ശക്തി തിയേറ്റേഴ്സ് അബുദാബി സാഹിത്യ വിഭാഗം പ്രവര്‍ത്തന ഉദ്ഘാടനം

May 25th, 2010

sakthi-theaters-logoഅബുദാബി : ശക്തി തിയേറ്റേഴ്സ് അബുദാബി സാഹിത്യ വിഭാഗം പ്രവര്‍ത്തന ഉദ്ഘാടനം പ്രശസ്ത നാടക സിനിമാ സംവിധായകന്‍ പ്രിയനന്ദന്‍ നിര്‍വ്വഹിക്കുന്നു. മെയ്‌ 27, 2010 വ്യാഴാഴ്ച രാത്രി 08:30ന് കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് സി. വി. സലാമിന്റെ “അയഞ്ഞ അതിരുകള്‍” എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. പ്രിയനന്ദനില്‍ നിന്നും പുസ്തകം തോമസ്‌ വര്‍ഗ്ഗീസ്‌ ഏറ്റുവാങ്ങും. ജലീല്‍ ടി. കെ. പുസ്തകം പരിചയപ്പെടുത്തും.

പുസ്തക പ്രകാശനത്തെ തുടര്‍ന്ന് “പുതുലോകം പുതുവായന” എന്ന വിഷയത്തില്‍ ഡോ. കെ. എം. ഖാദര്‍ സെമിനാര്‍ അവതരിപ്പിക്കും. അനില്‍ അമ്പാട്ട്, ബാബുരാജ് എന്നിവര്‍ പങ്കെടുക്കും.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് നടത്തുന്നു

May 25th, 2010

ദുബായ്‌ : ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജൂണ്‍ 11 ന് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ കോണ്‍സുലേറ്റിലാണ് ഓപ്പണ്‍ ഹൗസ്. പാസ് പോര്‍ട്ട്, വിസ, തൊഴില്‍ സംബന്ധമായ എല്ലാ പരാതികളും ഓപ്പണ്‍ ഹൗസില്‍ അവതരിപ്പിക്കാമെന്ന് കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. വ്യക്തിപരമായി പ്രശ്നങ്ങള്‍ ഉള്ളവര്‍ തങ്ങളുടെ പരാതികള്‍ 04 3570529 എന്ന നമ്പറിലേക്ക് ഫാക്സ് ചെയ്താല്‍ അവ പരിഗണിക്കാന്‍ എളുപ്പമാവുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

-

വായിക്കുക:

അഭിപ്രായം എഴുതുക »

സ്കൂള്‍ ബസില്‍ കുട്ടി മരിച്ച സംഭവം : സ്കൂള്‍ അധികൃതര്‍ കുറ്റക്കാര്‍

May 25th, 2010

ദോഹ : ഖത്തറിലെ ഡി. പി. എസ്. മോഡേണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിക്കാന്‍ ഇടയായതില്‍ സ്കൂള്‍ മാനേജ് മെന്‍റ് കുറ്റക്കാരാണെന്ന് സുപ്രീം എജ്യുക്കേഷന്‍ കൗണ്‍സില്‍ നിയോഗിച്ച കമ്മിറ്റി കണ്ടെത്തി. സ്കൂള്‍ മാനേജ് മെന്‍റിന്‍റെ അനാസ്ഥ മൂലമാണ് വിദ്യാര്‍ത്ഥിനി മരിച്ചതെന്നും ഇതിന് കടുത്ത ശിക്ഷയായിരിക്കും നല്‍കുകയെന്നും കൗണ്‍സില്‍ അറിയിച്ചു. സെക്യൂരിറ്റി ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ അന്വേഷണത്തിന് ശേഷമായിരിക്കും ശിക്ഷ പ്രഖ്യാപിക്കുകയെന്നും കൗണ്‍സില്‍ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജസ്ഥാന്‍ സ്വദേശിനിയായ കെ. ജി. വിദ്യാര്‍ത്ഥിനി മരിച്ചത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തൊഴിലുടമയ്ക്ക് ജാമ്യം നിന്ന മലയാളി കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലില്‍

May 25th, 2010

gulf-jailതൊഴിലുടമയ്ക്ക് ജാമ്യം നിന്ന മലയാളി കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലില്‍. പട്ടാമ്പി കരിങ്ങനാട് സ്വദേശി മുഹമ്മദ് മുസ്തഫയാണ് മലയാളി തൊഴിലുടമ മുങ്ങിയതിനാല്‍ ജയിലില്‍ ആയിരിക്കുന്നത്. പട്ടാമ്പിക്കടുത്ത് കരിങ്ങനാട് സ്വദേശിയായ കൊട്ടിലങ്ങാത്തൊടി മുഹമ്മദ് മുസ്തഫ കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലാണ്. താന്‍ ഒന്‍പത് വര്‍ഷം ജോലി ചെയ്ത ഫുജൈറയിലെ ഇലക്ട്രോണിക്സ് സ്ഥാപനത്തിന്റെ പട്ടാമ്പി സ്വദേശിയായ ഉടമക്ക് ചെക്ക് കേസില്‍ ജാമ്യം നിന്നതാണ് താന്‍ ജയിലാകാന്‍ കാരണമെന്ന് മുസ്തഫ പറയുന്നു. വല്ലപ്പോഴും ജയിലില്‍ നിന്ന് വിളിക്കാന്‍ കിട്ടുന്ന അവസരത്തിലാണ് മുസ്തഫ ഇക്കാര്യം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്

ഒരു കമ്പനി കൊടുത്ത കേസില്‍ ആദ്യം സ്ഥാപന ഉടമയാണ് ജയിലിലായത്. ഇയാള്‍ക്ക്‌ ജയില്‍ മോചിതരാകാന്‍ രണ്ട് ജാമ്യക്കാരെ വേണമായിരുന്നു. അങ്ങിനെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ ജാമ്യക്കാര നായതെന്ന് മുസ്തഫ പറയുന്നു. യു. എ. ഇ. സ്വദേശിയായ കട ഉടമയും ഇയാളുടെ മോചനത്തിന് ജാമ്യം നിന്നു. എന്നാല്‍ ജയില്‍ മോചിതനായ ഉടമ നാട്ടിലേക്ക് മുങ്ങുകയായിരുന്നുവത്രെ.

ഇതോടെ യു. എ. ഇ. സ്വദേശിയും മുസ്തഫയും ജയിലിലായി. യു. എ. ഇ. സ്വദേശി ഒന്നര ലക്ഷം ദിര്‍ഹം അടച്ച് ജയില്‍ മോചിതനായി.

മുസ്തഫയ്ക്ക് ജയില്‍ മോചിത നാകണമെങ്കില്‍ ഒന്നര ലക്ഷം ദിര്‍ഹം അടയ്ക്കണം. വീടും പറമ്പും പണയപ്പെടുത്തി ഒരു ലക്ഷം ദിര്‍ഹം സമ്പാദിച്ചിട്ടുണ്ട്. ബാക്കിയുള്ള 50,000 ദിര്‍ഹം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍.

തന്നെ കബളിപ്പിച്ചു മുങ്ങിയ സ്ഥാപനം ഉടമയുമായി ബന്ധപ്പെടുമ്പോള്‍ താനാര്‍ക്കും പണം നല്‍കാനില്ലെന്ന മറുപടിയാണ് തനിക്ക് ലഭിക്കുന്നതെന്ന മുസ്തഫ സങ്കടത്തോടെ പറയുന്നു. ഇയാള്‍ ഇപ്പോള്‍ തിരുവനന്തപുരം കേശവദാസ പുരത്ത് ഒരു ഡിഷ് വാഷിംഗ് കമ്പനി നടത്തുകയാണത്രെ. സുമനസുകളുടെ കനിവില്‍ എത്രയും വേഗം ബാക്കിയുള്ള തുക കണ്ടെത്താനാകുമെന്നും തനിക്ക് ജയില്‍ മോചനം സാധ്യമാകുമെന്നും മുസ്തഫ സ്വപ്നം കാണുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എ.ഇ. യില്‍ ഉച്ച വിശ്രമം ജൂണ്‍ 15 മുതല്‍

May 25th, 2010

uae-worker-restingഅബുദാബി : യു.എ.ഇ. യില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളി കള്‍ക്കുള്ള ഉച്ച വിശ്രമം ജൂണ്‍ 15 മുതല്‍ ആരംഭിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം ഉച്ച വിശ്രമ സമയം ഒരു മാസം കൂടി വര്‍ധിപ്പിച്ചിട്ടുണ്ട്.

ജൂണ്‍ 15 മുതല്‍ മൂന്ന് മാസത്തേക്കാണ് യു. എ. ഇ. യില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളി കള്‍ക്ക് ഉച്ച വിശ്രമം അനുവദിച്ചി രിക്കുന്നത്. രണ്ട് മാസം ഉച്ച വിശ്രമം എന്ന മുന്‍ വര്‍ഷങ്ങളിലെ രീതിയില്‍ നിന്ന് മാറി ഈ വര്‍ഷം ഒരു മാസം കൂടുതല്‍  ഉച്ച വിശ്രമം അനുവദിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനി ക്കുകയായിരുന്നു. ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെയാണ് വിശ്രമ സമയം. തൊഴില്‍ മന്ത്രി സഖര്‍ ഗോബാഷ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. യു. എ. ഇ. കോണ്‍ട്രാക്ടേഴ്സ് അസോസിയേ ഷനുമായി കൂടിയാലോചിച്ച ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്ന് തൊഴില്‍ മന്ത്രി വ്യക്തമാക്കി. ഉച്ച വിശ്രമം സംബന്ധിച്ച് വ്യക്തമായ പഠനം നടത്തിയി ട്ടുണ്ടെന്നും, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് നടപ്പിലാക്കി ക്കൊണ്ടിരിക്കു ന്നതെന്നും സഖര്‍ ഗോബാഷ് പറഞ്ഞു.

ഉച്ച വിശ്രമം സംബന്ധിച്ച് വ്യക്തമായി തൊഴില്‍ സ്ഥലങ്ങളില്‍ അറബിയിലും തൊഴിലാളികള്‍ക്ക് മനസിലാവുന്ന മറ്റ് ഭാഷകളിലും എഴുതി ഒട്ടിച്ചിരിക്കണമെന്നും തൊഴിലുടമകള്‍ക്ക് നിര്‍ദേശമുണ്ട്. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാതിക്കാനുള്ള മുന്‍കരുതലുകളും തണുത്ത വെള്ളവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി യിരിക്കണം.

ഉച്ച വിശ്രമ നിയമം ലംഘിക്കുന്ന കമ്പനികളെ പിടികൂടാനായി ഈ വര്‍ഷം പരിശോധനാ ഇന്‍സ് പെക്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയം ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഹുമൈദ് ബിന്‍ ബീമാസ് പറഞ്ഞു.

നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ആദ്യ ഘട്ടത്തില്‍ 10,000 ദിര്‍ഹം പിഴ ശിക്ഷ നല്‍കും. വീണ്ടും നിയമം ലംഘിച്ചാല്‍ പിഴ 20,000 ദിര്‍ഹമാക്കി വര്‍ധിപ്പിക്കും. ഒപ്പം ആറ് മാസത്തേക്ക് ഈ കമ്പിനികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല.

മൂന്നാമതും നിയമം ലംഘിച്ചാല്‍ 30,000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. ഒപ്പം ഒരു വര്‍ഷത്തേക്ക് ഇത്തരം കമ്പനികള്‍ക്ക് വിസ അനുവദിക്കില്ല.

ഉച്ച വിശ്രമ സമയം ഒരു മാസത്തേക്ക് കൂടി വര്‍ധിപ്പിക്കണമെന്ന് കഴിഞ്ഞ വേനല്‍ക്കാലത്ത് തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ മൂന്ന് മാസത്തേക്ക് ഉച്ച വിശ്രമം അനുവദിച്ചത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏറെ സഹായകരമാകും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സി. ആര്‍. നീലകണ്‌ഠനു നേരെയുള്ള ആക്രമണം സാംസ്കാരിക കേരളത്തിനു അപമാനം
Next »Next Page » തൊഴിലുടമയ്ക്ക് ജാമ്യം നിന്ന മലയാളി കഴിഞ്ഞ 20 മാസമായി ഫുജൈറ ജയിലില്‍ »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine