രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു

April 21st, 2025

actor-mamukkoya-ePathram
ദുബായ് : സാംസ്കാരിക കൂട്ടായ്മ മലബാർ പ്രവാസി യു. എ. ഇ. യുടെ രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു.

സാമൂഹ്യ പ്രവർത്തകനുള്ള പുരസ്കാരം ബ്ലഡ് ഡോണേഴ്സ് കേരള യു. എ. ഇ. ഘടകം പ്രസിഡണ്ട് പ്രയാഗ് പേരാമ്പ്ര, എഴുത്തുകാരനുള്ള പുരസ്കാരം ഇ. കെ. ദിനേശൻ, ഹാസ്യ കലാകാരനുള്ള പുരസ്കാരം ഹരീഷ് കണാരൻ, മാധ്യമ പുരസ്കാരങ്ങൾ ഷാബു കിളിത്തട്ടിൽ (ഹിറ്റ് എഫ്. എം.), മാത്തുക്കുട്ടി കടോൺ (എൻ. ടി. വി.) എന്നിവരെ തെരഞ്ഞെടുത്തു എന്ന് പുരസ്കാര സമിതി അംഗങ്ങളായ മോഹൻ വെങ്കിട്ട്, ജമീൽ ലത്തീഫ്, മൊയ്‌ദു കുറ്റിയാടി, ഹാരിസ് എന്നിവർ അറിയിച്ചു.

മെയ് 31 ന് ദുബായിൽ നടക്കുന്ന മാമുക്കോയ അനുസ്മരണ പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര

April 19th, 2025

gulf-news-photo-grapher-mandayappurath-m-k-abdul-rahiiman-passes-away-ePathram
അബുദാബി : കഴിഞ്ഞ ദിവസം അബുദാബിയിൽ വെച്ച് മരണപ്പെട്ട, ഗൾഫ് ന്യൂസ് പത്രത്തിന്റെ മുൻ ഫോട്ടോ ജേണലിസ്റ്റും കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയുമായ മണ്ടായപ്പുറത്ത് എം. കെ. അബ്ദുൽ റഹ്‌മാന്റെ ഭൗതിക ശരീരം അബുദാബി ബനിയാസ് ഖബർ സ്ഥാനിൽ അടക്കം ചെയ്തു.

അബുദാബിയിലെ സാമൂഹിക സാംസ്കാരിക സംഘടന കളിൽ സജീവമായിരുന്ന മണ്ടായപ്പുറത്ത് എം. കെ. അബ്ദുൽ റഹിമാൻ, മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ത്യൻ മീഡിയ അബുദാബി ഇമ യുടെ ആദ്യ കാല സജീവ പ്രവർത്തകനുമായിരുന്നു.

ഗൾഫ് ന്യൂസിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ഏതാനും ആഴ്ചകൾക്കു മുൻപാണ് സന്ദർശന വിസയിൽ അബുദാബി യിൽ മകന്റെയും കുടുംബത്തിന്റെയും അടുത്തെത്തിയത്.

അടുത്തയാഴ്ച നാട്ടിലേക്ക്‌ തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ബുധനാഴ്ച രാത്രിയായി രുന്നു ഹൃദയാഘാതം അദ്ദേഹത്തെ മരണത്തിന് കീഴടക്കിയത്. നാലു പതിറ്റാണ്ടു കാലം തന്റെ കർമ്മ ഭൂമിയായിരുന്ന മണ്ണിൽ തന്നെ അന്ത്യയാത്രയും.  വ്യാഴാഴ്‌ച വൈകുന്നേരം തന്നെ ഖബറടക്കം കഴിഞ്ഞു.

ബന്ധുക്കളും സുഹൃത്തുക്കളും സാംമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകരും അടക്കം നൂറു കണക്കിനാളുകൾ ഖബറടക്ക ചടങ്ങുകളിൽ സംബന്ധിച്ചു.

1982 ആഗസ്റ്റിലായിരുന്നു ഗൾഫ് ന്യൂസ് ദിനപ്പത്ര ത്തിന്റെ അബുദാബി ഓഫീസിൽ ഫോട്ടോ ഗ്രാഫറായി ഔദ്യോഗിക സേവനം തുടങ്ങുന്നത്. 38 വർഷം തുടർച്ചയായി ഫോട്ടോ ജേണലിസ്റ്റ് ആയി സേവനം അനുഷ്ഠിച്ചു. അധികൃതരുടെ പ്രശംസയും നിരവധി അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കി.

എറിയാട് മണ്ടായിപ്പുറത്ത് പരേതനായ കുത്തിക്കാദർ ഹാജിയുടെ മകനാണ്. ആലുവ സ്വദേശി നസീമയാണ് ഭാര്യ. FB PAGE ; ഓർമ്മക്കുറിപ്പ് 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു

April 19th, 2025

dr-george-mathew-dr-shamseer-prof-humaid-al-shamsi-in-abudhabi-global-health-week-ePathram
അബുദാബി : യു. എ. ഇ. ആരോഗ്യ മേഖലയുടെ വര്‍ത്തമാനവും ഭാവിയും പങ്കു വെക്കുന്ന അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കില്‍ രാജ്യത്തിന്റെ ആരോഗ്യ മേഖല യിലെ അതികായനും മലയാളി യുമായ ഡോക്ടര്‍ ജോര്‍ജ് മാത്യു വിന് ആദരം.

പ്രമുഖ ഇമാറാത്തി ഓങ്കോളജിസ്റ്റ് പ്രഫ. ഹുമൈദ് അല്‍ ഷംസിയുടെ ‘ഹെല്‍ത്ത്‌ കെയര്‍ ഇന്‍ ദി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഡോ. ജോര്‍ജിന്റെ സംഭാവനകളെ ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ ആദരിച്ചത്. ആരോഗ്യ മേഖല കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഡോ. ജോർജ്ജ് മാത്യു, യു. എ. ഇ. യുടെ ആരോഗ്യ വളര്‍ച്ച വ്യക്തമാക്കുന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി ഡോ. ജോര്‍ജ് ഏറ്റു വാങ്ങുന്നത് ഏറെ അഭിമാനകരമാണെന്ന് പ്രഫ. ഹുമൈദ് പറഞ്ഞു.

പൊതു പരിപാടികളില്‍ അപൂര്‍വമായി മാത്രം പങ്കെടുക്കാറുള്ള ഡോ. ജോര്‍ജ് മാത്യു വിന്റെ വാക്കുകള്‍ കേള്‍ക്കാനായി ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പ്രമുഖരാണ് അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് വീക്കിലെ ബുര്‍ജീല്‍ ഹോൾഡിംഗ്‌സ് ബൂത്തിൽ എത്തിയത്. ബുർജീൽ സ്ഥാപകനും ചെയര്‍ മാനുമായ ഡോ. ഷംഷീര്‍ വയലില്‍, സി. ഇ. ഒ. ജോണ്‍ സുനില്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം പ്രവർത്തിച്ച്, രാജ്യത്തിൻ്റെ ആരോഗ്യ മേഖലയിൽ നൽകിയ നിർണ്ണായക സംഭാവനകൾക്കുള്ള ആദരവായി പത്തനം തിട്ട തുമ്പമൺ സ്വദേശി ഡോക്ടർ ജോർജ്ജ് മാത്യുവിൻ്റെ പേര് നൽകിയത് അബുദാബി അല്‍ മഫ്‌റഖ് ശൈഖ്‌ ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിക്ക് സമീപമുള്ള റോഡിനായിരുന്നു.

മാത്രമല്ല യു. എ. ഇ. പൗരത്വം, പരമോന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് എന്നിവ യിലൂടെ യും ഡോ. ജോർജ് മാത്യുവിന്റെ സംഭാവന കളെ രാജ്യം ആദരിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ

April 16th, 2025

royal-oman-police-installed-artificial-intelligence-camera-on-roads-ePathram
മസ്കത്ത് : വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം അടക്കമുള്ള നിയമ ലംഘനങ്ങൾ കണ്ടു പിടിക്കുവാൻ റോയൽ ഒമാൻ പൊലീസ് നൂതന സ്മാർട്ട് സംവിധാനങ്ങൾ ഒരുക്കി എന്നു മുന്നറിയിപ്പുമായി പൊലീസ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ക്യാമറകൾ ഇപ്പോൾ രാജ്യത്ത് പ്രവർത്തന ക്ഷമമാണ്. ചിത്രങ്ങൾ വിശകലനം ചെയ്യാനും നിയമ ലംഘനങ്ങൾ കൃത്യതയോടെ തിരിച്ചറിയാനും ഇവക്കു കഴിയും.

ഇത്തരം സാങ്കേതിക വിദ്യകൾ വഴി നിയമ ലംഘന ങ്ങളും വർദ്ധിച്ചു വരുന്ന അപകടങ്ങളും ഫലപ്രദമായി കുറക്കുവാൻ കഴിയും എന്നും അധികൃതർ അറിയിച്ചു.

മൊബൈൽ ഫോൺ ഉപയോഗത്തിലെ അപകടങ്ങളെ ക്കുറിച്ച് അവബോധം വളർത്തുന്നതിനായി Driving without a Phone എന്ന ശീർഷകത്തിൽ റോയൽ ഒമാൻ പൊലീസ് ഒരുക്കിയ ഗൾഫ് ട്രാഫിക് വീക്ക് നിരവധി പേരാണ് സന്ദർശിക്കുന്നത്. Image Credit : Royal Oman Police

– വാർത്ത അയച്ചത് : ആര്‍. കെ. ഇല്യാസ്,

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം

April 15th, 2025

kaaba-hajj-eid-ul-adha-ePathram
റിയാദ് : ഉംറ വിസക്കാർക്ക്‌ രാജ്യത്ത്‌ പ്രവേശിക്കാനുള്ള സമയം അവസാനിച്ചു എന്നും ഉംറ വിസയിൽ സൗദി അറേബ്യയിൽ എത്തിയവർ 2025 ഏപ്രിൽ 29 ന് മുമ്പ്‌ തിരിച്ചു പോകണം എന്നും ആഭ്യന്തര മന്ത്രാലയം. ഹജ്ജിന് അനുമതി ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും മക്കയിലേക്ക് പ്രവേശന അനുമതി ലഭിക്കുക. മക്ക യിലേക്ക് പ്രവേശനം ആവശ്യമുള്ള വിദേശികൾക്ക് പ്രത്യേക പെർമിറ്റ് ഉപയോഗിച്ച് മാത്രമേ പ്രവേശിക്കാൻ കഴിയൂ. പെർമിറ്റ് എടുക്കാതെ മക്കയിലേക്ക് എത്തുന്ന വരെ തിരിച്ചയക്കും എന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായി തയ്യാറാക്കിയ ‘നുസുക്’ ആപ്പ് വഴിയുള്ള ഉംറ പെര്‍മിറ്റുകള്‍ 2025 ഏപ്രില്‍ 29 മുതല്‍ താത്കാലികമായി നിര്‍ത്തി വെക്കും.

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിച്ച്, ഹിജ്‌റ കലണ്ടർ ദുൽ ഹജ്ജ് 14 നു ശേഷം ഉംറ തീര്‍ത്ഥാടനം പുനഃരാരംഭിക്കും എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഹജ്ജ് പെര്‍മിറ്റ് കൈവശമുള്ളവര്‍, ഹറം പള്ളിയിലും പരിസരങ്ങളിലും ജോലി ചെയ്യുന്നവർ, മക്കയില്‍ താമസ അനുമതി ലഭിച്ച വ്യക്തികള്‍ക്കും മാത്രമാണ് മക്കയിലേക്ക് പ്രവേശനം സാദ്ധ്യമാവുക.

ഹജ്ജ് തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ഹജ്ജ് കര്‍മ്മം നിർവ്വഹിക്കുവാനും വേണ്ടിയാണ് ഈ നടപടിക്രമങ്ങൾ എന്നും മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

22 of 1,353102122233040»|

« Previous Page« Previous « വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
Next »Next Page » ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ »



  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine