
അബുദാബി : കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി യും യു. എ. ഇ. എക്സ് ചേഞ്ചും സംയു ക്ത മായി സംഘ ടിപ്പി ക്കുന്ന രണ്ടാമത് കേരള ഗൾഫ് സോക്കർ ഫുട്‌ബോൾ മത്സരം 2017 ഏപ്രിൽ 7 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റി ഗ്രൗണ്ടിൽ നടക്കും. പ്രവേശനം സൗജന്യം ആയിരിക്കും.
ഇന്ത്യൻ ഫുട്ബോളിലെ മികച്ച മലയാളി താര ങ്ങൾ വിവിധ ടീമുകള്‍ക്കു വേണ്ടി കള ത്തിൽ ഇറ ങ്ങുന്നു എന്നതാണ് കേരള ഗൾഫ് സോക്കറി നെ കൂടുതല്‍ ശ്രദ്ധേയ മാക്കു ന്നത്.
കേരള ബ്ലാസ്‌റ്റേഴ്‌സ് താരം മുഹമ്മദ് റാഫി കാസർ കോട് സ്‌ട്രൈക്കേഴ്‌സിനു വേണ്ടി യും മുൻ ഇന്ത്യൻ ക്യാപ്‌റ്റ ന്മാരായ ഐ. എം. വിജയൻ, ജോപോൾ അഞ്ചേരി എന്നി വർ യഥാ ക്രമം കോഴിക്കോട് ചാലഞ്ചേഴ്‌സ്, മലപ്പുറം സുൽത്താൻസ് എന്നീ ടീമു കൾക്കു വേണ്ടിയും മുൻ ഇന്ത്യൻ താര ങ്ങളായ യു. ഷറഫലി കണ്ണൂർ ഫൈറ്റേഴ്‌സ് ടീമിലും ആസിഫ് സഹീർ തൃശൂർ വാരിയേഴ്‌സ് ടീമിലും സി. വി. പാപ്പച്ചൻ പാല ക്കാട് കിക്കേഴ്‌സ് ടീമിലും ജഴ്‌സി അണിയും.
ജില്ലാ കെ. എം. സി. സി. കമ്മിറ്റിക്കു കീഴിൽ ആറു ടീമു കളാണു മത്സര ത്തിൽ ഇറ ങ്ങുക. ഫൈനലിൽ വിജയി ക്കുന്ന ടീമിന് ട്രോഫി ക്കു പുറമേ 10,000 ദിർഹം കാഷ് അവാർഡും രണ്ടാം സ്‌ഥാന ക്കാർക്കു ട്രോഫി യും 5,000 ദിർഹവും സമ്മാനിക്കും.



കൊല്‍ക്കത്ത : പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം, മലയാളി താരം ഡെന്‍സണ്‍ ദേവദാസ് എന്ന കളിക്കാരന്‍റെ മികവില്‍ ബംഗാളിന് സന്തോഷ് ട്രോഫി കിരീടം. അറുപത്തി നാലാമത് അന്തര്‍ സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കരുത്തരായ പഞ്ചാബിനെ യാണ് ബംഗാള്‍ ഒന്നിനെതിരെ രണ്ടു ഗോളു കള്‍ക്ക് മറി കടന്നത്. ബംഗാളിന്‍റെ മുപ്പതാം ദേശീയ കിരീടം ആണിത്. മുന്‍പ് എട്ടു തവണ ചാമ്പ്യന്മാരായ പഞ്ചാബിന്‍റെ പ്രതിരോധത്തെ തകര്‍ത്താണ് ആതിഥേയ രായ വംഗനാടന്‍ കുതിരകള്‍ സന്തോഷ് ട്രോഫി ഉയര്‍ത്തി യത്. കളിയുടെ ആദ്യ പകുതിയില്‍ പഞ്ചാബ് മുന്നിട്ടു നിന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലും രണ്ടാം പകുതിയുടെ എഴുപത്തി എട്ടാം മിനുട്ടി ലുമായി ഡെന്‍സണ്‍ ദേവദാസി ലൂടെ ബംഗാള്‍ വിജയം ഉറപ്പി ക്കുക യായിരുന്നു.
കൊച്ചി: പുതു മുഖങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി കൊണ്ട്, അന്തര്‍ സംസ്ഥാന ഫുട്ബോള്‍ ടൂര്‍ണമെന്‍റ് കേരളാ ടീമിനെ പ്രഖ്യാപിച്ചു. ഡിഫന്‍ഡര്‍ ജസീര്‍ നേതൃത്വം നല്‍കി കൊണ്ടാണ് സന്തോഷ് ട്രോഫി യിലെ മുന്‍ ചാമ്പ്യന്മാര്‍ കള ത്തില്‍ ഇറങ്ങുന്നത്.



















