഈ നൂറ്റാണ്ടിലെ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ അനുഗ്രഹമാണ്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെ ഇത് മെച്ചപ്പെടുത്തിയിട്ടുണ്ട് എന്ന് ഇത് സംബന്ധിച്ച് ദേശീയ അവയവ മാറ്റ കമ്മിറ്റിയുടെ ചെയര്‍മാന്‍ ഡോ. അലി അബ്ദുള്‍ കരീം അല്‍ ഒബൈദി അഭിപ്രായപ്പെട്ടു.

- സ്വ.ലേ.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സുവനീറിലേക്ക് കൃതികള്‍ ക്ഷണിക്കുന്നു

May 11th, 2010

യു.എ.ഇ യില്‍ പ്രവര്‍ത്തിക്കുന്ന റാന്നി അസോസിയേഷന്‍ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സുവനീറിലേക്ക്  കൃതികള്‍ ക്ഷണിക്കുന്നു. രചനകള്‍ അയക്കാന്‍ താത്പര്യമുള്ളവര്‍  050 – 674 81 36  എന്ന നമ്പറില്‍ മാത്യു ഫിലിപ്പിനെയോ 050 6520529 എന്ന നമ്പറില്‍ സി. എം. ഫിലിപ്പിനെയോ ബന്ധപ്പെടണം.

സുവനീറിന്റെ പരസ്യ വരുമാനം നിര്‍ധന യുവതികളുടെ വിവാഹത്തിനായി നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അന്താരാഷ്‌ട്ര ഫോണ്‍ നിരക്കുകളില്‍ വന്‍ സൌജന്യം

May 10th, 2010

etisalat-logo-epathramഅബുദാബി: ഇത്തിസലാത്ത് ലാന്‍റ്‌ ഫോണു കളില്‍ നിന്നും വിളിക്കുന്ന അന്താരാഷ്‌ട്ര ഫോണ്‍ കോളു കളുടെ നിരക്ക് മിനിറ്റിന് 50 ഫില്‍സ്‌ ആക്കി കുറച്ചതായി എമിറേറ്റ്‌സ്‌ ടെലി കമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. മെയ്‌ 10 മുതല്‍ 2010 ആഗസ്റ്റ്‌ 9 വരെ യാണ് ഈ ആനുകൂല്യം. ലോകത്തെ ഏത് നമ്പറിലേക്കും ഏതു സമയവും 50 ഫില്‍സ് നിരക്കില്‍ വിളിക്കാം.

ഉപഭോക്താക്കള്‍ക്ക് സൗകര്യാ നുസരണം തെരഞ്ഞെടു ക്കാവുന്ന രണ്ടു പാക്കേജുകളാണ് ഇത്തിസലാത്ത് അവതരിപ്പിക്കുന്നത്. എല്ലാ ദിവസവും മിനിറ്റിന് 50 ഫില്‍സ് നിരക്കില്‍ വിളിക്കാവുന്ന ഓഫറില്‍ തെരഞ്ഞെടുക്കുന്ന ഒരു രാജ്യത്തേക്കാണ് സേവനം ലഭിക്കുക.  ഒരു മാസത്തേക്ക് ഫ്ലാറ്റ്‌ ഫീ ഇനത്തില്‍ 20 ദിര്‍ഹം നല്‍കണം. ഈ സര്‍വ്വീസ്‌ ലഭ്യമാവാന്‍ ഇത്തിസലാത്ത് കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ (125 ലേക്കു) വിളിച്ച്, ഉപഭോക്താവിന് വിളിക്കേണ്ട രാജ്യം തിരഞ്ഞെടുത്ത ശേഷം ഉപയോഗിക്കാം. മറ്റു രാജ്യാന്തര, പ്രാദേശിക വിളികള്‍ക്കു പഴയ നിരക്കു തന്നെ നല്‍കണം.  രണ്ടാമത്തെ പ്ലാന്‍ അനുസരിച്ച്, തെരഞ്ഞെടുക്കുന്ന രാജ്യത്തേക്ക് മിനിറ്റിന് 50 ഫില്‍സ് നിരക്കില്‍ വിളിക്കാന്‍ കണക്ഷന്‍ ചാര്‍ജായി ഒരു ദിര്‍ഹം നല്‍കണം. ഒരു മാസത്തേക്ക് 20 ദിര്‍ഹം നല്‍കുന്നത് ഒഴിവാക്കു ന്നതിനാണിത്. ഉപഭോക്താക്കള്‍ക്ക് ഏതു സമയവും ഓഫറുകള്‍ പരസ്പരം മാറുന്നതിനും സൗകര്യമുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിളോത്സവം ഈ മാസം 21 ന്
Next »Next Page » പരിസ്ഥിതി വാദികള്‍ വികസനത്തെ തടയുന്നു – കെ. മുരളീധരന്‍ »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine