ബെസ്റ്റ് കാർഗോ അബു ദാബി യിൽ പ്രവർത്തനം ആരംഭിക്കുന്നു.

June 28th, 2018

best-cargo-opening-in-abudhabi-ePathram
അബുദാബി : മിഡിൽ ഈസ്റ്റിലെ കാർഗോ രംഗത്തെ പ്രമുഖ രായ ബെസ്റ്റ് കാർഗോ യുടെ യു. എ. ഇ. യിലെ രണ്ടാമത്തെ ശാഖ അബു ദാബി ഹംദാൻ സ്ട്രീറ്റി ൽ പ്രവർത്തനം ആരംഭിക്കും. ജൂൺ 29 വെള്ളി യാഴ്ച വൈകുന്നേരം അഞ്ചര മണിക്ക് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പുതിയ ശാഖ യുടെ ഉദ്‌ഘാടനം നിർവ്വഹിക്കും.

കേരളത്തിൽ എവിടെയും 5  മുതല്‍ 7 ദിവസം കൊണ്ടും മറ്റ് ഇന്ത്യൻ സംസ്ഥാന ങ്ങ ളിൽ 10 ദിവസം കൊണ്ടും കാർഗോ എത്തിച്ചു കൊടുക്കാൻ ബെസ്റ്റ് കാർഗോക്ക് കഴിയും എന്ന് മാനേജ്‌മെന്റ് പ്രതി നിധി കൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

best-cargo-inaguration-press-meet-ePathram

സൗദി അറേബിയയിൽ കഴിഞ്ഞ 25 വർഷമായി പ്രവർ ത്തിച്ചു വരുന്ന ബെസ്റ്റ് കാർഗോക്ക് എല്ലാ ജി. സി. സി. രാജ്യ ങ്ങളി ലുമായി 15 ശാഖ കളുണ്ട്. ഇന്ത്യയിൽ കാർഗോ ഡെലിവറി ക്കു മാത്ര മായി 20 ശാഖ കളും പ്രവർത്തിക്കുന്നു.

മികച്ച സേവനം നൽകുന്നതിന്റെ ഭാഗമായി അബു ദാബി യിൽ നിന്നും എക്സ്സ് പ്രസ്സ് പിക്ക് അപ്പ് – ഓൺ ലൈൻ ട്രാക്കിംഗ് സംവിധാനവും ഒരുക്കി യിട്ടുണ്ട്. ബെസ്റ്റ് കാർ ഗോ ക്കു മാത്രം അവ കാശ പ്പെടാ വുന്ന എക്സ്സ് പ്രസ്സ് പിക്ക് അപ്പി നോടോപ്പം പുതിയ ശാഖ യിൽ നിന്നും കാർഗോ അയക്കുന്ന ആദ്യ നൂറ് പേർക്ക് ഗിഫ്റ്റ് വൗച്ച റുകൾ അടക്കം നിരവധി സമ്മാന ങ്ങളും നൽകും.

വാർത്താ സമ്മേളന ത്തിൽ ബെസ്റ്റ് കാർഗോ ഇന്റർ നാഷണൽ ഓപ്പ റേഷൻസ് മാനേജർ യൂനുസ്. പി., ഓപ്പ റേഷൻസ് മാനേജർ ഫിറോസ്. എം., ബിസിനസ്സ് ഡവലപ്പ് മെന്റ് മാനേജർ അലി. വി., സീനിയർ സെയിൽസ് എസ്കി ക്യൂട്ടീവ് സഫ്‌വാൻ പി. ബി., കോഡിനേറ്റര്‍ അഷ്റഫ് പട്ടാമ്പി എന്നിവർ സംബ ന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിരാട് കോഹ്‌ലി ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ ബ്രാൻഡ് അംബാസിഡർ

June 18th, 2018

cricketer-virat-kohli-brand-ambassador-of-remit-2-india-ePathram
അബുദാബി : വിദേശ ഇന്ത്യ ക്കാർ‍ ക്കായുള്ള ഗ്ലോബൽ ഓൺ ലൈൻ റെമിറ്റൻസ് പോർട്ടൽ ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ ബ്രാൻഡ് അംബാസി ഡറായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി നിയമിതനായി.

Remit2India യുടെ നൂതന വിപണന നയ ങ്ങളുടെയും ഉപ ഭോക്തൃ സേവന സംരംഭ ങ്ങളു ടെയും ഭാഗ മായി ട്ടാണ് വിരാട് ഈ കരാറിൽ ഒപ്പു വെച്ചിരിക്കുന്നത്.

യു. എ. ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ സംരംഭകൻ ഡോ. ബി. ആർ. ഷെട്ടി ഈയിടെ തുടങ്ങി വെച്ച ഹോൾ ഡിംഗ് കമ്പനി യായ ഫിനാബ്ലർ (Finablr) ഫിനാൻഷ്യൽ സിലെ പ്രധാന ബ്രാൻഡു  കളിൽ ഒന്നാണ് ‘റെമിറ്റ് ടു ഇൻഡ്യ’.

ഫിനാബ്ലറിന്‍റെ കുട ക്കീഴിലുള്ള ‘റെമിറ്റ് ടു ഇൻഡ്യ’, യു. എ. ഇ. എക്സ് ചേഞ്ച്, എക്‌സ്പ്രസ്സ് മണി എന്നിവ യടക്കം റെമിറ്റൻസ് ബ്രാൻഡു കളുടെ ശൃംഖലക്ക് ഇന്ത്യ യി ലേക്ക് പണം അയക്കു ന്നതിൽ 12% ത്തിലേറെ നിർണ്ണാ യക മായ വിപണി പങ്കാളിത്തമുണ്ട്.

ഇന്ത്യ യിലേക്ക് ലളിത വും സുരക്ഷിത വും സൗകര്യ പ്രദവു മായ രീതി യിൽ ഓൺ ലൈൻ മണി ട്രാൻസ്ഫർ പരിഹാര ങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രമുഖ ഓൺ ലൈൻ റെമിറ്റൻസ് സ്ഥാപന മാണ് Remit2India.

പണ രഹിത മായാ ണ് മുഴു വൻ നട പടി ക്രമങ്ങളും നിർവ്വ ഹി ക്കുന്നത്. ഓരോ ഇട പാടും അത് കൈപ്പറ്റുന്ന സമയം വരെ നിരീക്ഷിക്കാനും കഴിയും. ലോക ബാങ്കിന്‍റെ മൈഗ്രേഷൻ ആന്‍റ് ഡെവലപ്‌മെന്‍റ് ബ്രീഫ് പ്രകാരം 2017- ൽ 69 ബില്യൺ യു. എസ്. ഡോളറി ന്റെ വിദേശ പണം ഇന്ത്യ യിലേക്ക് അയച്ചിട്ടുണ്ട്.

ആഗോള തല ത്തിൽ അര ദശലക്ഷത്തിൽ അധികം ഉപ ഭോക്താ ക്കളുള്ള ‘റെമിറ്റ് ടു ഇൻഡ്യ’ എന്ന വിഖ്യാത ബ്രാൻഡി ന്‍റെ മുഖ മാകു ന്നത് അഭി മാന മാണ് എന്നും ഇന്ത്യ യുടെ അഭി മാനവും നേട്ട ങ്ങളും ദേശ സ്‌നേഹ വും വിശ്വാസ വും പ്രതി ഫലി പ്പിക്കുന്ന ഒരു ബ്രാൻഡ് എന്ന നില യിൽ വിദേശ ഇന്ത്യ ക്കാർക്ക് ഇട യിൽ ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ വളരുന്ന സ്വാധീനം കൂടുതൽ വേഗ ത്തി ലാക്കു വാൻ താൻ ശ്രമിക്കും എന്നും വിരാട് കോഹ്‌ലി പറഞ്ഞു.

കാനഡ യിലും യു. കെ., യു.എസ്., ഓസ്‌ട്രേലിയ എന്നീ രാജ്യ ങ്ങളിലും ‘റെമിറ്റ് ടു ഇൻഡ്യ’ യുടെ നിറഞ്ഞ സാന്നിദ്ധ്യം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്‍റെ വ്യാപക മായ ജന പ്രീതി യിലൂടെ മറ്റ് വിദേശ വിപണി കളി ലേക്കും പടർത്തുക യാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.

‘റെമിറ്റ് ടു ഇൻഡ്യ’ യെ പ്പോലുള്ള ഒരു യുവ ബ്രാൻഡിന്, ക്രിക്കറ്റി ലെ യുവ രക്ത മായ വിരാടിന്‍റെ പ്രതി ഛായ കൃത്യ മായും ഇണ ങ്ങുന്ന താണ് എന്നും ഇന്ത്യൻ വിജയ ത്തിന്‍റെ ആവേശത്തെ പ്രതി നിധീ കരിക്കുന്ന അദ്ദേഹം വിദൂര തീര ങ്ങളി ലേക്ക് പറന്ന് വെന്നി ക്കൊടി പാറി ക്കാൻ ദശ ലക്ഷ ക്കണ ക്കിന് ഇന്ത്യ ക്കാർക്ക് ആവേശ മായിട്ടുണ്ട് എന്നും ഫിനാബ്ലർ എക്സിക്യൂട്ടീവ് ഡയ റക്ടർ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

കഠിനാധ്വാന ത്തിലൂടെ സമ്പാദിച്ച് അവർ അയക്കുന്ന പണം ജന്മ നാടിന്‍റെ വികസന ത്തിന് സംഭാവന യായി മാറു മ്പോൾ ‘റെമിറ്റ് ടു ഇൻഡ്യ’ യും വിരാടും ഈ ബ്രാൻഡി ന്‍റെ ആഗോള മുഖം എന്ന നില യിൽ മികവി ന്‍റെ യും കാര്യ ശേഷി യുടെയും പ്രതീക ങ്ങളാണ് എന്നും പ്രമോദ് മങ്ങാട്ട് സൂചിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘ഇസ്തിമാരാരിയ’ : ഡോ. ബി. ആർ. ഷെട്ടി അഭിനയിച്ച സിനിമ യുമായി മലയാളി യുവാവ്

June 10th, 2018

arabic-short-film-estimarariya-ullas-r-koya-dr-br-shetty-ePathram
അബുദാബി : സമ ഭാവന യുടെയും സഹി ഷ്ണു തയുടെ യും വിശ്വ പ്രതീക മായ യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽ ത്താൻ അൽ നഹ്യാന്റെ ജന്മ ശതാബ്ദി വര്‍ഷ ത്തില്‍ അദ്ദേഹ ത്തിന്റെ അമൂല്യ മായ സംഭാ വനകൾ പ്രതി പാദി ക്കുന്ന അറബ് ചലച്ചിത്രം യു. എ. ഇ. സാംസ്കാരിക യുവ ജന – സാമൂഹിക വിക സന കാര്യ വകുപ്പു മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാ റക് അല്‍ നഹ്യാന്‍ പ്രകാശനം ചെയ്തു.

പ്രമുഖ പ്രവാസി സംരംഭകനും കാരുണ്യ പ്രവർത്ത കനു മായ ഡോക്ടർ. ബി. ആർ. ഷെട്ടി മുഖ്യ കഥാപാത്ര ത്തെ അവ തരി പ്പിക്കുന്ന ‘ഇസ്തി മാരാരിയ’ എന്ന അറബി ചലച്ചിത്ര ത്തിന്റെ രചനയും സംവി ധാ നവും നിർവ്വ ഹിച്ചത് അബു ദാബി യിൽ ജോലി ചെയ്യുന്ന കോഴി ക്കോട് സ്വദേശി ഉല്ലാസ് റഹ്മത്ത് കോയ.

logo-estimarariya-arabic-short-film-ullas-r-koya-ePathram

രാജ്യ – രാജ്യാന്തര തല ങ്ങളിലെ വിവിധ മണ്ഡല ങ്ങളിൽ ശൈഖ് സായിദ് അർപ്പിച്ച ദീർഘ ദർശന പരമായ സേവ നങ്ങൾ ഒരു അറബ് കുടുംബ ത്തിന്റെ പശ്ചാത്ത ലത്തിൽ വില യിരുത്തുന്ന താണ് ‘ഇസ്തി മാരാരിയ’ എന്ന ചിത്രം. ഡോ. ബി. ആർ. ഷെട്ടി പിതാമഹന്റെ വേഷ ത്തിലും ജമീല യാസീൻ എന്ന ഈജിപ്ഷ്യൻ ബാല നടി പേരക്കുട്ടി യുമായി അഭി നയി ക്കുന്നു.

estimarariya-dedicate-to-sheikh-zayed-by-br-shetty-ePathram

ബാബാ സായിദ് ഊട്ടിയെടുത്ത മൂല്യ ങ്ങ ളോ ടൊപ്പം അദ്ദേഹ ത്തിന്റെ നേതൃത്വ ത്തിൽ സാമ്പ ത്തികം, വിദ്യാ ഭ്യാസം, ആരോഗ്യ രക്ഷ, പ്രകൃതി സംരക്ഷണം, അടി സ്ഥാന സൗകര്യ വികസനം തുടങ്ങിയ രംഗ ങ്ങളിൽ യു. എ. ഇ. നേടിയ വളർച്ചയും കഥാ ചിത്ര രൂപത്തിൽ അവ തരി പ്പിക്കു കയാണ് ചിത്ര ത്തിൽ.

“കഴിഞ്ഞ നാലര പ്പതി റ്റാണ്ടായി താൻ ജീവിച്ചു പോരുന്ന, മഹാനായ ശൈഖ് സായിദ് നട്ടു നനച്ചു വളർത്തിയ നന്മ മരത്തിന്റെ ഹരിതാഭ മായ കാഴ്ച കൾ നിറഞ്ഞ യു. എ. ഇ. , അദ്ദേഹ ത്തെ നന്ദി പൂർവ്വം അനുസ്മരി ക്കുന്ന സായിദ് വർഷ ത്തിൽ അദ്ദേഹ ത്തി നുള്ള ഏറ്റവും മികച്ച സമർ പ്പണ മായി ഈ ചിത്ര ത്തെ കണ ക്കാ ക്കുന്നു വെന്നും വ്യക്തി പരമായി തനിക്കും തന്റെ സംരംഭ ങ്ങൾ ക്കും അദ്ദേഹം പകർന്ന സ്നേഹ ത്തിനും കരുതലിനും നേർക്കുള്ള ചെറി യൊരു പ്രത്യുപ കാര മാണ് ചിത്ര ത്തി ലെ തന്റെ പങ്കാളിത്തം എന്ന് മുഖ്യ വേഷം ചെയ്ത എൻ. എം. സി. ഹെൽ ത്തി ന്റെ യും ഫിനാബ്ലറി ന്റെയും ചെയർ മാൻ ഡോ. ബി. ആർ. ഷെട്ടി പറഞ്ഞു.

ദയാ വായ്‌പി ന്റെയും സഹിഷ്ണുതയുടെയും പ്രത്യക്ഷ സാക്ഷ്യ മായിരുന്ന ബാബാ സായിദി ന്റെ എല്ലാ നല്ല ശ്രമ ങ്ങളു ടെയും ഫലമാണ് അന്നും ഇന്നും ഈ നാടും ജന ങ്ങളും അനു ഭവി ക്കുന്നത്. ആ അർത്ഥ ത്തിൽ ‘ഇസ്തി മാരാ രിയ’ യിലെ വേഷം താൻ വലിയ ബഹു മതി യാ യി കാണുന്നു എന്നും അദ്ദേഹം ഡോ. ബി. ആര്‍. ഷെട്ടി കൂട്ടിച്ചേർത്തു.

തലമുറ കൾക്കു മാർഗ്ഗ ദർശിയായ ശൈഖ് സായിദ് തന്റെ കർമ്മ നിരത മായ ജീവിത ത്തിലൂടെ പകർന്ന പാഠ ങ്ങൾ ഭാവി പൗര ന്മാർക്കും ബോദ്ധ്യ പ്പെടു ത്തു വാനും സ്വയം പ്രചോ ദനം സ്വീകരി ക്കുവാനും ‘ഇസ്തി മാരാ രിയ’ പ്രയോജനപ്പെടും എന്നും കാരുണ്യവാ നായ ആ സമാധാന ദൂതന്റെ കാലാതി വർത്തി യായ സന്ദേശ ങ്ങളുടെ ഒരു ചെപ്പേടാ ണ് ഈ ചെറു ചിത്രം എന്നും സംവി ധായകനും എഴുത്തു കാരനു മായ ഉല്ലാസ് ആർ. കോയ പറഞ്ഞു.

ശൈഖ്സായിദു മായി നേരിൽ ബന്ധ മുണ്ടായി രുന്ന ഡോ. ബി. ആർ. ഷെട്ടി മുഖ്യ വേഷം ചെയ്യാൻ കാണിച്ച സൗമനസ്യം പുതു മുറക്കാര നായ തനിക്ക് വലിയ പ്രചോദനം ആണെന്നും ഉല്ലാസ് സൂചി പ്പിച്ചു.

പരസ്യ ചിത്ര ങ്ങളി ലൂടെയും ‘സുൽത്താനെ പ്പോലെ’, ‘എ സ്ട്രോൾ ഗ്രെയ്‌ സിംഗ് ഈച്ച് അദർ’ (കവി വീരാൻ കുട്ടിയുടെ 100 കവിത കളുടെ ഇംഗ്ലീഷ് പരിഭാഷ), ‘ഇൻക’ എന്നീ കൃതി കളി ലൂടെയും ശ്രദ്ധേയനായ പ്രതിഭ യാണ് ഉല്ലാസ് ആർ. കോയ.

ഇതിനു മുമ്പും ഡോ. ബി. ആർ. ഷെട്ടി ചില ചലച്ചിത്ര സംരംഭ ങ്ങളിൽ പങ്കാളിയായിട്ടുണ്ട്. സംസ്ഥാന പുര സ്കാരം നേടിയ, തിരുവിതാം കൂർ രാജ വംശ ത്തിന്റെ കഥ പറഞ്ഞ ‘എ സാഗാ ഓഫ് ബെനവലൻസ്’ എന്ന ചിത്ര ത്തിൽ ധർമ്മ രാജ യായും ‘മാർച്ച് 22’ എന്ന കന്നഡ ചിത്ര ത്തിൽ സൂഫി ഗായക നായും അഭിനയിച്ച ഡോ. ഷെട്ടി, ഇപ്പോൾ പണി പ്പുര യിലുള്ള എം. ടി. – ശ്രീകുമാർ മേനോൻ – മോഹൻ ലാൽ ടീമി ന്റെ ‘മഹാ ഭാരതം‘ എന്ന 1000 കോടി രൂപ മുതൽ മുടക്കുള്ള ചിത്രത്തിന്റെ നിർമ്മാ താവു മാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വീണ്ടും ഉപ യോഗി ക്കാവുന്ന ഷോപ്പിംഗ് ബാഗു കളു മായി ലുലു

June 9th, 2018

re-usable-shopping-bags-of-lulu-group-ePathram
അബുദാബി : പരമാവധി പ്ലാസ്റ്റിക് നിർ മ്മാർജ്ജനം എന്ന ലക്ഷ്യവുമായി ലുലു ഗ്രൂപ്പ് പുതിയ തര ത്തിലുള്ള ഷോപ്പിംഗ് ബാഗു കള്‍ പുറ ത്തി റക്കി.

ലോക പരി സ്ഥിതി ദിനാചരണ ത്തിന്റെ ഭാഗ മായി ഇറക്കിയ പ്ലാസ്റ്റിക് രഹിത ഷോപ്പിംഗ് ബാഗു കള്‍ രണ്ടര ദിർഹം വില നല്‍കി ഒരി ക്കല്‍ സ്വന്ത മാക്കി യാല്‍ ലുലു വില്‍ പ്രത്യേകം ഒരുക്കിയ കൗണ്ടറില്‍ നിന്നും ഏതു സമയത്തും പഴയതു നല്‍കി പുതിയത് സ്വന്തമാക്കാം എന്ന പ്രത്യേകത കൂടിയുണ്ട്. സ്ഥിരമായി ഈ ബാഗ് ഉപ യോഗി ക്കുന്ന വർക്ക് പ്രത്യേക ആനു കൂല്യ ങ്ങളും നൽകും.

അബുദാബി ഖാലിദിയ മാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസ്സിഡര്‍ നവ്ദീപ് സിംഗ് സൂരി പദ്ധതി യുടെ ഉദ്ഘാടനം നിർവ്വ ഹിച്ചു. ഇത്തരം ഒരു പദ്ധതിക്ക് തുടക്കം കുറിച്ച ലുലു ഗ്രൂപ്പിനെ അംബാസ്സിഡര്‍ അഭി നന്ദിച്ചു. മുഴു വൻ ഉപ ഭോക്താക്കളും ഈ ബാഗ് വാങ്ങി മഹത്തായ സംരംഭ ത്തിന്റെ ഭാഗമാവണം എന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിരത യുടെയും പരി സ്ഥിതി സംരക്ഷണ ത്തി ന്റെയും പ്രചാരണ ത്തിന്നായി വലിയ സംഭാവന കളാണ് ലുലു ഗ്രൂപ്പ് നൽകി വരുന്നത് എന്ന് ലുലു ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസർ വി. നന്ദ കുമാർ പറഞ്ഞു.

അബുദാബി മുനിസിപ്പാലിറ്റി വേസ്റ്റ് മാനേജ് മെന്റ് വിഭാഗ മായ തദ് – വീര്‍ മേധാവി ഫാത്തിമ അല്‍ ഹര്‍മൂദി, ലുലു റീജ്യണല്‍ ഡയറക്ടര്‍ ടി. പി. അബു ബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നിപ്പ : 1.75 കോടി രൂപയുടെ സുരക്ഷാ ഉപകരണ ങ്ങള്‍ വി. പി. എസ്. ഗ്രൂപ്പ് എത്തിച്ചു

June 3rd, 2018

dr-shamsheer-vayalil-vps-health-care-donate-emirates-red-crescent-ePathram
അബുദാബി : നിപ്പ വൈറസ് പ്രതിരോധ ത്തിനു വേണ്ടി യുള്ള സുരക്ഷാ ഉപകരണങ്ങൾ അബു ദാബി യിൽ നിന്നും കേരള ത്തിലേക്ക് എത്തിച്ച് കൊണ്ട് അബു ദാബി കേന്ദ്ര മായി പ്രവർത്തിക്കുന്ന വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാതൃകയായി.

പി. പി. ഇ. കിറ്റ്, എന്‍. 95 മാസ്‌കുകള്‍, ബോഡി ബാഗു കള്‍, ത്രീ ലയര്‍ മാസ്‌കു കള്‍ തുടങ്ങി 1.75 കോടി രൂപ യുടെ സുരക്ഷാ ഉപ കരണ ങ്ങളാ ണ് വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പി ന്റെ ചെയര്‍ മാന്‍ ഡോക്ടര്‍ ഷംസീര്‍ വയലില്‍ തങ്ങളുടെ സ്വകാര്യ വിമാനം വഴി എത്തി ച്ചത് എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചർ തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിൽ  അറി യിച്ചു.

security-materials-for-nipah-from-vps-group-ePathram

കാർഗോ വഴി അയക്കുന്നത് കാല താമസം നേരിടും എന്നതിനാലാണ് പാസഞ്ചർ ഫ്‌ളൈറ്റിൽ ഉപകരണ ങ്ങൾ എത്തിച്ചത് എന്നും കോഴി ക്കോട്ടു കാരനും, ഡോക്ടറു മായ ഷംസീറിന്റെ ഈ ഉദ്യമം പ്രശംസനീയമാണ് എന്നും മന്ത്രി അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നിപ്പ വൈറസ് : യാത്ര ക്കാരെ നിരീക്ഷി ക്കുവാന്‍ നിര്‍ദ്ദേശം
Next »Next Page » കുട്ടികളെ യു. എ. ഇ. യിലേക്ക് അയക്കു മ്പോള്‍ സാക്ഷ്യ പത്രം നിർബ്ബന്ധം »



  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine