ഇന്ന് 79 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; പുതുതായി ഒരു ഹോട്ട് സ്പോട്ട് മാത്രം

June 17th, 2020

kerala-health-minister-k-k-shailaja-ePathram

കേരളത്തിൽ ഇന്ന് 79 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 13 പേർക്കും, ആലപ്പുഴ, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 7 പേർക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 2 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 47 പേർ വിദേശ രാജ്യങ്ങളിൽ നിന്നും (കുവൈറ്റ്-23, യു.എ.ഇ.-12, ഖത്തർ-5, ഒമാൻ-3, സൗദി അറേബ്യ-2, ബഹറിൻ-1, തജിക്കിസ്ഥാൻ-1) 26 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും (മഹാരാഷ്ട്ര-13, തമിഴ്നാട്-5, ഡൽഹി-3, പശ്ചിമ ബംഗാൾ-2, കർണാടക-1, ഗുജറാത്ത്-1, ഒഡീഷ-1) വന്നതാണ്. 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 2 പേർക്കും മലപ്പുറം, കണ്ണൂർ, പാലക്കാട് ജില്ലകളിലെ ഒരാൾക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പത്തനംതിട്ട ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം ബാധിച്ചു.

അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 14 പേരുടെയും (ഒരു കൊല്ലം സ്വദേശി), പാലക്കാട് ജില്ലയിൽ നിന്നുള്ള 9 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 8 പേരുടെയും, മലപ്പുറം (ഒരു തിരുവനന്തപുരം സ്വദേശി) ജില്ലയിൽ നിന്നുള്ള 7 പേരുടെയും, ആലപ്പുഴ, വയനാട് ജില്ലകളിൽ നിന്നുള്ള 5 പേരുടെ വീതവും, കോട്ടയം ജില്ലയിൽ (ഒരു പത്തനംതിട്ട സ്വദേശി) നിന്നുള്ള 4 പേരുടെയും, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ നിന്നുള്ള 3 പേരുടെ വീതവും, എറണാകുളം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1366 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,234 പേർ ഇതുവരെ കൊവിഡിൽ നിന്നും മുക്തി നേടി.

- അവ്നി

വായിക്കുക: , ,

Comments Off on ഇന്ന് 79 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; പുതുതായി ഒരു ഹോട്ട് സ്പോട്ട് മാത്രം

രാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടും; കേന്ദ്രം പുതിയ ഉത്തരവിറക്കും

April 12th, 2020

modi-epathram

രാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടാൻ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചിയലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ പുതിയ ഉത്തരവ് ഇറക്കും.

ലോക്ക് ഡൗൺ നീളുമെങ്കിലും ചില മേഖലകൾക്ക് ഇളവുകൾ നൽകാനും യോഗത്തിൽ ധാരണയായിട്ടുണ്ട്. ഇളവുകൾ ഏതെല്ലാം മേഖലകൾക്ക് നൽകണമെന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ച് 24നാണ് പ്രധാനമന്ത്രി രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതിന്റെ കാലാവധി ഏപ്രിൽ 14ന് അവസാനിക്കുകയാണ്. ലോക്ക് ഡൗൺ നീട്ടണമെന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു

ലോകാരോഗ്യസംഘടനയും ലോക്ക് ഡൗൺ അവസാനിപ്പിക്കരുതെന്ന് കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടാൻ ധാരണയായത്.

- അവ്നി

വായിക്കുക: , , , , ,

Comments Off on രാജ്യത്ത് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗൺ നീട്ടും; കേന്ദ്രം പുതിയ ഉത്തരവിറക്കും

ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജം; ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ തയാര്‍: മുഖ്യമന്ത്രി

April 6th, 2020

pinarayi-vijayan-epathram

കൊവിഡ് പശ്ചാത്തലത്തില്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ലഭ്യമാണ്. ഇതിനു പുറമേ പ്രത്യേക കൊറോണ കെയര്‍ സെന്ററുകളുമുണ്ട്. കൊവിഡ് പ്രതിരോധത്തിന് ത്രിതല സംവിധാനം ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

10813 ഐസൊലേഷന്‍ ബെഡ് ആശുപത്രികളില്‍ സജ്ജമാണ്. ഇതിന് പുറമേ, 517 കൊറോണ കെയര്‍ സെന്ററുകളില്‍ 17461 ഐസൊലേഷന്‍ ബെഡുകളും ഒരുക്കിയിട്ടുണ്ട്. പ്രത്യേക കൊറോണ കെയര്‍ ആശുപത്രി തയാറാക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം 38 കൊറോണ കെയര്‍ ആശുപത്രികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റാപ്പിഡ് ടെസ്റ്റ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി ഉടനെ നിശ്ചയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

- അവ്നി

വായിക്കുക: , , ,

Comments Off on ഏത് സാഹചര്യവും നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജം; ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ തയാര്‍: മുഖ്യമന്ത്രി

ധനകാര്യ വർഷം നീട്ടിവയ്ക്കില്ല; പ്രതിപക്ഷ ആവശ്യം തള്ളി ധനമന്ത്രി തോമസ് ഐസക്

March 30th, 2020

Thomas_Isaac-epathram

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ധനകാര്യവർഷം നീട്ടിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി ധനമന്ത്രി തോമസ് ഐസക്ക്. നാളെ വരെ സമർപ്പിക്കുന്ന ബില്ലുകൾ അടുത്തമാസം 15ന് മുൻപ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ധനകാര്യവർഷം നീട്ടാനാവില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കുടിശിക ഉടൻ നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

2019, 20 സാമ്പത്തിക വർഷം മൂന്ന് മാസം നീട്ടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അംഗീകരിക്കാനില്ലെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാനുള്ള 2082.19 കോടി കുടിശിക നൽകണം. അത് അടുത്ത വർഷ പ്ലാൻ ഫണ്ടിൽ വെട്ടിക്കുറക്കാൻ പാടില്ലെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിൽ നടത്താൻ കഴിയുന്നില്ല. പലയിടത്തും ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.

- അവ്നി

വായിക്കുക: , ,

Comments Off on ധനകാര്യ വർഷം നീട്ടിവയ്ക്കില്ല; പ്രതിപക്ഷ ആവശ്യം തള്ളി ധനമന്ത്രി തോമസ് ഐസക്


« ശ്വാസകോശ രോഗി കളില്‍ 10 % കൊറോണ ബാധിതർ
സൗജന്യറേഷന്‍ ബുധനാഴ്ച മുതല്‍ – വിതരണം കാർഡ് നമ്പർ അനുസരിച്ച് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha