കൊല്ലം : ഗായകൻ സോമദാസ് ചാത്തന്നൂർ (42) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമ ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയെ തുടർന്ന് കൊവിഡ് രോഗമുക്തൻ ആവുകയും ചെയ്തിരുന്നു. തീവ്ര പരി ചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.
ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോ യിലെ മത്സരാർത്ഥി എന്ന നിലയി ലാണ് സോമദാസ് ശ്രദ്ധിക്ക പ്പെട്ടത്. ഗാനമേള കളി ലൂടെ വിദേശ രാജ്യ ങ്ങളിലും പ്രശസ്തനായി. പിന്നണി ഗാന രംഗത്തും തിളങ്ങി.
ഏഷ്യാനെറ്റിലെ തന്നെ ബിഗ്‌ബോസ്സ് റിയാലിറ്റി ഷോ യിൽ കഴിഞ്ഞ സീസണില്‍ സോമദാസ് പങ്കാളി ആയി. ഭാര്യയും നാലു പെൺ മക്കളും ഉണ്ട്.
പ്രശസ്ത കലാ സംവിധായ കനും സംസ്ഥാന – ദേശീയ പുരസ്കാര ജേതാവുമായ പി. കൃഷ്ണ മൂര്‍ത്തി അന്തരിച്ചു. 77 വയസ്സായിരുന്നു.ഞായറാഴ്ച രാത്രി ചെന്നൈ യിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. തമിഴ് നാട്ടിലെ തഞ്ചാവൂര്‍ സ്വദേശിയായ കൃഷ്ണ മൂര്‍ത്തി, മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് സ്വര്‍ണ മെഡല്‍ നേടി ബിരുദം കരസ്ഥമാക്കിയ ശേഷം ചിത്രകാരനായി കലാ ജീവിതം തുടങ്ങി.
നാടക ങ്ങള്‍ക്കും സംഗീത നൃത്ത ശില്പ്പങ്ങള്‍ക്കും കലാ സംവിധാനവും സെറ്റ് ഡിസൈനിംഗും ചെയ്തിരുന്നു. തുടര്‍ന്ന് 1975 ല്‍ ജി. വി. അയ്യരുടെ ഹംസ ഗീത എന്ന കന്നഡ സിനിമ യിലൂടെ യാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്.
സ്വാതി തിരുനാള്‍, വൈശാലി, ഒരു വടക്കന്‍ വീര ഗാഥ, പെരുന്തച്ചന്‍, രാജശില്‍പ്പി, പരിണയം, ഗസല്‍, കുലം എന്നിങ്ങനെ പതിനഞ്ചില്‍ അധികം മലയാള സിനിമ കളിലൂടെ കേരളത്തില്‍ പ്രശസ്തനാണ് പി. കൃഷ്ണ മൂര്‍ത്തി.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷ കളി ലായി അന്‍പതില്‍ അധികം ശ്രദ്ധേയ സിനിമ കളില്‍ കലാ സംവി ധാനവും വസ്ത്രാലങ്കാരവും നിര്‍വ്വഹിച്ചു.
ഈ വിഭാഗ ങ്ങളില്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരവും തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരവും കലൈമാ മണി പുരസ്‌കാരവും നേടി യിരുന്നു. മാത്രമല്ല ദേശീയ തലത്തില്‍ കലാ സംവിധാന ത്തിന് മൂന്നു തവണയും വസ്ത്രാലങ്കാര ത്തിന് രണ്ടു തവണയും അവാർഡ് നേടിയിരുന്നു.
2014 ല്‍ പുറത്തിറങ്ങിയ രാമാനുജന്‍ എന്ന തമിഴ് സിനിമ യിലാണ് അവസാനമായി അദ്ദേഹം പ്രവര്‍ത്തിച്ചത്.
(പി. കൃഷ്ണ മൂര്‍ത്തിയെ കുറിച്ച് സംവിധായകന്‍ സലാം ബാപ്പു എഴുതിയ ഹൃദയ ഹാരിയായ ഫേയ്സ് ബുക്ക് കുറിപ്പ്ഇവിടെ വായിക്കാം.)
തിരുവനന്തപുരം : പ്രശസ്ത സാഹിത്യകാരന്‍ യു. എ. ഖാദറിന്റെ നിര്യാണത്തില്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം അറിയിച്ചു.
മലയാള സാഹിത്യ ത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്തുവാന്‍ കഴിയാത്ത നഷ്ടമാണ് യു. എ. ഖാദറി ന്റെ നിര്യാണം മൂലം ഉണ്ടായിട്ടുള്ളത് എന്ന് മുഖ്യ മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മത നിരപേക്ഷതയും പുരോഗമനോന്മുഖ വുമായ നിലപാട് കൈ ക്കൊള്ളുകയും തന്റെ സർഗാത്മക സാഹിത്യത്തിൽ പ്രതിഫലി പ്പി ക്കുകയും ചെയ്തു യു. എ. ഖാദർ. ആ പ്രക്രിയയുടെ സ്വാഭാവിക ഫലമാണ് പുരോഗമന കലാ സാഹിത്യ സംഘത്തെ നയിക്കാൻ അദ്ദേഹം കാട്ടിയ സന്നദ്ധത.
തൃക്കോട്ടൂർ പെരുമ പോലെ യുള്ള വിശിഷ്ട ങ്ങളായ കൃതി കളിലൂടെ മലയാള സാഹിത്യ ത്തിന്റെ അതിരു കൾ കടന്ന് ദേശീയ തലത്തിലെ ഇന്ത്യൻ എഴുത്തു കാരൻ എന്ന നിലയി ലേക്ക് അദ്ദേഹം ഉയർന്നിരുന്നു. പ്രാദേശിക ചരിത്രം കഥ കളിൽ കൊണ്ടു വന്ന എഴുത്തു കാരന്‍ ആയിരുന്നു. മനോ ഹരമായ ദൃശ്യങ്ങൾ അവ തരി പ്പിച്ചു കൊണ്ടാണ് ചിത്രകാരൻ കൂടിയായ ഖാദർ കഥകൾ പറഞ്ഞത്.
Deeply saddened to learn of the passing away of noted writer U.A. Khader. As a writer, he went against the grain of the times. His works assimilated the diverse experiences of Malayali life. In his passing, Kerala has lost one of its literary masters. pic.twitter.com/pOaEVC7h4L
കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായും അദ്ദേഹത്തിന് വലിയ അടുപ്പം ഉണ്ടായിരുന്നു. മേശ വിളക്ക് എന്ന പ്രസിദ്ധ കൃതിയിൽ കമ്യൂണിസ്റ്റ് പാർട്ടി യോടുള്ള അദ്ദേഹ ത്തിന്റെ അഭിനിവേശം പ്രതിഫലിക്കുന്നുണ്ട്.
മ്യാൻമാറിൽ ജനിച്ച യു. എ. ഖാദർ കേരളീയമായ ഭാഷാ സംസ്കൃ തിയെ ഉൾ ക്കൊണ്ടു കൊണ്ട്, മലയാള ത്തനിമ നിറഞ്ഞ കൃതികൾ രചിച്ചു കൊണ്ട് വായന ക്കാരുടെ മനസ്സിൽ ഇടം പിടിക്കുകയായിരുന്നു.
ചുറ്റു പാടുകളെ സൂക്ഷ്മ മായി നിരീക്ഷിച്ചു കൊണ്ട് സാമൂഹിക യാഥാർത്ഥ്യ ങ്ങളെയും വ്യക്തിഗതമായ അനുഭൂതി കളെയും ഭാവനാ ത്മകമായി സമന്വയി പ്പിച്ച് എഴുതുന്ന അദ്ദേഹ ത്തി ന്റെ ശൈലി മലയാള സാഹിത്യ ത്തിൽ വേറിട്ടു നിന്നു. കേരള ത്തിന്റെ സാഹിത്യം അടക്കമുള്ള സാംസ്കാരിക മണ്ഡല ങ്ങൾക്ക് ആകെയും മത നിരപേക്ഷത അടക്കമുള്ള ജനാധിപത്യ മൂല്യ ങ്ങൾക്ക് ആകെയും കനത്ത നഷ്ടമാണ്.
നിർണ്ണായകമായ ഈ ഘട്ടത്തിലുള്ള അദ്ദേഹ ത്തിന്റെ വിട വാങ്ങൽ. ദുഃഖ ത്തിൽ പങ്കു ചേരുന്നു എന്നും മുഖ്യ മന്ത്രിയുടെ അനുശോചന സന്ദേശ ത്തില്‍ പറഞ്ഞു.
ദേഹ വിയോഗത്തിന്റെ കാലയളവ് നാലു പതിറ്റാണ്ട് എന്നു വിശ്വസിക്കാൻ കഴിയാത്ത വിധം സിനിമാ പ്രേമി കളുടെ ഹൃദയ ത്തിൽ ചേക്കേറിയ ഇതിഹാസ താര ത്തിന്റെ ജന പ്രീതി കൂടുതൽ വ്യക്ത മാക്കുന്ന തായി ജയന്റെ നാല്പതാം ചരമ വാർഷിക ത്തിൽ സോഷ്യൽ മീഡിയ യിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള വീഡിയോ കളും പോസ്റ്ററു കളും ഫെയ്‌സ് ബുക്ക് സ്റ്റാറ്റസുകളും.
മുൻനിര നടന്മാർ അടക്കമുള്ളവരും സംവിധായകരും മറ്റു സിനിമാ പ്രവർത്തകരും കണ്ടും കേട്ടും അനു ഭവിച്ചു അറിഞ്ഞതുമായ ജയനെ ക്കുറിച്ചുള്ള വിശേഷ ങ്ങളും വിവിധ പ്രായ ക്കാരാ യിട്ടുള്ള സിനിമാ പ്രേമി കളും ആസ്വാദ കരും വ്യത്യസ്‍ത ങ്ങളായ കൂട്ടായ്മ കളിൽ കുറിച്ചിടുന്ന ഹൃദയം തൊട്ടുള്ള വാക്കു കളും ജയൻ എന്ന താര സൂര്യന്റെ കെടാത്ത ശോഭ വിളിച്ചോതുന്നു.
1980 നവംബർ 16 നു കോളിളക്കം സിനിമയുടെ ഷൂട്ടിംഗി നിടെ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു എങ്കിലും ഇന്നും ആ മരണം ഉൾ ക്കൊള്ളാൻ കഴിയാ ത്തവരും ഉണ്ട് എന്നുള്ളതാണ് സത്യം. പകരം വെക്കാനില്ലാത്ത ഹൃദയ താര ത്തിന്റെ സ്മരണയ്ക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
സംഗീത പ്രേമികള്‍ എന്നും ഓർമ്മിക്കുന്ന നിരവധി ഹിറ്റു കള്‍ മലയാള ചലച്ചിത്ര ഗാന ശാഖ യിലേക്ക് സമ്മാനിച്ച ശ്രദ്ധേയ സിനിമകള്‍ ഒരുക്കിയ ചലച്ചിത്ര സംവിധായകൻ പി. ഗോപി കുമാർ (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശു പത്രി യില്‍ ചികിത്സ യില്‍ ആയിരുന്നു. തിങ്കളാഴ്‌ച രാത്രി യായി രുന്നു അന്ത്യം.
മുഹമ്മദ് റഫി എന്ന ഇതിഹാസ ഗായകന്‍ പാടിയ ആദ്യ മലയാള സിനിമ തളിരിട്ട കിനാക്കള്‍ (1980) സംവിധാനം ചെയ്ത പ്രതിഭയാണ് പി. ഗോപി കുമാർ.
ഗാന രചയിതാവും സംവിധായകനു മായിരുന്ന പി. ഭാസ്കരന്റെ സഹായി യായി ചലച്ചിത്ര രംഗത്ത് പ്രവേശിച്ചു. അദ്ദേഹത്തിന്റെ നിരവധി സിനിമ കള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1977 ല്‍ കമല്‍ ഹാസന്‍, വിധുബാല ജോഡികളെ അണി നിരത്തി ‘അഷ്ട മംഗല്യം’ എന്ന ചിത്ര ത്തിലൂടെ സ്വതന്ത്ര സംവിധായകന്‍ ആയി.
കെ. ജെ. യേശുദാസ് പാടി അഭിനയിച്ച (ആയിരം കാതം അകലെ യാണെങ്കിലും മായാതെ മക്കാ മനസ്സിൽ നിൽപ്പൂ) ‘ഹര്‍ഷ ബാഷ്പം'(1977) ശ്രദ്ധിക്കപ്പെട്ടു.
മനോരഥം, പിച്ചിപ്പൂ (1978), ഇവള്‍ ഒരു നാടോടി, കണ്ണുകള്‍ (1979), തളിരിട്ട കിനാക്കള്‍, (1980), കാട്ടുപോത്ത്, അരയന്നം (1981) എന്നിവയായിരുന്നു പിന്നീട് റിലീസ് ചെയ്ത ചിത്രങ്ങള്‍.
മനോരഥം, പിച്ചിപ്പൂ എന്നീ സിനിമ കളിൽ ഗുരുനാഥന്‍ കൂടി യായ പി. ഭാസ്കരൻ മാസ്റ്റർ അഭിനയി ക്കുകയും ചെയ്തിരുന്നു. സൌദാമിനി (2003) എന്ന സിനിമ യോടെ പി. ഗോപി കുമാർ ചലച്ചിത്ര രംഗത്ത് നിന്നും മാറി നിന്നു.
പ്രമുഖ സംവിധായകന്‍ പി. ചന്ദ്രകുമാര്‍, ക്യാമറാ മാനും സംവിധായകനു മായ പി. സുകുമാര്‍, പി. വിജയ കുമാർ (നടൻ), രാജ കുമാർ, പി. മോഹൻ കുമാർ എന്നിവര്‍ സഹോദരങ്ങളാണ്.