യു. എ. ഇ. യുടെ കാരുണ്യ വര്‍ഷം : ഫുഡ് ബാങ്ക്

January 5th, 2017

logo-uae-food-bank-ePathram
അബുദാബി : എല്ലാവർക്കും ഭക്ഷണം എത്തി ക്കുവാനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാ ക്കുവാനും ലക്ഷ്യമിട്ടു കൊണ്ട് യു.എ.ഇ. ഭക്ഷ്യ ബാങ്കിനു തുടക്കമിട്ടു.

യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാ പിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’വര്‍ഷ ത്തിന്‍െറ ഭാഗ മായി യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം തുടക്കമിട്ട ഈ പദ്ധതി പ്രകാരം ഹോട്ടലു കള്‍, ഭക്ഷണ ഫാക്ടറി കള്‍, തോട്ട ങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഭക്ഷണ വിതരണ കമ്പനി കള്‍ എന്നി വ യില്‍ നിന്നും ഭക്ഷണം സ്വരൂപിച്ച് സര്‍ ക്കാര്‍ നിഷ്കര്‍ ഷിക്കുന്ന ചിട്ട കളോടെ പാക്ക് ചെയ്ത് രാജ്യ ത്തും വിദേ ശത്തും ദാരിദ്ര്യം അനുഭവി ക്കുന്ന ജന ങ്ങളിലേക്ക് എത്തി ക്കും.

ശൈഖ് മുഹമ്മദിന്റെ സ്‌ഥാനാരോഹണ വാർഷിക ത്തോട് അനു ബന്ധി ച്ചാണ് പ്രഖ്യാപനം. മറ്റു ആഘോഷ ങ്ങൾ ഒഴിവാക്കി കാരുണ്യ പദ്ധതി കളിൽ ശ്രദ്ധ കേന്ദ്രീ കരി ക്കാൻ അദ്ദേഹം നിർദ്ദേ ശിച്ചു.

ദാരിദ്ര്യവും ദുരിതവും അനുഭവി ക്കുന്ന മേഖല കളി ലാണ് ‘ഭക്ഷ്യ ബാങ്ക്’ സേവനം വ്യാപിപ്പിക്കുക. സന്നദ്ധ സംഘടന കളുടെ സഹാ യ ത്തോടെ ഇവ യെല്ലാം ആവശ്യ ക്കാര്‍ക്ക് എത്തിച്ചു നല്‍കും. സന്നദ്ധ പ്രവര്‍ത്ത കര്‍ക്ക് ഭക്ഷണം സുര ക്ഷിത മായി കൈകാര്യം ചെയ്യു ന്നതിന് പ്രത്യേക പരിശീലനം നല്‍കും.

ഇതിന് ആവശ്യമായ സാങ്കേതിക സഹായ ങ്ങള്‍ ദുബായ് നഗര സഭ നല്‍കും. വന്‍ കിട ഹോട്ടല്‍ ഗ്രൂപ്പുകള്‍, പഴം പച്ചക്കറി തോട്ടങ്ങള്‍, സൂപ്പര്‍ മാര്‍ ക്കറ്റു കള്‍ എന്നിവ യുടെ സാമൂഹിക ഉത്തര വാദിത്ത പ്രവ ര്‍ത്ത ന ങ്ങളും പദ്ധതി യുമായി ഏകോപിപ്പിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സോഷ്യല്‍ മീഡിയയില്‍ മോശം കമന്‍റിട്ട രണ്ടു പേര്‍ക്ക് പിഴ

January 5th, 2017

facebook-dis-like-thumb-down-ePathram
അബുദാബി : സോഷ്യല്‍ മീഡിയയില്‍ വധൂ വരന്മാരെ നിന്ദിച്ച രണ്ടു സ്വദേശി പൗരന്മാര്‍ക്ക് 10, 000 ദിര്‍ഹം വീതം പിഴ. വിവാഹ വസ്ത്രത്തില്‍ ബൈക്ക് ഓടിച്ചു പോകുന്ന ദമ്പതി കളുടെ വീഡിയോക്ക് മോശം കമന്റു കള്‍ ഇട്ടി രുന്ന തിനാണ്‍ അബു ദാബി ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

2016 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം. എമിറേറ്റ്സ് റൈഡേഴ്സ് ബൈക്കിംഗ് ഗ്രൂപ്പിലെ അംഗ ങ്ങളായ നാദിയ ഹുസൈന്‍, ഭര്‍ത്താവ് സാലിം അല്‍ മുറൈഖി എന്നിവ രാണ് പരാതി ക്കാര്‍.

ഇവര്‍ അബു ദാബി അല്‍ റാഹ ഹോട്ടലില്‍ നടന്ന വിവാഹ ച്ചടങ്ങു കള്‍ക്കു ശേഷം രണ്ട് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കു കളിലാണ് പുറപ്പെട്ടിരുന്നത്. നാദിയ വിവാഹ വസ്ത്ര ത്തില്‍ ബൈക്ക് ഓടിക്കുന്ന വീഡിയോക്ക് ഓണ്‍ ലൈനില്‍ സമ്മിശ്ര പ്രതികരണ ങ്ങളാണ് ഉണ്ടായി രുന്നത്.

nadia-hussain-salem-al-muraikhi-wedding-bike-riding-ePathram

വിവാഹത്തിന് ശേഷം ദമ്പതികള്‍ യു. എ. ഇ., സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നിവിട ങ്ങളിലെ 60 സുഹൃത്തു ക്കളോടൊപ്പം ബൈക്കില്‍ നടത്തിയ ആഘോഷ യാത്ര 2016 മാര്‍ച്ചില്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ യാത്ര യുടെ വീഡിയോ ക്കാണ് വധ ഭീഷണി ഉള്‍പ്പെ ടെ യുള്ള കമന്‍റു കളിട്ടത്.

വിവാഹ ത്തില്‍ പങ്കെടുത്ത എല്ലാവരും നരക ത്തില്‍ പോകു മെന്ന് പരാമര്‍ശിച്ച് പ്രതികളി ലൊരാള്‍ കവിത പോസ്റ്റ് ചെയ്തി രുന്നു. ഇത് അത്യധികം അപമാന കര മായ പ്രതി കരണം ആണെന്ന് ദമ്പതി കള്‍ കോടതിയെ അറി യിച്ചിരുന്നു.

മോശം പ്രതി കരണം നടത്തിയ 40 പേര്‍ക്ക് എതിരെ ദമ്പതിമാര്‍ കോടതിയെ സമീപിച്ചു. ഇതില്‍ ആദ്യത്തെ കേസിലാണ് വിധി വന്നിരിക്കുന്നത്.

ഏഴ് പ്രതി കള്‍ ഉള്‍പ്പെട്ട രണ്ടാ മത്തെ കേസ് ഈ കേസ് അധികം വൈകാതെ തന്നെ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറും.

പിഴ ശിക്ഷ വിധിക്കപ്പെട്ടപ്രതി കളില്‍ ഒരാള്‍ രണ്ടര ലക്ഷ ത്തോളം പേര്‍ പിന്തുടരുന്ന സാമൂഹിക മാധ്യമ താരവും മറ്റൊരാള്‍ കവി യുമാണ്. കോടതി വിധിക്ക് എതിരെ ഇരുവരും അപ്പീല്‍ കോടതിയെ സമീപി ച്ചിട്ടുണ്ട്.

Tag : ഇന്റര്‍നെറ്റ്‌,

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നായ്ക്കളെ വളര്‍ത്താന്‍ ലൈസന്‍സ് വേണം : നിയമ ലംഘകര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വരെ പിഴ

January 4th, 2017

pets-dog-ePathram
അബുദാബി : യു. എ. ഇ. യില്‍ നായ്ക്കളെ വളര്‍ത്തു വാന്‍ ലൈസന്‍സ് വേണം എന്നുള്ള നിയമം പ്രാബല്യ ത്തിൽ വന്നു. ലൈസന്‍സ് എടുക്കാ ത്ത വര്‍ക്ക് പതി നായിരം ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തും എന്നും അധികൃതർ.

പൊതു സ്ഥല ങ്ങളില്‍ കൊണ്ടു വരുമ്പോള്‍ നായ്ക്ക ള്‍ക്കു കോളറും തോല്‍ വാറും ഉപയോഗി ക്കണം. പ്രതി രോധ കുത്തി വെപ്പ് എടുക്കണം എന്നും നിയമം കർശന മാക്കി.  പൊതു ജനങ്ങള്‍ തങ്ങളുടെ കൈവശ മുള്ള മൃഗ ങ്ങളെ ക്കുറിച്ച് അധി കൃതര്‍ക്കു വിവരം നല്‍കണം. കടുവ, പുള്ളി പ്പുലി എന്നി വയെ കൈ വശം വെച്ചാൽ ആറു മാസം തടവു ശിക്ഷയും അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയും നല്‍കും. ഇറക്കു മതി ചെയ്യുന്ന മൃഗ ങ്ങളെ രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടി ഫിക്കറ്റ് സൂക്ഷി ക്കണം.

അപകട കര മായ മൃഗ ങ്ങളുടെ ഉടമസ്ഥാവ കാശം സംബ ന്ധിച്ച നിയമ ത്തിലാണ് ഇക്കാര്യങ്ങള്‍ നിഷ്‌കര്‍ ഷിച്ചി ട്ടുള്ളത്. ലൈസന്‍സ്‌ ഉള്ള നായ്ക്കളു ടെയും വളര്‍ത്തു മൃഗ ങ്ങളുടെയും ഉടമസ്ഥ രുടെയും എല്ലാ വിവര ങ്ങളും അധി കൃതർ സൂക്ഷിക്കും. മൃഗ ശാല കള്‍ക്കും സര്‍ക്കസു കള്‍ക്കും ഗവേഷണ സ്ഥാപന ങ്ങള്‍ക്കും മാത്ര മാണ് വന്യ മൃഗങ്ങളെ കൈ വശം വെക്കു വാൻ അനുമതി യുള്ളത്. ലൈസന്‍സും പ്രതിരോധ കുത്തി വെപ്പും എടുക്കുവാൻ അനു വദിച്ച സമയ പരിധി ജൂണ്‍ പകുതി വരെ യാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കുടുംബ ബന്ധ ങ്ങളുടെ കഥയു മായി ‘ഭഗ്ന ഭവനം’ അരങ്ങിൽ എത്തി

January 4th, 2017

ksc-drama-fest-anju-nair-in-bhagna-bhavanam-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച എട്ടാമത് ഭരത് മുരളി നാടകോ ത്സവ ത്തിന്റെ ആറാം ദിവസം ഇസ്കന്തർ മിർസ സംവിധാനം ചെയ്ത് ഫ്രണ്ട്‌സ് എ. ഡി. എം. എസ്. അവതരി പ്പിച്ച ‘ഭഗ്ന ഭവനം’ അബുദാബി യിലെ പ്രേക്ഷ കര്‍ക്ക് വേറിട്ട ഒരു അനുഭവ മായി.

ഈ വര്‍ഷത്തെ നാടകോല്‍സവ ത്തില്‍ അബു ദാബി യില്‍ നിന്നുള്ള ആദ്യത്തെ നാടകം ആയി രുന്നു ഇത്.

മല്‍സര വേദി ലക്ഷ്യം വെച്ച് ഒരുക്കുന്ന ആധുനിക – പരീക്ഷണ നാടക ശൈലി യില്‍ നിന്നും മാറി പ്രേക്ഷ കനു മായി എളുപ്പ ത്തില്‍ സംവദി ക്കുന്ന ശൈലി യിലാ ണ് ഇസ്കന്ദര്‍ മിര്‍സ ഈ നാടകം ഒരുക്കിയത്.

മലയാള നാടക ചരിത്ര ത്തിലെ നാഴിക ക്കല്ലു കളിൽ ഒന്നായി പരിഗണിക്ക പ്പെടു ന്ന എൻ. കൃഷ്ണ പിള്ള യുടെ ‘ഭഗ്നഭവനം’ സ്ത്രീ യുടെ സത്യാന്വേഷണ ത്തെയും സാമൂ ഹ്യ മായി അവൾ നേരിടുന്ന അടി മത്വ ത്തെയും പ്രതിപാദി ക്കുന്നു.

iskandar-mirsa-bhagna-bhavanam-in-ksc-drama-fest-ePathram.jpg

മാധവൻ നായരുടെ മൂന്നു മക്കളാണ് രാധ, സുമതി, ലീല എന്നിവർ. മൂത്ത മകൾ രാധ യെ കേന്ദ്രീ കരി ച്ചാണ് നാടകം വികസി ക്കുന്നത്. കാമുക ന്റെ ഭാവി ക്ക് താന്‍ പ്രതിബന്ധ മാകരുത് എന്ന് കരുതി, രാധ മറ്റൊരാളു മായി വിവാഹിത യാവുന്നു.

ഒരേ സമയം കാമുകിയും ഭാര്യ യുമായി ജീവിക്കേണ്ടി വന്നതിന്റെ മാനസിക സംഘ ര്‍ഷ ങ്ങള്‍ മൂലം രാധക്ക് ചിത്ത ഭ്രമം പിടി പെടുന്നു. എന്നാൽ കാമുക നായ ഹരീന്ദ്ര ന്റെ ഇട പെടലു കള്‍ രാധയെ ജീവിത ത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നു. കടുത്ത കാസ രോഗം പിടി പെട്ട രാധ യുടെ ഭർത്താവ് ജനാർദ്ദനൻ നായർ മരി ക്കുന്നു. രണ്ടാമത്തെ മകള്‍ സുമതി ആത്മ ഹത്യ ചെയ്യുന്നു. ഇതൊക്കെ കണ്ടും അനു ഭവിച്ചും മാധവൻ നായർ തളരുന്നു.

anju-nair-priya-in-bhagna-bhavanam-drama-ePathram.jpg

മാധവൻ നായരു ടെയും മൂന്ന് പെൺ മക്കളുടേയും ജീവിതം അപ്രതീക്ഷിത മായ ദുരന്ത ങ്ങളിൽ പെട്ട് വീണ ടിയുന്ന ദുരന്ത ചിത്രമാണ് ഈ നാടകം ഇതി വൃത്ത മാക്കുന്നത്.

കുടുംബ ത്തിലെ അംഗ ങ്ങൾ തമ്മിലുള്ള പൊരുത്തവും വിട്ടു വീഴ്ചാ മനോഭാവ ത്തിന്റെ ആവശ്യ കതയും അതില്ല എങ്കില്‍ സംഭവിക്കുന്ന പ്രത്യാഘാത ങ്ങൾ എന്തൊക്കെ ആണെന്നും നാടകം ചൂണ്ടിക്കാണിക്കുന്നു

drama-team-bhagna-bhavanam-ksc-drama-fest-ePathram

വക്കം ജയലാല്‍, ബിജു കിഴക്കനേല, ഷിജു മുരിക്കുമ്പുഴ, അഞ്ജു നായര്‍, പ്രിയ, ഗോപിക പി. നായർ, മെർലിൻ വിമൽ, സുനിൽ പട്ടാമ്പി, ദിനേശ്, സജീവ് വണ്‍നസ് എന്നിവർ പ്രധാന വേഷ ങ്ങളില്‍ എത്തി. സംഗീതം മിൻജു രവീന്ദ്രൻ, പ്രകാശ വിതാനം രവി പട്ടേന, ഷാജി ശങ്കർ രംഗ സജ്ജീകരണവും വക്കം ജയ ലാൽ ചമയവും നിർവ്വഹിച്ചു.

നാടകോത്സവ ത്തിന്റെ ഏഴാം ദിവസ മായ ജനുവരി 5 വ്യാഴം രാത്രി 8 30 ന് പ്രമുഖ സംവിധായകൻ പ്രിയ നന്ദനൻ സംവിധാനം ചെയ്ത ‘ലൈറ്റ്‌സ് ഔട്ട്’ (വെളിച്ചം കെടുന്നു) എന്ന നാടകം, അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ അവതരി പ്പിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യാ സോഷ്യൽ സെന്‍ററിൽ ‘ നവ രസ മായന്‍’

January 3rd, 2017

jonita-joseph-with-priya-manoj-ePathram
അബുദാബി : നവ രസ മായന്‍ എന്ന പേരിൽ അബു ദാബി ഐ. എസ്. സി. യിൽ ഒരുക്കുന്ന പരി പാടി യിൽ നൃത്ത ആവിഷ്കാരവും നൃത്ത വിദ്യാ ര്‍ത്ഥി കളുടെ അര ങ്ങേറ്റവും നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

ജനുവരി ആറ് വെള്ളി യാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കുന്ന സംഗീത നൃത്ത സന്ധ്യ യിൽ ഭരതാഞ്ജലിയി ലെ 21 സീനിയര്‍ വിദ്യാര്‍ ത്ഥി കള്‍ ചേർന്ന് നവ രസ മായന്‍ അവതരിപ്പിക്കും.

ശ്രീകൃഷ്ണന്‍െറ ഒമ്പത് ഭാവ ങ്ങളി ലൂടെ യുള്ള നൃത്ത സഞ്ചാര മാണ് അരങ്ങിൽ എത്തുക എന്ന് ഭരതാഞ്ജലി ഡയറക്ടർ പ്രിയ മനോജ് പറഞ്ഞു.

പ്രമുഖ സംഗീതജ്ഞ രായ കോട്ടയം ജമനീഷ് ഭാഗവതര്‍, പാലക്കാട് സൂര്യ നാരാ യണന്‍ തുട ങ്ങിയ വരുടെ നേതൃത്വ ത്തിൽ ലൈവ് ഓർക്കസ്ട്ര യോട് കൂടി പ്രമുഖ നർത്തകനായ ഹരിപത്മൻ ചിട്ടപ്പെടു ത്തിയ നവ രസ മായന്‍ നൃത്ത ആവിഷ്കാര ത്തിലെ ഗാന രചന ഡോ. രഘു രാമൻ.

തുടർന്ന് ഭരത നാട്യം, കുച്ചി പ്പുടി എന്നിവ യിൽ 22 വിദ്യാര്‍ത്ഥി കളുടെ അര ങ്ങേറ്റവും നടക്കും. പരി പാടി യിലേക്കുള്ള പ്രവേശനം സൗജന്യ മായി രിക്കും.

പ്രിയ മനോജ്, വൈദേഹി, ശിവ പ്രസാദ്, പാല ക്കാട് സൂര്യ നാരാ യണന്‍, കോട്ടയം ജമനീഷ് ഭാഗവതര്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മൃതദേഹം നാട്ടില്‍ എത്തിക്കുവാ നുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം
Next »Next Page » കുടുംബ ബന്ധ ങ്ങളുടെ കഥയു മായി ‘ഭഗ്ന ഭവനം’ അരങ്ങിൽ എത്തി »



  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine