ഏറ്റവും വലുത് ഇന്ത്യൻ പൗരന്‍ എന്ന സ്വത്വം : രാഷ്ട്രപതി

August 15th, 2023

droupadi-murmu-15-th-president-of-india-ePathram
ന്യൂഡല്‍ഹി : ഇന്ത്യക്കാര്‍ ലോകത്തിലെ ഏറ്റവും വലിയ പൗര സമൂഹമാണ്. ജാതി, മതം, ഭാഷ, പ്രദേശം എന്നിവക്കും മേലെയാണ് ഇന്ത്യൻ പൗരന്‍ എന്ന നമ്മുടെ സ്വത്വം എന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു. നമ്മൾ വെറും വ്യക്തികള്‍ അല്ല ! മറിച്ച് ലോകത്തിലെ മികച്ച ജനാധിപത്യ രാജ്യത്തിലെ പൗരന്മാരുടെ ഒരു വലിയ സമൂഹം തന്നെയാണ്. നമ്മുടെ കുടുംബവും തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ഒരു സ്വത്വം കൂടിയുണ്ട് നമുക്ക്. എന്നാൽ എല്ലാറ്റിനും ഉപരിയായി മറ്റൊരു സ്വത്വം നമുക്കുണ്ട്. അതാണ് ഇന്ത്യൻ പൗരന്‍ എന്ന സ്വത്വം എന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകണം. നമ്മുടെ സഹോദരിമാരും പെൺ മക്കളും എല്ലാത്തരം വെല്ലു വിളികളെയും അഭിമുഖീകരിച്ച് ജീവിതത്തിൽ മുന്നോട്ട് പോകണം എന്നാണ് ആഗ്രഹം.

ഇന്ന് സ്ത്രീകൾ എല്ലാ മേഖലയിലും വിപുലമായ സംഭാവനകൾ നൽകുകയും രാജ്യത്തിന്‍റെ അഭിമാനം ഉയർത്തുകയും ചെയ്യുന്നുണ്ട്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ശ്രദ്ധിക്കപ്പെടുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

1947 ആഗസ്റ്റ് 15 ന് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനം ഏറെ മഹത്തരം ആയിരുന്നു. ഗാന്ധിജിയും മറ്റ് മഹാന്മാരായ നായകന്മാരും ഇന്ത്യ യുടെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുകയും നമ്മുടെ മഹത്തായ നാഗരികതയുടെ മൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.

ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒരു ന്യായമായ ഇടം നേടി എന്ന് നാം കാണുന്നു. ലോകത്ത് മാനുഷിക മൂല്യങ്ങൾ സ്ഥാപിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന സംഭാവനയാണ് നൽകുന്നത്. ലോകം എമ്പാടുമുള്ള വികസന ലക്ഷ്യങ്ങളും മാനുഷിക സഹകരണവും പ്രോത്സാഹി പ്പിക്കുന്നതിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നു. G20 ലോക ജനസംഖ്യ യുടെ മൂന്നിൽ രണ്ട് ഭാഗത്തെയും പ്രതിനിധീകരിക്കുന്നു, അതിനാൽ ആഗോള മുൻഗണനകളെ ശരിയായ ദിശ യിലേക്ക് മാറ്റുന്നതിനുള്ള ഒരു സവിശേഷ അവസരം ആണിത്.

കാലാവസ്ഥാ വ്യതിയാനം എന്നത് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണ്. കഴിഞ്ഞ വർഷങ്ങളിൽ ചിലയിടങ്ങളിൽ കനത്ത മഴയും ചിലയിടങ്ങളിൽ വരൾച്ചയും നേരിടേണ്ടി വന്നിരുന്നു. ആഗോള താപനം മൂലമാണ് ഇതെല്ലാം സംഭവിച്ചത്. ഇന്ത്യയും ഇക്കാര്യ ത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതം എന്ന മന്ത്രം നമ്മൾ ലോകത്തിന് നൽകി. അത്യാഗ്രഹത്തിന്‍റെ സ്വഭാവം നമ്മെ പ്രകൃതിയിൽ നിന്ന് വേർതിരിക്കുന്നു. പല ആദിവാസി സമൂഹങ്ങളും ഇപ്പോഴും പ്രകൃതി യുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.

ആദിവാസി സമൂഹത്തിന് പ്രകൃതിയുമായുള്ള ബന്ധവും അതിന്‍റെ അസ്തിത്വം നില നിർത്തലും ഒറ്റവാക്കിൽ പറഞ്ഞാല്‍ സഹതാപം എന്നാണ്. സ്ത്രീകൾ കൂടുതൽ ആഴത്തിൽ സഹാനുഭൂതി അനുഭവിക്കുന്നു എന്നും രാഷ്ട്ര പതി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , ,

Comments Off on ഏറ്റവും വലുത് ഇന്ത്യൻ പൗരന്‍ എന്ന സ്വത്വം : രാഷ്ട്രപതി

സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

August 16th, 2022

droupadi-murmu-15-th-president-of-india-ePathram
ന്യൂഡല്‍ഹി : സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച ധീര ജവാന്മാര്‍ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ആശംസകള്‍ നേര്‍ന്നു.

മാതൃ രാജ്യത്തിനും ജനങ്ങളുടെ ഉന്നമനത്തിനും പൂർണ്ണമായ ത്യാഗം അനുഷ്ഠിക്കുക എന്ന ആദർശം യുവ ജനങ്ങൾ ജീവിതത്തില്‍ പകര്‍ത്തണം എന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാഷ്ട്രപതി ആഹ്വാനം ചെയ്തു.

വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ രാജ്യം നാം തിരിച്ചു പിടിച്ചു. രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ്ണ പതാക പാറുന്നു. നമ്മുടെ രാജ്യം മറ്റുള്ള രാജ്യ ങ്ങള്‍ക്ക് മാതൃക ആവുകയാണ്. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നവും ഭരണ ഘടനാ ശിൽപി ഡോ. ബി. ആർ. അംബേദ്കറിന്‍റെ ദർശനവും രാജ്യം വൈകാതെ സഫലമാക്കും.

കൊവിഡ്  മഹാമാരി ലോക സമ്പദ്‍ വ്യവസ്ഥയെ ഒട്ടാകെ ബാധിച്ചു എങ്കിലും ഇന്ത്യയുടെ സമ്പദ്‍ വ്യവസ്ഥ വേഗത്തിൽ വളരുന്നു. സുദൃഢമായ സമ്പദ്‌ വ്യവസ്ഥയ്ക്കു നാം കർഷകരോടും തൊഴിലാളി കളോടും നന്ദി പറയണം. സ്റ്റാർട്ടപ്പ് തലസ്ഥാനമായി ഇന്ത്യ മാറി. ഇന്ത്യയി‍ൽ ജനാധിപത്യം വാഴുമോ എന്ന പലരുടെയും സംശയം തെറ്റാണ് എന്നു നാം തെളിയിച്ചു.

രാജ്യത്തു സ്ത്രീകൾ വലിയ നേട്ടങ്ങൾ കൈ വരിക്കുക യാണ്. തദ്ദേശ ഭരണ സമിതികളിലെ സ്ത്രീ സാന്നിദ്ധ്യവും കോമൺ വെൽത്ത് ഗെയിംസിലെ വനിതകളുടെ നേട്ടവും രാഷ്ട്രപതി പ്രത്യേകം എടുത്തു പറഞ്ഞു.

സൈനികർക്കും വിദേശത്തുള്ള നയതന്ത്ര ജീവന ക്കാർക്കും മാതൃ രാജ്യത്തെ അഭിമാനമായി കാണുന്ന പ്രവാസികൾക്കും സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു കൊണ്ടാണ് രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്.

- pma

വായിക്കുക: , , , ,

Comments Off on സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി

August 6th, 2022

jagdeep-dhankhar-vice-president-ePathram
ന്യൂഡല്‍ഹി : ഭാരതത്തിന്‍റെ പതിനാലാമത് ഉപ രാഷ്ട്ര പതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു. സത്യപ്രതിജ്ഞ അടുത്ത ആഴ്ച നടക്കും.

എന്‍. ഡി. എ. സ്ഥാനാര്‍ത്ഥിയായ ജഗ്ദീപ് ധന്‍കര്‍ 528 വോട്ടുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സ് നേതാവ് മാര്‍ഗരറ്റ് അല്‍വെ 182 വോട്ടുകള്‍ നേടി. 15 വോട്ടുകള്‍ അസാധുവായി.

രാജസ്ഥാനില്‍ നിന്നുള്ള ജാട്ട് നേതാവ് കൂടിയായ ജഗ്ദീപ് ധന്‍കര്‍,  രാജസ്ഥാന്‍ ഹൈക്കോടതി യിലും സുപ്രീം കോടതി യിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 2019 ജൂലായ് മുതല്‍ ബംഗാള്‍ ഗവര്‍ണ്ണറാണ്.

- pma

വായിക്കുക: , , , , ,

Comments Off on ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി

ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

July 26th, 2022

droupadi-murmu-takes-oath-as-15-th-president-of-india-ePathram
ന്യൂഡല്‍ഹി : ഭാരതത്തിന്‍റെ പതിനഞ്ചാമത് രാഷ്ട്ര പതിയായി ദ്രൗപദി മുര്‍മു സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍. വി. രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലി ക്കൊടുത്തു.

2022 ജൂലായ് 25 തിങ്കളാഴ്ച രാവിലെ 10.14 ന് പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യ പ്രതിജ്ഞ ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര മന്ത്രിമാര്‍, ഗവര്‍ണ്ണര്‍മാര്‍, മുഖ്യമന്ത്രി മാര്‍, വിദേശ രാജ്യ ങ്ങളുടെ നയതന്ത്ര മേധാവികള്‍, മൂന്നു സേനകളുടെയും മേധാവികള്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സത്യപ്രതിജ്ഞക്കു മുന്‍പ് രാജ് ഘട്ടില്‍ എത്തി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ദ്രൗപതി മുര്‍മു ആദരം അര്‍പ്പിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൂടെയാണ് നിയുക്ത രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്‍റില്‍ എത്തിയത്.  ആദിവാസി – ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി, ഈ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്ര പതിയാവുന്ന രണ്ടാമത്തെ വനിത എന്നീ വിശേഷണങ്ങളും ദ്രൗപദി മുര്‍മുവിനു അവകാശപ്പെട്ടതാണ്.

Twitter : President Of India

- pma

വായിക്കുക: , , , , , ,

Comments Off on ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

നിശ്ചയ ദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്‍റെ ഭാവി സുരക്ഷിതം

July 24th, 2022

ram-nath-kovind-14th-president-of-india-ePathram
ന്യൂഡല്‍ഹി: രാഷ്ട്രപതി എന്ന നിലയില്‍ ജനങ്ങള്‍ പ്രകടിപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞു എന്ന് വിട വാങ്ങല്‍ പ്രസംഗത്തില്‍ രാം നാഥ് കോവിന്ദ്. നിശ്ചയ ദാര്‍ഢ്യമുള്ള ജനതയില്‍ ഭാരതത്തിന്‍റെ ഭാവി സുരക്ഷിതമാണ്. ജനങ്ങളാണ് യഥാര്‍ത്ഥ രാഷ്ട്ര ശില്പികള്‍. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായി മാറ്റാന്‍ രാജ്യത്തിന് കഴിയും എന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

സ്ഥാനം ഒഴിയുന്ന സന്ദര്‍ഭത്തില്‍ രാജ്യത്തെ അഭി സംബോധ ചെയ്യുകയായിരുന്നു രാംനാഥ് കോവിന്ദ്.

രാഷ്ട്രപതി പദവിയിൽ ഇരിക്കുന്ന കാലത്ത് രാജ്യത്തിന്‍റെ മുഴുവന്‍ സഹകരണവും പ്രവാസി ഇന്ത്യക്കാരുടെ സ്‌നേഹവും ലഭിച്ചു. ഗാന്ധിയന്‍ തത്വങ്ങളാണ് തന്നെ നയിച്ചത്. അവ ഓര്‍ക്കാന്‍ എല്ലാവരും സമയം കണ്ടെത്തണം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നില നിര്‍ത്തി മുന്നോട്ടു പോകാനാകണം എന്നും രാഷ്ട്രപതി പറഞ്ഞു.

- pma

വായിക്കുക: , , , , ,

Comments Off on നിശ്ചയ ദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്‍റെ ഭാവി സുരക്ഷിതം

Page 1 of 212

« Previous « ബു​ർ​ജ്​ ഖ​ലീ​ഫ സന്ദര്‍ശിക്കുവാന്‍ ടിക്കറ്റിന് 60 ദി​ർഹം മാത്രം
Next Page » പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗം : രാജ്‌ നാഥ് സിംഗ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha