ബറാഖ ആണവ നി​ല​യ ​ത്തി​​ന്​ നി​ർണ്ണാ​യ​ക​ മു​ന്നേ​റ്റ​ങ്ങ​ൾ

August 15th, 2017

uae's-barakah-nuclear-energy-plant-ePathram
അബുദാബി : ബറാഖ ആണവോർജ്ജ നിലയ ത്തിലെ നാലാ മത്തെ യൂണിറ്റിൽ നീരാവി ജനറേറ്റ റുകൾ സ്ഥാപി ക്കുകയും റിയാക്ടർ വെസ്സൽ ഘടിപ്പിക്കുക യും ചെയ്ത തോടെ നാലാം യൂണിറ്റി ന്റെ നിർമ്മാണം 52 ശത മാനം പൂർത്തി യായ തായി അധി കൃതര്‍.

ആണവ നിലയം മൊത്ത ത്തിൽ 82 ശത മാനം പൂർത്തീ കരിച്ചിട്ടുണ്ട്. നാല് യൂണിറ്റു കളുടേ യും നിര്‍മ്മാണം പൂർത്തി യാകുന്ന തോടെ വർഷത്തിൽ 2.1 കോടി ടൺ കാർബൺ മലിനീ കരണം ഒഴിവാക്കു വാന്‍ കഴിയും.

എമിറേറ്റ്‌സ് ന്യൂക്ലിയർ എനർജി കോർപ്പ റേഷൻ (എനക്), കൊറിയ ഇലക്‌ട്രിക് പവ്വർ കോർപ്പ റേഷൻ എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഉൾപ്പെട്ട പ്രതിനിധി സംഘ ത്തിന്റെ സാന്നിദ്ധ്യ ത്തില്‍ നാലു യൂണിറ്റു കളിലും സന്ദർശനം നടത്തി പ്രവര്‍ത്ത നങ്ങള്‍ വിലയി രുത്തി.

അന്താ രാഷ്ട്ര മാന ദണ്ഡ ങ്ങൾ പൂര്‍ണ്ണ മായും പാലിച്ചു കൊണ്ട് നിർമ്മി ക്കുന്ന ബറാഖ പദ്ധതി യുടെ ഓരോ ഘട്ടവും മികവിന്റെ മാതൃക യാണ് എന്നും പ്രതിനിധി സംഘം അറിയിച്ചു.

-W A M 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഫിൻ ടെക് ഇക്കോ സിസ്റ്റം : സാങ്കേതിക സഹ കരണ കരാർ ഒപ്പു വെച്ചു

August 15th, 2017

pramod-mangatt-ceo-uae-exchange-ePathram
അബുദാബി : പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്സ് ചേഞ്ചും അന്താ രാഷ്ട്ര ധന കാര്യ കേന്ദ്ര മായ അബു ദാബി ഗ്ലോബൽ മാർക്കറ്റും തമ്മിൽ ഫിൻ ടെക്ക് ഇക്കോ സിസ്റ്റ ത്തിനു വേണ്ടി കരാറിൽ ഒപ്പു വച്ചു.

യു. എ. ഇ. യിലെ റെമിറ്റൻസ്, ഫോറിൻ എക്സ് ചേഞ്ച്, പെയ്‌മെന്റ് സൊലൂഷൻസ് മേഖല യിൽ കൂടു തൽ ഫല പ്രദമായ ധന സാങ്കേ തിക സംവിധാന ങ്ങൾ രൂപ പ്പെടു ത്തുവാനും മെച്ച പ്പെടു ത്തുവാനും വ്യാപക മാക്കു വാനും ഉദ്ദേശിച്ചു കൊണ്ടുള്ള ധാരണാ പത്ര ത്തിൽ യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട്, അബു ദാബി ഗ്ലോബൽ മാർക്കറ്റി ന്റെ ധന കാര്യ സേവന നിയന്ത്രണ അഥോ റിറ്റി സി. ഇ. ഒ. റിച്ചാർഡ് ടെംഗ് എന്നിവരാണ് ഒപ്പു വച്ചത്.

ഇതനു സരിച്ച് എ. ഡി. ജി. എമ്മിന്റെ റെഗുലേറ്ററി ലബോറ ട്ടറി, റെഗ് ലാബിന്റെ കീഴിലുള്ള ഫിൻ ടെക്ക് പങ്കാളി കളുമായി ട്ടാവും യു. എ. ഇ. എക്സ് ചേഞ്ച് സഹ കരിച്ചു പ്രവർത്തിക്കുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഖത്തര്‍ സന്ദര്‍ശി ക്കുവാന്‍ 80 രാജ്യ ക്കാർക്ക് ഇനി വിസ വേണ്ട

August 9th, 2017

qatar-national-flag-ePathram
ദോഹ : വിസ ഇല്ലാതെ തന്നെ ഇനി ഖത്തറി ലേക്ക് യാത്ര ചെയ്യാം. ആറു മാസത്തെ കാലാവധി യുള്ള പാസ്സ് പോര്‍ട്ടും മടക്ക യാത്ര ക്കുള്ള എയര്‍ ടിക്കറ്റും മാത്രം കയ്യില്‍ ഉണ്ടായാല്‍ മതി.

ഇന്ത്യ, അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക, സെയ്ഷെല്‍സ്, ഓസ്ട്രേ ലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യ ങ്ങൾ അടക്കം 80 രാജ്യ ങ്ങളിലെ പൗര ന്മാർക്ക് ഇനി വിസ ഇല്ലാതെ തന്നെ ഖത്തര്‍ സന്ദര്‍ശി ക്കുവാന്‍ സാധിക്കും എന്ന് ഖത്തര്‍ ടൂറിസം അഥോറിറ്റി അധി കൃതർ അറിയിച്ചു.

വിനോദ സഞ്ചാര മേഖല യെ പരി പോഷി പ്പിക്കുന്ന തിനും വിദേശി കളെ രാജ്യ ത്തേക്ക് ആകര്‍ഷി ക്കുന്ന തിനും വേണ്ടി യാണ് ഖത്തര്‍ ടൂറിസം അഥോ റിറ്റി ഈ പദ്ധതി ആവിഷ്കരി ച്ചിരി ക്കുന്നത്. ആഭ്യന്തര മന്ത്രാ ലയ ത്തിന്റെ തീരു മാന പ്രകാര മാണ് രാജ്യ ത്തേക്കുള്ള പ്രവേശനം അനു വദി ക്കുന്നത്.

ആറു മാസത്തെ കാലാ വധി യുള്ള പാസ്സ് പോർട്ടും മടക്ക യാത്ര ടിക്കറ്റും ഹാജരാക്കി യാൽ പ്രവേശന അനു മതി ലഭിക്കും. ഇന്ത്യ അടക്ക മുള്ള 47 രാജ്യ ക്കാർക്ക് 30 ദിവസം തങ്ങു വാനും പിന്നീട് 30 ദിവസം കൂടി ദീർ ഘിപ്പി ക്കാവുന്നതു മായ മൾട്ടിപ്പിൾ എൻട്രി അനുമതി യാണ് ലഭിക്കുക.

33 രാജ്യ ങ്ങളി ലെ പൗര ന്മാർക്ക് 90 ദിവസം വരെ ഖത്തറിൽ തങ്ങാവുന്ന 180 ദിവസം കാലാവധി യുള്ള മൾട്ടിപ്പിൾ എൻട്രി വിസ ആയി രിക്കും ലഭിക്കുക.

രാജ്യത്തെ സാംസ്‌കാരിക പൈതൃകം, പ്രകൃതി സമ്പത്ത്, ആതിഥ്യ മര്യാദ എന്നിവ ആസ്വദി ക്കുവാ നായി സന്ദര്‍ശ കരെ ആക ര്‍ഷി ക്കുന്ന തിന്റെ ഭാഗ മായാണ് പുതിയ നടപടി എന്ന് ഖത്തര്‍ ടൂറിസം അഥോ റിറ്റി അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ബറാഖ ആണവ നിലയം : രണ്ടാം യൂണിറ്റ് പരിശോധനയും വിജയം

July 27th, 2017

uae's-barakah-nuclear-energy-plant-ePathram
അബുദാബി : യു. എ. ഇ. യുടെ ആദ്യ ആണവ നിലയ മായ ബറാഖ യിലെ സുരക്ഷാ പരിശോധന കള്‍ പൂര്‍ത്തി യാക്കി. അന്താരാഷ്ട്ര സുരക്ഷാ ക്രമീ കരണ ങ്ങള്‍ ഒരുക്കി യാണ് ബറാഖ ആണവ നിലയ ത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്ത നങ്ങള്‍ നടത്തി യിട്ടുള്ളത്.

റിയാക്ടറിന്റെ രണ്ടാ മത്തെ യൂണിറ്റിലെ സംവിധാന ങ്ങളുടെ ഈടും കരുത്തും ഉറപ്പു വരുത്തു വാനുള്ള കോള്‍ഡ് ഹൈഡ്രോ സ്റ്റാറ്റിക്‌സ് പരി ശോധന യാണ് ഇപ്പോള്‍ വിജയ കരമായി പൂര്‍ത്തി യാക്കി യിരി ക്കുന്നത്.

കൊറിയ ഇലക്ട്രിക് പവര്‍ കോര്‍പ്പ റേഷന്‍, കൊറിയ ഹൈഡ്രോ ന്യൂക്ലിയര്‍ പവര്‍, ന്യൂക്ലിയര്‍ റെഗു ലേഷന്‍ ഫെഡറല്‍ അതോറിറ്റി, എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പ റേഷന്‍, നവാഹ് എനര്‍ജി കമ്പനി എന്നി വിട ങ്ങളില്‍ നിന്നു ള്ള പ്രതി നിധി സംഘ മാണ് ഹൈഡ്രോ സ്റ്റാറ്റിക്‌സ് പരിശോധന നടത്തി യത്.

ആണവ നിലയ ത്തിലെ സിലിന്‍ഡറു കളു ടെയും പൈപ്പു കളു ടെയും പ്ലംമ്പിംഗു കളുടെ യുമെല്ലാം സുരക്ഷ യാണ് ന്യൂക്ലിയര്‍ റെഗുലേഷന്‍ ഫെഡറല്‍ അഥോ റിറ്റി യുടെ നേതൃത്വ ത്തിൽ സൂക്ഷ്മ പരിശോ ധനക്കു വിധേയ മാക്കിയത്.

ബറാഖ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പരിശോധനയും വിജയകരമായി പൂര്‍ത്തി യാക്കു വാന്‍ സാധിച്ചത് നിര്‍മ്മാണ ത്തിലെ നാഴിക ക്കല്ലാണ് എന്നും അധി കൃതര്‍ അറിയിച്ചു.

അബു ദാബി യുടെ പടിഞ്ഞാറന്‍ മേഖല യായ അല്‍ ദഫറ യിൽ സ്ഥിതി ചെയ്യുന്ന ബറാഖ ആണവ നിലയ ത്തിന്റെ നാല് യൂണിറ്റു കള്‍ പ്രവര്‍ത്തനം ആരംഭി ക്കുന്ന തോടെ രാജ്യ ത്തിന്റെ മൊത്തം ആവശ്യ ത്തിന്റെ നാലിൽ ഒന്ന് വൈദ്യുതിയും ആണവോര്‍ജ്ജ ത്തില്‍ നിന്നും ഉത്പാദിപ്പി ക്കുവാന്‍ കഴിയും.

 * ബറാഖയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 81 ശതമാനം പൂര്‍ത്തിയായി

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. എക്സ് ചേഞ്ച് സമ്മർ പ്രമോഷൻ : സമ്മാന വീട് മംഗലാപുരം സ്വദേശിക്ക്

July 27th, 2017

uae-exchange-win-a-home-in-dubai-winner-2017-ePathram
ദുബായ് : ലോക പ്രശസ്തമായ റെമിറ്റൻസ്, ഫോറിൻ എക്സ് ചേഞ്ച്, പെയ്‌ മെന്റ് സൊല്യൂഷൻ ബ്രാൻഡ് യു. എ. ഇ. എക്സ് ചേഞ്ച് ഈയിടെ നടത്തിയ ‘വിൻ എ ഹോം ഇൻ ദുബായ്’ സമ്മർ പ്രൊമോഷൻ നറുക്കെടു പ്പിൽ മംഗലാ പുരം സ്വദേശി യായ ഉബൈദുള്ള നെരലക്കാട്ട് അഞ്ച് മില്യൺ ദിർഹം മൂല്യമുള്ള വീട് സ്വന്തമാക്കി.

യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്സി ക്യൂട്ടീവ് ഓഫീ സർ പ്രമോദ് മങ്ങാടിൽ നിന്ന് ഉബൈദുള്ള നെരലക്കാട്ട് സമ്മാന വീടി ന്റെ താക്കോൽ ഏറ്റു വാങ്ങി.

ജീവിത ത്തിൽ ഇതു വരെ ഭാഗ്യ സമ്മാന ങ്ങളൊന്നും ലഭിച്ചിട്ടില്ലാത്ത തനിക്ക് യു. എ. ഇ. എക്സ് ചേഞ്ചിന്റെ ഏറ്റവും വലിയ സമ്മാനം തന്നെ ലഭിച്ചു എന്ന അറി യിപ്പ് അങ്ങേയറ്റം അതിശയവും ആനന്ദവും പകർന്നു എന്ന് ഉബൈദുള്ള പ്രതികരിച്ചു. ദുബായിൽ സ്വന്ത മായി ഒരു വീട് എന്നത് സ്വപ്ന സദൃശ മായ നേട്ട മാണ് എന്നും അദ്ദേഹം പറഞ്ഞു.

പതിനായിരം ദിർഹം വീതം സമ്മാനം നേടിയ വിവിധ രാജ്യ ക്കാരായ 25 പേർക്കും ചടങ്ങിൽ സമ്മാനം വിത രണം ചെയ്തു. ഈജിപ്ത്, കെനിയ, ഫിലിപ്പൈൻസ്, ഇന്ത്യ, പാക്കി സ്ഥാൻ, ശ്രീലങ്ക, ബംഗ്ളാദേശ് എന്നിവിട ങ്ങളിൽ നിന്നുള്ള വരാണ് ഈ വിജയികൾ. സമ്മാന വിതരണ ചടങ്ങിൽ യു. എ. ഇ. എക്സ് ചേഞ്ച് ഉന്നത ഉദ്യോഗസ്ഥർ വിജയികളെ അഭിനന്ദിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി പോലീസിന് പുതിയ ലോഗോ
Next »Next Page » ബറാഖ ആണവ നിലയം : രണ്ടാം യൂണിറ്റ് പരിശോധനയും വിജയം »



  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine