ശ്വേത മേനോനും കുക്കു പരമേശ്വരനും അമ്മയുടെ നേതൃത്വത്തിൽ

August 16th, 2025

shwetha-menon-epathram

താര സംഘടനയായ A M M A യെ നയിക്കാന്‍ ഇനി സ്ത്രീ ശക്തി. മുപ്പത്തി ഒന്നാമത് ജനറൽ ബോഡി യിലെ വാശിയേറിയ മത്സരത്തിൽ ശ്വേത മേനോൻ (പ്രസിഡണ്ട്), കുക്കു പരമേശ്വരൻ (ജനറല്‍ സെക്രട്ടറി), ലക്ഷ്മി പ്രിയ (വൈസ് പ്രസിഡണ്ട്) അൻസിബ ഹസ്സൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് താര സംഘടന യുടെ പ്രധാന റോളുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വനിതകൾ.

amma-general-body-elected-shwetha-menon-as-president-committee-2025-with-members-ePathram

മൂന്നു പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് വനിതകള്‍ ഭാരവാഹികളുടെ സ്ഥാനങ്ങളിലേക്ക് എത്തുന്നത്.

ഉണ്ണി ശിവപാൽ (ട്രഷറർ) ജയൻ ചേർത്തല (വെെസ് പ്രസിഡണ്ട്) എന്നിവരാണ് മറ്റു തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹകൾ. ആകെ 504 അംഗങ്ങളില്‍ 298 പേർ വോട്ട് ചെയ്തു. ഇതിൽ 233 പേര്‍ വനിതകളാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ആസിഫ് അലി തുടങ്ങിയ പ്രമുഖർ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ നിലവിലെ കമ്മിറ്റി കാലാവധി പൂർത്തിയാക്കാതെ പിരിച്ചു വിടുകയായിരുന്നു. ഏറെ വിവാദങ്ങൾക്കും ആരോപണ-പ്രത്യാരോപണ ങ്ങൾക്കും നടീനടന്മാർ തമ്മിലുള്ള വാക് പോരു കൾക്കും ശേഷമാണ് വാശിയേറിയ ഈ തെരഞ്ഞെടുപ്പ് നടന്നത്. Image Credit : F B page WiKi  & Instagram

- pma

വായിക്കുക: , , , ,

Comments Off on ശ്വേത മേനോനും കുക്കു പരമേശ്വരനും അമ്മയുടെ നേതൃത്വത്തിൽ

ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട് :
കേസുകളിൽ തുടർ നടപടി അവസാനിപ്പിച്ചു

June 26th, 2025

justis-hema-committee-report-against-cinema-ePathram
സിനിമാ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ ക്രിമിനൽ കേസുകളിലെയും തുടർ നടപടികൾ അവസാനിപ്പിച്ചു എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

മൊഴി നൽകിയവർ ആരും തന്നെ തുടർന്നുള്ള കാര്യങ്ങളിൽ സഹകരിക്കാത്ത സാഹചര്യത്തിലാണ് കേസുകളിൽ തുടർ നടപടി അവസാനിപ്പിച്ചത് എന്ന് സർക്കാരിനു വേണ്ടി ഹാജരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു.

ദീർഘമായ നിയമ പോരാട്ടത്തിനു ശേഷമാണ് 233 പേജുകളുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്കാരിക വകുപ്പ് പുറത്തു വിട്ടത്. 35 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതിൽ ഒരു കേസ് ആവർത്തനം ആയിരുന്നു. അതിനാൽ 34 കേസുകളിലെ തുടർ നടപടികളാണ് അവസാനിപ്പിച്ചത്‌.

മൊഴി നൽകാൻ ആരെയും നിർബന്ധിക്കേണ്ടതില്ല എന്നും കോടതി പറഞ്ഞു. എന്നാൽ പരാതികൾ സ്വീകരിക്കാൻ പൊലീസിന്റെ നോഡൽ ഓഫീസ് പ്രവർത്തനം തുടരണം എന്നും കോടതി നിർദ്ദേശിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട് : പല വിഗ്രഹങ്ങളും ഉടയും

സ്ത്രീകള്‍ക്ക് പരാതി പരിഹാര സംവിധാനം വേണം

- pma

വായിക്കുക: , , ,

Comments Off on ജസ്റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ട് :
കേസുകളിൽ തുടർ നടപടി അവസാനിപ്പിച്ചു

മോഹൻ ലാൽ രാജി വെച്ചു : A M M A എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചു വിട്ടു

August 27th, 2024

mohanlal-thinking-epathram
താര സംഘടന A M M A യുടെ പ്രസിഡണ്ട് സ്ഥാനത്തു നിന്ന് മോഹൻലാൽ രാജി വെച്ചു. സംഘടനയിൽ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. 17 അംഗ A M M A എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചു വിട്ടു.

ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് ഭരണ സമിതിയിലെ ചില ഭാര വാഹികൾ നേരിടേണ്ടി വന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, A M M A യുടെ നിലവിലുള്ള ഭരണ സമിതി,  ധാർമ്മികമായ ഉത്തര വാദിത്വം മുൻ നിർത്തി രാജി വെക്കുന്നു എന്നാണു പ്രസിഡണ്ട് മോഹൻ ലാൽ സൂചിപ്പിച്ചത്.

ആരോപണം നേരിടേണ്ടി വന്ന A M M A ജനറൽ സെക്രട്ടറി നടൻ സിദ്ധീഖ് കഴിഞ്ഞ ദിവസം തൽസ്ഥാനം രാജി വെച്ചിരുന്നു. സെക്രട്ടറി സ്ഥാനം താൽക്കാലികമായി ഏൽക്കേണ്ടിയിരുന്ന നടൻ ബാബു രാജിനു എതിരെയും ലൈംഗിക ആരോപണം ഉയർന്നു.

ഇതോടെ താര സംഘടന കടുത്ത പ്രതി സന്ധിയിലും ഭരണ സമിതി സമ്മർദ്ദത്തിലും ആയി. നാല് ദിവസമായി കൊച്ചിയിലെ സംഘടനാ ഓഫീസ് അടച്ചു പൂട്ടിയ നിലയിൽ തുടരുന്നു എന്നാണു റിപ്പോർട്ട്.

എല്ലാ മാസവും ഒന്നാം തീയ്യതി തോറും മുതിർന്ന അംഗങ്ങൾക്കായി നൽകി വരുന്ന കൈനീട്ടവും ചികിത്സക്കായി നൽകി വരുന്ന സഹായവും തടസ്സം കൂടാതെ ലഭ്യമാക്കും.

അടുത്ത പൊതുയോഗം വരെ  A M M A യുടെ ഓഫീസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും നിലവിലുള്ള ഭരണ സമിതി താൽക്കാലിക സംവിധാനം ഒരുക്കി യിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ പൊതു യോഗം ചേർന്ന് പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കും.

- pma

വായിക്കുക: , , , ,

Comments Off on മോഹൻ ലാൽ രാജി വെച്ചു : A M M A എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചു വിട്ടു

ദേശീയ ചലച്ചിത്ര പുരസ്‌കാരം : ഇന്ദിരാ ഗാന്ധി, നർഗ്ഗീസ് ദത്ത് എന്നിവരുടെ പേരുകള്‍ ഒഴിവാക്കി

February 14th, 2024

logo-national-film-awards-of-india-ePathram
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇന്ദിരാ ഗാന്ധി യുടെയും നടി നർഗ്ഗീസ് ദത്തിൻ്റെയും പേരുകള്‍ ഇനി മുതൽ ഉണ്ടാവില്ല. മികച്ച നവാഗത സംവിധായകൻ്റെ ചിത്രത്തിനു നൽകി വന്നിരുന്ന ഇന്ദിരാ ഗാന്ധി പുരസ്കാരത്തിൻ്റെ പേരിൽ നിന്നും ഇന്ദിരാ ഗാന്ധിയും ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിൽ നിന്നും നർഗ്ഗീസ് ദത്തിൻ്റെ പേരും ഒഴിവാക്കിയിട്ടുണ്ട്.

indira-gandhi-nargese-dutt-names-avoid-national-film-awards-ePathram

ഇന്ദിരാ ഗാന്ധി, നർഗ്ഗീസ് ദത്ത്

ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരം ഇനി ദേശീയവും സാമൂഹികവും പാരിസ്ഥിതികവുമായ മൂല്യങ്ങൾ പ്രോത്സാഹി പ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള പുരസ്കാരം എന്നാണ് അറിയപ്പെടുക.

നവാഗത സംവിധായക ചിത്രത്തിനുള്ള സമ്മാനത്തുക സംവിധായകനും നിർമ്മാതാവിനും തുല്യമായി വീതിച്ച്‌ നൽകിയിരുന്നത് മാറ്റി ഇനി സംവിധായകനു മാത്രമായി നൽകും.

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പരിഷ്കരിക്കുവാൻ വാർത്താ വിതരണ മന്ത്രാലയം ചുമതലപ്പെടുത്തിയ സമിതി യുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

ഫാൽക്കെ ബഹുമതി ഉൾപ്പെടെയുള്ളവ യുടെ സമ്മാനത്തുക വർദ്ധിപ്പിക്കുകയും (10 ലക്ഷം രൂപയിൽ നിന്നും 15 ലക്ഷം രൂപയായി ഉയർത്തി) വിവിധ പുരസ്കാരങ്ങൾ സംയോജിപ്പിച്ചതും പുതിയ പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു.

വാർത്താ വിതരണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി നീരജാ ശേഖർ അദ്ധ്യക്ഷയായ പുരസ്‌കാര സമിതിയിൽ സംവിധായകരായ പ്രിയദർശൻ, വിപുൽ ഷാ, ഹൗബം പബൻ കുമാർ, സെൻസർ ബോർഡ് അദ്ധ്യക്ഷൻ പ്രസൂൺ ജോഷി, ഛായാഗ്രാഹകൻ എസ്. നല്ല മുത്തു തുടങ്ങിയവരാണ് അംഗങ്ങൾ.

- pma

വായിക്കുക: , , , , ,

Comments Off on ദേശീയ ചലച്ചിത്ര പുരസ്‌കാരം : ഇന്ദിരാ ഗാന്ധി, നർഗ്ഗീസ് ദത്ത് എന്നിവരുടെ പേരുകള്‍ ഒഴിവാക്കി

സ്ത്രീകള്‍ക്ക് ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം : ഹൈക്കോടതി

March 17th, 2022

women-in-cinema-collective-wcc-ePathram
സിനിമാ ചിത്രീകരണ സെറ്റുകളിലും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം എന്ന് ഹൈക്കോടതി ഉത്തരവ്. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കലക്ടീവ് (ഡബ്ല്യു. സി. സി.) സമര്‍പ്പിച്ച ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്.

Villu-film-shoot-epathram
തൊഴിലിടങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം എന്നുള്ള സുപ്രീം കോടതി വിധി ചൂണ്ടി ക്കാണിച്ചു കൊണ്ടാണ്, സിനിമാ ചിത്രീകരണ സെറ്റുകളിലും ഈ സംവിധാനം വേണം എന്ന് ആവശ്യ പ്പെട്ട് ഡബ്ല്യു. സി. സി. ഹൈക്കോടതിയെ സമീപിച്ചത്.

സിനിമാ സംഘടനകളിലും ഇത്തരത്തില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം എന്നും ഉത്തരവിലുണ്ട്.

- pma

വായിക്കുക: , , ,

Comments Off on സ്ത്രീകള്‍ക്ക് ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണം : ഹൈക്കോടതി

Page 1 of 212

« Previous « ബസ്സ് യാത്രക്കാരുടെ ശ്രദ്ധക്ക് : നിയമ ലംഘകര്‍ക്ക് ശിക്ഷ കടുപ്പിച്ചു
Next Page » വ്യക്തി സ്വാതന്ത്ര്യം ഹനിച്ചാല്‍ ജീവപര്യന്തം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha